Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചമ്പത് റായി അയോദ്ധ്യയുടെ കാര്യസ്ഥൻ; 1991 മുതൽ രാംലല്ലയുടെ കണക്കപ്പിള്ള, ചരിത്രത്തിലേക്ക് നടന്നു കയറിയ മഹാ സംഘാടകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2024, 11:55 am IST
in India

ബിജനൂറുകാരന്‍ ചമ്പത് റായി രാംലല്ലയുടെ കണക്കപ്പിള്ളയായി അയോദ്ധ്യയില്‍ സ്ഥിരമാവുന്നത് 1991 മുതലാണ്. വിശ്വഹിന്ദു പരിഷത്തിന്റെ ക്ഷേത്രീയ സംഘടനാ സെക്രട്ടറിയായിരുന്നു അന്ന് അദ്ദേഹം. തര്‍ക്കമന്ദിരം അനന്തമായ തര്‍ക്കമായി കോടതിഫയലുകളില്‍ കെട്ടിക്കിടന്ന നാളുകളില്‍ അതിന്റെ കുരുക്കഴിക്കാനാണ് ചമ്പത്ത് റായിയെ സംഘടന നിയോഗിച്ചത്. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അദ്ദേഹം പഠിച്ചു. അലഹാബാദ് ഹൈക്കോടതി മുതല്‍ സുപ്രീംകോടതി വരെ അയോദ്ധ്യാകേസ് നടന്ന എല്ലാ കോടതികളുടെയും വരാന്തയില്‍ കാത്തുനിന്നു. രാമന് ഗുമസ്തനായി, അഭിഭാഷകനായി, ഒടുവില്‍ കാര്യസ്ഥനായി…

വിസ്താരം അനന്തമായി നീണ്ടുപോയപ്പോള്‍ സംഘടനയ്‌ക്കുള്ളിലും പുറത്തും നീതി വൈകുന്നതിന്റെ അസ്വസ്ഥതകള്‍ നിറഞ്ഞു. വിജയം വെള്ളിത്തളികയില്‍ കിട്ടില്ല എന്നായിരുന്നു ചമ്പത് റായിയുടെ പ്രതികരണം. കാട്ടില്‍ പോയ രാമന് വേണ്ടി അയോദ്ധ്യ പതിനാല് വര്‍ഷം കാത്തിരുന്നു. ലോകരക്ഷ ചെയ്ത് ഭഗവാന്‍ വന്നപ്പോള്‍ നമുക്ക് ദീപാവലിയായിരുന്നു… അതുകൊണ്ട് കാത്തിരിക്കൂ, നമ്മെ കാത്തിരിക്കുന്നത് മഹാദീപാവലിയാണ്…. അദ്ദേഹത്തിന്റെ അന്നത്തെ പ്രതികരണങ്ങള്‍ ആത്മവിശ്വാസ നിര്‍ഭരമായിരുന്നു.

അയോദ്ധ്യയുടെ ചരിത്രവും പുരാണവും ഈ മനുഷ്യനിന്ന് കാണാപ്പാഠമാണ്. കേസിന്റെ നാള്‍വഴികള്‍, വിചാരണകള്‍, വാദങ്ങള്‍, കോടതിയുടെ നിരീക്ഷണങ്ങള്‍… എല്ലാം.. അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രവുമായി ബന്ധപ്പെട്ടതെല്ലാം ചമ്പത് റായിക്ക് അറിയാം. കര്‍സേവക പുരത്തെ അദ്ദേഹത്തിന്റെ മുറി ഒരു വശം നിറയെ ആ ചരിത്ര രേഖകളാണ്… പോരാട്ടം പോര്‍നിലങ്ങളില്‍ മാത്രമല്ല കോടതിമുറികളിലും നടത്തും എന്ന അശോക്‌സിംഘലിന്റെ പ്രഖ്യാപനം നടപ്പാക്കുകയായിരുന്നു ചമ്പത് റായി.

അയോദ്ധ്യയിലെ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന്റെ ചുക്കാന്‍ സുപ്രീംകോടതി വിധിക്ക് ശേഷം ചമ്പത് റായി എന്ന എഴുപത്തഞ്ചുകാരനിലാണ് നിയുക്തമായത്. മൂന്ന് വര്‍ഷം പിന്നിടുന്നു. അയോദ്ധ്യയില്‍ ഭവ്യമായ രാമക്ഷേത്രം ഉയരുന്നു. ഓരോ കോണിലെയും ചലനങ്ങള്‍ ചമ്പത് റായിക്ക് അറിയാം. രാമക്ഷേത്രം അഖണ്ഡഭാരതത്തിന്റെ ഭവ്യക്ഷേത്രമാക്കുക എന്ന കടമയാണ് കുറവുകളില്ലാതെ അദ്ദേഹം നടപ്പാക്കിയത്. അടിത്തറ നിര്‍മ്മാണം അലങ്കാരഗോപുരം വരെ ഓരോന്നും അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ പൂര്‍ത്തിയാകുന്നു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ, വെയിലെന്നോ മഴയെന്നോ കൂസാതെ ചമ്പത് സ്പര്‍ശമാണെവിടെയും… കണ്ടുകണ്ട് അയോദ്ധ്യക്കാര്‍ക്കെല്ലാം ആ മുഖവും ചലനങ്ങളും സുപരിചിതമമായിക്കഴിഞ്ഞു. അവര്‍ വിളിച്ച പേരാണ് രാംലല്ല കി പട്‌വാരി (ബാലകരാമന്റെ കാര്യസ്ഥന്‍) എന്നത്.
22 ന് പ്രാണപ്രതിഷ്ഠയാണ്. ഈ ദിനം ഭാരതത്തിന്റെ സാംസ്‌കാരിക സ്വാതന്ത്ര്യദിനമാണെന്ന് പ്രഖ്യാപിച്ചത് ചമ്പത് റായി ആണ്.

ആഗസ്ത് 15ന് രാജ്യം രാഷ്‌ട്രീയസ്വാതന്ത്ര്യം നേടി. ജനുവരി 22ന് സാംസ്‌കാരിക സ്വാതന്ത്ര്യം നേടുന്നു. സോമനാഥത്തിന് പിന്നാലെ പൂര്‍ത്തിയാക്കേണ്ടതായിരുന്നു ശ്രീരാമക്ഷേത്രം. എന്നാല്‍ അത് നടന്നില്ല. ഈ സ്വാതന്ത്ര്യത്തിന് വേണ്ടി വലിയ പോരാട്ടം നടത്തേണ്ടിവന്നു. രാമകാര്യം വിജയിച്ചേ മതിയാകൂ എന്നതാണ് വിധി. അത് വിജയിക്കുന്നു. രാമന്‍ വിജയിച്ചു എന്നാല്‍ രാഷ്‌ട്രം വിജയിച്ചു എന്നാണ് അര്‍ത്ഥം, ചമ്പത് റായി പറയുന്നു.

ധംപൂരിലെ ഗവണ്‍മെന്റ് കോളജില്‍ രസതന്ത്രം അദ്ധ്യാപകനായിരുന്ന ചമ്പത് റായ് അടിയന്തരാവസ്ഥയില്‍ പ്രതിഷേധിച്ച് ജോലി വലിച്ചെറിഞ്ഞ് രാഷ്‌ട്രസേവനത്തിനിറങ്ങിയ ആളാണ്. ചരിത്രത്തില്‍ ആ പോരാട്ടജീവിതത്തിന് തിളക്കമേറെയാണ്. 1946 നവംബര്‍ 18ന് ഉത്തര്‍പ്രദേശിലെ ബിജനൂര്‍ നാഗിനയില്‍ രാമേശ്വര്‍ പ്രസാദ് ബന്‍സാല്‍-സാവിത്രി ദേവി ദമ്പതികളുടെ പത്തുമക്കളില്‍ രണ്ടാമന്‍. കുട്ടിക്കാലം മുതലേ ആര്‍എഎസ് പ്രവര്‍ത്തകന്‍. ഉന്നതവിദ്യാഭ്യാസത്തിന് ശേഷം അദ്ധ്യാപകനായി. അടിയന്തരാവസ്ഥയ്‌ക്കെതിരെ സമരത്തിനിറങ്ങിയതിന് ഇന്ദിരാസര്‍ക്കാര്‍ പ്രശ്‌നമുണ്ടാക്കി. ജോലി വലിച്ചെറിഞ്ഞു. സമരം ചെയ്തു. ജയിലിലായി. പതിനെട്ട് മാസത്തെ ജയില്‍ വാസത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയില്ല. സമരം ജീവിതമാക്കാന്‍ തീരുമാനിച്ചു. വിശ്വഹിന്ദുപരിഷത്തിന്റെ പൂര്‍ണസമയ പ്രവര്‍ത്തകനായി.

1991ല്‍ വിഎച്ച്പി ക്ഷേത്രീയ സംഘടനാ സെക്രട്ടറി. 1996ല്‍ ദേശീയ സെക്രട്ടറി. 2002ല്‍ അന്താരാഷ്‌ട്ര ജനറല്‍ സെക്രട്ടറി. ഇപ്പോള്‍ അന്താരാഷ്‌ട്ര വൈസ് പ്രസിഡന്റ്.
2019ല്‍ രാമജന്മഭൂമിക്ക് അനുകൂലമായി സുപ്രീം കോടതി വിധി വന്നപ്പോള്‍ ക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ട സുപ്രധാന ചുമതല ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ചമ്പത് റായിയെ ഏല്‍പ്പിച്ചു. 2020ല്‍ ചമ്പത് റായി ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറിയായി… ചരിത്രത്തിലേക്കാണ് ചമ്പത് റായി നടന്നു കയറുന്നത്. രാമപാദുകവുമായി അയോദ്ധ്യ കാത്ത ഭരതനാണ് ആദ്യ മാതൃക. ആ വഴിയിലാണ് ത്രേതായുഗം പുനര്‍ജനിക്കുന്നത്. ലോകം ദീപാവലി കൊണ്ടാടുന്നത്… മുന്നേറ്റം പിന്‍നിരയിലുമാകാമെന്ന് കര്‍മ്മം കൊണ്ട് തെളിയിക്കുകയായിരുന്നു ആ മഹാ സംഘാടകന്‍.

Tags: AyodhyaViswa Hindu ParishadChampath Rai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല തീര്‍ത്ഥാടനം; ആരോഗ്യ വകുപ്പിന്റെ തീരുമാനം ധിക്കാരപരം: വിഎച്ച്പി

India

ദുര്‍ഗാമന്ദിറിലും ധര്‍മ്മധ്വജമുയര്‍ന്നു; ലോകം അയോദ്ധ്യയില്‍ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണര്‍വ്: സാധ്വി ഋതംഭര

വി. ശ്രീകുമാര്‍, അഡ്വ. അനില്‍ വിളയില്‍
Kerala

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ആസിഫ് കെ. യൂസഫ് വ്യാജ ഐഎഎസുകാരന്‍; ഉടന്‍ പുറത്താക്കണം: വിഎച്ച്പി

India

രാമക്ഷേത്രം വഴിയുള്ള യുപി സര്‍ക്കാരിന്റെ വരുമാനം 18000 കോടി രൂപയായി ഉയരുമെന്ന് റിപ്പോര്‍ട്ട്

ദുര്‍ഗാവാഹിനി ശൗര്യ പ്രശിക്ഷണ്‍ വര്‍ഗിന്റെ സമാപന സമ്മേളനത്തില്‍ വിഎച്ച്പി അഖില ഭാരതീയ ജോയിന്റ് ജനറല്‍ സെക്രട്ടറി സ്ഥാണുമാലയന്‍ മുഖ്യപ്രഭാഷണം നടത്തുന്നു. നീതു ജനാര്‍ദ്ദനന്‍, ഡോ. നന്ദിനി നായര്‍ സമീപം
Kerala

ഹിന്ദു യുവതീയുവാക്കള്‍ ധര്‍മത്തിലധിഷ്ഠിതമായി സംഘടിക്കണം: സ്ഥാണുമാലയന്‍

പുതിയ വാര്‍ത്തകള്‍

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.