ന്യൂദല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൈമാറിയ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയവരുടെ ലിസ്റ്റില്‍ അദാനിയും അംബാനിയും ഇല്ല. ഇതോടെ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ മോദിയ്ക്കെതിരെ ഒരുങ്ങിവെച്ച വലിയൊരു ഇലക്ഷന്‍ പ്രചാരണതന്ത്രമാണ് പൊളിഞ്ഞിരിക്കുന്നത്.
ബിജെപിയ്‌ക്ക് വേണ്ടി മോദി ചെയ്തുകൊടുത്ത ഉപകാരങ്ങള്‍ക്ക് പ്രത്യുപകാരമായി അദാനിയും അംബാനിയും കോടികളുടെ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങി എന്ന് പ്രചരിപ്പിക്കാനായിരുന്നു കോണ്‍ഗ്രസും ശിവസേനയും തൃണമൂലും ആം ആദ്മിയും ഒരുങ്ങിനിന്നിരുന്നത്. എന്നാല്‍ അവരുടെ പദ്ധതികള്‍ പാളി.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയ ബിസിനസുകാരുടെ കൂട്ടത്തില്‍ അദാനിയും അംബാനിയും ഉണ്ടായിരുന്നില്ല. സമൂഹമാധ്യമങ്ങള്‍ ഇതോടെ പരിഹാസവുമായി കോണ്‍ഗ്രസിനും ആം ആദ്മിയ്‌ക്കും എതിരെ തിരിഞ്ഞു.
ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയവരുടെ കൂട്ടത്തില്‍ അദാനിയുടെയും അംബാനിയുടെയും പേരില്ലെന്ന് കണ്ട ആന്‍റിമാരും അങ്കിള്‍മാരും എന്ന തലക്കെട്ടില്‍ നിരാശരായിരിക്കുന്ന സോണിയ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അരവിന്ദ് കെജ്രിവാള്‍, രാഹുല്‍ ഗാന്ധി, മുഹവ മൊയ്ത്ര, ജയറാം രമേശ്, ഉദ്ധവ് താക്കറെ എന്നിവരെയാണ് കാട്ടിയിരിക്കുകയാണ് അദ്വിക് ശര്‍മ്മ എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍.
ഇലക്ടറല്‍ ബോണ്ടില്‍ അദാനിയും അംബാനിയും ഉണ്ടോ എന്ന് 2050ല്‍ ഭൂതക്കണ്ണാടി വെച്ച് നോക്കുന്ന പ്രിയങ്ക ഗാന്ധിയുടെ പ്രതീകാത്മക ചിത്രം പങ്കുവെച്ചാണ് സ്വീറ്റി ഗുപ്ത കോണ്‍ഗ്രസിനെ പരിഹസിക്കുന്നത്.
അദാനിയുടെയും അംബാനിയുടെയും പേരുകള്‍ കാണാത്തതിനാല്‍ ദേഷ്യം പിടിച്ചുനില്‍ക്കുന്ന ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, ജയറാം രമേശ് എന്നിവരെയാണ് ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ പോസ്റ്ററിന്‍െ മാതൃകയിലുള്ള ചിത്രം പങ്കുവെച്ച് ദേവിന റാവു പരിഹസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക