Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധര്‍മ്മസംസ്‌കൃതിയുടെ അനന്തരാവകാശികള്‍

ശ്രേഷ്ഠം സനാതന പൈതൃകം

പ്രൊഫ.കെ കെ കൃഷ്ണന്‍ നമ്പൂതിരി by പ്രൊഫ.കെ കെ കൃഷ്ണന്‍ നമ്പൂതിരി
Jan 19, 2024, 01:58 am IST
in Samskriti

വ്യക്തിസ്വാതന്ത്ര്യത്തിലും വ്യക്തിസാധനകളിലുമാണ് ഹൈന്ദവപാരമ്പര്യം ഊന്നല്‍ നല്കുന്നത്. കാരണം വ്യക്തി എപ്പോഴും തനിച്ചാണെന്നതാണ്. അതുകൊണ്ടുതന്നെ ‘ഉദ്ധരേദാത്മനാത്മാനം’ എന്നതാണ് ഹിന്ദുവിന്റെ ആപ്തവാക്യം. ഇതല്ലാതെ സമൂഹപ്രാര്‍ത്ഥനകള്‍ക്കു വലിയ പ്രാധാന്യമൊന്നും കല്പിക്കപ്പെടുന്നില്ല. (ഋഗ്വേദത്തിന്റെ അവസാനമുള്ള ‘സംഗച്ഛദ്ധ്വം സംവദദ്ധ്വം’ എന്നു തുടങ്ങുന്ന സംവാദസൂക്തത്തിലും ‘സഹനാവവതു, സഹനൗ ഭുനക്തു’ എന്നു തുടങ്ങുന്ന ഉപനിഷത് ശാന്തിമന്ത്രത്തിലും മറ്റും ഉപദേശിക്കുന്നതു ഐകമത്യം എന്ന ജീവിതമൂല്യമാണെന്നോര്‍ക്കുക. ഈ ഐക്യദാര്‍ഢ്യം ആണ് ഓരോ വ്യക്തിയും സാധനവഴി നേടേണ്ടത്, സാമൂഹ്യപ്രാര്‍ത്ഥനവഴി വ്യക്തിയുടെ ഉന്നമനം അല്ല. വ്യക്തിയുടെ സാധനകൊണ്ട് മഹാപുരുഷത്വവും അവതാരപദവി വരെ ഉയരാവുന്ന വ്യക്തിവികാസത്തിന്റെ അനന്തസാദ്ധ്യതയു മാണ് ഹിന്ദുധര്‍മ്മം ലക്ഷ്യമായി കാട്ടിത്തരുന്നത്.

ഇവിടെ എത്രയോ മഹാത്മാക്കളുടെ ജീവിതം ഉദാഹരിക്കപ്പെട്ടിരിക്കുന്നു. ഈ സാധനകള്‍ സുപരീക്ഷിതങ്ങളായ വിശ്വാസങ്ങളേയും അവധാരണകളേയും അടിസ്ഥാനപ്പെടുത്തിയാണ് നിലനില്ക്കുന്നത്. അതു കൊണ്ടു തന്നെയാണ് നിരന്തരം പ്രലോഭനങ്ങള്‍ കാട്ടിയും ഭീഷണിപ്പെടുത്തിയും ഒളിഞ്ഞും തെളിഞ്ഞും നൂറ്റാണ്ടുകളായി നടന്നുവരുന്ന മതപരിവര്‍ത്തന കൊടുങ്കാറ്റുകളില്‍ അല്പവും ഉലയാതെ ഹിമാലയം പോലെ ഹൈന്ദവധര്‍മ്മം സജീവപാരമ്പര്യമായി ഇന്നും തുടരുന്നത്. പല പ്രാചീന സംസക്കാരങ്ങളും ഭൂമുഖത്തുനിന്ന് മാഞ്ഞുപോയപ്പോഴും ഹിന്ദുധര്‍മ്മവും സംസ്‌കൃതിയും അനശ്വരമായി സ്ഥിതിചെയ്യുന്നത് അതിന്റെ ആന്തരിക സന്ദേശങ്ങളുടെ സത്യാത്മകതകൊണ്ടും മറ്റു സംസ്‌കാരധാരകളെ അവിരോധമായി തന്നില്‍ വിലയിപ്പിക്കാനുള്ള അസാധാരണായ കരുത്തുകൊണ്ടും ദാര്‍ശനികമായി ബലിഷ്ഠമായ അടിത്തറ സ്ഥാപിതമായതു കൊണ്ടും ആണ്. വാസ്തവത്തില്‍ ദാര്‍ശനികമായ അടിത്തറ എന്നല്ല പറയേണ്ടത്, ദര്‍ശനത്തിന്റെ തത്ത്വങ്ങള്‍ തന്നയാണ് മത തത്ത്വങ്ങളായി സ്വീകരിക്കപ്പെട്ടിരിക്കുന്നത്, എന്നാണ്. ഗ്രീസ്സിലും മറ്റും മതം ദാര്‍ശനികതയുടെ അഥവാ തത്ത്വജ്ഞാനത്തിന്റെ പ്രത്യേകതകള്‍ ആവഹിക്കുന്നു എന്നു പറയാറുണ്ട്. നമുക്ക് ഇവ തമ്മില്‍, മതതത്ത്വങ്ങളും തത്ത്വജ്ഞാനവും തമ്മില്‍ അന്തരമേ ഇല്ല. സയന്‍സുമായിപ്പോലും നമ്മുടെ മതതത്ത്വങ്ങള്‍ക്ക് യാതൊരു പൊരുത്തക്കേടും ഇല്ല. ഇത്ര സത്യനിഷ്ഠവും സാര്‍വകാലികവുമായതിനാലാണ് നമ്മുടെ ധര്‍മ്മത്തിന് അഥവാ മതത്തിന് യുക്തിവാദത്തില്‍ ഊന്നിനില്‍ക്കുന്ന ആധുനിക കാലത്തും തികഞ്ഞ അധൃഷ്യത അവകാശപ്പെടാനാവുന്നത്. ഈ ഭാരതഭൂമിയില്‍ വന്നു പിറന്നതുകൊണ്ട് നമുക്ക് അഭിമാനം തോന്നേണ്ടത് ഈ ധര്‍മ്മസംസ്‌കൃതിയുടെ, സമൃദ്ധമായ പൈതൃകത്തിന്റെ അനന്തരാവകാശികളായതുകൊണ്ടാണ്. അതു നാം തിരിച്ചറിയാതിരുന്നുകൂടാ. അപ്പോള്‍ മാത്രമേ അതിനെ പാലിക്കാനും പോഷിപ്പിക്കാനും നമുക്ക് കഴിയുകയുള്ളൂ.
(അവസാനിച്ചു)

Tags: Dharma cultureInheritorsDevotionalശ്രേഷ്ഠം സനാതന പൈതൃകം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഇവ പൂജാമുറിയില്‍ ഉണ്ടെങ്കില്‍ ഭാഗ്യങ്ങള്‍ക്ക്‌ പകരം ദോഷം വന്നു ചേരുമോ? അറിയാം ഇക്കാര്യങ്ങൾ

Samskriti

ആദ്യം തൊഴുന്നത് പ്രധാന മൂര്‍ത്തിയെ ആണോ? എങ്കില്‍ നിങ്ങള്‍ ചെയ്യുന്നത് തെറ്റാണ്!!

Samskriti

പൂജാമുറിയില്‍ ശിവലിംഗം ഉണ്ടെങ്കില്‍ ചെയ്യരുതാത്ത കാര്യങ്ങളും ചെയ്യേണ്ടവയും

Samskriti

മംഗളകർമ്മങ്ങളില്‍ വെറ്റിലയും പാക്കും നാണയത്തുട്ടും ദക്ഷിണയായി നല്‍കുന്നതിനു പിന്നില്‍

Samskriti

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

പുതിയ വാര്‍ത്തകള്‍

സുധീർ ആനന്ദിന് ജന്മദിന ആശംസകളുമായി പ്രസന്ന കുമാർ കോട്ട ചിത്രം “ഹൈലേസോ” പുതിയ പോസ്റ്റർ പുറത്ത്; നിർമ്മാണം വജ്ര വരാഹി സിനിമാസ്

ബോളിവുഡ് ഖാൻമാരുടെ റെക്കോർഡുകൾ തകർത്ത് ജോർജുകുട്ടി; 285ൽ പരം സെൻ്ററുകളിലേക്ക് ദൃശ്യം3 എത്തിച്ച് RFT ഫിലിംസിന്റെ ചരിത്രം

മലയിടം തുരുത്തിൽ കുടിയൊഴിപ്പിക്കൽ; ആത്മഹത്യ ഭീഷണിയുമായി പ്രദേശവാസികൾ, പോലീസ് നടപടി നിർത്തിവയ്‌ക്കാൻ ആഭ്യന്തര മന്ത്രി

മനുഷ്യത്വമില്ലാത്തവനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല,ചതി അവരുടെ ഡിഎൻഎയിൽ തന്നെ ഉള്ളതാണ്;ഖുശ്ബു

മിൽമ പാലിന്റെ വില ലിറ്ററിന് 4 രൂപ കൂട്ടും; ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

പി.സ്മാരക കവിതാ പുരസ്കാരം പി.പി.ശ്രീധരനുണ്ണിക്ക്

മോഹൻലാൽ- സിബി മലയിൽ- ലോഹിതദാസ് കൂട്ടുകെട്ടിലെ മികച്ച ക്ലാസിക്‌; “കിരീടം” റീറിലീസിന് ഒരുങ്ങി

പ്രശാന്ത് നീൽ – ജൂനിയർ എൻടിആർ കൂട്ടുകെട്ടിലെ ‘ഡ്രാഗൺ’ ഗ്ലിംപ്‌സ് തരംഗമാകുന്നു: ചിത്രത്തിൽ ബിജു മേനോനും

എൽഡിഎഫ് സർക്കാർ അധികാരം ഒഴിയും മുമ്പ് തിരക്കിട്ട് നീക്കം; പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് കൂട്ടപ്പരോൾ

വന്ദേമാതരം ആലപിച്ചത് ലോക് ഭവന്റെ നിർദേശപ്രകാരം; മുഴുവൻ പാടുമെന്ന് അറിയില്ലായിരുന്നു: വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.