Categories: India

മോദി വിരുദ്ധ ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായിയും സമ്മതിച്ചു.അയോധ്യയോടെ മോദിയുടെ കീര്‍ത്തി കൊടുമുടിയില്‍; 2024ല്‍ അനായാസേന ജയം

അയോധ്യയിലെ പ്രാണപ്രതിഷ്ഠയോടെ പാകിസ്ഥാനിലെ ബാലകോട്ടില്‍ ആക്രമണം നടത്തിയപ്പോഴേതിനേക്കാള്‍ മോദിയുടെ കീര‍്ത്തി എത്രയോ ഉയരത്തിലായെന്ന് സമ്മതിച്ച് രാജ് ദീപ് സര്‍ദേശായി.

Published by

ന്യൂദല്‍ഹി: മോദിയ്‌ക്കെതിരെ തരം കിട്ടുമ്പോഴെല്ലാം ആക്രമണം നടത്തുന്ന ജേണലിസ്റ്റാണ് ഇന്ത്യാ ടൂഡേയുടെ കണ്‍സള്‍ട്ടിംഗ് എഡിറ്ററായ രാജ് ദീപ് സര്‍ദേശായി. അയോധ്യയിലെ പ്രാണപ്രതിഷ്ഠയോടെ പാകിസ്ഥാനിലെ ബാലകോട്ടില്‍ ആക്രമണം നടത്തിയപ്പോഴേതിനേക്കാള്‍ മോദിയുടെ കീര‍്ത്തി എത്രയോ ഉയരത്തിലായെന്ന് സമ്മതിച്ച് രാജ് ദീപ് സര്‍ദേശായി. 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ മോദി അനായാസം ജയിക്കുമെന്നും രാജ് ദീപ് സര്‍ദേശായി പ്രവചിക്കുകയും ചെയ്യുന്നു.

മോദിയെ ആക്രമിച്ച് രാജ് ദീപ് സര്‍ദേശായിയ്‌ക്കും മടുത്തു. മാത്രമല്ല, ബാലകോട്ട് ആക്രമണമേ നടന്നിട്ടില്ലെന്ന് ഒരു കാലത്ത് വാദിച്ചിരുന്ന ജേണലിസ്റ്റായിരുന്നു രാജ് ദീപ് സര്‍ദേശായി. ഈ പ്രസ്താവനയിലൂടെ അറിയാതെ ബാലകോട്ട് ആക്രമണത്തേയും അദ്ദേഹം ശരിവെയ്‌ക്കുകയായിരുന്നു.

പുകഴ്‌ത്തുമ്പോഴും ചെറിയൊരു ഒളിയമ്പ് മോദിയ്‌ക്കെതിരെ എറിയാന്‍ രാജ് ദീപ് സര്‍ദേശായി മറക്കുന്നില്ല. “2019ല്‍ ഒരു ആക്രമണകാരിയായ ദേശീയവാദി എന്ന നിലയിലായിരുന്നു മോദി അറിയപ്പെട്ടിരുന്നതെങ്കില്‍ 2024ല്‍ അദ്ദേഹം ഒരു ഹിന്ദു രാജാവായി വാഴിക്കപ്പെട്ടുകഴിഞ്ഞു.”- രാജ് ദീപ് സര്‍ദേശായി പറയുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക