Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പൊയ്‌ക്കുതിരകളുടെ മാമാങ്കം

ജോക്‌സി ജോസഫ് by ജോക്‌സി ജോസഫ്
Feb 12, 2024, 08:45 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഭക്തിയുടെ മഹാമഹമാണ് മച്ചാട് മാമാങ്കം. ദാരികവധത്തിന്റെ പുരാവൃത്തങ്ങള്‍ പൊയ്‌ക്കുതിരകളിലൂടെ ആവിഷ്‌ക്കരിക്കുന്ന കുതിരവേലയാണ് മച്ചാട് മാമാങ്കത്തിന്റെ കാതല്‍. മീനച്ചൂടു വകവെയ്‌ക്കാതെ ആയിരങ്ങളെത്തുന്ന മാമാങ്കവും അതിന്റെ ഐതിഹ്യവും കൊടുങ്ങല്ലൂര്‍ ഭഗവതിയുമായി ബന്ധപ്പെട്ടതാണ്.

തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്ത് മച്ചാട് ദേശത്താണ് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രമുള്ളത്. കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ ഉപാസകനായിരുന്ന കോങ്ങോട്ടു നായര്‍, ഒരിക്കല്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങവേ ഭഗവതിയോട് ‘കൂടെ പോരൂ’ എന്ന് പറഞ്ഞു. അദ്ദേഹത്തോടൊപ്പം അമ്മ ഓലക്കുടപ്പുറത്തേറി യാത്ര തിരിച്ചു. ഇക്കാര്യമൊന്നും അദ്ദേഹം അറിഞ്ഞിരുന്നില്ല. വഴി മദ്ധ്യേ ദിക്ഭ്രമം ബാധിച്ച കോങ്ങോട്ടു നായര്‍ വഴി തെറ്റി മച്ചാടുള്ള പാലിശ്ശേരി തറവാട്ടില്‍ എത്തി. വിശ്രമം കഴിഞ്ഞ് ഓലക്കുട തറവാടിന്റെ മച്ചില്‍ വച്ച് അദ്ദേഹം യാത്രയായി. മച്ചിലിരുന്ന ഭഗവതിയെ പിന്നീട് അരീക്കര ഇല്ലത്തെ ‘ഇളയത്’ തൊട്ടടുത്തുള്ള തിരുവാണിക്കാവ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം.

കുംഭ സംക്രമണത്തില്‍ ശിവശക്തിക്കു പ്രാധാന്യമുള്ള മുഹൂര്‍ത്തത്തിലാണ് വിഖ്യാതമായ മച്ചാട് മാമാങ്കത്തിന് കൊടിയേറുന്നത്. ഗജവീരന്മാര്‍ അണിനിരക്കാത്ത ഉത്സവമെന്ന പ്രത്യേകതയുമുണ്ട്. പൊയ്‌ക്കുതിരകളുടെയും പറപ്പുറപ്പാടിന്റെയും നാട്ടുത്സവമായ കുതിരവേലയാണ് മച്ചാട്ടുവേല. കുംഭത്തിലെ ആദ്യ വെള്ളിയാഴ്ച തുടങ്ങി പിന്നീട് വരുന്ന ബുധനാഴ്ച വരെ ആഘോഷങ്ങള്‍ നീളും. മാമാങ്കം കൊടിയേറിക്കഴിഞ്ഞാല്‍ ആര്‍പ്പുവിളികളുടെ അകമ്പടിയോടെ തിരുവാണിക്കാവ് വലംവച്ച് പൊയ്‌ക്കുതിരകള്‍ മാമാങ്കത്തിന് ഒരുങ്ങുന്നു. ഏവരും എത്തികഴിഞ്ഞാല്‍ ദേശക്കാരെല്ലാം കുതിരകളെ തോളിലേറ്റി ഓട്ടമാണ്. കൊയ്‌ത്തു കഴിഞ്ഞ പാടത്തിലൂടെ വളരെ ദൂരം ഓടണം. കൂടെ കാഴ്ചക്കാരും. ആ ഓട്ടം തിരികെ തിരുവാണിക്കാവ് ക്ഷേത്രത്തില്‍ അവസാനിക്കും. ഉത്സവത്തിന്റെ അവസാന നാളില്‍ ഗംഭീരമായി അലങ്കരിച്ച കുതിരക്കോലങ്ങള്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു. ക്ഷേത്രത്തോട് ചേര്‍ന്നുള്ള വിശാലമായ പാടത്താണ് കുതിര വേല നടത്തുന്നത്. കുട്ടികള്‍ക്ക് എടുക്കാവുന്ന കുഞ്ഞിക്കുതിരകളും ഇക്കൂട്ടത്തില്‍ ഉണ്ടാവും. കഠിനവ്രതശുദ്ധിയോടെയാണ് ആളുകള്‍ മാമാങ്കത്തിനൊരുങ്ങുക.

ഉത്സവത്തിലെ പറയെടുപ്പിനുമുണ്ട് സവിശേഷത. പ്രകൃതിയിലെ ദ്രവ്യങ്ങള്‍ കൊണ്ട് ഭക്തര്‍ പറ കൊടുത്താല്‍ കഠിനദോഷങ്ങളേതും അകലുമെന്നാണ് വിശ്വാസം. ദേവിയുടെ പ്രതിപുരുഷനായ അരീക്കര ഇല്ലത്തെ ‘ഇളയതുകള്‍’ ആണ് എടുപ്പന്‍മാരുടെ തോളിലേറി പറയെടുക്കാന്‍ ഊരു ചുറ്റുന്നത്. ഇളയതുകള്‍ പുറകോട്ട് സഞ്ചരിക്കാനോ തിരിഞ്ഞു നോക്കാനോ പാടില്ല. നിലം തൊടുന്നതും നിഷിദ്ധം.

മാമാങ്കം കഴിഞ്ഞ് ഏഴാം ദിവസം ക്ഷേത്രം തുറക്കാറില്ല. ശ്രീലകത്ത് കത്തിച്ചവിളക്ക്, വയ്‌ക്കും. രാത്രിയില്‍ ശ്രീരാമ പട്ടാഭിഷേകത്തെ ആധാരമാക്കി അവതരിപ്പിക്കുന്ന തോല്‍പ്പാവക്കൂത്തോടു കൂടി മാമാങ്കത്തിന്റെ ആരവമടങ്ങും.

 

Tags: puppies
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

തെരുവില്‍ ഉപേക്ഷിച്ച നായക്കുട്ടികള്‍ക്ക് ജീവന്‍ പകര്‍ന്ന് സഹോദരങ്ങള്‍

പുതിയ വാര്‍ത്തകള്‍

കാക്കനാട് ജില്ലാ ജയിലില്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസറെ ആക്രമിച്ച് തടവുകാരന്‍

പാലക്കാട് നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരം

രാജ് താക്കറെ-ഉദ്ധവ് താക്കറെ കൈകോര്‍ക്കല്‍; പിന്നില്‍ കളിക്കുന്നത് ശരത് പവാറും കോണ്‍ഗ്രസും

കേരള സര്‍വകലാശാല പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം ഞായറാഴ്ച

ഐഎസ് ആര്‍ഒയുടെ സ്പേസ് ആപ്ലിക്കേഷന്‍സ് സെന്‍റര്‍ (എസ് എസി) ഡയറക്ടറായ നീലേഷ് ദേശായി

ഐഎസ്ആര്‍ഒയുടെ രണ്ടാമത്തെ ബഹിരാകാശനിലയം ഗുജറാത്തില്‍; ചെലവ് പതിനായിരം കോടി രൂപ

മാസ് ലുക്കിൽ മോഹൻലാൽ:ബിഗ് ബോസ് മലയാളം സീസൺ 7 ടീസർ പുറത്തിറങ്ങി

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന യുവമിഥുനങ്ങൾക്ക് സംഭവിച്ചതെന്ത്?

ഹിന്ദു വിശ്വാസികളെ ജയിലിലടയ്‌ക്കാനുള്ള നീക്കവുമായി സ്റ്റാലിൻ സർക്കാർ : ക്ഷേത്രസംരക്ഷക പ്രവർത്തകനെ അറസ്റ്റ് ചെയ്ത് തമിഴ്നാട് പൊലീസ്

ആസ്ത പൂനിയ അഭിമാനകരമായ ‘വിംഗ്സ് ഓഫ് ഗോൾഡ്’ ബഹുമതി ഏറ്റുവാങ്ങുന്നു (ഇടത്ത്)

യോഗിയുടെ നാട്ടിലെ പെണ്‍കുട്ടി നാവികസേനയ്‌ക്കായി ആദ്യമായി യുദ്ധവിമാനങ്ങള്‍ പറത്തും; ചരിത്രത്തില്‍ ഇടം പിടിച്ച് ആസ്ത പൂനിയ

ബിന്ദുവിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരം ഔദാര്യമല്ല; സർക്കാർ പ്രതിക്കൂട്ടിലായ സംഭവത്തിൽ നടപടി വൈകുന്നത് പൗരാവകാശ ലംഘനം: എൻ.ഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies