Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പടക്ക ഫാക്ടറിയില്‍ സ്‌ഫോടനത്തില്‍ 15 മരണം; സ്‌ഫോടന സമയത്ത് 150 ഓളം തൊഴിലാളികള്‍ കമ്പനിയിലുണ്ടായിരുന്നതായി റിപ്പോര്‍ട്ട്

സ്‌ഫോടന സമയത്ത് 150 ഓളം തൊഴിലാളികള്‍ കമ്പനിയിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2024, 11:24 pm IST
in India

ഹര്‍ദ: മധ്യപ്രദേശില്‍ പടക്ക നിര്‍മാണ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്ക്. ഹര്‍ദ ജില്ലയിലെ ബൈരാഗഢ് ഗ്രാമത്തിലെ പടക്ക നിര്‍മാണശാലയിലായിരുന്നു അപകടം. സ്‌ഫോടന സമയത്ത് 150 ഓളം തൊഴിലാളികള്‍ കമ്പനിയിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

15 കിലോമീറ്ററോളം സ്‌ഫോടനത്തിന്റെ പ്രകമ്പനമുണ്ടായി. തീ വ്യാപിച്ചതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സഫോടനം നടന്നയുടന്‍ ഫാക്ടറിക്ക് അകത്തേക്ക് പ്രവേശിക്കാനായില്ല, അതാണ് ഇത്രയും പേര്‍ മരണമടയാനുള്ള കാരണമെന്ന് ഹര്‍ദ കോട്‌വാലി പോലീസ് സ്‌റ്റേഷന്‍ മേധാവി അബ്ദുള്‍ റായീസ് ഖാന്‍ അറിയിച്ചു.

മരണസംഖ്യ ഇനി യും ഉയര്‍ന്നേക്കാം. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടം അറിഞ്ഞയുടന്‍ അഗ്നിരക്ഷാ സേനയും പോലീസും അമ്പതോളം ആംബുലന്‍സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാല് ലക്ഷം വീതം നഷ്ടപരിഹാരം നല്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംഭവത്തില്‍ മുഖ്യമന്ത്രി ജില്ലാ ഭരണകൂടത്തിനോട് വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ ഇന്‍ഡോറിലേയും മധ്യപ്രദേശിലേയും മെഡിക്കല്‍ കോളജുകള്‍ക്കും നിര്‍ദേശം നല്കി. അനുമതിയില്ലാതെയാണ് പടക്ക നിര്‍മാണ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നതെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം പ്രഖ്യാപിച്ചു.

എട്ടു വയസുകാരനെ കാണാനില്ല

പടക്ക നിര്‍മാണ ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തിനിടെ എട്ട് വയസുകാരനെ കാണാതായെന്ന് പരാതി. ഫാക്ടറിയിലെ ജോലിക്കാരനായ അച്ഛന്‍ രാജുവിന് ഉച്ചഭക്ഷണം നല്കാനെത്തിയതാണ് കുട്ടി. വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. അപകടത്തിന് പിന്നാലെ കുട്ടിക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. ഭോപ്പാലില്‍ നിന്ന് 150 കിലോമീറ്റര്‍ ദൂരെയായാണ് അപകടം.

Tags: madhya pradeshHarda Blast MP
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൈക്കിളിൽ ഇന്ത്യയിലെത്തിയ വിദേശ ദമ്പതികളെ കൊള്ളയടിച്ച് ബലാത്സംഗം ചെയ്തു ; 13 വർഷത്തിനുശേഷം ഹൈക്കോടതി ശിക്ഷ ശരിവച്ചു

India

രാമക്ഷേത്രത്തിന് മുന്നിൽ കല്ലെറിഞ്ഞതിന് ശേഷം കലാപകാരികൾ ബസുകൾക്ക് തീയിട്ടു ; ഉജ്ജൈനിയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടു

India

സ്ത്രീകളുടെ സൗന്ദര്യം ശ്രദ്ധ തിരിക്കുന്നു; ദളിത് സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നത് തീർഥാടന പുണ്യം, വിവാദ പ്രസ്താവനയുമായി കോൺഗ്രസ് എംഎൽഎ

India

ഇൻഡോറില്‍ ദേശീയ ഷൂട്ടിങ്‌ താരത്തിനുനേരെ ലൈം ഗികാതിക്രമം: മൂന്ന് പേര്‍ അറസ്റ്റില്‍

ആസ്ത്രേല്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങളെ ആക്രമിച്ച അക്കില്‍ ഖാന്‍റെ കയ്യിലും കാലിലും പ്ലാസ്റ്ററിട്ട ചിത്രം (ഇടത്ത്) ബിജെപി ആഭ്യന്തരമന്ത്രി നരോത്തം മിശ്ര (നടുവില്‍) ആസ്ത്രേല്യന്‍ വനിത ക്രിക്കറ്റ് താരങ്ങളെ ഉപദ്രവിക്കാന്‍ അക്കില്‍ ഖാന്‍ ബൈക്കില്‍ പോകുന്നു (വലത്ത്)
India

വനിതാ ക്രിക്കറ്റ് താരങ്ങളെ ഉപദ്രവിച്ച അക്കില്‍ ഖാന്റെ കയ്യിലും കാലിലും പ്ലാസ്റ്ററിട്ട ഫോട്ടോ കാണിച്ച് ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഗൂഢനീക്കം

പുതിയ വാര്‍ത്തകള്‍

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.