Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ജ്വലിച്ചു നില്‍ക്കുന്ന സൂര്യതേജസ്

കേരളത്തില്‍ സംഘപ്രസ്ഥാനങ്ങളുടെ വളര്‍ച്ചക്കാവശ്യമായ സാമൂഹ്യ ഇക്കോസിസ്റ്റം വളര്‍ത്തിയെടുക്കുന്നതില്‍ പരമേശ്വര്‍ജിയുടെ പങ്ക് നിസ്തുലമാണ്. ശ്രീനാരായണഗുരു സാഹിത്യം, അരവിന്ദദര്‍ശനം, മാര്‍ക്‌സില്‍നിന്ന് വിവേകാനന്ദനിലേക്ക് തുടങ്ങി നിരവധി പുസ്തകങ്ങള്‍ രചിച്ചും സെമിനാറുകള്‍ സംഘടിപ്പിച്ചും സാമൂഹ്യമായ മാറ്റത്തിന് തിരികൊളുത്തി. പിന്നീട് ഗീതാ സെമിനാറുകള്‍, ഗീതാ സ്വാദ്ധ്യായ സമിതികള്‍, ഗീതാ ശിബിരങ്ങള്‍ എന്നിവവഴി വലിയ മാറ്റമാണ് സൃഷ്ടിക്കാനായത്. മാധവജിയോടൊപ്പം വിശാലഹിന്ദു സമ്മേളനത്തിനും നേതൃത്വം നല്‍കി. അവര്‍ രണ്ടുപേരും ചേര്‍ന്നാണ് രാമായണമാസാചരണം കേരളീയന്റെ സംസ്‌കാരമാക്കി മാറ്റിയത്.

ഡോ. മോഹന്‍ദാസ് by ഡോ. മോഹന്‍ദാസ്
Feb 9, 2024, 04:06 am IST
in Main Article

അസാന്നിധ്യത്തിന്റെ നാലാണ്ടുകളല്ല, ജ്വലിച്ചു നില്‍ക്കുന്ന പ്രചോദനത്തിന്റെ സൂര്യതേജസ്സാണ് ആദരണീയനായ പരമേശ്വര്‍ജി. ഒരു പുരുഷായുസ്സില്‍ പി. പരമേശ്വരന്‍ അടയാളപ്പെടുത്തിയ ആദര്‍ശത്തിന്റെ രാമസേതുവിലൂടെയാണ് ലക്ഷ്യത്തിലേക്കുള്ള സമുദ്രങ്ങള്‍ ദേശീയ പ്രസ്ഥാനങ്ങള്‍ താണ്ടുന്നത്.

അദ്ദേഹത്തെ രാമായണത്തിലെ ഭരതനുമായാണ് മാതാ അമൃതാനന്ദമയിദേവി ഉപമിച്ചത്. ശ്രീരാമന്റെ സേവകനെപ്പോലെ നാടു ഭരിച്ച ഭരതന്‍ ത്യാഗത്തിന്റെയും ധര്‍മത്തിന്റെയും മൂര്‍ത്തരൂപമായിരുന്നു. പരമേശ്വര്‍ജിയുടെ ജീവിതം ത്യാഗത്തിലും സേവനത്തിലും അടിയുറച്ചതായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം ഭാരതത്തിനും ഭാരതീയ സംസ്‌കാരത്തിനും വേണ്ടി സമര്‍പ്പിക്കപ്പെട്ടതായിരുന്നു എന്ന് മാതാജി ഓര്‍മപ്പെടുത്തി. തപസ്വി, ദാര്‍ശനികന്‍, കവി, ചിന്തകന്‍, അതുല്യ സംഘാടകന്‍, കിടയറ്റ പ്രഭാഷകന്‍, പ്രഗത്ഭ ഗ്രന്ഥകര്‍ത്താവ്, ചരിത്രകാരന്‍, സാമൂഹ്യപരിഷ്‌കര്‍ത്താവ് തുടങ്ങി നിരവധി വഴികളിലൂടെയാണ് ഇന്നും പരമേശ്വര്‍ജി മനസില്‍ വന്നുനിറയുന്നത്.

സ്വാമി ചിന്മയാനന്ദന്‍ അദ്ദേഹത്തെ കാവിയുടുക്കാത്ത സന്യാസി എന്നാണ് വിളിച്ചത്. ആര്‍എസ്എസ് സ്വയംസേവകന്‍ എന്ന നിലയിലാണ് പെരുമാറിയതും പ്രവര്‍ത്തിച്ചതും. ഡോ. മോഹന്‍ ഭാഗവതിന്റെവാക്കുകളില്‍ ആ ജീവിതം ഇങ്ങനെ വായിക്കാം. ”സമാജത്തിന്റെയും സംസ്‌കാരത്തിന്റെയും സംരക്ഷണത്തിനായും, രാഷ്‌ട്രത്തിന്റെ സര്‍വ്വതോമുഖമായ ഉന്നതിക്കായും അദ്ദേഹത്തിന്റെ സര്‍വ്വസ്വവും സമര്‍പ്പിച്ചു. തന്റെ ബുദ്ധിവൈഭവവും സാഹിത്യപരതയും രചനാപരമായ കഴിവുകളും സമാജത്തിന്റെ നന്മയ്‌ക്കായി സമര്‍പ്പിച്ചു. ഭാരതീയ തത്വശാസ്ത്രത്തില്‍ സമാനതകളില്ലാത്ത അവഗാഹവും പാണ്ഡിത്യവും അദ്ദേഹത്തിനുണ്ടായിരുന്നു. ഭാരതത്തിന്റെ മഹാപുത്രനായിരുന്നു പരമേശ്വര്‍ജി. അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിന് കനത്ത നഷ്ടമായിത്തീരുന്നതും അതുകൊണ്ടുതന്നെ. അദ്ദേഹം ഋഷിയും പണ്ഡിതനും മാത്രമല്ല, എല്ലാവരോടും അനുകമ്പയുള്ള മനുഷ്യനുമായിരുന്നു. അദ്ദേഹത്തിന് ശത്രുവായി ഒരാള്‍പോലുമുണ്ടായിരിക്കില്ല.”

കുട്ടിക്കാലത്തെ വേദ-ആധ്യാത്മിക പഠനങ്ങള്‍ക്കുശേഷം ആഗമാനന്ദസ്വാമികളുടെ ശിഷ്യനെന്ന നിലയ്‌ക്കാണ് ആധ്യാത്മിക രംഗത്തേക്കും സാമൂഹ്യരംഗത്തേക്കും പരമേശ്വര്‍ജി സജീവമായത്. സ്വാമിജിയുമൊത്ത് ഭാരതം മുഴുവന്‍ സഞ്ചരിക്കാന്‍ സാധിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ആധ്യാത്മിക-സാമൂഹ്യ കാഴ്ചപ്പാടുകളെയും സാമൂഹ്യ പ്രതിബദ്ധതയെയും വികസിപ്പിക്കാന്‍ കഴിഞ്ഞു. സംഘപ്രവര്‍ത്തനത്തില്‍ സജീവമായപ്പോള്‍ ഇതെല്ലാം സാമൂഹ്യസേവനത്തിനും രാഷ്‌ട്രസേവനത്തിനും സമര്‍പ്പിക്കുകയായിരുന്നു.

കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം കേരളത്തെ വരിഞ്ഞുമുറുക്കുന്ന കാലത്ത് അതിനെ ശാസ്ത്രീയമായ സംവാദത്തിലൂടെ തുറന്നുകാട്ടാനും അതേസമയം ആരേയും വ്യക്തിപരമായി ആക്ഷേപിക്കാതെ കാര്യ-കാരണസഹിതം അദ്ദേഹം കമ്യൂണിസ്റ്റ് ആശയത്തിന്റെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടി. പ്രത്യയശാസ്ത്രപരമായ അഭിപ്രായഭിന്നത ഉണ്ടായിട്ടുപോലും ഇഎംഎസ്സുമായും പി. ഗോവിന്ദപിള്ളയുമായും നല്ല വ്യക്തിബന്ധം പുലര്‍ത്തിയിരുന്നു.

”വാദിക്കാനും ജയിക്കാനുമല്ല- അറിയാനും അറിയിക്കാനും” എന്ന ശ്രീനാരായണഗുരു വാക്യമാണ് പരമേശ്വര്‍ജി സ്വീകരിച്ചത്. അതുകൊണ്ട് സംവാദങ്ങള്‍ തുടര്‍ന്നപ്പോഴും അദ്ദേഹം അജാതശത്രുവായി തുടര്‍ന്നു. ”അഗാധമായ പാണ്ഡിത്യത്തോടൊപ്പം ഋഷിതുല്യമായ ജീവിതം നയിച്ച പരമേശ്വരന്‍” എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ അനുസ്മരിച്ചതെന്നോര്‍ക്കുക.

കേരളത്തില്‍ സംഘപ്രസ്ഥാനങ്ങളുടെ വളര്‍ച്ചക്കാവശ്യമായ സാമൂഹ്യ ഇക്കോസിസ്റ്റം വളര്‍ത്തിയെടുക്കുന്നതില്‍ പരമേശ്വര്‍ജിയുടെ പങ്ക് നിസ്തുലമാണ്. ശ്രീനാരായണഗുരു സാഹിത്യം, അരവിന്ദദര്‍ശനം, മാര്‍ക്‌സില്‍നിന്ന് വിവേകാനന്ദനിലേക്ക് തുടങ്ങി നിരവധി പുസ്തകങ്ങള്‍ രചിച്ചും സെമിനാറുകള്‍ സംഘടിപ്പിച്ചും സാമൂഹ്യമായ മാറ്റത്തിന് തിരികൊളുത്തി. പിന്നീട് ഗീതാ സെമിനാറുകള്‍, ഗീതാ സ്വാദ്ധ്യായ സമിതികള്‍, ഗീതാ ശിബിരങ്ങള്‍ എന്നിവവഴി വലിയ മാറ്റമാണ് സൃഷ്ടിക്കാനായത്. മാധവജിയോടൊപ്പം വിശാലഹിന്ദു സമ്മേളനത്തിനും നേതൃത്വം നല്‍കി. അവര്‍ രണ്ടുപേരും ചേര്‍ന്നാണ് രാമായണമാസാചരണം കേരളീയന്റെ സംസ്‌കാരമാക്കി മാറ്റിയത്.

1984 മുതല്‍ ഭാരതീയ വിചാരകേന്ദ്രം വിവേകാനന്ദജയന്തി ദേശീയ യുവജന ദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. പരമേശ്വര്‍ജിയുടെ ആ തീരുമാനം 1986 ല്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. 1982 ലാണ് അദ്ദേഹം പഠന ഗവേഷണ സ്ഥാപനമായ ഭാരതീയ വിചാരകേന്ദ്രത്തിന് രൂപംകൊടുക്കുന്നത്. അതോടൊപ്പം 25 വര്‍ഷം കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിന്റെ തലവനുമായിരുന്നു. വിചാരകേന്ദ്രത്തിന്റെ ഭാഗമായാണ് തുടക്കത്തില്‍ സ്വദേശി ശാസ്ത്രപ്രസ്ഥാനം അദ്ദേഹം ആരംഭിച്ചത്. പിന്നീടതിന് ഒരു അഖിലേന്ത്യാ രൂപം നല്‍കാന്‍ അതിനെ സ്വതന്ത്ര പ്രസ്ഥാനമാക്കി. ഭാരതീയ വിചാരകേന്ദ്രത്തിലൂടെ അദ്ദേഹം പല മേഖലകളിലും സൗമ്യവും ശക്തവുമായ ഇടപെടലുകള്‍ നടത്തിയിരുന്നു. രാമായണമാസാചരണം, ഗീതാശിബിരങ്ങള്‍, ഗീതാസ്വാദ്ധ്യായ സമിതികള്‍ എന്നിവ സമൂഹത്തില്‍ വലിയ മാറ്റമാണുണ്ടാക്കിയത്. മുസൂറിസ് പൈതൃക ഗവേഷണത്തെ തുറന്നുകാട്ടിയത് വലിയൊരു ഇടപെടലായിരുന്നു. ദേശീയ പരിപ്രേക്ഷ്യത്തിലുള്ള ചരിത്രരചനക്കും ചരിത്രക്ലാസുകള്‍ക്കും അദ്ദേഹം നേതൃത്വം കൊടുത്തു. തിരുവനന്തപുരത്ത് കവടിയാറില്‍ സ്വാമി വിവേകാനന്ദന്റെ വലിയ പ്രതിമ സ്ഥാപിക്കാനായത് പരമേശ്വര്‍ജിയുടെ സംഘടനാപാടവവും വ്യക്തിബന്ധങ്ങളും മൂലമാണ്. ഭാരതീയ വിചാരകേന്ദ്രത്തെ ഒരു മികച്ച പഠന-ഗവേഷണ സ്ഥാപനമാക്കുന്നതിലും അദ്ദേഹം വിജയിച്ചു. അദ്ദേഹം അറിവിന്റെ മഹാസാഗരമായിരുന്നു. എളിയ ജീവിതം, ഉയര്‍ന്ന ചിന്ത, സൗമ്യഭാവം, സ്‌നേഹസമ്പന്നത തുടങ്ങി അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം അലയടങ്ങാതെ മനസില്‍ തിരയടിക്കുന്നു.

Tags: Bharatheeya vichara kendramP ParameswaranDr.Mohandas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഞ്ചാമത് പി. പരമേശ്വരന്‍ അനുസ്മരണ പ്രഭാഷണത്തിന് മുന്നോടിയായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പി. പരമേശ്വരന്റെ ചിത്രത്തിന് മുന്നില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു. കെ.സി. സുധീര്‍ ബാബു, ആര്‍. സഞ്ജയന്‍, ഡോ. സി.വി. ജയമണി, ഡോ. സന്തോഷ് സമീപം
Kerala

വികസിത ഭാരതത്തിന് ശാസ്ത്ര സാങ്കേതികവിദ്യയുടെ പങ്ക് നിര്‍ണായകം: ഡോ. ജിതേന്ദ്ര സിങ്

Kerala

അഞ്ചാമത് പി. പരമേശ്വരന്‍ സ്മാരക പ്രഭാഷണം 28ന്; കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് ഉദ്ഘാടനം ചെയ്യും

Kerala

പി.പരമേശ്വർജി നവോത്ഥാന മൂല്യങ്ങളെ തകർത്ത കമ്മ്യൂണിസ്റ്റ്‌ ഭൗതികവാദത്തിൽ നിന്നും കേരളത്തെ വിമോചിപ്പിച്ച മഹാ മനീഷി: കാ ഭാ സുരേന്ദ്രൻ

സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കഥാകൃത്ത് ടി. പത്മനാഭനെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചപ്പോള്‍. സദാനന്ദന്‍ മാസ്റ്ററുടെ ഭാര്യ വനിതാറാണി സമീപം
Kerala

പരമേശ്വര്‍ജിക്ക് താന്‍ മകനെ പോലെയായിരുന്നെന്ന് ടി. പത്മനാഭന്‍

ആര്‍. സഞ്ജയന്‍, ഡോ. സി.വി. ജയമണി, ഡോ. എന്‍. സന്തോഷ്‌കുമാര്‍, ആര്‍. രാജീവ്
Kerala

ഭാരതീയ വിചാരകേന്ദ്രം: ഡോ. സി.വി. ജയമണി പ്രസിഡന്റ് , ഡോ. എന്‍. സന്തോഷ്‌കുമാര്‍ ജനറല്‍ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കെഎസ്ആർ സ്റ്റേഷൻ നവീകരണം, 16 മുതൽ കേരളത്തിലേക്കുൾപ്പെടെയുള്ള ട്രെയിനുകൾക്ക് നിയന്ത്രണം

കേരളത്തിലെ വിവിധയിടങ്ങളില്‍ ലോകകപ്പിനോട് അനുബന്ധിച്ച് സ്ഥാപിച്ച ഫ്‌ലക്‌സുകള്‍

ലോകകപ്പ് നാട്ടിന്‍പുറ കാഴ്ച: നക്ഷത്ര തെരുവുകളും കാവ്യപോരാട്ടങ്ങളും

renu sudhi

തനിക്ക് കാൻസറാണെന്ന വാർത്ത സ്ഥിരീകരിച്ച് രേണു സുധി, ശ്വാസകോശത്തിലേക്കും ഹൃദയത്തിലേക്കും വരെ പടർന്നു

ഡെങ്കു മുതൽ നിപയും ഷിഗെല്ലയും വരെ! പനിച്ചുവിറച്ച് കേരളം; 13 ദിവസത്തിനിടെ 41 പേർക്ക് ദാരുണാന്ത്യം

ഡിപ്ലോമ അഡ്മിഷന്‍; വ്യാജ തിരക്ക് സൃഷ്ടിച്ച് ഏകജാലക സംവിധാനം, വകുപ്പ് മന്ത്രി ഇടപെടണം

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

മത്സ്യവിപണി ആശങ്കയില്‍: നേട്ടം അന്യസംസ്ഥാനങ്ങള്‍ക്ക്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ആഭ്യന്തര സുരക്ഷക്ക് കടുത്ത ഭീഷണി; അനധികൃത ബംഗ്ലാദേശികളെ കണ്ടെത്തി ഉടന്‍ പുറത്താക്കണം: ഹിന്ദു ഐക്യവേദി

കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച് കർഷകൻ; ദൃശ്യങ്ങൾ പുറത്ത്

പ്ലസ്ടുകാര്‍ക്ക് ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍ബി പ്രവേശനം; പ്രവേശനപരീക്ഷ ജൂണ്‍ 28 ന്

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിൽ താൻ ചതിക്കപ്പെട്ടിരുന്നു; ഗുരുതര വെളിപ്പെടുത്തലുമായി പദ്മകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.