കാസര്‍കോട്: കാസര്‍കോട് ലോകസഭ മണ്ഡലത്തില്‍ ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. ഇടതിനും വലതിനും മാറിമാറി വിധിയെഴുതിയ കാസര്‍കോട് മണ്ഡലത്തില്‍ കന്നട നാടിന്റെ ശബ്ദമായി എം.എല്‍.അശ്വനിയെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെയാണ് ത്രികോണ മത്സരത്തിന് വേദിയൊരുങ്ങുന്നത്.
ഭാരതീയ മഹിളാ മോര്‍ച്ച കര്‍ണ്ണാടകയുടെ സഹപ്രഭാരി, തെലുങ്കാന തെരെഞ്ഞെടുപ്പില്‍ പ്രത്യേക ഇന്‍ചാര്‍ജ് എന്നീ നിലകളില്‍ പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുള്ള അശ്വനി ജമ്മു കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ യാത്ര ചെയ്ത് ആഴ്ചകളോളം ഒരോ ബൂത്തില്‍ താമസിച്ച് പ്രവര്‍ത്തനം ഏകോപിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ ഭാഗമായി 18 ലധികം സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
ഉത്തരപ്രദേശ് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ ജില്ലയില്‍ നിന്ന് പോയ സംഘത്തിലെ അംഗമായിരുന്നു. സംപ്തഭാഷ സംഗമഭൂമിയെന്നറിയപ്പെടുന്ന കാസര്‍കോട് ജില്ലയുടെ വടക്കേ അറ്റമായ മഞ്ചേശ്വരം വൊര്‍ക്കാടി പഞ്ചായത്തിലെ വജ്പ സ്വദേശിനിയായ അശ്വനി, ഇടത്വലത് മുന്നണി സ്ഥാനാര്‍ത്ഥികളില്‍ നിന്ന് വിഭിന്നമായി കന്നട, മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തുളു,നഗ്നിക് തുടങ്ങിയ ഭാഷകള്‍ കൈകാര്യം ചെയ്യാനുള്ള കഴിവ് പ്രത്യേകം എടുത്ത് പറയേണ്ടതാണ്.
കുറച്ച് കാലം അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ 800 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മഞ്ചേശ്രം ബ്ലോക്ക് പഞ്ചായത്ത് അംഗമായി തെരെഞ്ഞെടുത്തത്. ബ്ലോക്ക് പഞ്ചായത്ത് ധനകാര്യ സ്റ്റാന്റിംങ് കമ്മറ്റിയംഗമാണ് എം.എല്‍.അശ്വനി
പ്രതികരിക്കാൻ ഇവിടെ എഴുതുക: