Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സത്യം പറയാന്‍ സമ്മതിച്ചില്ല യുജിസി സ്‌ക്വാഡിനോട് വിദ്യാര്‍ത്ഥികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2024, 09:05 am IST
in Kerala

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍. ജെ.എസ്. മരിക്കും മുമ്പ് ക്രൂരമായ മര്‍ദനത്തിനും ശാരീരിക പീഡനത്തിനും ഇരയായ വിവരം പുറത്തുപറയരുതെന്ന് ഡീന്‍ നിര്‍ദേശിച്ചെന്ന് വിദ്യാര്‍ത്ഥികളുടെ മൊഴി.

ആന്റി റാഗിങ് ഹെല്‍പ് ലൈനിന് ലഭിച്ച പരാതികളില്‍ യുജിസിയുടെ ആന്റി റാഗിങ് സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥികള്‍ ഇത്തരത്തില്‍ മൊഴി നല്‍കിയത്. സ്‌ക്വാഡിന്റെ ഇടക്കാല റിപ്പോര്‍ട്ടില്‍ ഇതേക്കുറിച്ച് പരാമര്‍ശമുണ്ട്.

സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് മൊഴിയെടുത്തപ്പോള്‍ കോളജ് അധികാരികളില്‍ ചിലര്‍ അരികില്‍ ഉണ്ടായിരുന്നെന്നും കൂടുതല്‍ സംസാരിക്കാന്‍ സമ്മതിച്ചില്ലെന്നും വിദ്യാര്‍ത്ഥികളില്‍ ചിലര്‍ സ്‌ക്വാഡിനുമൊഴി നല്‍കി. ഫെബ്രുവരി 26, 27, 28, മാര്‍ച്ച് ഒന്ന് തീയതികളിലാണ് യുജിസി ആന്റി റാംഗിങ് സ്‌ക്വാഡ് വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, സ്റ്റാഫ് എന്നിവരുടെ മൊഴിയെടുത്തത്.

ആകെ 97 പേരാണ് മൊഴിനല്‍കിയത്. 26ന് ഇരുപതും 27ന് മുപ്പത്തേഴും വിദ്യാര്‍ത്ഥികള്‍ ഹാജരായി. 28ന് 32 വിദ്യാര്‍ത്ഥികളും നാല് അദ്ധ്യാപകരും സ്‌ക്വാഡ് മുമ്പാകെയെത്തി. മാര്‍ച്ച് ഒന്നിന് രണ്ടുവീതം വിദ്യാര്‍ത്ഥികളും സ്റ്റാഫുമാണ് മൊഴി നല്‍കിയത്. ഫെബ്രുവരി 15ന് വീട്ടിലേക്കു പുറപ്പെട്ട സിദ്ധാര്‍ത്ഥന്‍, പ്രതിപ്പട്ടികയിലുള്ള രെഹാന്‍ ബിനോയ് ഫോണ്‍ ചെയ്തതിനെത്തുടര്‍ന്ന് യാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് 16ന് രാവിലെ എട്ടു മണിയോടെ കാമ്പസില്‍ തിരിച്ചെത്തിയത് മുതല്‍ സംഭവിച്ചതില്‍ അറിയാവുന്ന കാര്യങ്ങളാണ് വിദ്യാര്‍ത്ഥികളില്‍ ചിലര്‍ സ്‌ക്വാഡ് മുമ്പാകെ വെളിപ്പെടുത്തിയത്.

ഫെബ്രുവരി 16ന് രാത്രി സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിനു എതിര്‍വശത്തുള്ള കുന്നിന്‍ മുകളില്‍ കൊണ്ടുപോയും തിരിച്ച് മുറിയില്‍ എത്തിച്ചും മര്‍ദിച്ചതായി വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയിട്ടുണ്ട് 16ന് രാത്രി സിദ്ധാര്‍ഥന്റെ മുറിയില്‍നിന്നു നിലവിളി കേട്ടതായും വിദ്യാര്‍ത്ഥികളില്‍ ചിലര്‍ സ്‌ക്വാഡിനെ അറിയിച്ചു. 17ന് രാവിലെ സിദ്ധാര്‍ഥന്‍ കഞ്ഞി കുടിക്കാന്‍ ശ്രമിച്ചതായി വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ സ്‌ക്വാഡിനെ അറിയിച്ചു. മൊഴി നല്‍കിയതില്‍ മറ്റൊരാളും സിദ്ധാര്‍ത്ഥന്‍ 17ന് നേരം പുലര്‍ന്നശേഷം ആഹാരം കഴിക്കുന്നതു കണ്ടിട്ടില്ല. 16ന് രാത്രി കഴുത്തിനു കുത്തിപ്പിടിച്ചുള്ള മര്‍ദനത്തിന് വിധേയനായ സിദ്ധാര്‍ത്ഥന്‍ 18ന് രാവിലെ തൊണ്ടമുറിഞ്ഞെന്ന് പറഞ്ഞതായും വിദ്യാര്‍ത്ഥികളില്‍ ചിലര്‍ പരിശോധിച്ച് മരുന്ന് നിര്‍ദേശിച്ചതായും സ്‌ക്വാഡിനു മൊഴി ലഭിച്ചു.

ഫെബ്രുവരി 18ന് ഉച്ചകഴിഞ്ഞ് സിദ്ധാര്‍ത്ഥനെ മുറിയില്‍ കണ്ടില്ല. മുട്ടിവിളിച്ചിട്ടും ബാത്ത് റൂം തുറന്നില്ല. ഇതേത്തുടര്‍ന്നു ബാത്ത് റൂം വാതില്‍ ചവിട്ടിത്തുറന്നപ്പോഴാണ് കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെതെന്നാണ് വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൊഴി. സിദ്ധാര്‍ത്ഥനു നേരിടേണ്ടിവന്നതു പോലുള്ള പീഡനം മുമ്പ് ഹോസ്റ്റലില്‍ രണ്ടു പേര്‍ക്ക് അനുഭവിക്കേണ്ടിവന്നതായും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ കൂട്ടാക്കിയില്ലെന്നും വിദ്യാര്‍ത്ഥികളില്‍ ചിലര്‍ മൊഴി നല്‍കിയ വിവരവും ഇടക്കാല റിപ്പോര്‍ട്ടിലുണ്ട്.

 

Tags: StudentsVeterinary student sidharth death caseUGC squad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

പരീക്ഷാക്കാലം: ആത്മവിശ്വാസത്തോടെ നേരിടാം

Kerala

തിരുവനന്തപുരത്ത് 2 ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ കാണാതായി

Vicharam

വിദ്യാര്‍ത്ഥികള്‍ വികസിത ഭാരതത്തിന്റെ സന്ദേശവാഹകര്‍

US

കെ.എച്ച്.എൻ.എ കേരള സ്കോളർഷിപ്പ് നിധി സമാഹരണ പ്രവർത്തനങ്ങൾക്ക് ശുഭാരംഭം

Kerala

കല്‍പറ്റയില്‍ പതിനാറുകാരനെ അതിക്രൂരമായി തല്ലിച്ചതച്ച സംഭവത്തില്‍ ഒരു പ്രതി കൂടി പിടിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അക്കിത്തത്തിന്റെ ദേവായനങ്ങള്‍

നരേന്ദ്ര മോദിയുടെ ഇടപെടല്‍: താൽക്കാലിക വെടിനിർത്തൽ സാധ്യത തെളിഞ്ഞു

കൊടുവള്ളി മുൻ എൽഡിഎഫ് എംഎൽഎ കാരാട്ട് റസാഖ് വീണ്ടും മുസ്‍ലിം ലീഗിലേക്ക്

താമസിക്കാനാളില്ലാതെ നശിക്കുമെന്ന വിഷമത്തിൽ വിദേശത്തുള്ള ഉടമ വാടകയ്‌ക്ക് നൽകിയ വീട്ടിൽ നടന്ന കൊലച്ചതി! കൂട്ട ആത്മഹത്യ മൂലം ആഡംബരവീട് സീൽ വെച്ചു

വോട്ടിനു മുൻപ് രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകും; ഏപ്രിൽമാസത്തിതും ഈ മാസം 31 മുതൽ വിതരണം ചെയ്യും

ദേവന്മാരുടെ പ്രീതിക്ക് വേണ്ടി ഓരോ ഭക്തനും ചെയ്യേണ്ടത്

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.