Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുരുപവനപുരേശനെ ഭജിക്കാം…

ഗുരുപവനപുരിയിലെ ഉത്സവക്കാഴ്ചകളിലൂടെ...

രാജന്‍ തറയില്‍ by രാജന്‍ തറയില്‍
Feb 27, 2024, 07:17 pm IST
in Samskriti

ഗുരുവായൂരപ്പന്റെ തിരുസന്നിധി ഉത്സവനാളുകളില്‍ ഭക്തരാല്‍ നിറഞ്ഞു കവിയും. ഈ ആഘോഷവേളയിലും കാണാം ഭക്തിനിര്‍ഭരമായ കാഴ്ചകള്‍. എങ്ങും എവിടേയും തിരക്ക്. കൃഷ്ണാ…. ഗുരുവായൂരപ്പാ…. വിളികളാല്‍ മുഖരിതമാണ് വാതാലയേശന്റെ ഗുരുപവനപുരി.

സമൃദ്ധിയുടെ ഇടമാണ് ഗുരുവായൂര്‍. ഇവിടെ വന്നെത്തുന്ന ഒരാളും പട്ടിണി അറിയില്ല. ദാരിദ്ര്യം തൊട്ട് തീണ്ടാത്ത മണ്ണ്. ഇവിടെ വന്നെത്തുന്നവര്‍ക്ക് മൂന്ന് നേരവും സമൃദ്ധമായി ഭക്ഷണം ലഭിക്കുന്നു. ഉത്സവകാലത്ത് പ്രത്യേകിച്ച്. പതിനായിരക്കണക്കിനാണ് ഭക്തരെത്തുക. അഗ്രശാലയും വമ്പന്‍ കലവറയും തയ്യാറാണ് എപ്പോഴും. ഭീമന്‍ ചെമ്പ് ചരക്കുകള്‍ നിറയെ ചക്കയും മുതിരയും ചേര്‍ത്ത പുഴുക്ക്. കുട്ടകങ്ങളില്‍ നിറയെ കുത്തരികഞ്ഞി, പപ്പടം, നാളികേര പൂള്, ശര്‍ക്കര എന്നിവയാണ് കാലത്തെ വിഭവങ്ങള്‍. വൈകീട്ട് ചോറ,് രസകാളന്‍, പപ്പടം എന്നിവയും ഉണ്ടാകും. നാടിന്റെ നാനാഭാഗത്തു നിന്നും അനേകായിരങ്ങള്‍ ഈ പ്രസാദം കഴിക്കാന്‍ ഭക്തിപൂര്‍വമെത്തും. പാളയിലാണ് കഞ്ഞി കുടിക്കുക. പ്ലാവില കുത്തിയ കയിലും ഉണ്ടാക്കും. പാളയില്‍ ഗുരുവായൂരപ്പന്റെ കഞ്ഞികുടിച്ചാല്‍ പാപം തീരും എന്നാണ് ഭക്തരുടെ വിശ്വാസം. കഴിഞ്ഞ ദിവസം നടന്ന കാഴ്ചശീവേലിക്ക് ഉച്ചതിരിഞ്ഞ് ആദ്യത്തെ സ്വര്‍ണക്കോലം എഴുന്നള്ളിപ്പ് നടന്നു.

താന്ത്രികച്ചടങ്ങുകളില്‍ അതിപ്രധാനമായ ഉത്സവബലി നാളെയാണ്. വ്യാഴാഴ്ച പള്ളിവേട്ടയ്‌ക്കും വെള്ളിയാഴ്ച ആറാട്ടിനും സന്ധ്യയ്‌ക്ക് ഗുരുവായൂരപ്പന്‍ ക്ഷേത്രം വിട്ട് ഗ്രാമപ്രദക്ഷിണത്തിന് എഴുന്നള്ളും. ഈ സമയം ഭക്തജനങ്ങള്‍ ഭഗവാന് കഴ്ചയായി വിവിധ പറകള്‍ നിറച്ച് നാമ ജപത്തോടെ പ്രാര്‍ത്ഥനാനിരതരായി നില്‍ക്കും. പൂപ്പറ, അവില്‍, മലര്‍, ശര്‍ക്കര, അരി, നെല്ല്, തുടങ്ങി വിവിധയിനം പറകളുണ്ടാകും. ഗ്രാമപ്രദക്ഷിണത്തില്‍ ഭഗവാന്‍ ഗ്രാമവാസികളുടെ ക്ഷേമമന്വേഷിച്ചെത്തുന്നു എന്ന് ഭക്തര്‍ വിശ്വസിക്കുന്നു.

കൊല്ലം തോറുമുള്ള ഉത്സവത്തിന് പുറമേ വിഖ്യാതമായ പല ആഘോഷങ്ങളും ക്ഷേത്രത്തില്‍ ആചരിച്ചു വരുന്നു. ചിലത് മഹത്തുക്കളുടെ സ്മാരകമായും മറ്റുളവ വിശേഷനക്ഷത്രങ്ങളിലും തിഥികളിലും ആചരിച്ചു വരുന്നതാണ്. അതില്‍ പ്രധാനമായതാണ് ഗുരുവായൂര്‍ ഏകാദശി. ഉത്ഥാന എകാദശിയെന്നും പറയും. ഭഗവാന്‍ കൃഷ്ണന്‍ അര്‍ജുനന് ഗീത ഉപദേശിച്ചത് ഈ ദിനത്തിലാണെന്നാണ് സങ്കല്പം. ഗീതാദിനമായും ഈ ദിവസം അറിയപ്പെടുന്നു.

ഐതിഹ്യങ്ങളനുസരിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തിലെ മൂല വിഗ്രഹത്തിന് അയ്യായിരം വര്‍ഷത്തിലേറെ പഴക്കമുണ്ട്. എന്നാല്‍ ചരിത്രപരമായ രേഖകള്‍ ഇത് സംബന്ധിച്ച് ലഭ്യമല്ല. ലഭ്യമായ ഏറ്റവും പുരാതനരേഖ നാരദപുരാണത്തിലെ ഗുരുവായുപുര പുരാണം എന്ന ഭാഗത്താണ്. തക്ഷകദംശനമേറ്റു ജീവന്‍ നഷ്ടമായ പരീക്ഷിത്തു രാജാവിന്റെ മകനായിരുന്നു ജനമേജയന്‍. അദ്ദേഹം നടത്തിയ സര്‍പ്പയജ്ഞത്തില്‍ പരസഹസ്രം സര്‍പ്പങ്ങളെ ആഹുതി ചെയ്തു. ഇതിന്റെ ഫലമായി ജനമേജയരാജാവിന് സര്‍പ്പശാപത്താല്‍ കുഷ്ഠരോഗം പിടിപെട്ടു. എന്തു ചെയ്തിട്ടും രോഗശമനം ലഭിക്കാതെ വന്നപ്പോള്‍ ജനമേജയരാജാവിന് ദത്താത്രേയ മഹര്‍ഷിയുടെ ഉപദേശം ലഭിച്ചു. ഗുരുവായൂരില്‍ ചെന്ന് സച്ചിദാനന്ദസ്വരൂപനായ ഗുരുവായൂരപ്പനെ ഭജിക്കാനും രോഗമുക്തി നേടാനുമായിരുന്നു ഉപദേശം. ഇപ്രകാരം ചെയ്ത് രാജാവ് രോഗമുക്തിനേടിയെന്ന് വിശ്വാസം.

അങ്ങനെ എല്ലാ ഭക്തര്‍ക്കും രോഗശാന്തിയും ആത്മശാന്തിയും നല്‍കുന്ന ഭഗവാനെ ഭജിക്കുക എന്നുള്ളതാണ് ഈ കലികാലത്തിലെ ഏക ആശ്രയം.

”മരണ വിഷാദമൊഴിപ്പവനേ! ഹരി
മധുരകരമണ്ഡിത മാലികനേ! ഹരി
മഖരസികാവലി പാലകനേ! ഹരി
മരുവലര്‍മാണ്‍പിനെ മാച്ചവനേ! ഹരി
മസൃണമഹാമണി മണ്ഡിതനേ! ഹരി
മംഗലമന്ദിരമായവനേ! ഹരി
ഹരിഹരി ഹരിഹരി ഹരിഹരി ഹരി ഹരി”

(ചെറുശ്ശേരിയുടെ കൃഷ്ണഗാഥയില്‍ നിന്ന് )

Tags: Guruvayoor TempleKerala FestivalKerala Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കൊന്നപ്പൂക്കളുടെ നൃത്തം

ഇന്നുമുതല്‍ ഭഗവാന്‍ എഴുന്നെള്ളുന്ന സ്വര്‍ണക്കോലം
Kerala

ഗുരുവായൂരപ്പന്‍ ഇന്ന് മുതല്‍ സ്വര്‍ണക്കോലത്തിലെഴുന്നെള്ളും

Samskriti

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം പൂര്‍ത്തിയാക്കണമെങ്കില്‍ മമ്മിയൂര്‍ മഹാദേവനെ വണങ്ങണം.. വിശ്വാസം ഇങ്ങനെ

Kerala

ഗുരുവായൂരപ്പന് വഴിപാടായി സ്വർണ്ണക്കിരീടം സമർപ്പിച്ച് തൃശൂരിലെ പ്രമുഖ ജ്വല്ലറി

Samskriti

ലോകത്തിലെ ഏറ്റവും വലിയ കളിമണ്‍ പ്രതിഷ്ഠയായ ഗുരുവായൂരിലെ മരപ്രഭു

പുതിയ വാര്‍ത്തകള്‍

സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കര ജയന്തി അട്ടിമറിക്കാന്‍ നീക്കം

ഭാരതത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചാൽ ആരെയും വെറുതെ വിടില്ല: രാജ്നാഥ് സിംഗ്

തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിലെ തീ അഗ്നിരക്ഷാസേന അണയ്ക്കുന്നു

തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; 23 ആയി, തെരച്ചിലിനിടെ വീണ്ടും സ്ഫോടനം

നവോത്ഥാന നായകന്‍ മഹാത്മാ ബസവേശ്വരന്‍

ശ്രീശങ്കരന്‍ സരളഭാഷ്യകാരനും അനുകമ്പാശാലിയുമായ ഗുരു

ചെന്നൈയിലെത്തിയ ആര്‍. വൈശാലിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌

വൈശാലിക്ക് വന്‍ വരവേല്‍പ്പ്

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.