Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹത്രാസ് കേസില്‍ സിദ്ദിഖ് കാപ്പന് ഊരാക്കുടുക്കായി കൂട്ടുപ്രതികളുടെ കുറ്റസമ്മതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2024, 04:01 pm IST
in India

ന്യൂദല്‍ഹി: ഹത്രാസ് കലാപ ഗൂഡാലോചന കേസില്‍ കൂട്ടുപ്രതികളുടെ കുറ്റസമ്മതം സിദ്ദിഖ് കാപ്പന് ഊരാക്കുടുക്കായി.
മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് ഹത്രാസിലേക്ക് പോയതെന്ന കാപ്പന്റെ അവകാശവാദം ഖണ്ഡിക്കുന്നതാണ് കേസിലെ കൂട്ടുപ്രതികളായ റൗഫ് ഷെറീഫ്, അന്‍ഷാദ് ബദറുദ്ദീന്‍, ഫിറോസ് ഖാന്‍, കെ.പി. കമാല്‍ എന്നിവരുടെ കുറ്റസമ്മത മൊഴികള്‍.
കേസില്‍ വിചാരണ ആരംഭിച്ചതോടെ കാപ്പന്റെയും കൂട്ടുപ്രതികളുടെയും മൊഴി വൈരുദ്ധ്യം വ്യക്തമായി.
ഹത്രാസ് കലാപ ഗൂഡാലോചനയുടെ ബുദ്ധികേന്ദ്രമായ കാപ്പന്‍ മാധ്യമ പ്രവര്‍ത്തകനെന്ന മറപറ്റി തടിയൂരാന്‍ നോക്കുന്നത് കൂട്ടുപ്രതികളുടെ കുടുംബാംഗങ്ങള്‍ക്കിടയില്‍ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്.
കാപ്പന്‍ ആസൂത്രണം ചെയ്ത പദ്ധതിയിലേക്ക് വിളിച്ചു കൊണ്ടു പോയി പൊലീസിന്റെ പിടിയിലായപ്പോള്‍ മറ്റുള്ളവരെ തള്ളിപ്പറഞ്ഞ് കാപ്പന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നുവെന്നാണ് ആക്ഷേപം.
പോപ്പുലര്‍ ഫ്രണ്ട് ഹിറ്റ് സ്‌ക്വാഡ് സംഘത്തിന്റെ മാര്‍ഗ ദര്‍ശകനായാണ് കാപ്പന്‍ പ്രവര്‍ത്തിച്ചതെന്ന് ഹിറ്റ് സ്‌ക്വാഡ് പരിശീലകരായ ബദറുദ്ദീനും ഫിറോസ് ഖാനും മൊഴി നല്‍കിയിട്ടുണ്ട്.
2020 സെപ്തംബറില്‍ മഞ്ചേരി ഗ്രീന്‍ വാലി അക്കാഡമിയില്‍ ഹിറ്റ് സ്‌ക്വാഡ് അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച പരിശീലന ക്യാംപില്‍ താത്വിക പ്രഭാഷണം നടത്തിയത് കാപ്പനായിരുന്നു.
ആര്‍എസ്എസ് നേതാക്കളെ ഉന്മൂലനം ചെയ്യേണ്ടതിന്റെ പ്രാധാന്യമാണ് കാപ്പന്‍ വിശദീകരിച്ചത്. ബാബറി മസ്ജിദ് വിധി, സി എ എ നിയമം തുടങ്ങിയവക്കു പകരം വീട്ടാന്‍ ഹിന്ദു നേതാക്കളെ കൊന്നൊടുക്കണമെന്നായിരുന്നു കാപ്പന്റെ കൊലവിളി.
ഡല്‍ഹി കലാപത്തില്‍ ഹിന്ദു വിഭാഗത്തിന്റെ തിരിച്ചടിക്ക് നേതൃത്വം നല്‍കിയ ബിജെ പി നേതാക്കളെ വധിക്കാനുള്ള തയാറെടുപ്പുകള്‍ക്കും കാപ്പന്‍ നിര്‍ദേശം നല്‍കി.
ഇക്കാര്യങ്ങള്‍ കമാല്‍, ബദറുദ്ദീന്‍, ഫിറോസ് ഖാന്‍ എന്നിവരുടെ മൊഴികളിലുണ്ട്. പിടിയിലായപ്പോള്‍
ഒപ്പമുണ്ടായിരുന്ന ക്യാംപസ് ഫ്രണ്ട് നേതാക്കളെ തള്ളിപ്പറഞ്ഞ് രക്ഷപ്പെടാനും കാപ്പന്‍ ശ്രമിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ യാത്രക്ക് ഒപ്പം കൂടിയതാണെന്നും മുന്‍പരിചയമില്ലെന്നുമായിരുന്നു കാപ്പന്റെ കള്ളം പറച്ചില്‍. എന്നാല്‍ കാപ്പന്‍ വിളിച്ചതനുസരിച്ചാണ് വന്നതെന്നും വര്‍ഷങ്ങളായി പരിചയമുണ്ടെന്നും ക്യാംപസ് ഫ്രണ്ടുകാര്‍ മൊഴി നല്‍കിയതോടെ കാപ്പന്റെ കള്ളം പൊളിഞ്ഞു.
ഹത്രാസ് യാത്രക്ക് കാര്‍ വാങ്ങാന്‍ താന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് മുഹമ്മദ് ഡാനിഷിനു രണ്ടേ കാല്‍ ലക്ഷം രൂപ കൈമാറിയതായി റൗഫ് ഷെറീഫ് സമ്മതിച്ചു. ഡാനിഷിന്റെ ബന്ധുവും പി എഫ് ഐ പ്രവര്‍ത്തകനുമായ ആലമാണ് െ്രെഡവറായത്.
കാപ്പന്റെ കാറിനു പിന്നാലെ ഹിറ്റ് സ്‌ക്വാഡ് അംഗങ്ങളായ ബദറുദ്ദീനെയും ഫിറോസിനെയും സ്‌ഫോടക വസ്തുക്കളുമായി മറ്റൊരു വാഹനത്തില്‍ അയച്ചതായി റൗഫ് ഷെറീഫ് മൊഴി നല്‍കി. ഇവര്‍ക്കു നല്‍കാനുള്ള പണം കമാല്‍ കെ.പിയുടെ അക്കൗണ്ടിലേക്ക് അയച്ചതായും റൗഫ് സമ്മതിച്ചു.
കൂട്ടുപ്രതികളുടെ മൊഴികള്‍ കൂടാതെ കാപ്പന്റെ ഫോണ്‍ രേഖകള്‍ നിര്‍ണായക തെളിവായി. കാപ്പന്റെ മുറിയില്‍ നിന്നു പിടിച്ചെടുത്ത സിമി, പി എഫ് ഐ രേഖകളും നിഷേധിക്കാനാകാത്ത തെളിവായി.
കേസില്‍ കാപ്പനു വേണ്ടി മാത്രം സുപ്രീം കോടതിയില്‍ കപില്‍ സിബലിനെ നിയോഗിച്ചതില്‍ റൗഫ്, ബദറുദ്ദീന്‍, ഫിറോസ് എന്നിവരുടെ കുടുംബാംഗങ്ങള്‍ പിഎഫ്‌ഐ നേതൃത്വത്തെ പരാതി അറിയിച്ചിരുന്നു.
സിദ്ദിഖ് കാപ്പനു വേണ്ടി മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സോളിഡാരിറ്റി കമ്മിറ്റി ഗള്‍ഫില്‍ നിന്നുള്‍പ്പെടെ കോടികള്‍ പിരിച്ചു കുടുംബത്തിനു നല്‍കിയപ്പോള്‍ കൂട്ടുപ്രതികളുടെ കുടുംബത്തിനു പി എഫ് ഐ നല്‍കുന്ന നക്കാപ്പിച്ച മാസവരിയേ കിട്ടിയുള്ളുവെന്നും പരാതിയുണ്ട്.

Tags: Hathras caseSiddique Kappanpopular front India
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീറാം വെങ്കട്ട് രാമന്‍ (ഇടത്ത്) സിദ്ദിഖ് കാപ്പന്‍ (വലത്ത്)
Kerala

ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധിക് കാപ്പന്‍ പരിശുദ്ധന്‍, ശ്രീറാം വെങ്കട്ട് രാമന്‍ വില്ലനും, പിന്നില്‍ ജിഹാദി മാധ്യമമെന്ന് ഹിന്ദു ഐക്യവേദി

Kerala

മാറാട് കൂട്ടക്കൊലയ്‌ക്ക് നാളെ 23 വയസ്; മറക്കാതിരിക്കാം, വംശഹത്യയുടെ ആ കറുത്തദിനം

Editorial

പിഎഫ്‌ഐ ഭീകരത തലപൊക്കുന്നു

കൊച്ചിയില്‍ നടന്ന റിജാസ് ഐക്യദാര്‍ഢ്യത്തില്‍ സിദ്ധിഖ് കാപ്പന്‍ സംസാരിക്കുന്നു
Kerala

റിജാസ് ഐക്യദാര്‍ഢ്യ സംഗമം; സിദ്ദീഖ് കാപ്പനുള്‍പ്പെടെ 11 പേര്‍ക്കെതിരെ കേസ്‌

Kerala

ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് സിദ്ദിഖ് കാപ്പൻ വീണ്ടും തീവ്രവാദ പ്രവർത്തനത്തിന്

പുതിയ വാര്‍ത്തകള്‍

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.