Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

അര്‍ഹതപ്പെട്ട കരങ്ങള്‍

പി. നാരായണന്‍ by പി. നാരായണന്‍
Feb 4, 2024, 02:38 am IST
in Main Article, Parivar

നാഭിഷേകോ ന സംസ്‌ക്കാരോ
സിംഹസ്യ ക്രിയതേ വനേ
വിക്രമാര്‍ജ്ജിത സ്വത്വസ്യ
സ്വയമേവ മൃഗേന്ദ്രതാ

ശ്രീ ലാല്‍കൃഷ്ണ അദ്വാനിയ്‌ക്ക് ഭാരതരത്‌ന സമ്മാനിക്കുവാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം അറിഞ്ഞപ്പോള്‍ പ്രസിദ്ധമായ ഈ സുഭാഷിതമാണോര്‍മ്മ വന്നത്. ഭാരതീയ ജനസംഘത്തിന്റെ അധ്യക്ഷസ്ഥാനത്ത് അദ്ദേഹം അവരോധിതനായ ദശകങ്ങളിലെ കേരളപര്യടനാവസരങ്ങളിലെല്ലാം തന്നെ അനുഗമിക്കാനും പ്രഭാഷണങ്ങള്‍ തര്‍ജ്ജിമ ചെയ്യാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. പിന്നീട് ജനസംഘത്തിലെയും ഭാരതീയ ജനതാപാര്‍ട്ടിയിലും ചുമതലകള്‍ വഹിക്കുന്നതില്‍ നിന്നൊഴിവായി ജന്മഭൂമിയിലായിരുന്നപ്പോഴും ഞാനാണ് ആ കൃത്യം നിര്‍വഹിച്ചിരുന്നത്.

അയോദ്ധ്യാ പ്രക്ഷോഭ കാലത്ത് അദ്ദേഹം നയിച്ച സോമനാഥ് – അയോദ്ധ്യാ രഥയാത്രയുടെ പ്രധാന സംഘാടകരിലൊരാള്‍ ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നല്ലോ. അതിന്റെ പ്രക്ഷുബ്ധമായ നാള്‍വഴികള്‍ ഇന്നും നമ്മുടെ ഓര്‍മ്മകളിലുണ്ട്. സമസ്തിപൂരില്‍ വച്ച് അദ്വാനിയെ അറസ്റ്റു ചെയ്തതും തുടര്‍ന്നുണ്ടായ സംഘര്‍ഷഭരിത ദിനങ്ങളും ഇന്നും തത്പര കക്ഷികള്‍ പൊടിപ്പും തൊങ്ങലും വച്ച് ആഘോഷിച്ചു വരുന്നുണ്ട്.

അക്കാലത്തൊരിക്കല്‍ അദ്ദേഹം തിരുവനന്തപുരത്ത് വന്നു. ശ്രീപദ്മനാഭസ്വാമിയുടെ തിരുനടയ്‌ക്ക് മുന്നില്‍, കിഴക്കേക്കോട്ടയില്‍ അദ്വാനി നടത്തിയ പ്രഭാഷണം വിവര്‍ത്തനം ചെയ്യാന്‍ എനിക്കവസരം ലഭിച്ചിരുന്നു. സ്വതേ പ്രഭാഷണങ്ങളില്‍ മിതത്വവും സന്തുലനവും പാലിച്ചു വന്ന അദ്ദേഹത്തിന്റെ പ്രഭാഷണം അന്ന് ‘ഉഗ്രരൂപം’ പൂണ്ടതായിരുന്നു. അതവസാനിച്ചത് ‘മന്ദിര്‍ വഹിം ബനായേംഗേ’ എന്ന പ്രതിജ്ഞയോടെയായിരുന്നു. അതദ്ദേഹം മൂന്ന് തവണ ആവര്‍ത്തിച്ചു.

മുഗള്‍ ആക്രമണകാരികളുടെ പിന്തുടര്‍ച്ച അവകാശപ്പെടുന്ന മുസ്ലീംങ്ങള്‍ സ്വമേധയാ തര്‍ക്കമന്ദിരം പൊളിച്ചു മാറ്റി ആ സ്ഥലം ഹിന്ദുക്കള്‍ക്ക് കൈമാറണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. മസ്ജിദ് എന്നവകാശപ്പെടുന്ന സ്ഥലം അതേപടി മാറ്റി സ്ഥാപിച്ച പാരമ്പര്യം തുര്‍ക്കിയിലും ഓര്‍ത്തഡോക്‌സ് സഭക്കാരുടെ പള്ളി അതേപടി കത്തോലിക്കാ കത്തീഡ്രലാക്കിയ ചരിത്രം പോളണ്ടിലുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജന്മസ്ഥാന്‍ മസ്ജിദ് അതേ മാതൃകയില്‍ മാറ്റി സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. അല്ലെങ്കിലുള്ള മാര്‍ഗ്ഗം കോടതി വിധിയാണ്. കേന്ദ്രസര്‍ക്കാരോ ഉത്തര്‍പ്രദേശ് സര്‍ക്കാരോ അലഹബാദ് ഹൈക്കോടതിയുടെയോ സുപ്രീം കോടതിയുടയോ മുന്നില്‍ പ്രശ്‌നം അവതരിപ്പിച്ച് തീരുമാനമെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ഒടുവില്‍ അയോദ്ധ്യാ പ്രശ്‌നത്തിന് പരിഹാരമുണ്ടായത് സുപ്രീംകോടതി വിധിയിലൂടെയാണ്. ഇത് അദ്വാനിയുടെ ദീര്‍ഘവീക്ഷണത്തെയും കാര്യങ്ങള്‍ ആഴത്തില്‍ പഠിക്കാനുള്ള ചിന്താഗതിയുടെ ഔന്നിത്യത്തെയും കാണിക്കുന്നു.

ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആണവ കരാറില്‍ ലോകസഭയില്‍ നടന്ന ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ എല്‍. കെ. അദ്വാനി നടത്തിയ പ്രസംഗം അന്താരാഷ്‌ട്ര പ്രശസ്തി നേടിയിരുന്നു. നിലവിലെ കരാറിന്റെ പോരായ്‌മകളെ ശക്തമായി എതിര്‍ക്കുമ്പോള്‍ തന്നെ തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഈ കരാര്‍ ഇന്ത്യയുടെ താത്പര്യങ്ങള്‍നുസരിച്ച് എങ്ങിനെ മാറ്റുമെന്ന് വിശദീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ഒടുവില്‍ നരേന്ദ്രമോദി അത് യാഥാര്‍ഥ്യമാക്കുകയും ചെയ്തു.

1927 നവംബര്‍ എട്ടിന് അന്നത്തെ ഇന്ത്യയിലെ ഏറ്റവും ആസൂത്രിത നഗരമായ കറാച്ചിയിലാണ് ലാല്‍ കൃഷ്ണ അദ്വാനി ജനിച്ചത്. സ്‌കൂള്‍ പഠനകാലത്ത് രാഷ്‌ട്രീയ സ്വയംസേവക സംഘത്തില്‍ ആകൃഷ്ടനാവുകയും അതിന്റെ പ്രവര്‍ത്തനത്തില്‍ വരികയും ചെയ്തു. വിദ്യാര്‍ത്ഥിയെന്ന നിലയില്‍ മിടുമിടുക്കനായിരുന്ന അദ്ദേഹം സ്‌കൂളില്‍ ഒന്നാമനായിരുന്നു. രാജ്യവിഭജന സമയത്ത് രാജസ്ഥാനില്‍ സംഘപ്രചാരകനായിരിക്കെ അദ്ദേഹം കറാച്ചിയില്‍ നിന്ന് നിരവധി ഹിന്ദുക്കളെ രക്ഷപ്പെടുത്തി. അക്കാലത്ത് രാമകൃഷ്ണമഠത്തിന്റെ രാജ്യത്തെ ഏറ്റവും വലിയ ആശ്രമം കറാച്ചിയിലായിരുന്നു. രണ്ടാം വിവേകാനന്ദന്‍ എന്ന പ്രശസ്തിയാര്‍ജ്ജിച്ച ശ്രീ രംഗനാഥാനന്ദ സ്വാമിയുടെ സത്സംഗത്തിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു അന്ന് അദ്വാനി.

അദ്വാനിജി ജനതാ മന്ത്രിസഭയില്‍ വാര്‍ത്താവിനിമയ മന്ത്രിയായിരിക്കെയും പിന്നീട് ബിജെപി ദേശീയ അധ്യക്ഷനായിരിക്കെയും കറാച്ചി സന്ദര്‍ശിച്ചിരുന്നു. താന്‍ പഠിച്ച സെന്റ് പാട്രിക് സ്‌കൂളും അദ്ദേഹം സന്ദര്‍ശിച്ചു. സ്‌കൂളധികൃതര്‍ അദ്ദേഹത്തിന് വലിയ സ്വീകരണമാണ് ഒരുക്കിയത്. മികച്ച വിദ്യാര്‍ഥിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പേരുള്ള മെറിറ്റ് ലിസ്റ്റ് അവര്‍ സമ്മാനിച്ചു. ആ ലിസ്റ്റ് പ്രകാരം എല്ലാ ക്ലാസുകളിലും ഒന്നാമന്‍ ലാല്‍ കൃഷ്ണ അദ്വാനിയായിരുന്നു.

2008 ല്‍ കുടുംബസമേതം അദ്ദേഹത്തെ ദല്‍ഹിയില്‍ സന്ദര്‍ശിക്കാനവസരം ലഭിച്ചു. ഹൃദ്യവും ഊഷ്മളവുമായിരുന്നു പെരുമാറ്റം. ജന്മഭൂമിയുടെ കാര്യം പ്രത്യേക താത്പര്യത്തോടെ അന്വേഷിച്ചു. സഹധര്‍മ്മിണിയെയും മകളെയും പരിചയപ്പെടുത്താനും മറന്നില്ല.

വാജ്‌പേയി മന്ത്രിസഭയിലെ ശക്തന്‍ അദ്ദേഹമാണെന്നെല്ലാവരും പറയുമായിരുന്നു. എന്നാല്‍ നേട്ടങ്ങള്‍ക്കെല്ലാം ചുമതലക്കാരന്‍ അടല്‍ജി തന്നെയാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് അദ്ദേഹം വിനയാന്വിതനായി. ഏറ്റവും അര്‍ഹതപ്പെട്ടയാള്‍ക്ക് തന്നെ ഭാരതരത്‌ന നല്‍കാനെടുത്ത തീരുമാനത്തില്‍ ഏറെ സന്തോഷം!

Tags: Bharat Ratnalk advani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അദ്വാനിയെക്കുറിച്ചുള്ള ശശി തരൂരിന്റെ പരാമർശം വ്യക്തിപരം ; നിലപാട് വ്യക്തമാക്കി കോൺഗ്രസ്

മാതാപിതാക്കളായ കൃഷ്ണചന്ദ്, ഗ്യാനിദേവി സഹോദരി ഷീല എന്നിവര്‍ക്കൊപ്പം
Varadyam

അദ്വാനിജിയും കറാച്ചിയും

Varadyam

മൈ ലൈഫ് മൈ കണ്‍ട്രി വായിച്ചപ്പോള്‍

India

ഡോ. മന്‍മോഹന്‍സിങ്ങിന് സ്മാരകം; ഖാര്‍ഗെയുടെ കത്ത് വിരോധാഭാസം: സി.ആര്‍. കേശവന്‍

India

എൽ. കെ. അദ്വാനിയുടെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ; അദ്ദേഹത്തിൻ്റേത് രാജ്യ സമർപ്പിത ജീവിതമെന്നും മോദി

പുതിയ വാര്‍ത്തകള്‍

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.