ചെന്നൈ: ഭാരതത്തിന്റെ അഭിമാനങ്ങളില്‍ ഒന്നായിരുന്ന കാര്‍ട്ടോസാറ്റ്2 ഉപഗ്രഹം ദൗത്യം പൂര്‍ത്തിയാക്കി മടങ്ങി. ഇത് അന്തരീക്ഷത്തില്‍ പൂര്‍ണമായും കത്തി നശിക്കുകയോ അവശിഷ്ടങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിക്കുകയോ ചെയ്തിരിക്കാമെന്ന് ഐഎസ്ആര്‍ഒ അധികൃതര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വരും ദിവസങ്ങളില്‍ സ്ഥിരീകരണം ലഭിക്കും.
ഭാരതത്തിന്റെ പുതിയ ഉപഗ്രഹം ഇന്‍സാറ്റ്3 ഡിഎസ് ഇന്ന് ബഹിരാകാശത്തേക്കു കുതിക്കുന്നതിനു രണ്ടു ദിവസം മുമ്പാണ്, ദൗത്യം പൂര്‍ത്തിയാക്കിയ കാര്‍ട്ടോസാറ്റ്2 മടങ്ങിയത്.
2007 ജനുവരി 10ന് വിക്ഷേപിച്ച 680 കിലോ ഉപഗ്രഹം ഇതുവരെ 635 കിലോമീറ്റര്‍ ഉയരത്തിലുള്ള പഥത്തിലായിരുന്നു ഭൂമിയെ ചുറ്റിയിരുന്നത്. നഗരാസൂത്രണത്തിന് ഉപയുക്തമാകുന്ന രീതിയിലുള്ള തെളിമയാര്‍ന്ന ചിത്രങ്ങള്‍ നല്‍കുകയും കാലാവസ്ഥാ പ്രവചനങ്ങള്‍ നടത്തുകയും ചെയ്തിരുന്ന കാര്‍ട്ടോസാറ്റ്2നെ ഈ മാസം 14ന് ഉച്ചകഴിഞ്ഞ് 3.48നാണ് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. ഘര്‍ഷണം മൂലം ഇത് കത്തിത്തീര്‍ന്നിരിക്കാം. അല്ലെങ്കില്‍ അവശിഷ്ടങ്ങള്‍ സമുദ്രത്തില്‍ വീണിരിക്കാം, ഐഎസ്ആര്‍ഒ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: