Friday, June 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഈ നൂറ്റാണ്ടിന്റെ ഇതിഹാസം

അയോദ്ധ്യയിലെ രാമക്ഷേത്രം ലോകത്തിനു സമര്‍പ്പിക്കാന്‍ രാജ്യത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി തന്നെ തയ്യാറായി എന്നത് കാലത്തിന്റെ കാതലായ മാറ്റത്തെ കുറിക്കുന്നു. ഈ ഭരണാധികാരി രാമരാജ്യത്തിന്റെ വക്താവായ മഹാത്മജിയുടെയും, ഐക്യഭാരതത്തെ പടുത്തുയര്‍ത്തിയ പട്ടേലിന്റെയും നാട്ടുകാരനാണെന്നത് ചരിത്രത്തിന്റെ ഒരു കാവ്യനീതിയായി കണക്കാക്കാം. സോമനാഥക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണത്തെ എതിര്‍ത്ത പ്രധാനമന്ത്രിയുടെ പാര്‍ട്ടിയാണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിനും എതിരുനിന്നത്. ചരിത്രത്തിന്റെ തിരിച്ചടിയേറ്റു വാങ്ങാന്‍ വിധിക്കപ്പെട്ട ഈ രാഷ്‌ട്രീയ കക്ഷി ഇന്ന് രാഷ്‌ട്രത്തിന്റെ വിശാലഭൂഭാഗങ്ങളില്‍നിന്ന് തുടച്ചുനീക്കപ്പെടുകയുമാണ്. ഇതിനെക്കാള്‍ മധുരമായ മറുപടി മറ്റെന്തുണ്ട്?

Janmabhumi Online by Janmabhumi Online
Jan 23, 2024, 05:00 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

ഭാരതത്തിന്റെ ചരിത്രത്തില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട് പിറന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അതെല്ലാം ഇപ്പോള്‍ നീങ്ങിയിരിക്കുന്നു. അയോദ്ധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ച ബാലകരാമന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരതി ഉഴിഞ്ഞതോടെ അക്ഷരാര്‍ത്ഥത്തില്‍ പുതിയൊരു യുഗം പിറന്നിരിക്കുകയാണ്. കൃത്യമായി പറഞ്ഞാല്‍ 496 വര്‍ഷത്തിനുശേഷം സ്വന്തം വാസസ്ഥാനത്തേക്ക് രാലല്ല തിരിച്ചെത്തിയതോടെ രാജ്യമെമ്പാടുമുള്ള കോടിക്കണക്കിന് ഭക്തരും ദേശാഭിമാനികളും ആഹ്ലാദത്തിന്റെ പരകോടിയിലാണ്. പതിറ്റാണ്ടുകളായി മുഴങ്ങിയിരുന്ന ജയ് ശ്രീരാം എന്ന മന്ത്രഘോഷം അയോദ്ധ്യയില്‍ ഇന്നലെ ഇടിമുഴക്കമായി മാറുകയായിരുന്നു. ‘രാംലല്ല ഹം ആയേംഗെ മന്ദിര്‍ വഹിം ബെനായേംഗെ’ എന്ന ഹൈന്ദവജനതയുടെ പ്രവചനം സാക്ഷാല്‍ക്കരിക്കപ്പെട്ടിരിക്കുന്നു.

പ്രഭുവായ രാമചന്ദ്രന്റെ മടങ്ങിവരവ് ആഘോഷിക്കുമ്പോള്‍ ഇങ്ങനെയൊരു മുഹൂര്‍ത്തം യാഥാര്‍ത്ഥ്യമാക്കാന്‍ നടന്ന നൂറ്റാണ്ടുകള്‍ നീണ്ട പോരാട്ടം ഓരോരുത്തരുടെയും മനോമുകുരത്തില്‍ ഉദിക്കാതിരിക്കില്ല. പ്രാണപ്രതിഷ്ഠാ ചടങ്ങിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരങ്ങളെ സാക്ഷിനിര്‍ത്തി നടത്തിയ ആവേശദായകമായ പ്രസംഗത്തില്‍ ഇക്കാര്യം എടുത്തുപറയുകയുണ്ടായി. നൂറ്റാണ്ടുകളുടെ അഭൂതപൂര്‍വ ക്ഷമയ്‌ക്കും എണ്ണമറ്റ ബലിദാനങ്ങള്‍ക്കും പരിത്യാഗങ്ങള്‍ക്കും പ്രായശ്ചിത്തത്തിനും ശേഷം നമ്മുടെ ശ്രീരാമചന്ദ്രന്‍ അയോദ്ധ്യയിലേക്ക് മടങ്ങിവന്നിരിക്കുന്നു എന്നാണ് നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഇങ്ങനെ പറയാനുള്ള ധൈര്യം രാജ്യം ഭരിച്ച മറ്റൊരു ഭരണാധികാരിക്കും ഉണ്ടാവില്ല.

ഭാരതവും ലോകവും സാക്ഷ്യം വഹിച്ചത് അധര്‍മ്മത്തിനുമേല്‍ ധര്‍മ്മവും മതമൗലികവാദത്തിനുമേല്‍ ബഹുസ്വരതയും വിജയംവരിച്ച മുഹൂര്‍ത്തത്തിനാണ്. സ്വാതന്ത്ര്യത്തിനും സഹിഷ്ണുതയ്‌ക്കും വൈവിധ്യത്തിനും വേണ്ടി എക്കാലവും നിലകൊണ്ടിട്ടുള്ള ഭാരത സംസ്‌കാരത്തിന്റെ പ്രതിരൂപമാണ് രാമന്‍. അതുകൊണ്ടുതന്നെ രാമന്റെ മടങ്ങിവരവ് സമുദായമൈത്രിയും സാമ്പത്തിക നീതിയും രാഷ്‌ട്രീയ സ്വാതന്ത്ര്യവും പുലരുന്ന രാമരാജ്യത്തിലേക്കുള്ള പ്രവേശം കൂടിയാണ്. അതോടൊപ്പം രാംലല്ലയുടെ ഈ മടങ്ങിവരവ് തങ്ങളുടെ പുണ്യഭൂമി കവര്‍ന്നെടുത്ത മതഭ്രാന്തന്മാരില്‍നിന്ന് അത് തിരിച്ചുപിടിക്കാന്‍ സ്വന്തം ജീവനുള്‍പ്പെടെ എല്ലാം ബലികഴിച്ച ആദര്‍ശധീരന്മാരായ കര്‍സേവകരുള്‍പ്പെടെ ആയിരക്കണക്കിന് രാമഭക്തര്‍ക്കുള്ള ആദരവ് കൂടിയാണ്.

അയോദ്ധ്യയിലെ രാമജന്മഭൂമിയെപ്പോലെ കൃഷ്ണ ജന്മഭൂമിയിലും സാക്ഷാല്‍ പരമശിവന്റെ ഇരിപ്പിടമായ കാശിയിലുമുള്‍പ്പെടെ നൂറുകണക്കിന് പവിത്രസങ്കേതങ്ങളില്‍ ഇസ്ലാമിക മതമൗലികവാദം അഴിഞ്ഞാടിയിട്ടുണ്ട്. ഇതിന്റെ അപമാനകരവും വേദനാജനകവുമായ നേര്‍ക്കാഴ്ചകള്‍ ഇന്നും ദൃശ്യമാണ്. മതഭ്രാന്ത് മാത്രം കൈമുതലാക്കി ഈ വിശുദ്ധ ഭൂമിയിലേക്ക് കടന്നുവന്ന ഭരണാധികാരികള്‍ ആരാധനാ വൈവിധ്യം വച്ചുപുലര്‍ത്തിയ ഒരു ജനവിഭാഗത്തെ എങ്ങനെയൊക്കെയാണ് പീഡിപ്പിച്ചതും കൊലചെയ്തതുമെന്നും ആകാശംമുട്ടെ ഉയര്‍ന്നിരുന്ന അവരുടെ പുണ്യക്ഷേത്രങ്ങള്‍ എങ്ങനെയൊക്കെയാണ് കൊള്ളയടിച്ചതെന്നുമുള്ള ചരിത്രം ഇപ്പോള്‍ വ്യക്തമാണ്. തമസ്‌കരിക്കാന്‍ ശ്രമിച്ച ഈ അപ്രിയസത്യങ്ങള്‍ കൂടുതല്‍ പുറത്തുവരികയുമാണ്.

അയോദ്ധ്യയില്‍ ഭവ്യമായ രാമക്ഷേത്രം ഉയര്‍ന്നതോടെ പ്രഭുവായ ശ്രീരാമചന്ദ്രന്‍ നമ്മോടു ക്ഷമിച്ചിരിക്കുന്നുവെന്ന പ്രധാനമന്ത്രി മോദിയുടെ വാക്കുകള്‍ അര്‍ത്ഥപൂര്‍ണമാണ്. പുണ്യഭൂമിയായ അയോദ്ധ്യയുടെ വീണ്ടെടുക്കലും അവിടെ രാമക്ഷേത്രം ഉയര്‍ന്നതും സ്വതന്ത്രഭാരത ചരിത്രത്തിലെ ചില അവിസ്മരണീയമായ ചിത്രങ്ങള്‍ ദേശാഭിമാനികളുടെ മനസിലേക്ക് കൊണ്ടുവരുന്നുണ്ട്. ഒന്നിലധികം ഇസ്ലാമിക കടന്നാക്രമണകാരികള്‍ നിരവധി തവണ തച്ചുതകര്‍ത്ത സോമനാഥിലെ ശിവക്ഷേത്രം സ്വതന്ത്രഭാരതത്തിലെ ഉരുക്കുമനുഷ്യനായിരുന്ന സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ നേതൃത്വത്തില്‍ പുനര്‍നിര്‍മിച്ചപ്പോള്‍ അതിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ അന്നത്തെ രാഷ്‌ട്രപതിയായ ഡോ. രാജേന്ദ്രപ്രസാദിന് വിലക്കുകല്‍പ്പിക്കുകയായിരുന്നുവല്ലോ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു.

ദേശാഭിമാനിയായ രാജേന്ദ്ര പ്രസാദ് ഈ വിലക്കിന് വിലകല്‍പ്പിച്ചില്ലെന്നത് മറ്റൊരു കാര്യം. എന്നാല്‍ അയോദ്ധ്യയിലെ രാമക്ഷേത്രം ലോകത്തിനു സമര്‍പ്പിക്കാന്‍ രാജ്യത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി തന്നെ തയാറായി എന്നത് കാലത്തിന്റെ കാതലായ മാറ്റത്തെ കുറിക്കുന്നു. ഈ ഭരണാധികാരി രാമരാജ്യത്തിന്റെ വക്താവായ മഹാത്മജിയുടെയും ഐക്യഭാരതത്തെ പടുത്തുയര്‍ത്തിയ പട്ടേലിന്റെയും നാട്ടുകാരനാണെന്നത് ചരിത്രത്തിന്റെ ഒരു കാവ്യനീതിയായി കണക്കാക്കാം. സോമനാഥക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണത്തെ എതിര്‍ത്ത പ്രധാനമന്ത്രിയുടെ പാര്‍ട്ടിയാണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിനും എതിരുനിന്നത്. ചരിത്രത്തിന്റെ തിരിച്ചടിയേറ്റു വാങ്ങാന്‍ വിധിക്കപ്പെട്ട ഈ രാഷ്‌ട്രീയ കക്ഷി ഇന്ന് രാഷ്‌ട്രത്തിന്റെ വിശാലഭൂഭാഗങ്ങളില്‍നിന്ന് തുടച്ചുനീക്കപ്പെടുകയുമാണ്. ഇതിനെക്കാള്‍ മധുരമായ മറുപടി മറ്റെന്തുണ്ട്?

Tags: Narendra ModiSreeRam Janmabhoomi Theertha TempleAyodhya Prana prathishta
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതത്തിന് ഇത് അഭിമാനനിമിഷം; ലോകത്തെ ഏറ്റവും ഉയര്‍ന്ന റെയില്‍വേ പാലം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

World

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘വെടിയുണ്ട’ പ്രസ്താവനയെ പാകിസ്ഥാൻ എന്തിനാണ് ഭയപ്പെടുന്നത് ? ഭീഷണി മുഴക്കിയ ബിലാവൽ ഭൂട്ടോ അസ്വസ്ഥനാകുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിയും പരാഗ്വേ പ്രസിഡന്റ് 
സാന്റിയാഗോ പെനയും ന്യൂദല്‍ഹിയില്‍
India

ഭാരതവും പരാഗ്വേയും സാമ്പത്തിക, വ്യാപാരബന്ധം വര്‍ദ്ധിപ്പിക്കും; പരാഗ്വേ വിലപ്പെട്ട പങ്കാളിയെന്ന് പ്രധാനമന്ത്രി

Main Article

വികസിത ഭാരതത്തിന്റെ കാണാപ്പുറങ്ങള്‍

India

അഹല്യബായി ഭാരതപൈതൃകത്തിന്റെ മഹാസംരക്ഷക: അഹല്യബായി ഹോള്‍ക്കര്‍ സ്മാരക സ്റ്റാമ്പും പ്രത്യേക നാണയവും പുറത്തിറക്കി പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മെസിയും അര്‍ജന്റീന ഫുട്ബാള്‍ ടീമും കേരളത്തിലെത്തും: മന്ത്രി വി അബ്ദുറഹിമാന്‍

പാകിസ്ഥാന്‍ ജനക്ഷേമപദ്ധതികള്‍ റദ്ദാക്കുന്നു, ആ തുക കൂടി ആയുധങ്ങള്‍ക്ക് ; അടുത്ത ബജറ്റില്‍ 2.5 ലക്ഷം കോടി രൂപ ആയുധങ്ങള്‍ക്ക് ; ലക്ഷ്യം ഇന്ത്യ

വിഴിഞ്ഞത്ത് കടലില്‍ താഴ്ന്ന മത്സ്യബന്ധനബോട്ട് കരയിലേക്കെടുക്കാനുള്ള ശ്രമം വിജയിച്ചില്ല

ഗുരുവായൂരിലെ ദർശനത്തിന് പോലും കോടിഫലം ; കണ്ണന് ഈ വഴിപാടുകൾ നൽകിയാൽ സർവ്വപാപങ്ങളും അകറ്റി ധനസമൃദ്ധി സാധ്യമാകും

എന്തെഴുതിയാലും സ്പെല്ലിങ് മിസ്റ്റേക്ക് ; ടാറ്റയെ ബഹിഷ്ക്കരിക്കാൻ നടക്കുന്ന നേരത്തിന് പള്ളിക്കൂടത്തിൽ പോയി രണ്ടക്ഷരം പഠിക്കാൻ നോക്കെടാ

തുര്‍ക്കിയുടെ ഫാഷന്‍ ബ്രാന്‍ഡുകളായ കൊട്ടോണ്‍, മോവി, ട്രെന്‍ഡ്യോള്‍ എന്നിവയുടെ ലോഗോകള്‍ (ഇടത്ത്) തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്)

തുര്‍ക്കിയുടെ ഫാഷന് വാതില്‍കൊട്ടിയടച്ച് ഇന്ത്യ; ട്രെന്‍ഡ്യോള്‍, കൊട്ടോണ്‍, മാവി, എല്‍സി വൈകികി ഇന്ത്യയില്‍ ഇല്ല; നഷ്ടം 695 കോടി

ആലപ്പുഴയില്‍ വീടുകള്‍ക്ക് തീപിടിച്ചു, ആളപായമില്ല

തെന്നല: പൊതുപ്രവര്‍ത്തകര്‍ക്ക് ഒരു പാഠപുസ്തകമെന്ന് ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

മഴക്കാലത്ത് ഡ്രൈവിംഗിനിടെ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

മലയാളത്തിലെ ആദ്യ സിനിമാറ്റിക് യൂണിവേഴ്‌സിന് തുടക്കം കുറിക്കാൻ ദുൽഖർ സൽമാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies