Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാരിന്റെ കെടുകാര്യസ്ഥത; രണ്ടാഴ്ചയില്‍ രണ്ടു മനുഷ്യ ജീവനുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2024, 01:16 am IST
in Kerala

കോഴിക്കോട്: വയനാട്ടില്‍ മാത്രം രണ്ടാഴ്ചക്കുള്ളില്‍ കാട്ടാനകള്‍ എടുത്തത് രണ്ടു മനുഷ്യജീവനുകളാണ്. ഈ വര്‍ഷം കൊല്ലപ്പെട്ടത് മൂന്നു പേരും.

അജിയെന്ന കര്‍ഷകനെ കൊലപ്പെടുത്തിയ മോഴയെ ഒരാഴ്ച പിന്നിട്ടിട്ടും പിടികൂടാന്‍ വനംവകുപ്പിന് സാധിച്ചിട്ടില്ല. മാത്രമല്ല ബേലൂര്‍ മഖ്‌നയെന്ന മോഴയ്‌ക്കൊപ്പം മറ്റൊരു മോഴ കൂടി വയനാട്ടിലെ ജനവാസ മേഖലയില്‍ എത്തുകയും ചെയ്തു. ഇവയെ പിടിക്കാന്‍ സകല സന്നാഹങ്ങളുമായി വനംവകുപ്പ് കാടിളക്കി നടക്കുമ്പോഴാണ്, കുറുവ ദ്വീപിനു സമീപം പോള്‍ എന്ന വനംവകുപ്പ് ജീവനക്കാരന്‍ ഇന്നലെ ദാരുണമായി കൊല്ലപ്പെട്ടത്.

ഇതിനിടിയില്‍ ജനവാസ മേഖലയിലിറങ്ങിയ ഒരു കടുവയെ പിടികൂടി കൊണ്ടുപോകുമ്പോള്‍ അത് ചത്തു. അതിനു
പിന്നാലെ അജിയെന്ന കര്‍ഷന്റെ ജീവനെടുത്ത സ്ഥലത്ത് കഴിഞ്ഞ ദിവസം ഒരു കടുവ കൂടി ഇറങ്ങിയതായും കണ്ടെത്തി. റോഡിലെന്നല്ല, സ്വന്തം വീടുകളില്‍ പോലും ജനങ്ങള്‍ സുരക്ഷിതരല്ലെന്ന അവസ്ഥയാണ് വയനാട്ടിലും ഇടുക്കി അടക്കമുള്ള മലയോര ജില്ലകളിലും. ഏതാനും ആഴ്ചകള്‍ക്കു മുന്‍പാണ് തണ്ണീര്‍ കൊമ്പന്‍ എന്ന ആന വയനാട്ടില്‍ ഭീതി വിതച്ചത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അതിനെ പിടികൂടിയെങ്കിലും ആന ചരിഞ്ഞു. അതിനൊപ്പം നാട്ടിലിറങ്ങിയ ആനയാണ് ബേലൂര്‍ മഖ്‌നയും. മഖ്‌ന ഇറങ്ങിയ കാര്യം കര്‍ണാടക സര്‍ക്കാര്‍ മുന്‍കൂട്ടി അറിയിച്ചിരുന്നതുമാണ്. എന്നിട്ടും കേരളം അനങ്ങിയില്ല. മോഴ ഒരു ജീവന്‍ എടുത്ത ശേഷമാണ് അതിനെ പിടിക്കാന്‍ ഇറങ്ങിയത്. കഴിഞ്ഞ പലദിവസങ്ങളിലും ആനയെ വെടിവയ്‌ക്കാനുള്ള വിദഗ്ധ സംഘം ആനയുടെ അടുത്തു വരെ എത്തിയിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ വെടിവയ്‌ക്കാന്‍ സാധിച്ചില്ലെന്നാണ് പറയുന്നത്. ആന മുങ്ങിക്കളിക്കുകയാണത്രേ.

ആന ഇറങ്ങിയെന്ന വിവരം ലഭിച്ച സമയത്ത് മുന്‍കരുതല്‍ എടുത്തിരുന്നുവെങ്കില്‍ അജിയെന്ന കര്‍ഷകന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നില്ലേയെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. ആനയടക്കമുള്ള മൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതിന് കാരണങ്ങളുണ്ട്. വെള്ളവും തീറ്റയും കുറയുന്നതാണ് പ്രധാന കാരണം. ഇവ ഉറപ്പാക്കാന്‍ കാടിനുള്ളില്‍ തടയണകള്‍ നിര്‍മിച്ച് കുടിവെള്ള ലഭ്യതയുറപ്പാക്കുകയോ ചില മേഖലകളില്‍ എങ്കിലും പുല്ലു പോലുള്ളവ വ്യാപമായി നട്ടുപിടിപ്പിക്കുകയോ ചെയ്താല്‍ ഇവയുടെ ശല്യം വലിയ തോതില്‍ കുറയ്‌ക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൃത്യസമയത്ത് അത് ചെയ്യാത്തതാണ് അവ നാട്ടിലിറങ്ങാന്‍ കാരണം. മൃഗശല്യം രൂക്ഷമായ സ്ഥലങ്ങളില്‍ വനത്തിനും ജനവാസ കേന്ദ്രങ്ങള്‍ക്കും ഇടയില്‍ കമ്പിവേലി തീര്‍ക്കണമെന്നാണ് ജനങ്ങളുടെ പ്രധാന ആവശ്യം. സമയാസമയത്ത് ചെയ്യേണ്ടത് ചെയ്യാത്തതാണ് തങ്ങള്‍ ദുരന്തങ്ങള്‍ അനുഭവിക്കാന്‍ കാരണമെന്ന് ജനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

വന്യമൃഗശല്യം തടയാനും അവയ്‌ക്കുള്ള ജീവിത സാഹചര്യങ്ങള്‍ വനങ്ങളില്‍ ഒരുക്കിക്കൊടുക്കാനുമുള്ള ബാധ്യതയും ഉത്തരവാദിത്തവും സര്‍ക്കാരിന്, പ്രത്യേകിച്ച് വനംവകുപ്പിനുണ്ട്. എന്നാല്‍ അത് അവര്‍ പാലിക്കുന്നില്ലെന്നാണ് ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

Tags: wayanadElephant AttackGovernment mismanagement
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘വയനാട് അമേഠിയാകും, ഇവിടെ നിന്ന് വീണ്ടും വിജയിക്കില്ല’: കെ സിയെ പിന്തുണയ്‌ക്കരുതെന്ന ഭീഷണിയുമായി പ്രിയങ്കയുടെ ഓഫീസിന് മുന്നിലും പോസ്റ്റർ

Kerala

പകൽ ചാരിറ്റി പ്രവർത്തനവും പരോപകാരവും, രാത്രി മോഷണം: ആഡംബര വീട്ടിലെ രഹസ്യ അറയിൽ കണ്ടത് കണ്ടു ഞെട്ടി പോലീസ് : നന്മമരം മുഹമ്മദും കൂട്ടാളിയും അറസ്റ്റിൽ

Kerala

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

Kerala

ക്ഷേത്രത്തിൽ എത്തിച്ച ആനയെ കുളത്തിൽ കുളിപ്പിക്കാൻ കൊണ്ടുപോയപ്പോൾ വിരണ്ടു: ലോറി ഡ്രൈവറെ ചവിട്ടി കൊന്നു, രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)
Kerala

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.