Tuesday, July 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മഹാരാഷ്‌ട്രയില്‍ ഉദ്ധവ് താക്കറെയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്; സ്വന്തം അനുയായി ഷിന്‍ഡേയ്‌ക്കൊപ്പം പോയതും ഉദ്ധവിന് തിരിച്ചടിയായി

ഇന്ത്യാമുന്നണിയുടെ ധാരണയ്‌ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് ഉദ്ധവ് താക്കറെയ്‌ക്ക് കോണ്‍ഗ്രസില്‍ നിന്നും കടുത്ത വിമര്‍ശനം. മഹാരാഷ്‌ട്രയിലെ സീറ്റ് വിഭജനചര്‍ച്ച പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തന്നെ , മുംബൈ നോര്‍ത്ത് വെസ്റ്റ് ലോക് സഭാ മണ്ഡലത്തില്‍ തന്നിഷ്ടപ്രകാരം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിനാണ് കോണ്‍ഗ്രസ് ഉദ്ധവ് താക്കറെയെ വിമര്‍ശിച്ചത്.

Janmabhumi Online by Janmabhumi Online
Mar 11, 2024, 12:12 am IST
in India
ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി നല്‍കി അദ്ദേഹത്തിന്‍റെ അനുയായിയും എംഎല്‍എയും കൂടിയായ രവീന്ദ്ര വയ്കാര്‍ ഷിന്‍ഡേയുടെ ശിവസേനയില്‍ ചേരുന്ന ചടങ്ങ് (ഇടത്ത്)

ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി നല്‍കി അദ്ദേഹത്തിന്‍റെ അനുയായിയും എംഎല്‍എയും കൂടിയായ രവീന്ദ്ര വയ്കാര്‍ ഷിന്‍ഡേയുടെ ശിവസേനയില്‍ ചേരുന്ന ചടങ്ങ് (ഇടത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: ഇന്ത്യാമുന്നണിയുടെ ധാരണയ്‌ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് ഉദ്ധവ് താക്കറെയ്‌ക്ക് കോണ്‍ഗ്രസില്‍ നിന്നും കടുത്ത വിമര്‍ശനം. മഹാരാഷ്‌ട്രയിലെ സീറ്റ് വിഭജനചര്‍ച്ച പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തന്നെ , മുംബൈ നോര്‍ത്ത് വെസ്റ്റ് ലോക് സഭാ മണ്ഡലത്തില്‍ തന്നിഷ്ടപ്രകാരം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിനാണ് കോണ്‍ഗ്രസ് ഉദ്ധവ് താക്കറെയെ വിമര്‍ശിച്ചത്.

മുംബൈ നോര്‍ത്ത് വെസ്റ്റ് ലോക് സഭാ മണ്ഡലത്തില്‍ ഉദ്ധവ് താക്കറെ പക്ഷക്കാരനായ അമോല്‍ കീര്‍തികര്‍ മത്സരിക്കുമെന്നായിരുന്നു ഉദ്ധവ് താക്കറെയുടെ വിമര്‍ശനം. കോണ്‍ഗ്രസും ഉദ്ധവ് താക്കറെ ശിവസേനയും ശരത് പവാറിന്റെ എന്‍സിപി വിഭാഗവും ആണ് സഖ്യമായി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഉത്തര്‍ പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലോക് സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനമാണ് മഹാരാഷ്‌ട്ര. ഇവിടെ 48 സീറ്റുകളാണ് ഉള്ളത്. ഇത് മുന്നണിയിലെ ഘടകകക്ഷികള്‍ തമ്മില്‍ എങ്ങിനെ പങ്കുവെയ്‌ക്കണമെന്ന ധാരണ ഉണ്ടാക്കുന്നതിന് മുന്‍പേയാണ് മുംബൈ നോര്‍ത്ത് വെസ്റ്റ് ലോക് സഭാ മണ്ഡലത്തില്‍ തന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി മത്സരിക്കുെന്ന് പ്രഖ്യാപനം ഉദ്ദവ് താക്കറെ നടത്തിയത്. വാസ്തവത്തില്‍ ഇത് കഴിഞ്ഞ തവണ കോണ്‍ഗ്രസിന്റെ സുരക്ഷിത മണ്ഡലമായിരുന്നു. സഖ്യകക്ഷി ധര്‍മ്മത്തെ കാറ്റില്‍ പറത്തുന്നതായിരുന്നു ഈ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപമിന്റെ പ്രതികരണം. രണ്ട് ഡസന്‍ യോഗങ്ങള്‍ ചേര്‍ന്നെങ്കിലും ഇതുവരെയും സീറ്റ് വിഭജന ധാരണ ഉണ്ടാക്കാനായിട്ടില്ല. ചില ധാരണകള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇനിയും തീരുമാനാമാകാത്ത എട്ടോ ഒമ്പതോ മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്നതാണ് മുംബൈ നോര്‍ത്ത് വെസ്റ്റ് മണ്ഡലമെന്നിരിക്കെ എന്തിനാണ് സഖ്യധാരണകള്‍ കാറ്റില്‍പറത്തി ഉദ്ധവ് താക്കറെ അവിടേക്ക് സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെന്ന് സഞ്ജയ് നിരുപം ചോദിക്കുന്നു.

അമോല്‍ കീര്‍തികറിനെ സ്ഥാനാര‍്ത്ഥിയായി പ്രഖ്യാപിച്ചത് ഷിന്‍ഡേ പക്ഷത്തെ തോല്‍പിക്കാന്‍
ഉദ്ധവ് താക്കറെ അമോല്‍ കീര്‍ത്തികറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് വ്യക്തമായ ഒരു കാരണമുണ്ട്. 2014 മുതല്‍ മുംബൈ നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തില്‍ വിജയിക്കുന്നത് അമോല്‍ കീര്‍ത്തികറിന്റെ അച്ഛന്‍ ഗജാനന്‍ കീര്‍ത്തികര്‍ ആണ്. ഇദ്ദേഹമാകട്ടെ ഏക് നാഥ് ഷിന്‍ഡേയുടെ ശിവസേനയില്‍ അംഗമാണ്. സ്വന്തം മകനായ അമോല്‍ കീര്‍ത്തികറിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ അച്ഛന്‍ ഗജാനന്‍ കീര്‍ത്തികര്‍ സ്വയം പിന്‍വാങ്ങുമെന്നും അതുവഴി ഏക് നാഥ് ഷിന്‍ഡേയെ തോല്‍പിക്കാന്‍ ആകുമെന്നും ഉള്ള പ്രതീക്ഷയിലാണ് ഉദ്ധവ് താക്കറെ.

2014ലും 2019ലും തെരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങിയ സഞ്ജയ് നിരുപം ഇക്കാര്യത്തില്‍ ഇടപെടേണ്ടതില്ലെന്ന് ഉദ്ദവ് താക്കറെയുടെ ശിവസേന പക്ഷത്തിന്റെ വക്താവ് ആനന്ദ് ദുബെ പരിഹസിച്ചു. മുംബൈ നോര്‍ത്ത് വെസ്റ്റ് ലോക് സഭാ മണ്ഡലത്തില്‍ തനിക്ക് താല്‍പര്യമുണ്ടെന്ന കാര്യം താന്‍ തന്നെ നേരിട്ട് കോണ്‍ഗ്രസിനെ അറിയിച്ചുകൊള്ളാമെന്ന് പറഞ്ഞ് ഉദ്ധവ് താക്കറെയും സഞ്ജയ് നിരുപമിനെ വിമര്‍ശിച്ചു.

ഷിന്‍ഡേ പക്ഷത്ത് ചേര്‍ന്ന് ഉദ്ധവ് താക്കറെയുടെ അനുയായി

ഇതിനിടെ ഉദ്ധവ് താക്കറെയ്‌ക്ക് തിരിച്ചടി നല്‍കി അദ്ദേഹത്തിന്റെ അനുയായിയും എംഎല്‍എയും കൂടിയായ രവീന്ദ്ര വയ്കാര്‍ ഷിന്‍ഡേയുടെ ശിവസേനയില്‍ ചേര്‍ന്നു. മുംബൈയില്‍ നടന്ന ചടങ്ങില്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി കൂടിയായ ഏക് നാഥ് ഷിന്‍ഡേ കൂടി പങ്കെടുത്തു.

 

 

 

 

Tags: Uddhav ThackerayShiv SenamaharashtraEknath ShindeShiv Sena UBT2024 loksabha electionsMVASanjay Nirupamcongress
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും (ഇടത്ത്) സ്റ്റാലിന്‍ (വലത്ത്)
India

ഉദ്ധവ് താക്കറെ ശിവസേനയുടെ ഹിന്ദി വിരോധം മുതലെടുക്കാന്‍ ചെന്ന സ്റ്റാലിന് കണക്കിന് കൊടുത്ത് ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും

India

രാജ് താക്കറെ-ഉദ്ധവ് താക്കറെ കൈകോര്‍ക്കല്‍; പിന്നില്‍ കളിക്കുന്നത് ശരത് പവാറും കോണ്‍ഗ്രസും

Article

കോണ്‍ഗ്രസിന്റെ പാകിസ്ഥാന്‍ നാക്ക്

India

സാനിറ്ററി പാഡിൽ രാഹുൽ ഗാന്ധിയുടെ ചിത്രം ; കോൺഗ്രസ് ഇത്രയും തരംതാഴരുതെന്ന് വിമർശനം : വിവാദമായതോടെ രാഹുലിന് പകരം പ്രിയങ്കയുടെ ചിത്രം പതിക്കാൻ ശ്രമം

ഉദ്ധവ് താക്കറെ (ഇടത്ത്) രാജ് താക്കറെ (നടുവില്‍) ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

അങ്ങാടിയില്‍ തോറ്റതിന്… മറാത്താ ഭാഷാ വിവാദത്തിന് തീ കൊളുത്തി കലാപമുണ്ടാക്കി മഹാരാഷ്‌ട്രയിലെ ബിജെപി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഉദ്ധവ് താക്കറെ

പുതിയ വാര്‍ത്തകള്‍

പോലീസ് ഒത്താശയിൽ കേരള സർവകലാശാല ആസ്ഥാനം കയ്യടക്കി എസ്എഫ്ഐ; വാതിലുകൾ ചവിട്ടി തുറന്ന് ഗുണ്ടാവിളയാട്ടം

ഹിന്ദുക്കളെ മതം മാറ്റി കിട്ടിയ പണം കൊണ്ട് കോടികളുടെ ആഢംബര വസതി ; ചങ്ങൂർ ബാബയുടെ വസതിയ്‌ക്ക് നേരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ

സർവകലാശാല ആസ്ഥാനങ്ങളിലേക്ക് തള്ളിക്കയറി എസ്എഫ്ഐ അഴിഞ്ഞാട്ടം; പോലീസ് നോക്കുകുത്തി, സ്ഥലത്ത് സംഘർഷാവസ്ഥ

നാളെ കെഎസ്ആർടിസി ബസ് നിരത്തിലിറങ്ങിയാൽ അപ്പോൾ കാണാം; മന്ത്രിയെ വെല്ലുവിളിച്ച് സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ടി.പി രാമകൃഷ്ണൻ

പ്രസവം എന്ന പ്രക്രിയയെ വിൽപന ചരക്കാക്കി മാറ്റി അന്ന് ശ്വേതക്ക് വിമർശനം ;ഇന്ന് ദിയയെ ചേർത്തുപിടിച്ച് മലയാളി

തിരുവനന്തപുരം ഭാരതീയ വിചാരകേന്ദ്രത്തില്‍ ഡോ. വി. സുജാതയുടെ രണ്ടാമൂഴം എംടിയുടെ ധര്‍മ്മവിലോപങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രൊഫ. പി.ജി. ഹരിദാസിന് നല്‍കി സംവിധായകന്‍ വിജയകൃഷ്ണന്‍ നിര്‍വഹിക്കുന്നു. ജെ. സോമശേഖരന്‍പിള്ള, ആര്‍. സഞ്ജയന്‍, ഡോ. ടി.പി. സെന്‍കുമാര്‍, ഡോ. വി. സുജാത സമീപം

ഹൈന്ദവര്‍ എന്തിനെയും സ്വീകരിക്കുന്നവരായി: ഡോ. ടി.പി. സെന്‍കുമാര്‍

ഇന്ത്യന്‍ വംശജരായ നാലംഗ കുടുംബം അമേരിക്കയിലെ അലബാമയില്‍ കാറപകടത്തില്‍ വെന്തു മരിച്ചു

മൂൺവാക്ക്, ഇന്ന് മുതൽ JioHotstar-ൽ

സ്കൂൾവാൻ ട്രെയിനിലിടിച്ച് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം; ഗേറ്റ് കീപ്പറെ സസ്പെൻഡ് ചെയ്ത് റെയിൽവേ, മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം

ഇടുക്കി മെഡി. കോളജിന്റെ പ്രവര്‍ത്തനത്തില്‍ ഗുരുതരവീഴ്ച; പുതിയ കെട്ടിടത്തിന് അഗ്നിശമന സേനയുടെ എന്‍ഒസി ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies