Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കര്‍ഷകര്‍ സമരം ചെയ്യാനെത്തുന്നത് ബെന്‍സ് ജീപ്പില്‍; സമരക്കാരില്‍ സമ്പന്നയുവാക്കള്‍; ബിബിസിയുടെ മോദി വിരുദ്ധ അട്ടഹാസം

ഇതാണോ കര്‍ഷകസമരം എന്ന ചോദ്യമുണര്‍ത്തുന്ന രീതിയിലാണ് ചൊവ്വാഴ്ച പഞ്ചാബില്‍ നിന്നുള്ള കര്‍ഷകര്‍ നടത്തിയ ദല്‍ഹി ചലോ മാര്‍ച്ച്. സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ പലരും വരുന്നത് ബെന്‍സ് കമ്പനിയുടെ ആഡംബര ജീപ്പിലാണ്.

Janmabhumi Online by Janmabhumi Online
Feb 14, 2024, 12:03 am IST
in News
FacebookTwitterWhatsAppTelegramLinkedinEmail

ഇതാണോ കര്‍ഷകസമരം എന്ന ചോദ്യമുണര്‍ത്തുന്ന രീതിയിലാണ് ചൊവ്വാഴ്ച പഞ്ചാബില്‍ നിന്നുള്ള കര്‍ഷകര്‍ നടത്തിയ ദല്‍ഹി ചലോ മാര്‍ച്ച്. സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ പലരും വരുന്നത് ബെന്‍സ് കമ്പനിയുടെ ആഡംബര ജീപ്പിലാണ്. സമരത്തില്‍ പങ്കെടുക്കുന്ന യുവാക്കളില്‍ പലരും അതിസമ്പന്നരാണ്. താഴെത്തട്ടിലുള്ളവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം.

കേന്ദ്രകൃഷിമന്ത്രി അര്‍ജുന്‍ മുണ്ട കര്‍ഷക സംഘടനകളുടെ പല ആവശ്യങ്ങളും അംഗീകരിക്കാന്‍ ചര്‍ച്ചയില്‍ തയ്യാറായി. പക്ഷെ കാര്‍ഷിക വിളകള്‍ക്ക് മിനിമം താങ്ങുവില നല്‍കണമെങ്കില്‍ അക്കാര്യം സംസ്ഥാനസര്‍ക്കാരുകളോടുള്‍പ്പെടെ ചര്‍ച്ച ചെയ്യണമെന്നും അതിന് സമയം തരണമെന്നുമുള്ള അഭ്യര്‍ത്ഥന അവര്‍ തള്ളി പൊടുന്നനെയാണ് മാര്‍ച്ച് തുടങ്ങിയത്.

പാടങ്ങളില്‍ വെയില്‍കൊണ്ട് അധ്വാനിക്കുന്ന യഥാര്‍ത്ഥ കര്‍ഷകരുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കാരണം ആ കര്‍ഷകരുടെ ചിത്രവും കര്‍ഷകര്‍ എന്ന് അവകാശപ്പെട്ട് സമരത്തിനെത്തിയ അതിസമ്പന്നരായ യുവാക്കളും മറ്റും എന്ത് രഹസ്യഅജണ്ട നിര്‍വ്വഹിക്കാനാണ് ഇവിടെ എത്തിയിരിക്കുന്നതെന്ന് ചോദിപ്പിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. ആള്‍ക്കൂട്ടത്തില്‍ നിന്നും കല്ലെറിഞ്ഞാണ് അവര്‍ പൊലീസിനെക്കൊണ്ട് കണ്ണീര്‍വാതകപ്രയോഗം നടത്തിയതെന്ന് ഹരിയാന പൊലീസ് വക്താവ് തന്നെ പറഞ്ഞിരിക്കുകയാണ്.

കണ്ണീര്‍വാതകപ്രയോഗം നടത്തിയതോടെ സമരക്കാരുടെ രഹസ്യഅജണ്ടയിലെ ഒരു പ്രധാന ലക്ഷ്യം നിറവേറിയെന്ന് തോന്നുന്നു. സമരം ക്യാമറയില്‍ പകര്‍ത്താന്‍ ആവശ്യത്തില്‍ കൂടുതല്‍ ആളുകളുണ്ട്. ഏതെങ്കിലും കരളലിയിപ്പിക്കുന്ന ഒരു ദൃശ്യത്തിനാണ് അവര്‍ പരതുന്നത്. അത് കിട്ടിയാല്‍ അവര്‍ക്ക് സമൂഹമാധ്യമങ്ങളിലൂടെ അത് ചര്‍ച്ചയാക്കി മോദിയെ അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ അട്ടിമറിക്കാം എന്നതാണ് ലക്ഷ്യം.

ഇവരുടെ സമരം മൂലം പഞ്ചാബിലേക്കുള്ള ഇന്ധനം 50 ശതമാനത്തില്‍ താഴെയാണ് ചൊവ്വാഴ്ച കൊണ്ടുപോകാന്‍ കഴിഞ്ഞത്. മണിക്കൂറുകളോളമാണ് ദല്‍ഹിയിലെ ദേശീയപാതകളില്‍ ട്രാഫിക് കുരുക്ക്. 2020ല്‍ ഒരു വര്‍ഷം നീണ്ട സമരമാണ് നടത്തിയത്. ഇക്കുറിയും 2024ലെ പൊതുതെരഞ്ഞെടുപ്പോളം നീളുന്ന കുത്തിയിരിപ്പ് സമരം നടത്തി അത് ഇന്ത്യയില്‍ ചര്‍ച്ചയാക്കാനാണ് പ്രതിപക്ഷപാര്‍ട്ടികളുടെ ശ്രമം. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതാല്‍ കാര്‍ഷികവിളകള്‍ക്ക് മിനിമം ന്യായവില നല്‍കുന്ന നിയമനിര്‍മ്മാണം നടത്തുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിക്കുകയും ചെയ്തു.

കര്‍ഷകസമരം വിദേശത്ത് രൂപപ്പെട്ട ഗൂഢാലോചനയാണോ എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് സംഭവവികാസങ്ങളുടെ പോക്ക്. മന്ത്രിയെ തള്ളി കര്‍ഷകര്‍ സമരം തുടങ്ങുന്നു. കൂട്ടത്തിലുള്ളവര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞ് കണ്ണീര്‍വാതകപ്രയോഗം ഉണ്ടാക്കുന്നു. രാഹുല്‍ഗാന്ധി പിന്തുണപ്രഖ്യാപിക്കുന്നു. ബിബിസി തുടങ്ങിയ വിദേശമാധ്യമങ്ങള്‍ മോദിയ്‌ക്കെതിരെ അട്ടഹസിക്കുന്നു.

ഇപ്പോഴിതാ ബിബിസി പോലുള്ള മാധ്യമങ്ങള്‍ അതേറ്റെടുത്തിരിക്കുകയാണ്. പുറം രാജ്യങ്ങളില്‍ ജനാധിപത്യത്തിന്റെ നേതാവായി അറിയപ്പെടുന്ന മോദി ജനാധിപത്യത്തെ ഇഷ്ടപ്പെടുന്നില്ലെന്നും സ്വന്തം രാജ്യത്തെ കര്‍ഷകരെ സമരം ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും അവര്‍ക്കെതിരെ കണ്ണീര്‍വാതകം പ്രയോഗിക്കുകയാണെന്നുമാണ് ബിബിസിയുടെ ഇന്ത്യന്‍ റിപ്പോര്‍ട്ടര്‍ കാര്യങ്ങള്‍ വിശദീകരിച്ച് പറയുന്നത്. യൂറോപ്പില്‍ ജര്‍മ്മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കര്‍ഷകരുടെ ട്രക്ക് സമരം നടന്നപ്പോള്‍ അതിനോട് മൗനം പാലിച്ച ബിബിസിയാണ് ഇന്ത്യയിലെ സമരത്തോട് ആവേശപൂര്‍വ്വം പ്രതികരിക്കുന്നതെന്ന വിരോധാഭാസവുമുണ്ട്. ഇന്ത്യയിലെ കര്‍ഷകസമരത്തെക്കുറിച്ച് ബിബിസി നടത്തുന്ന വ്യാജപ്രചാരണം.

ഇത് ഇന്ത്യയിലെ മോദി ഭരണത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ജോര്‍ജ്ജ് സോറോസ് എന്ന അതിസമ്പന്നകോടീശ്ല്വരന്റെ ബുദ്ധിയില്‍ വിരിഞ്ഞ മറ്റൊരു ആശയമായിരിക്കണം എന്ന് പലരും കരുതുന്നു.

രാഹുല്‍ ഗാന്ധി 2023 ഒക്ടബോറില്‍ ഹിന്ദി ഹൃദയഭൂമിയില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പൊടുന്നനെ ഉസ്ബെക്കിസ്ഥാനിലേക്ക് അപ്രത്യക്ഷനായിരുന്നു. വിവിധ രാഷ്‌ട്രങ്ങളിലെ സര്‍ക്കാരുകളെ അട്ടിമറിച്ച് ഭരണമാറ്റം ഉണ്ടാക്കാന്‍ ശേഷിയുള്ള യുഎസ് എയ്ഡ് ഏജന്‍സി മേധാവിയായ സാമന്ത പവറുമായി കൂടിക്കാഴ്ച നടത്താനാണ് രാഹുല്‍ ഗാന്ധി അന്ന് പോയത്. ഇന്ത്യയിലും ഭരണമാറ്റം ഉണ്ടാക്കാന്‍ നടക്കുന്ന അന്താരാഷ്‌ട്ര ഗൂഢാലോചനയുടെ ഭാഗമാണോ ഈ കര്‍ഷകസമരം എന്ന് ചിന്തിക്കുകയാണ് പല രാഷ്‌ട്രീയവിശകലന വിദഗ്ധര്‍.

Tags: George SorosSamyukta Kisan MorchaDelhi chalo#farmersprotest#2024farmersprotestDelhichaloSamanta PawarBBC#PMModi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിന്ധ് പ്രവിശ്യയിലെ ആഭ്യന്തരമന്ത്രിയുടെ വീട് കത്തിച്ച നിലയില്‍ (ഇടത്ത്), സിന്ധ് പ്രവിശ്യയിലെ കര്‍ഷകര്‍ പാകിസ്ഥാന്‍ പൊലീസിന് നേരെ തോക്കെടുക്കുന്നു (വലത്ത്)
India

പാകിസ്ഥാനില്‍ കര്‍ഷകകലാപം; സിന്ധുനദീജലം കൂടി കിട്ടിയില്ലെങ്കില്‍ പാകിസ്ഥാന്‍ തകരും

India

ചൈന, തുര്‍ക്കി, പാകിസ്ഥാന്‍, ബംഗ്ലാദേശ്, അമേരിക്കയിലെ ഡീപ് സ്റ്റേറ്റ്: മോദിയുടെ ശത്രുക്കളുടെ ലിസ്റ്റ് നീണ്ടതാണ്

India

ഐഡെക്സ് എന്ന 1500 കോടി പദ്ധതിയിലൂടെ മോദി തീര്‍ത്തത് നിശ്ശബ്ദ വിപ്ലവം…പ്രതിരോധരംഗത്തെ ഇന്നവേഷനും ടെക്നോളജിയും കണ്ട് ലോകം ഞെട്ടി

ബിബിസി മേധാവി ടിം ഡേവി (ഇടത്ത്)
India

ടിവി ചാനലുകള്‍ വെള്ളാനകള്‍….വരാന്‍ പോകുന്നത് ഓണ്‍ലൈന്‍ ടിവിക്കാലം…ടിവി ചാനല്‍ നിര്‍ത്തുന്നതായി പ്രഖ്യാപിച്ച് ബിബിസി

World

100 വർഷത്തിലേറെ പാരമ്പര്യം: ബിബിസി ടിവി ചാനലുകൾ എല്ലാം സംപ്രേക്ഷണം നിർത്തുന്നു, ചരിത്ര പ്രഖ്യാപനം

പുതിയ വാര്‍ത്തകള്‍

12 സംസ്ഥാനങ്ങളിലായി 21 വ്യാജ ബോംബ് ഭീഷണി ; പ്രണയപ്പക തീർക്കാൻ യുവാവിനെ കുടുക്കാൻ ശ്രമിച്ചു : വനിതാ എഞ്ചിനീയർ അറസ്റ്റിൽ

നരേന്ദ്ര മോദിയുടേത് “അപകടകരമായ ഏറ്റുമുട്ടൽ നയം” ; ഭീഷണിയാകുന്നുവെന്ന പരാതിയുമായി പാകിസ്ഥാൻ

സെൻസർ ബോർഡിനെതിരെ സുരേഷ് ഗോപി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കോടതിയിലേക്ക്

സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം ; വൈസ് പ്രിൻസിപ്പലിന്റെ മുറിയിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി വിദ്യാർഥിനി

മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ

ഇറാൻ-ഇസ്രായേൽ സംഘർഷം ; മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് എയർ ഇന്ത്യ

കനിഷ്ക സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഇന്ത്യ : അയർലണ്ടിലെ കോർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ഹർദീപ് സിംഗ് പുരി

ഇറാനിലെ യുഎസ് ആക്രമണം: ഫൊര്‍ദോ ആണവ കേന്ദ്രത്തില്‍ ഉള്‍പ്പെടെ വന്‍ നാശനഷ്ടം

കോയമ്പത്തൂര്‍ പേരൂര്‍ ആധീനം ശാന്തലിംഗ രാമസ്വാമി അഡിഗളരുടെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ വേല്‍ നല്‍കി ആദരിക്കുന്നു

ധര്‍മം ലോകത്തിനു നല്കിയത് ഭാരതം: ഡോ. മോഹന്‍ ഭാഗവത്

സേവാഭാരതി 'സ്‌നേഹനികുഞ്ജം' പദ്ധതിയിലൂടെ നിര്‍മ്മിച്ചു നല്കിയ വീടുകളൊന്നിന്റെ താക്കോല്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ പരുത്തപ്പാറ പി.ജി. ദിനേശനും കുടുംബത്തിനും കൈമാറുന്നു. ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, സേവാഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ. രശ്മി ശരത്, ദേശീയ സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. രഞ്ജിത് വിജയഹരി, ഇന്‍ഫോസിസ് തിരുവനന്തപുരം മേഖലാ വൈസ് പ്രസിഡന്റ് സുനില്‍ ജോസ് എന്നിവര്‍ സമീപം

ഇനി അവര്‍ ‘സ്‌നേഹനികുഞ്ജ’ത്തില്‍; കൂട്ടിക്കലില്‍ എട്ടു വീടുകളുടെ താക്കോല്‍ ഗവര്‍ണര്‍ കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies