Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

രാമക്ഷേത്രത്തില്‍ നിന്ന് രാഷ്‌ട്ര പുനരുത്ഥാനത്തിലേക്ക്

നാഗ്പൂരിലെ രേശിംഭാഗ് സ്മൃതിഭവനില്‍ ചേര്‍ന്ന ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധി സഭ അംഗീകരിച്ച പ്രമേയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2024, 04:07 am IST
in Article

യുഗാബ്ദം 5125, പൗഷ ശുക്ല ദ്വാദശിയില്‍ (2024 ജനുവരി 22) ശ്രീരാമജന്മഭൂമിയില്‍ നടന്ന ശ്രീരാംലാല വിഗ്രഹത്തിന്റെ മഹത്തും ഭവ്യവുമായ പ്രാണപ്രതിഷ്ഠ ലോകചരിത്രത്തിലെ അലൗകികമായ ഒരു സുവര്‍ണ അധ്യായമാണ്. അനുഗൃഹീതമായ ഈ ലക്ഷ്യം സാധിച്ചതിന് പിന്നില്‍ ഹിന്ദുസമൂഹം നൂറുകണക്കിന് വര്‍ഷങ്ങള്‍ നടത്തിയ ചെറുത്തുനില്പും അക്ഷീണമായ പോരാട്ടവും ത്യാഗവും ആദരണീയരായ സംന്യാസിമാരുടെയും ആചാര്യന്മാരുടെയും മാര്‍ഗദര്‍ശനത്തില്‍ സമാജത്തിന്റെ എല്ലാ മേഖലയിലുമുള്ളവരുടെ ഒരുമിച്ചുചേര്‍ന്നുള്ള പരിശ്രമവുമുണ്ട്. ഗവേഷകര്‍, പുരാവസ്തു ഗവേഷകര്‍, ചിന്തകര്‍, നിയമപണ്ഡിതര്‍, മാധ്യമങ്ങള്‍, ജീവന്‍ ബലിയര്‍പ്പിച്ച കര്‍സേവകരടക്കമുള്ള മുഴുവന്‍ ഹിന്ദുസമൂഹവും, സര്‍ക്കാരും അധികൃതരുമടക്കമുള്ളവരുടെ ശ്രദ്ധേയമായ സംഭാവനകളാണ് ജീവിതത്തിലെ പവിത്രമായ ഈ മുഹൂര്‍ത്തത്തിന് സാക്ഷ്യംവഹിക്കാനുള്ള അവസരം ഒരുക്കിയത്. ഈ പോരാട്ടത്തില്‍ ജീവന്‍ വെടിഞ്ഞ എല്ലാ ധീരര്‍ക്കും ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധിസഭ കൃതജ്ഞതകളോടെ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു.

ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്‌ക്കു മുന്നോടിയായുള്ള അക്ഷത വിതരണ സമ്പര്‍ക്കത്തില്‍ മുഴുവന്‍ സമൂഹവും സജീവമായി പങ്കെടുത്തു. എല്ലാ നഗരങ്ങളിലും ഒട്ടുമിക്ക ഗ്രാമങ്ങളിലുമുള്ള കോടാനുകോടി കുടുംബങ്ങളെ ലക്ഷക്കണക്കിന് രാമഭക്തര്‍ സമ്പര്‍ക്കം ചെയ്തു. ജനുവരി 22ന് ഭാരതത്തില്‍ മാത്രമല്ല, ലോകമാകെ വലിയ പരിപാടികള്‍ സംഘടിപ്പിച്ചു. സാന്ദര്‍ഭികമായി സംഘടിപ്പിച്ച നാമസങ്കീര്‍ത്തനയാത്രകളും വീടുകള്‍ തോറും കാവിപതാകകള്‍ ഉയര്‍ത്തിയതും ദീപോത്സവങ്ങള്‍ കൊണ്ടാടിയതും ക്ഷേത്രങ്ങളിലും ധാര്‍മ്മികകേന്ദ്രങ്ങളിലും നടന്ന പ്രാര്‍ത്ഥനാസഭകളും സമൂഹത്തിലുടനീളം പുതിയ ഊര്‍ജ്ജം സൃഷ്ടിച്ചു.

ധാര്‍മ്മിക, രാഷ്‌ട്രീയ രംഗത്തെ ഉന്നത നേതൃത്വങ്ങള്‍, സാമൂഹിക ജീവിതത്തിന്റെ എല്ലാ മേഖലയിലും പെട്ട പ്രമുഖ വ്യക്തിത്വങ്ങള്‍, എല്ലാ വിശ്വാസ, പാരമ്പര്യ, സമ്പ്രദായങ്ങളിലും പെട്ട ആചാര്യന്മാര്‍ തുടങ്ങിയവരെല്ലാം അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാദിനത്തില്‍ സന്നിഹിതരായി.

ശ്രീരാമന്റെ മൂല്യങ്ങളില്‍ അധിഷ്ഠിതമായ സമന്വയ പൂര്‍ണവും സംഘടിതവുമായ ദേശീയ ജീവിതം കെട്ടിപ്പടുക്കുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ഭാരതത്തിന്റെ ദേശീയ പുനരുജ്ജീവനത്തിന്റെ മഹത്തായ ഒരു യുഗത്തിന് തുടക്കം കുറിക്കുന്നതിന്റെ സൂചന കൂടിയാണിത്. ശ്രീരാമജന്മഭൂമിയിലെ രാംലാലയുടെ പ്രാണപ്രതിഷ്ഠയോടെ വൈദേശിക വാഴ്ചയുടെയും സംഘര്‍ഷത്തിന്റെയും കാലത്തുനേരിട്ട ആത്മവിശ്വാസക്കുറവില്‍ നിന്നും ആത്മവിസ്മൃതിയില്‍ നിന്നും സമൂഹം പുറത്തുവരുകയാണ്. ഹിന്ദുത്വത്തിന്റെ ആത്മാവില്‍ അലിഞ്ഞുചേര്‍ന്ന സമൂഹമാകെ അതിന്റെ ‘സ്വ’ (തനിമ) തിരിച്ചറിയാനും അതനുസരിച്ച് ജീവിക്കാനും തയാറെടുക്കുകയാണ്.

മര്യാദപുരുഷോത്തമനായ ശ്രീരാമന്റെ ജീവിതം സാമൂഹിക ഉത്തരവാദിത്തങ്ങളോട് പ്രതിബദ്ധത പുലര്‍ത്താനും സമാജത്തിനും രാജ്യത്തിനും വേണ്ടി ജീവിതം ത്യജിക്കാനും നമ്മെ പ്രചോദിപ്പിക്കുന്നു. രാമരാജ്യമെന്ന പേരില്‍ ലോകചരിത്രത്തില്‍ ഇടം പിടിച്ച അദ്ദേഹത്തിന്റെ ഭരണപദ്ധതിയുടെ ആദര്‍ശം സാര്‍വത്രികവും ശാശ്വതവുമാണ്. ജീവിതമൂല്യങ്ങളുടെ അപചയം, മാനുഷിക സംവേദനക്ഷമതയില്ലായ്‌മ, വ്യാപകമാകുന്ന അക്രമം, ക്രൂരത തുടങ്ങിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന ഇന്നത്തെ ലോകത്തിന് രാമരാജ്യമെന്ന ഈ ആദര്‍ശം ഇന്നും അനുകരണീയമാണ്.

മര്യാദപുരുഷോത്തമനായ ശ്രീരാമന്റെ ആദര്‍ശങ്ങള്‍ ജീവിതത്തില്‍ പ്രതിഷ്ഠിക്കുന്നതിന് സമൂഹം പ്രതിജ്ഞയെടുക്കണമെന്നും അതുവഴി ശ്രീരാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന്റെ ലക്ഷ്യം അര്‍ത്ഥപൂര്‍ണമാകുമെന്നും പ്രതിനിധി സഭ വിലയിരുത്തുന്നു. ശ്രീരാമന്റെ ജീവിതത്തില്‍ പ്രതിഫലിക്കുന്ന ത്യാഗം, വാത്സല്യം, നീതി, പരാക്രമം, സൗമനസ്യം, ന്യായം തുടങ്ങിയ ശാശ്വതമായ ധാര്‍മികമൂല്യങ്ങള്‍ സമൂഹത്തില്‍ വീണ്ടും പ്രതിഷ്ഠിക്കേണ്ടത് അനിവാര്യമാണ്. എല്ലാ തരത്തിലുമുള്ള കലഹങ്ങളും വിവേചനങ്ങളും ഇല്ലാതാക്കി സൗഹാര്‍ദ്ദത്തില്‍ അധിഷ്ഠിതമായ, പുരുഷാര്‍ത്ഥത്തിലൂന്നിയ സമൂഹം കെട്ടിപ്പടുക്കുക എന്നതാണ് ശ്രീരാമനോടുള്ള യഥാര്‍ത്ഥ ആരാധന.

സാഹോദര്യവും കര്‍ത്തവ്യബോധവും മൂല്യാധിഷ്ഠിത ജീവിതവും സാമൂഹിക നീതിയും ഉറപ്പാക്കുന്ന സമര്‍ത്ഥ ഭാരതം കെട്ടിപ്പടുക്കാന്‍ അഖില ഭാരതീയ പ്രതിനിധി സഭ എല്ലാ ഭാരതീയരെയും ആഹ്വാനം ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, സാര്‍വത്രിക ക്ഷേമം ഉറപ്പാക്കുന്ന ഒരു ആഗോള ക്രമം വളര്‍ത്തിയെടുക്കുന്നതില്‍ ഭാരതത്തിന് പ്രധാന പങ്ക് വഹിക്കാനാകുമെന്ന് പ്രതിനിധിസഭ വിലയിരുത്തുന്നു.

Tags: RSS Karyakari Mandal BaithakAyodhya Prana PratishtaResurrection of the nationNagpurSrirama janmabhumi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആര്‍എസ്എസ് കാര്യകര്‍ത്താ വികാസ് വര്‍ഗ് ദ്വിതീയയ്‌ക്ക് നാഗ്പൂരില്‍ തുടക്കം; അമൃതകാലത്തിന്റെ അവസരം പ്രയോജനപ്പെടുത്തണം: അതുല്‍ ലിമയെ

India

നാഗ്പൂരിലെ സ്ഫോടകവസ്തു നിർമ്മാണ കമ്പനിയിൽ സ്ഫോടനം ; 15 ലധികം പേർ മരിച്ചു , നിരവധി പേർ ആശുപത്രിയിൽ

. നാഗ് പൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനില്‍ നാലാം തവണയും പിടിച്ചെടുത്ത ബിജെപി പ്രവര്‍ത്തകരുടെ വിജയാഹ്ളാദം (ഇടത്ത്) മനോരമ ന്യൂസ് ലോഗോ (വലത്ത് മുകളില്‍) മുസ്ലി ലീഗ് കൊടി (വലത്ത് താഴെ)
Kerala

നാഗ് പൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനില്‍ മുസ്ലിം ലീഗിന് വമ്പിച്ച മുന്നേറ്റമെന്ന മലയാളമനോരമയുടെ ആടിനെ പട്ടിയാക്കുന്ന വാര്‍ത്ത

ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണും മോദിയും സൗഹൃദം പങ്കിടുന്നു
India

മോദിയുടെ വിദേശയാത്ര എന്തിനെന്ന് മനസ്സിലായോ? ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനെ തകര്‍ത്ത ഫ്രാന്‍സിന്റെ റഫാല്‍ നാഗ്പൂരില്‍ നിര്‍മ്മിക്കും

News

മുംബൈ: പ്രചാരണം കഴിഞ്ഞു, 15ന് വോട്ടിങ്, 16 ഫലമറിയാം; സമ്പൂർണ്ണ വിജയം പ്രവചിച്ച് ഫഡ്‌നാവിസ്

പുതിയ വാര്‍ത്തകള്‍

Pope Leo XIV poses with nuns XIV during his weekly general audience in the Paul VI hall at the Vatican. Today, due to the high temperature, the audience was held partly in the Paul VI Hall and partly in St. Peter's Basilica. (Photo by Maria Grazia Picciarella / Middle East Images via AFP) (Photo by MARIA GRAZIA PICCIARELLA/Middle East Images/AFP via Getty Images)

കത്തോലിക്കാ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍  മാര്‍പാപ്പയെ കണ്ടു,ദുരനുഭവങ്ങള്‍ പങ്കുവച്ചു

ഷിഗല്ല രോഗ വ്യാപനം: ആശങ്ക വേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍

ആസിഫ് കെ യൂസഫ് എന്ന വ്യാജ ഐഎഎസ് കാരനെ പുറത്താക്കാന്‍ കേരളത്തിലെ കോക്രോച്ച് പാര്‍ട്ടിക്കാര്‍ തയ്യാറാകുമോ?

ടിഎംസി കലാപം നേട്ടമാകുക എൻഡിഎയ്‌ക്ക് ; താക്കറെ വിഭാഗത്തിൽ നിന്നും 7 എം പി മാർ കൂടി ബിജെപിയിലേയ്‌ക്ക് : ഡീലിമിറ്റേഷൻ ബിൽ പാസാക്കാൻ ഉറച്ച് സർക്കാർ

‘ മാക്ട’ വാര്‍ഷിക പൊതുയോഗം ഈ മാസം 27ന്

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

പിണറായിയുടെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം അനുവദിച്ചതില്‍ നിരാശ- എഡി തോമസ് ,ജഡ്ജിയുടെ പശ്ചാത്തലം അറിയാമെന്ന് അജയ് ജുവല്‍

നീറ്റ്: സിബിഐ അന്വേഷണം സമഗ്രമാകും; വൈകാതെ വാസ്തവം പുറത്തുവരും

നവകേരള യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം

ക്ഷേത്ര ഭാരവാഹികളെ ക്ഷണിച്ച് ഈദ് സോഷ്യലുമായി ജമാഅത്തെ ഇസ്ലാമി ; ക്ഷണം നിരസിച്ച് അരയ സമാജം ; മാറാട്ടെ മണൽത്തരികൾ പോലും ക്ഷമിക്കില്ലെന്ന് ശശികല ടീച്ചർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.