Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ കൈയൊഴിഞ്ഞു: കൂത്തമ്പലത്തില്‍ ചിക്കനും മട്ടനും ബീഫും; വൈലോപ്പള്ളി സംസ്‌കൃതി ഭവന് ദയാവധം

സുനില്‍ തളിയില്‍ by സുനില്‍ തളിയില്‍
Mar 12, 2024, 08:49 am IST
in Kerala

തിരുവനന്തപുരം: നിരവധി കലകള്‍ അരങ്ങേറിയ കൂത്തമ്പലത്തില്‍ ഇന്ന് ചിക്കനും ബീഫും മട്ടനും വിളമ്പുന്ന ദുരവസ്ഥ. കവിതകള്‍ ചൊല്ലിയ കല്‍മണ്ഡപം വിവാഹ സത്കാരത്തിനായുള്ള വധൂവരന്മാരുടെ സ്വീകരണ വേദി. ഇതോടെ കല്‍മണ്ഡപത്തിലിരുന്ന് ആസ്വദിച്ച് കവിതകള്‍ ചൊല്ലിയ കവികളെല്ലാം കളം വിട്ടൊഴിഞ്ഞു. കലകളുടെ ഗവേഷണം സീരിയല്‍ ഷൂട്ടിങ്ങിന് വഴിമാറി.

മലയാളത്തിന്റെ എക്കാലത്തെയും പ്രിയകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ പേരിലുള്ള തിരുവനന്തപുരത്തെ വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ ദുരവസ്ഥയില്‍ കേഴുകയാണ് തലസ്ഥാനത്തെ കലാകാരന്മാര്‍. എല്ലാ വര്‍ഷവും നല്കുന്ന ബജറ്റ് വിഹിതം ഇക്കുറിയില്ല. സര്‍ക്കാര്‍ വേറൊരു സഹായവും നല്കുന്നുമില്ല, ശമ്പളം ലഭിക്കാതെ ജീവനക്കാര്‍…

നിത്യനിദാന ചെലവുകള്‍ക്കുള്ള പണം കണ്ടെത്താന്‍ നിവൃത്തിയില്ലാതെ കവിയെയും പ്രഖ്യാപിത ലക്ഷ്യങ്ങളെയും മറന്ന് കൂത്തമ്പലം മറ്റാവശ്യങ്ങള്‍ക്കായി കൊടുക്കേണ്ടി വന്നു. ഭരണസമിതി ചെയര്‍മാനായ സാംസ്‌കാരിക മന്ത്രി കേന്ദ്രത്തിന്റെ നിലനില്‍പ്പിന് ഒന്നും ചെയ്യുന്നുമില്ല. സഹായിക്കാനായില്ലെങ്കില്‍ കേന്ദ്രത്തെ ദയാവധത്തിനു വിധേയമാക്കുന്നതാണ് നല്ലതെന്ന് കവികളും സാംസ്‌കാരിക നായകരും പറയുന്നു.
കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള സമുച്ചയമാണ് വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം, കലാരൂപങ്ങള്‍, പ്രദര്‍ശന കലകള്‍ എന്നിവയില്‍ ഗവേഷണം നടത്തുക, അവ രേഖപ്പെടുത്തുക, കലാരൂപങ്ങളുടെ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുക, പൈതൃക കലാരൂപങ്ങള്‍ സംരക്ഷിക്കുക എന്നിവയാണ് വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍.

കേരളീയ വാസ്തുവിദ്യാ സമ്പ്രദായമനുസരിച്ച് കൂത്തമ്പലം, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, ആര്‍ട്ട് ഗാലറി, മ്യൂസിയം ബ്ലോക്ക് എന്നിവയുണ്ട്. കവിയുടെ സ്വകാര്യ ശേഖരത്തില്‍ നിന്നള്ള വസ്തുക്കളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. 2001ലാണ് വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ ഉദ്ഘാടനം ചെയ്തത്.

മന്ത്രി ചെയര്‍മാനായ ഇരുപതംഗ ഭരണസമിതിക്കും എട്ടംഗ നിര്‍വാഹക സമിതിക്കുമാണ് ഭരണച്ചുമതല. കേരളീയ കലകളെയും സംസ്‌കാരത്തെയും കുറിച്ച് ഉപരി പഠനവും ഗവേഷണവും നടത്തുന്നവര്‍ക്ക് വിശാലമായ ഗ്രന്ഥശാലയും 2008 മുതല്‍ ഇവിടെയുണ്ട്.

സര്‍ക്കാര്‍ ഗ്രാന്റ് നല്കാത്തതിനാല്‍ കേന്ദ്രം നടത്താന്‍ സാധിക്കുന്നില്ല. അതിനാല്‍ കല്യാണ, പിറന്നാള്‍ പാര്‍ട്ടികള്‍ക്കും സിനിമ, സീരിയല്‍ ചിത്രീകരണത്തിനും വാടകയ്‌ക്ക് നല്കുകയാണിപ്പോള്‍. കൂത്തമ്പലം, കല്‍മണ്ഡപം, നൃത്തമണ്ഡപം ഉള്‍പ്പടെയുള്ളവ വാടകയ്‌ക്കു നല്കാന്‍ തീരുമാനിച്ചു. മാംസാഹാരമുള്‍പ്പെടെയുള്ളവ വിളമ്പുന്നതിന് അനുമതിയും നല്കി.
കല്‍മണ്ഡപത്തിലിരുന്ന് പാടിയും കവിതകള്‍ ചൊല്ലിയും പ്രശസ്തരായ കവികളുണ്ട്. നൃത്തം അവതരിപ്പിച്ച് പ്രശസ്തരായവരും ഏറെ. സാംസ്‌കാരിക നായകരുടെ വാദ പ്രതിവാദങ്ങളും ഇവിടെ നടന്നിട്ടുണ്ട്. അവരെല്ലാം അറിയപ്പെടുന്നവരായി. ഇന്നു സര്‍ക്കാരിന്റെ പരിലാളനയില്‍ വിവിധ കോര്‍പറേഷനുകളുടെ തലപ്പത്ത് സുഖലോലുപതയുടെ ശീതളച്ഛായയില്‍ അവര്‍ പരിലസിക്കുന്നുമുണ്ട്. എന്നാല്‍ പ്രിയകവിയുടെ പേരിലുള്ള സാംസ്‌കാരിക കേന്ദ്രത്തിന് ഇത്രയും ദുരവസ്ഥയായിട്ടും തിരിഞ്ഞുനോക്കാന്‍ പോലും ഇവര്‍ തയാറാകുന്നില്ലെന്നതാണ് ഏറെ സങ്കടകരം.

 

Tags: KoothambalamKerala GovernmentTrivandrumVailopally Sanskriti Bhavanpathetic
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിളിമാനൂരിൽ ബുള്ളറ്റ് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ തിരുവനന്തപുരത്ത് ഉദ്ഘാടനം നടത്തിയ കായികഭവന്‍
Kerala

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പണി പൂര്‍ത്തിയാക്കാതെ കായികഭവന്‍ ഉദ്ഘാടനം ചെയ്തു

Kerala

ഇറാൻ- ഗൾഫ് സംഘർഷം : മുഖ്യമന്ത്രിയും പ്രതിപക്ഷവും ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളെ കൈയൊഴിഞ്ഞു; ബിജെപി പ്രവാസികള്‍ക്കൊപ്പമെന്ന് രാജീവ് ചന്ദ്രശേഖര്‍

Editorial

ഹിന്ദുക്കളെ കബളിപ്പിക്കാന്‍ മറ്റൊരു മലക്കം മറിച്ചില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.