Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ കൈയൊഴിഞ്ഞു: കൂത്തമ്പലത്തില്‍ ചിക്കനും മട്ടനും ബീഫും; വൈലോപ്പള്ളി സംസ്‌കൃതി ഭവന് ദയാവധം

സുനില്‍ തളിയില്‍ by സുനില്‍ തളിയില്‍
Mar 12, 2024, 08:49 am IST
in Kerala

തിരുവനന്തപുരം: നിരവധി കലകള്‍ അരങ്ങേറിയ കൂത്തമ്പലത്തില്‍ ഇന്ന് ചിക്കനും ബീഫും മട്ടനും വിളമ്പുന്ന ദുരവസ്ഥ. കവിതകള്‍ ചൊല്ലിയ കല്‍മണ്ഡപം വിവാഹ സത്കാരത്തിനായുള്ള വധൂവരന്മാരുടെ സ്വീകരണ വേദി. ഇതോടെ കല്‍മണ്ഡപത്തിലിരുന്ന് ആസ്വദിച്ച് കവിതകള്‍ ചൊല്ലിയ കവികളെല്ലാം കളം വിട്ടൊഴിഞ്ഞു. കലകളുടെ ഗവേഷണം സീരിയല്‍ ഷൂട്ടിങ്ങിന് വഴിമാറി.

മലയാളത്തിന്റെ എക്കാലത്തെയും പ്രിയകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ പേരിലുള്ള തിരുവനന്തപുരത്തെ വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ ദുരവസ്ഥയില്‍ കേഴുകയാണ് തലസ്ഥാനത്തെ കലാകാരന്മാര്‍. എല്ലാ വര്‍ഷവും നല്കുന്ന ബജറ്റ് വിഹിതം ഇക്കുറിയില്ല. സര്‍ക്കാര്‍ വേറൊരു സഹായവും നല്കുന്നുമില്ല, ശമ്പളം ലഭിക്കാതെ ജീവനക്കാര്‍…

നിത്യനിദാന ചെലവുകള്‍ക്കുള്ള പണം കണ്ടെത്താന്‍ നിവൃത്തിയില്ലാതെ കവിയെയും പ്രഖ്യാപിത ലക്ഷ്യങ്ങളെയും മറന്ന് കൂത്തമ്പലം മറ്റാവശ്യങ്ങള്‍ക്കായി കൊടുക്കേണ്ടി വന്നു. ഭരണസമിതി ചെയര്‍മാനായ സാംസ്‌കാരിക മന്ത്രി കേന്ദ്രത്തിന്റെ നിലനില്‍പ്പിന് ഒന്നും ചെയ്യുന്നുമില്ല. സഹായിക്കാനായില്ലെങ്കില്‍ കേന്ദ്രത്തെ ദയാവധത്തിനു വിധേയമാക്കുന്നതാണ് നല്ലതെന്ന് കവികളും സാംസ്‌കാരിക നായകരും പറയുന്നു.
കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള സമുച്ചയമാണ് വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം, കലാരൂപങ്ങള്‍, പ്രദര്‍ശന കലകള്‍ എന്നിവയില്‍ ഗവേഷണം നടത്തുക, അവ രേഖപ്പെടുത്തുക, കലാരൂപങ്ങളുടെ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുക, പൈതൃക കലാരൂപങ്ങള്‍ സംരക്ഷിക്കുക എന്നിവയാണ് വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍.

കേരളീയ വാസ്തുവിദ്യാ സമ്പ്രദായമനുസരിച്ച് കൂത്തമ്പലം, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, ആര്‍ട്ട് ഗാലറി, മ്യൂസിയം ബ്ലോക്ക് എന്നിവയുണ്ട്. കവിയുടെ സ്വകാര്യ ശേഖരത്തില്‍ നിന്നള്ള വസ്തുക്കളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. 2001ലാണ് വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ ഉദ്ഘാടനം ചെയ്തത്.

മന്ത്രി ചെയര്‍മാനായ ഇരുപതംഗ ഭരണസമിതിക്കും എട്ടംഗ നിര്‍വാഹക സമിതിക്കുമാണ് ഭരണച്ചുമതല. കേരളീയ കലകളെയും സംസ്‌കാരത്തെയും കുറിച്ച് ഉപരി പഠനവും ഗവേഷണവും നടത്തുന്നവര്‍ക്ക് വിശാലമായ ഗ്രന്ഥശാലയും 2008 മുതല്‍ ഇവിടെയുണ്ട്.

സര്‍ക്കാര്‍ ഗ്രാന്റ് നല്കാത്തതിനാല്‍ കേന്ദ്രം നടത്താന്‍ സാധിക്കുന്നില്ല. അതിനാല്‍ കല്യാണ, പിറന്നാള്‍ പാര്‍ട്ടികള്‍ക്കും സിനിമ, സീരിയല്‍ ചിത്രീകരണത്തിനും വാടകയ്‌ക്ക് നല്കുകയാണിപ്പോള്‍. കൂത്തമ്പലം, കല്‍മണ്ഡപം, നൃത്തമണ്ഡപം ഉള്‍പ്പടെയുള്ളവ വാടകയ്‌ക്കു നല്കാന്‍ തീരുമാനിച്ചു. മാംസാഹാരമുള്‍പ്പെടെയുള്ളവ വിളമ്പുന്നതിന് അനുമതിയും നല്കി.
കല്‍മണ്ഡപത്തിലിരുന്ന് പാടിയും കവിതകള്‍ ചൊല്ലിയും പ്രശസ്തരായ കവികളുണ്ട്. നൃത്തം അവതരിപ്പിച്ച് പ്രശസ്തരായവരും ഏറെ. സാംസ്‌കാരിക നായകരുടെ വാദ പ്രതിവാദങ്ങളും ഇവിടെ നടന്നിട്ടുണ്ട്. അവരെല്ലാം അറിയപ്പെടുന്നവരായി. ഇന്നു സര്‍ക്കാരിന്റെ പരിലാളനയില്‍ വിവിധ കോര്‍പറേഷനുകളുടെ തലപ്പത്ത് സുഖലോലുപതയുടെ ശീതളച്ഛായയില്‍ അവര്‍ പരിലസിക്കുന്നുമുണ്ട്. എന്നാല്‍ പ്രിയകവിയുടെ പേരിലുള്ള സാംസ്‌കാരിക കേന്ദ്രത്തിന് ഇത്രയും ദുരവസ്ഥയായിട്ടും തിരിഞ്ഞുനോക്കാന്‍ പോലും ഇവര്‍ തയാറാകുന്നില്ലെന്നതാണ് ഏറെ സങ്കടകരം.

 

Tags: KoothambalamKerala GovernmentTrivandrumVailopally Sanskriti Bhavanpathetic
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി അഴിമതിക്കേസ്: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

Kerala

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

Kerala

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

Kerala

പിഎം ശ്രീ: ഭരണകക്ഷിയില്‍ കലഹം, പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്

Kerala

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചും ധവളപത്രം വേണം: എം.ടി. രമേശ്

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ മികച്ച കൗൺസിലറിനുള്ള അവാർഡ് ജനസേവനത്തിനുള്ള അംഗീകാരം;കരമന അജിത്

ആയിരക്കണക്കിന് ആളുകൾ ഒരേ സ്വരത്തിൽ പറയുന്നു…”ഞങ്ങൾക്ക് പാകിസ്ഥാനിൽ ജീവിക്കാൻ താൽപ്പര്യമില്ല ” ; പാക് അധീന കശ്മീരിൽ കലാപം ആളിക്കത്തുമ്പോൾ

ഹരിവരാസനം”പൂജാ ചടങ്ങുകളോടെ ആരംഭിച്ചു ;മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രം

ഇന്ത്യയുടെ മാർക്കോസ് കമാൻഡോകളെ കണ്ടമാത്രയിൽ കപ്പൽ വിട്ടോടി കടൽ കൊള്ളക്കാർ ; സിനിമാ സ്റ്റൈൽ രംഗങ്ങൾ നടന്നത് ഏദൻ ഉൾക്കടലിൽ

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ എത്തി

ഭീകരതയുടെ ഇരകൾക്കൊപ്പം നിൽക്കുന്നതിനുപകരം ഫാറൂഖും മെഹബൂബയും പാകിസ്ഥാനെ സംഭാഷണത്തിന് ക്ഷണിക്കുന്നു : തീവ്രവാദം മറന്ന് പ്രതിപക്ഷ നേതാക്കളുടെ പാക് സ്നേഹം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ചുരിദാർ അനുവദിക്കില്ല; ഉത്തരവിട്ട് ഹൈക്കോടതി, സ്ത്രീകൾക്ക് പരമ്പരാഗത കേരളീയ വസ്ത്രധാരണം തുടരും

ഗോവധ നിരോധനം: സുപ്രീംകോടതിയെ സമീപിച്ച് വിജയ് സ‌ർക്കാർ, 1958-ലെ മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമെന്ന് വാദം

റിലീസിന് മുൻപ് ‘ജനനായകൻ’ കണ്ടത് 1.2 കോടി ആളുകൾ;വിജയ്‌ക്ക് വൻ തിരിച്ചടി

35,000 കോടിയുടെ നിക്ഷേപം; 21,000 തൊഴിലവസരം ; രാജ്യത്ത് നാലാമത്തെ വാഹന പ്ലാന്റ് ഒരുക്കി സുസുക്കി ; പ്രതിവർഷം 40 ലക്ഷം വാഹനങ്ങൾ പുറത്തിറക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.