Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

പേടിഎം പേമെന്‍റ് ബാങ്കിന് ഒരു വിട്ടുവീഴ്ചയും നല്‍കില്ലെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്

ഗുരുതരമായ നിയമലംഘനം നടത്തിയ പേടിഎം പേമെന്‍റ് ബാങ്കിന് ഒരു വിട്ടുവീഴ്ചയും നല്‍കില്ലെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി. ഉപഭോക്താക്കളുടെ താല്‍പര്യം മുന്‍നിര്‍ത്തിയാണ് നടപടിസ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2024, 12:39 am IST
in Business
പേടിഎം ഉടമ വിജയ് ശേഖര്‍

പേടിഎം ഉടമ വിജയ് ശേഖര്‍

ഗുരുതരമായ നിയമലംഘനം നടത്തിയ പേടിഎം പേമെന്‍റ് ബാങ്കിന് ഒരു വിട്ടുവീഴ്ചയും നല്‍കില്ലെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി. ഉപഭോക്താക്കളുടെ താല്‍പര്യം മുന്‍നിര്‍ത്തിയാണ് നടപടിസ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഏതാനും നാളുകളായി നടത്തിയ സമഗ്രമായ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

ഫെബ്രുവരി 29 മുതല്‍ പേടിഎമ്മില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള പേമെന്‍റ്സ് ബാങ്കുകള്‍ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാനോ, വായ്‌പ നല്കാനോ, ഡിജിറ്റല്‍ വാലറ്റുകള്‍ ഉപയോഗിക്കാനോ പാടില്ലെന്നാണ് റിസര്‍വ്വ് ബാങ്ക് വിലക്കിയിരിക്കുന്നത്. ഇതില്‍ വിട്ടുവീഴ്ച ലഭിക്കാന്‍ പേ ടിഎം ഉടമ വിജയ് ശേഖര്‍ ധനമന്ത്രി നിര്‍മ്മല സീതാരാമനെ കണ്ടിട്ടും ഒരു ഇളവും നല്‍കിയില്ല. പ്രശ്നം റിസര്‍വ്വ് ബാങ്കിന്റെ മൈതാനത്ത് ഇട്ടുകൊടുക്കയായിരുന്നു നിര്‍മ്മല സീതാരാമന്‍. സുഹൃത്തായതിനാല്‍, പ്രശ്നം റിസര്‍വ്വ് ബാങ്കുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കൂ എന്ന ഉപദേശമാണ് നിര്‍മ്മല സീതാരാമന്‍ നല്‍കിയത്. അതായത് തനിക്ക് ഇതില്‍ താങ്കളെ രക്ഷിക്കാന്‍ കഴിയില്ലെന്നാണ് നിര്‍മ്മല വ്യക്തമാക്കിയത്. അതിനര്‍ത്ഥം ഗൗരവതരമായ നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ടെന്ന് തന്നെയാണ്. നിയമം നിയമത്തിന്റെ വഴിക്ക് എന്ന നിലപാടിലാണ് റിസര്‍വ്വ് ബാങ്കും മോദി സര്‍ക്കാരും.

പേടിഎം പേമെന്‍റ് ബാങ്കിനെക്കുറിച്ച് അറിയേണ്ടതെല്ലാം ചെറിയ കുറിപ്പുകളായി നല്‍കാനാണ് റിസര്‍വ്വ് ബാങ്കിന്റെ തീരുമാനം. അതുവഴി എന്തുകൊണ്ടാണ് റിസര്‍വ്വ് ബാങ്ക് പേടിഎം പേമെന്‍റ് ബാങ്കുകളെ നിരോധിച്ചതെന്ന് സാധാരണക്കാര്‍ക്ക് അരിയാന്‍ കഴിയും. ഇത്രയും വലിയ സ്റ്റാര്‍ട്ടപ്പും ഫിന്‍ടെക് സ്ഥാപനവുമായ പേടിഎം പേമെന്‍റ്സ് ബാങ്കിനെതിരെ എന്തുകൊണ്ട് മോദി സര്‍ക്കാര്‍ നടപടിയെടുത്തു എന്ന ചോദ്യത്തിന് ഇതോടെ വ്യക്തമായ ഉത്തരം ലഭിക്കും.

രണ്ട് ലക്ഷത്തില്‍ കൂടുതല്‍ നിക്ഷേപിക്കാന്‍ പാടില്ലാത്ത ലൈസന്‍സാണ് റിസര്‍വ്വ് ബാങ്ക് നല്‍കിയിരുന്നതെങ്കിലും അതിനേക്കാള്‍ കൂടുതല്‍ തുക നിക്ഷേപങ്ങള്‍ വാങ്ങി നിയമലംഘനം നടത്തിക്കൊണ്ടിരുന്നു പേ ടിഎമ്മിന് ഒരു വിട്ടുവീഴ്ചയും അനുവദിക്കാതെ റിസര്‍വ്വ് ബാങ്ക്. ഓണ്‍ലൈന്‍ പേമെന്‍റ് ബിസിനസില്‍ വിജയിച്ച് താരമായി മാറിയ വിജയ് ശേഖര്‍ ഒരു ഘട്ടത്തില്‍ മോദിയുടെ വരെ ഗുഡ് ബുക്കിലായിരുന്നു. പക്ഷെ നിയമലംഘനം നടത്തുന്നവര്‍ക്ക് മോദിയുടെ പുസ്തകത്തില്‍ സ്ഥാനമില്ലെന്നതിന്റെ തെളിവാണ് ഓണ്‍ലൈന്‍ പണമിടപാടല്ലാതെ മറ്റൊന്നും നടത്താന്‍ പാടില്ലെന്ന് റിസര്‍വ്വ് ബാങ്ക് പേ ടിഎമ്മിനെ വിലക്കിയതിന് പിന്നില്‍.

പേടിഎമ്മിനെ ഒരു തേഡ് പാര്‍ട്ടി പേമെന്‍റ് ആപ് ആക്കി നിലനിര്‍ത്തുക എന്നതുള്‍പ്പെടെ ഒട്ടേറെ പരിഹാരനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന് മുന്‍പില്‍ പേടിഎം നിരത്തിയിട്ടുണ്ട്.

പേടിഎമ്മുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ആക്സിസ് ബാങ്ക്
റിസര്‍വ്വ് ബാങ്ക് അനുവദിക്കുകയാണെങ്കില്‍ പേടിഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് ചൂണ്ടിക്കാട്ടി ആക്സിസ് ബാങ്ക് മുന്നോട്ട് വന്നിട്ടുണ്ട്. പേടിഎം ആപ് ഉപയോഗിച്ച് പണമിടപാട് നടത്തുന്ന ഉപഭോക്താക്കളാണ് പേടിഎമ്മിന്റെ കരുത്തെന്ന് ആക്സിസ് ബാങ്ക് സിഇഒ അമിതാഭ് ചൗധരി പറയുന്നു. ഏകദേശം മൂന്ന് കോടി വ്യാപാരികള്‍ പേ ടിഎമ്മില്‍ അംഗങ്ങളാണ്. ഇതില്‍ 60 ലക്ഷം പേര്‍ക്ക് ഇടപാട് തീര്‍ക്കാനുള്ള അക്കൗണ്ട് പേടിഎമ്മിന്‍റേത് തന്നെയാണ്. ഇവരുടെ ബാങ്ക് പേടിഎം പേയ്‌മെന്‍റ് ബാങ്കാണ്. ഈ അക്കൗണ്ടുകള്‍ മുഴുവന്‍ ഫെബ്രുവരി 29ന് മുന്‍പായി മറ്റ് ബാങ്കുകളിലേക്ക് പേടിഎം മാറ്റിയിരിക്കണം എന്നതാണ് റിസര്‍വ്വ് ബാങ്കിന്റെ അന്ത്യശാസനം. ഈ അവസരം മുതലാക്കാനാണ് ആക്സിസ് ബാങ്ക് ശ്രമിക്കുന്നത്. പേടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സിന് ഒരു വാണിജ്യ ബാങ്കുമായി ഇതുവരെ ബന്ധമില്ല. അവിടേക്ക് കയറിപ്പറ്റുകയാണ് ആക്സിസ് ബാങ്കിന്റെ ശ്രമം. അതുപോലെ റിലയന്‍സിന്റെ ഭാഗമായ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് പേടിഎമ്മിനെ വിലയ്‌ക്കെടുത്തേക്കും എന്ന അഭ്യൂഹവും വിപണിയില്‍ ഉയരുന്നു.

പേടിഎമ്മിനെതിരെ റിസര്‍വ്വ് ബാങ്ക് നടപടിക്ക് കാരണമെന്ത്?
2022ല്‍ തന്നെ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കരുതെന്ന് റിസര്‍വ്വ് ബാങ്ക് വിലക്കിയിട്ടും അദ്ദേഹം പുതിയ ഉപഭോക്താക്കളെ ചേര്‍ത്തുകൊണ്ടിരുന്നു. ചൈനയില്‍ നിന്നുള്ള വ്യവസായി ജാക് മാ സ്ഥാപിച്ച് ആന്‍റ് എന്ന കമ്പനിയായി ചേര്‍ന്ന് പ്രവര്‍ത്തിച്ച വിജയ് ശേഖറിന്റെ നീക്കവും റിസര്‍വ്വ് ബാങ്കിന് ദഹിച്ചില്ല. കഴിഞ്ഞ വര്‍ഷം ആന്‍റുമായുള്ള ബന്ധം അവസാനിപ്പിച്ചു. പക്ഷെ റിസ്ക് മാനേജ്മെന്‍റിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ധനകാര്യസ്ഥാപനങ്ങള്‍ വീഴ്ചവരുത്തുന്നതായി റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് താക്കീത് നല്‍കിയിരുന്നു. നിയന്ത്രണങ്ങളില്ലാതെ പലരും വായ്‌പ നല്‍കുന്നത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്നും ശക്തികാന്ത ദാസ് താക്കീത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പേ ടിഎമ്മിനെതിരായ നടപടി ഉണ്ടായിരിക്കുന്നത്. രണ്ട് ലക്ഷത്തില്‍ കൂടുതല്‍ നിക്ഷേപിക്കാന്‍ പാടില്ലാത്ത ലൈസന്‍സാണ് റിസര്‍വ്വ് ബാങ്ക് നല്‍കിയിരുന്നതെങ്കിലും അതിനേക്കാള്‍ കൂടുതല്‍ തുക നിക്ഷേപങ്ങള്‍ വാങ്ങി പേടിഎം നിയമലംഘനം നടത്തിക്കൊണ്ടിരുന്നു എന്നത് മറ്റൊരു വസ്തുതയാണ്.

Tags: Shaktikantha DasIndian economyeconomicsfinanceVijay SekharrbiNirmala Sitharamanpaytm
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

കേരളത്തില്‍ വ്യവസായ മുരടിപ്പെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍,3500 കോടി മുതല്‍ മുടക്കിയ വ്യവസായ ഗ്രൂപ്പിന് കേരളം വിടേണ്ടി വന്നു

Kerala

നെല്ല്-ഗോതമ്പ് ബോണസ് നിർത്തലാക്കുമെന്ന പരാമർശം: കേരളത്തെ ഒഴിവാക്കണം, കേന്ദ്ര ധാനമന്ത്രിക്ക് കത്തയച്ച് ബിജെപി അധ്യക്ഷൻ

India

കടലാമയെ ബ്രിട്ടാസിന് പുല്ലുവില, പക്ഷെ അമേരിക്ക കടലാമയെ വിലമതിക്കുന്നു; ഇത്രയ്‌ക്ക് പരിസ്ഥിതി വിരുദ്ധരോ കമ്മ്യൂണിസ്റ്റുകള്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.