Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധര്‍മ്മസംസ്‌കൃതിയുടെ അനന്തരാവകാശികള്‍

ശ്രേഷ്ഠം സനാതന പൈതൃകം

പ്രൊഫ.കെ കെ കൃഷ്ണന്‍ നമ്പൂതിരി by പ്രൊഫ.കെ കെ കൃഷ്ണന്‍ നമ്പൂതിരി
Jan 19, 2024, 01:58 am IST
in Samskriti

വ്യക്തിസ്വാതന്ത്ര്യത്തിലും വ്യക്തിസാധനകളിലുമാണ് ഹൈന്ദവപാരമ്പര്യം ഊന്നല്‍ നല്കുന്നത്. കാരണം വ്യക്തി എപ്പോഴും തനിച്ചാണെന്നതാണ്. അതുകൊണ്ടുതന്നെ ‘ഉദ്ധരേദാത്മനാത്മാനം’ എന്നതാണ് ഹിന്ദുവിന്റെ ആപ്തവാക്യം. ഇതല്ലാതെ സമൂഹപ്രാര്‍ത്ഥനകള്‍ക്കു വലിയ പ്രാധാന്യമൊന്നും കല്പിക്കപ്പെടുന്നില്ല. (ഋഗ്വേദത്തിന്റെ അവസാനമുള്ള ‘സംഗച്ഛദ്ധ്വം സംവദദ്ധ്വം’ എന്നു തുടങ്ങുന്ന സംവാദസൂക്തത്തിലും ‘സഹനാവവതു, സഹനൗ ഭുനക്തു’ എന്നു തുടങ്ങുന്ന ഉപനിഷത് ശാന്തിമന്ത്രത്തിലും മറ്റും ഉപദേശിക്കുന്നതു ഐകമത്യം എന്ന ജീവിതമൂല്യമാണെന്നോര്‍ക്കുക. ഈ ഐക്യദാര്‍ഢ്യം ആണ് ഓരോ വ്യക്തിയും സാധനവഴി നേടേണ്ടത്, സാമൂഹ്യപ്രാര്‍ത്ഥനവഴി വ്യക്തിയുടെ ഉന്നമനം അല്ല. വ്യക്തിയുടെ സാധനകൊണ്ട് മഹാപുരുഷത്വവും അവതാരപദവി വരെ ഉയരാവുന്ന വ്യക്തിവികാസത്തിന്റെ അനന്തസാദ്ധ്യതയു മാണ് ഹിന്ദുധര്‍മ്മം ലക്ഷ്യമായി കാട്ടിത്തരുന്നത്.

ഇവിടെ എത്രയോ മഹാത്മാക്കളുടെ ജീവിതം ഉദാഹരിക്കപ്പെട്ടിരിക്കുന്നു. ഈ സാധനകള്‍ സുപരീക്ഷിതങ്ങളായ വിശ്വാസങ്ങളേയും അവധാരണകളേയും അടിസ്ഥാനപ്പെടുത്തിയാണ് നിലനില്ക്കുന്നത്. അതു കൊണ്ടു തന്നെയാണ് നിരന്തരം പ്രലോഭനങ്ങള്‍ കാട്ടിയും ഭീഷണിപ്പെടുത്തിയും ഒളിഞ്ഞും തെളിഞ്ഞും നൂറ്റാണ്ടുകളായി നടന്നുവരുന്ന മതപരിവര്‍ത്തന കൊടുങ്കാറ്റുകളില്‍ അല്പവും ഉലയാതെ ഹിമാലയം പോലെ ഹൈന്ദവധര്‍മ്മം സജീവപാരമ്പര്യമായി ഇന്നും തുടരുന്നത്. പല പ്രാചീന സംസക്കാരങ്ങളും ഭൂമുഖത്തുനിന്ന് മാഞ്ഞുപോയപ്പോഴും ഹിന്ദുധര്‍മ്മവും സംസ്‌കൃതിയും അനശ്വരമായി സ്ഥിതിചെയ്യുന്നത് അതിന്റെ ആന്തരിക സന്ദേശങ്ങളുടെ സത്യാത്മകതകൊണ്ടും മറ്റു സംസ്‌കാരധാരകളെ അവിരോധമായി തന്നില്‍ വിലയിപ്പിക്കാനുള്ള അസാധാരണായ കരുത്തുകൊണ്ടും ദാര്‍ശനികമായി ബലിഷ്ഠമായ അടിത്തറ സ്ഥാപിതമായതു കൊണ്ടും ആണ്. വാസ്തവത്തില്‍ ദാര്‍ശനികമായ അടിത്തറ എന്നല്ല പറയേണ്ടത്, ദര്‍ശനത്തിന്റെ തത്ത്വങ്ങള്‍ തന്നയാണ് മത തത്ത്വങ്ങളായി സ്വീകരിക്കപ്പെട്ടിരിക്കുന്നത്, എന്നാണ്. ഗ്രീസ്സിലും മറ്റും മതം ദാര്‍ശനികതയുടെ അഥവാ തത്ത്വജ്ഞാനത്തിന്റെ പ്രത്യേകതകള്‍ ആവഹിക്കുന്നു എന്നു പറയാറുണ്ട്. നമുക്ക് ഇവ തമ്മില്‍, മതതത്ത്വങ്ങളും തത്ത്വജ്ഞാനവും തമ്മില്‍ അന്തരമേ ഇല്ല. സയന്‍സുമായിപ്പോലും നമ്മുടെ മതതത്ത്വങ്ങള്‍ക്ക് യാതൊരു പൊരുത്തക്കേടും ഇല്ല. ഇത്ര സത്യനിഷ്ഠവും സാര്‍വകാലികവുമായതിനാലാണ് നമ്മുടെ ധര്‍മ്മത്തിന് അഥവാ മതത്തിന് യുക്തിവാദത്തില്‍ ഊന്നിനില്‍ക്കുന്ന ആധുനിക കാലത്തും തികഞ്ഞ അധൃഷ്യത അവകാശപ്പെടാനാവുന്നത്. ഈ ഭാരതഭൂമിയില്‍ വന്നു പിറന്നതുകൊണ്ട് നമുക്ക് അഭിമാനം തോന്നേണ്ടത് ഈ ധര്‍മ്മസംസ്‌കൃതിയുടെ, സമൃദ്ധമായ പൈതൃകത്തിന്റെ അനന്തരാവകാശികളായതുകൊണ്ടാണ്. അതു നാം തിരിച്ചറിയാതിരുന്നുകൂടാ. അപ്പോള്‍ മാത്രമേ അതിനെ പാലിക്കാനും പോഷിപ്പിക്കാനും നമുക്ക് കഴിയുകയുള്ളൂ.
(അവസാനിച്ചു)

Tags: Devotionalശ്രേഷ്ഠം സനാതന പൈതൃകംDharma cultureInheritors
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ശുദ്ധശരീരത്തോടെ സന്ധ്യാനാമം ജപിക്കണമെന്നു പറയുന്നതിന്റെ ശാസ്ത്രീയ വിശദീകരണം

Spiritual

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

Samskriti

ഇടത്തെ തുടയിൽ ഭൂമീദേവി സങ്കൽപത്തോടെ മഹാവിഷ്ണുവിന്റെ രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏക ക്ഷേത്രം

Samskriti

കായലിനും കടലിനും മധ്യേ സ്ഥിതിചെയ്യുന്ന ദേവീക്ഷേത്രം: മണികെട്ടല്‍ പ്രമുഖ വഴിപാട്

Samskriti

വ്യാഴദോഷ പരിഹാരത്തിനും കുടുംബ ഐശ്വര്യത്തിനും മുപ്പെട്ടു വ്യാഴവ്രതം

പുതിയ വാര്‍ത്തകള്‍

വയനാട് മണ്ണിടിച്ചിലില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരം, പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി- സുരേഷ് ഗോപി

വിഴിഞ്ഞം: ഉമ്മൻ ചാണ്ടിക്കരാർ പുതുക്കാൻ വി.ഡി. സതീശൻ അവസരം വിനിയോഗിക്കുമോ? സംസ്ഥാന താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ… മുന്നറിയിപ്പു നൽകി ഷോൺ ജോർജ്ജ്

കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

വനം സംരക്ഷിക്കപ്പെടണം.,വന്യമൃഗങ്ങളും സംരഷിക്കപ്പെടണം എന്നാൽ അതിനും മുകളിൽജനങ്ങൾ സംരക്ഷിക്കപ്പെടണം.; ‘ലർക്ക്’ ട്രയിലർ പുറത്ത്

ഓട്ടംതുള്ളൽ ജൂലായ് ഇരുപത്തിനാലിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട്; കാണാതായവരിൽ നിർമാണ മേൽനോട്ടം വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥരും

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, ദുരന്തം മനുഷ്യനിർമിതമെന്ന് മന്ത്രി

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.