ന്യൂദല്‍ഹി: തെലങ്കാനയില്‍ നിന്നുള്ള ബിആര്‍എസ് എംപി ബി.ബി. പാട്ടീല്‍(ഭീംറാവു ബസവന്തറാവു പാട്ടീല്‍) ബിജെപിയില്‍ ചേര്‍ന്നു. സഹിറാബാദ് മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് അദ്ദേഹം. ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ്, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ഒബിസി മോര്‍ച്ച ദേശീയ പ്രസിഡന്റ് കെ. ലക്ഷ്മണ്, തമിഴ്നാട് കോ- ഇന്‍ചാര്‍ജ് പി. സുധാകര്‍ റെഡ്ഡി എന്നിവര്‍ ചേര്‍ന്ന് പാര്‍ട്ടി അംഗത്വം കൈമാറി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയെയും അദ്ദേഹം സന്ദര്‍ശിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭാരതത്തിന്റെ പരിവര്‍ത്തനപരമായ പുരോഗതിയാണ് ബി.ബി. പാട്ടീലിന് ബിജെപിയില്‍ ചേരാന്‍ പ്രേരണയായതെന്ന് തരുണ്‍ ചുഗ് പറഞ്ഞു. തെലങ്കാനയില്‍ നിന്നുള്ള നിരവധി പേര് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. തെലങ്കാനയില്‍ ബിആര്‍എസ് അഴിമതി രാഷ്ട്രീയത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം മൂന്ന് മാസത്തിനുള്ളില്‍ നഷ്ടപ്പെട്ടെന്നും തരുണ്‍ ചുഗ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 10 വര്‍ഷമായി രാജ്യവ്യാപകമായി നടത്തിയ അഭൂതപൂര്‍വമായ വികസനത്തിന് പ്രധാനമന്ത്രിക്ക് ബി.ബി. പാട്ടീല്‍ നന്ദി അറിയിച്ചു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 5.3 ശതമാനമായിരുന്ന ജിഡിപി വളര്‍ച്ചാ നിരക്ക് ഇന്ന് 8.4 ശതമാനത്തിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോള്‍ ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളില്‍ ഒരാളാണ്. രാജ്യത്തിന്റെ വികസന യാത്രയ്ക്ക് തനിക്ക് കഴിയുംവിധം സംഭാവന നല്‍കുമെന്നും ബി.ബി. പാട്ടീല്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: