Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഭാരതം കാത്തിരുന്ന അംഗീകാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2024, 04:48 am IST
in Article

മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ. അദ്വാനിയെ രാഷ്‌ട്രം പരമോന്നത ബഹുമതിയായ ഭാരതരത്‌ന നല്‍കി ആദരിച്ചത് ചരിത്രപരമായ ഉപകാരസ്മരണയാണ്. നീണ്ട എട്ടുപതിറ്റാണ്ടിലേറെക്കാലം നിസ്വാര്‍ത്ഥമായി പൊതുസേവനം നടത്തിയതിനുള്ള നന്ദിപ്രകാശനമാണിത്. രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പ്രഖ്യാപിച്ച ഈ പുരസ്‌കാര വിവരം പങ്കുവച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകള്‍ തീര്‍ത്തും അര്‍ത്ഥപൂര്‍ണമാണ്. സുതാര്യതയും സത്യസന്ധതയും നിറഞ്ഞ പതിറ്റാണ്ടുകളുടെ പൊതുജീവിതമാണ് അദ്വാനി അടയാളപ്പെടുത്തുന്നത്. രാഷ്‌ട്രീയ നൈതികതയില്‍ മാതൃകാപരമായ നിലവാരം പുലര്‍ത്തുകയും, ദേശീയ ഐക്യത്തിനും രാഷ്‌ട്രത്തിന്റെ സാംസ്‌കാരിക ഉയര്‍ത്തെഴുന്നേല്‍പ്പിനും സമാനതകളില്ലാത്ത ശ്രമങ്ങള്‍ നടത്തുകയുമാണ് അദ്വാനി ചെയ്തത്. പ്രധാനമന്ത്രി അഭിപ്രായപ്പെടുന്നതുപോലെ നമ്മുടെ കാലത്തെ ഏറ്റവും ബഹുമാന്യനായ രാഷ്‌ട്രതത്രജ്ഞനാണ് അദ്വാനി. ഭാരതരത്‌നം ലഭിച്ചതിനോടുള്ള അദ്വാനിയുടെ പ്രതികരണവും ശ്രദ്ധേയമാണ്. ഈ ബഹുമതി വ്യക്തിപരമായി കാണുന്നില്ലെന്നും, ജീവിതത്തിലുടനീളം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ദശലക്ഷക്കണക്കിന് സ്വയംസേവകര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നന്ദിയറിക്കുകയാണെന്നും പറഞ്ഞ അദ്വാനി, വ്യക്തിജീവിതത്തില്‍ തനിക്ക് താങ്ങും തണലുമായിരുന്ന ഭാര്യ കമലയോടും കുടുംബാംഗങ്ങളോടുമുള്ള കടപ്പാടും രേഖപ്പെടുത്തിയിരിക്കുന്നു. പൊതുജീവിതത്തില്‍ അടുത്തുപ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ രണ്ട് വ്യക്തികളെ താന്‍ പ്രത്യേകം ഓര്‍ക്കുകയാണെന്നും, പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയും അടല്‍ബിഹാരി വാജ്‌പേയിയുമാണ് അവരെന്നും അദ്വാനി പറയുകയുണ്ടായി. ഇവരില്‍ വാജ്‌പേയിക്ക് ഭാരതരത്‌നം നല്‍കുകയുണ്ടായി. പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യയും ഈ പരമോന്നത ബഹുമതിക്ക് പൂര്‍ണമായും അര്‍ഹനാണ്. വരുംകാലത്ത് അത് ലഭിക്കുമെന്ന് ഉറച്ചുവിശ്വസിക്കാം.

ആധുനിക ഭാരതത്തെ കരുപ്പിടിപ്പിച്ച നായകന്മാരില്‍ ഒരാളാണ് എല്‍.കെ. അദ്വാനി എന്ന ലാല്‍കൃഷ്ണ അദ്വാനി. ഇപ്പോള്‍ പാകിസ്ഥാന്റെ ഭാഗമായ കറാച്ചിയില്‍ ജനിക്കുകയും, പതിനാലാമത്തെ വയസ്സില്‍ ആര്‍എസ്എസില്‍ അംഗമാവുകയും ചെയ്ത അദ്വാനി രാഷ്‌ട്രവിഭജനത്തിന്റെ ദുഃഖസ്മരണകളുമായി ഭാരതത്തിലെത്തുകയായിരുന്നു. വിദ്യാഭ്യാസത്തിനുശേഷം ആര്‍എസ്എസ് പ്രചാരകനായി രാജസ്ഥാനിലെ വിവിധയിടങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ദേശീയതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ ഭാരതീയ ജനസംഘം എന്ന രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിക്കപ്പെടുന്നത്. അധികം വൈകാതെ ജനസംഘത്തിലെത്തിയ അദ്വാനി തന്റെ പ്രവര്‍ത്തന കേന്ദ്രം ദല്‍ഹിയിലേക്ക് മാറ്റുകയും, ദീനദയാല്‍ ഉപാധ്യായയുടെയും അടല്‍ബിഹാരി വാജ്‌പേയിയുടെയും സഹപ്രവര്‍ത്തകനാവുകയും ചെയ്തു. ജനസംഘത്തിന്റെ ദല്‍ഹി സംസ്ഥാന സെക്രട്ടറിയുടെ ചുമതലയേറ്റെടുത്ത അദ്വാനി ആറ് വര്‍ഷത്തോളം ഇംഗ്ലീഷിലുള്ള ഓര്‍ഗനൈസര്‍ വാരികയിലും പ്രവര്‍ത്തിച്ചു. അധികം വൈകാതെ രാജ്യസഭയിലെത്തുകയും, സംഭവബഹുലമായ ഒരു പാര്‍ലമെന്ററി ജീവിതത്തിന് തുടക്കമിടുകയും ചെയ്തു. ജനസംഘത്തിന്റെ അധ്യക്ഷപദവി ഏറ്റെടുത്ത അദ്വാനി പിന്നീട് അടിയന്തരാവസ്ഥയ്‌ക്കെതിരെ സമരം നയിച്ച് ബെംഗളൂരുവില്‍ അറസ്റ്റിലായി ജയിലിലടയ്‌ക്കപ്പെട്ടു. അടിയന്തരാവസ്ഥ രണ്ട് വര്‍ഷത്തിനപ്പുറം നീണ്ടുപോയിരുന്നെങ്കില്‍ എന്തുചെയ്യുമായിരുന്നു എന്നു പത്രപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ‘തന്റെ കയ്യില്‍ ലൈസന്‍സുള്ള തോക്കുണ്ട്’ എന്നായിരുന്നു അദ്വാനിയുടെ പ്രതികരണം. അടിയന്തരാവസ്ഥയ്‌ക്കുശേഷം രൂപംകൊണ്ട ജനതാപാര്‍ട്ടിയുടെ ശില്‍പ്പികളിലൊരാളും, അധികാരത്തില്‍ വന്ന മൊറാര്‍ജി ദേശായി സര്‍ക്കാരില്‍ വാര്‍ത്താവിതരണ മന്ത്രിയുമായിരുന്ന അദ്വാനിയുടെ ജീവിതം പിന്നീടങ്ങോട്ട് ദേശീയരാഷ്‌ട്രീയത്തിന്റെ മുഖ്യധാരയില്‍ തന്നെയായിരുന്നു.

നമുക്ക് സുപരിചിതരായ സ്വാര്‍ത്ഥമതികളും അധികാരമോഹികളുമായ രാഷ്‌ട്രീയ നേതാക്കളിലൊരാളല്ല അദ്വാനി. ഭാരത റിപ്പബ്ലിക്കിന്റെ ജാതകം തിരുത്തിക്കുറിച്ച രാഷ്‌ട്രതന്ത്രജ്ഞനാണ്. ജനതാ സര്‍ക്കാരിന്റെ തകര്‍ച്ചയെ തുടര്‍ന്ന് രൂപംകൊണ്ട ബിജെപിയുടെ അധ്യക്ഷനായി ഒന്നിലധികം തവണ ചുമതലയേറ്റ അദ്വാനി പാര്‍ട്ടിയെ ദിശാബോധത്തോടെ നയിച്ചു. ദേശീയ രാഷ്‌ട്രീയത്തില്‍ പുതുയുഗം കുറിച്ച് വാജ്‌പേയിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അദ്വാനി ആഭ്യന്തര മന്ത്രിയായി. അയോദ്ധ്യാ പ്രക്ഷോഭം ശക്തിപ്പെട്ടുവരികയും, ഗുജറാത്തിലെ സോമനാഥില്‍നിന്ന് സീതാ-രാമ രഥയാത്രയ്‌ക്ക് തുടക്കംകുറിക്കുകയും ചെയ്തതോടെ ആ പ്രക്ഷോഭത്തിന്റെ ജനനായകനായി അദ്വാനി മാറി. വര്‍ഗീയപ്രീണനം മുഖമുദ്രയാക്കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയത്തിനെതിരെ വീറോടെ പൊരുതുകയും, കപടമതേതരവാദികളെ ദേശീയ രാഷ്‌ട്രീയത്തിന്റെ മുഖ്യധാരയില്‍നിന്ന് ആട്ടിപ്പായിക്കുകയും ചെയ്ത അദ്വാനി സാംസ്‌കാരിക ദേശീയതയുടെ അടിത്തറയില്‍ ഭാരതരാഷ്‌ട്രീയത്തെ പുതുക്കിപ്പണിയുകയായിരുന്നു. ബിജെപിയെ ഒരു ബഹുജന പ്രസ്ഥാനമാക്കി വളര്‍ത്തിയെടുക്കുന്നതില്‍ അദ്വാനിയെപ്പോലെ വിയര്‍പ്പൊഴുക്കിയവര്‍ വളരെ കുറവാണ്. ദേശീയ രാഷ്‌ട്രീയത്തിലെ കോണ്‍ഗ്രസ്സിന്റെ കുടുംബാധിപത്യം അവസാനിപ്പിക്കുന്നതില്‍ ഒത്തുതീര്‍പ്പില്ലാതെ പോരാടുകയും ചെയ്തു. അയോദ്ധ്യയില്‍ ഭവ്യമായ രാമക്ഷേത്രം ഉയര്‍ന്നുകാണാന്‍ തീവ്രമായി ആഗ്രഹിച്ച സമരനായകനാണ് അദ്വാനി. ജീവിത സായാഹ്നത്തില്‍ അത് കണ്‍മുന്നില്‍ കാണാന്‍ കഴിഞ്ഞതിനു പിന്നാലെ പരമോന്നത ബഹുമതിയായ ഭാരതരത്‌നയും ലഭിച്ചത് ഒരു നിയോഗത്തിന്റെ പൂര്‍ത്തീകരണമാണ്.

Tags: Bharat Ratnalk advani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അദ്വാനിയെക്കുറിച്ചുള്ള ശശി തരൂരിന്റെ പരാമർശം വ്യക്തിപരം ; നിലപാട് വ്യക്തമാക്കി കോൺഗ്രസ്

മാതാപിതാക്കളായ കൃഷ്ണചന്ദ്, ഗ്യാനിദേവി സഹോദരി ഷീല എന്നിവര്‍ക്കൊപ്പം
Varadyam

അദ്വാനിജിയും കറാച്ചിയും

Varadyam

മൈ ലൈഫ് മൈ കണ്‍ട്രി വായിച്ചപ്പോള്‍

India

ഡോ. മന്‍മോഹന്‍സിങ്ങിന് സ്മാരകം; ഖാര്‍ഗെയുടെ കത്ത് വിരോധാഭാസം: സി.ആര്‍. കേശവന്‍

India

എൽ. കെ. അദ്വാനിയുടെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ; അദ്ദേഹത്തിൻ്റേത് രാജ്യ സമർപ്പിത ജീവിതമെന്നും മോദി

പുതിയ വാര്‍ത്തകള്‍

‘2024 ല്‍ തോറ്റില്ല, 2029 ലെ തിരഞ്ഞെടുപ്പില്‍ ഇപ്പൊഴേ ജയിച്ചു!’ :രാഹുല്‍ ഗാന്ധിയുടെ ഉറക്കപ്പിച്ച് ആഘോഷമാക്കി ട്രോളന്‍മാര്‍

അവിടെയും നാണം കെട്ടു! കോടതി ഉത്തരവിനു പിന്നാലെ കെന്നഡി സെന്ററില്‍ നിന്ന് ട്രംപിന്റെ പേര് നീക്കി

സ്റ്റേഷന്‍ പരിസരം വൃത്തിഹീനം, പൊലീസിന് പിഴയിട്ട് പാലമേല്‍ ഗ്രാമപഞ്ചായത്ത്

ജൂൺ 17 ന് ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ട്രംപുമായി കൂടിക്കാഴ്ച നടത്തും: അവർ ചർച്ച ചെയ്യാൻ സാധ്യതയുള്ള കാര്യങ്ങൾ ഇതാ

നീറ്റ്-യുജി പുനഃപരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നതായി വ്യാജ പ്രചാരണം, പിന്നില്‍ പാറ്റ പാര്‍ട്ടിയെന്ന് സംശയം

ഞാന്‍ പാകിസ്ഥാനിലല്ല നില്‍ക്കുന്നത്, എന്റെ മണ്ണിലാ…എന്നിട്ടും കലിമ ചൊല്ലാത്തതിന് എന്റെ അച്ഛന്‍….പഹല്‍ഗാമില്‍ അച്ഛന്‍ നഷ്ടപ്പെട്ട ആരതി പറയുന്നു

ഖമേനിയുടെ മരണത്തിൽ കരഞ്ഞവർ ഇന്ത്യൻ നാവികന്റെ മരണം ആഘോഷമാക്കുന്നു ; അച്ഛൻ ഇസ്രായേലിനെ പിന്തുണച്ചതിന് അള്ളാഹു ശിക്ഷിച്ചതാണെന്ന് ഇസ്ലാമിസ്റ്റുകൾ

ഒരു ലാബില്‍ നിന്നും എടുത്ത തലയോട്ടിയുമായി വന്ന് ഇത് ധര്‍മ്മസ്ഥലയില്‍ നിന്നുള്ളതാണെന്നും ആയിരക്കണക്കിന് സ്ത്രീകളുടെ തലയോട്ടികള്‍ അവിടെ ഉണ്ടെന്നും നുണ പറഞ്ഞ് ധര്‍മ്മസ്ഥലയെ വിവാദഭൂമിയാക്കിയ ചിന്നയ്യ (ഇടത്ത്) ഏതോ ഗവേഷണലാബില്‍ നിന്നും ചിന്നയ്യ കൊണ്ടുവന്ന തലയോട്ടി (നടുവില്‍) ധര്‍മ്മസ്ഥലയില്‍ ആയിരക്കണക്കിന് സ്ത്രീകളെ കൊന്ന് കുഴിച്ചുമൂടിയെന്ന വിവാദം തുടക്കം മുതലേ ആളിക്കത്തിച്ച, കഴിഞ്ഞ ദിവസം വീണ്ടും ഇതേ ആരോപണം ആവര്‍ത്തിച്ച ലോറി ഉടമ മനാഫ് (വലത്ത്)

ലോറി ഉടമ മനാഫിന് മാത്രം കിട്ടിയ എക്സ്ക്ലൂസീവ്;ധര്‍മ്മസ്ഥലയില്‍ നിന്നും ആയിരം അസ്ഥിക്കൂടം കണ്ടെത്തിയത്രെ, നുണപറയിച്ച പ്രകാശ് രാജ് കണ്ടം വഴി ഓടുന്നു

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയിൽ; തീയതികൾ പ്രഖ്യാപിച്ച് ഇറാൻ

മമതയ്‌ക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന നേതാവ് സുദിപ് ബന്ദോപാധ്യായയും വിമതപക്ഷത്തേക്ക്; ഇതോടെ മമ്‌തയ്‌ക്കെതിരെ 20 എംപിമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.