Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാമപാദം ചേർന്ന് കൗമാരതാരകം; രാജേന്ദ്രപ്രസാദ് ആവേശഭരിതനായത് ആര്‍എസ്എസ് ശാഖയില്‍ കേട്ട ചരിത്രകഥകളിലൂടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2024, 04:25 pm IST
in India

പതിനാറ് വയസായിരുന്നു കര്‍സേവയ്‌ക്ക് പോകുമ്പോള്‍ രാജേന്ദ്രപ്രസാദ് ധര്‍കറിന്. ശ്രീരാമജന്മഭൂമി വിമോചനപ്രക്ഷോഭത്തിന്റെ വാര്‍ത്തകള്‍ കേട്ട് ആവേശഭരിതമായിരുന്ന കൗമാരം. ചെറിയ കുട്ടികള്‍ കര്‍സേവയ്‌ക്ക് പോകേണ്ടതില്ലെന്ന് പറഞ്ഞ മുതിര്‍ന്ന പ്രവര്‍ത്തകരോട് ആര്‍എസ്എസ് ശാഖയില്‍ കേട്ട ചരിത്രകഥകളായിരുന്നു രാജേന്ദ്രപ്രസാദ് മറുപടിയായി പറഞ്ഞത്. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍ അണിനിരന്നവര്‍ സ്വന്തം പ്രായം നോക്കിയില്ലായിരുന്നല്ലോ എന്ന ആ ഉത്തരത്തിന് മുന്നില്‍ അവര്‍ക്ക് ഉത്തരം മുട്ടി.

1990 ഒക്ടോബര്‍ 30 ഏകാദശി ദിവസമായിരുന്നുവെന്ന് രാജേന്ദ്രപ്രസാദിന്റെ അനുജന്‍ രവീന്ദ്രപ്രസാദ് ധര്‍കര്‍ ഓര്‍ക്കുന്നു. ആയിരക്കണക്കിന് ആളുകള്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് കര്‍സേവകരായി അന്ന് അയോദ്ധ്യയിലെത്തിയിരുന്നു. ചേട്ടന്‍ മാത്രമായിരുന്നില്ല വീട്ടില്‍ നിന്ന് സമരത്തില്‍ പങ്കാളിയായത്. അച്ഛനും അമ്മാവനുമൊക്കെ കര്‍സേവകരായി വ്രതമെടുത്തു. എന്നെയും കൂട്ടണമെന്ന് പറഞ്ഞപ്പോള്‍ ചേട്ടന്‍ പറഞ്ഞത് ‘തും അഭി ഛോട്ടെ ഹോ’ എന്നാണ്. എനിക്ക് അന്ന് എട്ട് വയസായിരുന്നു.

ശ്രീരാമസേവയ്‌ക്കായി വീടുവിട്ടുപോയ ചേട്ടന്‍ പിന്നെ മടങ്ങിവന്നില്ല. പോലീസ് വെടിവയ്‌പില്‍ അദ്ദേഹം കൊല്ലപ്പെട്ടു. കര്‍സേവകര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചപ്പോള്‍ത്തന്നെ അദ്ദേഹം വീണിരുന്നു. വീണുപോയവരെ വീണ്ടും വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പിന്നീട് കേട്ടു. പതിനാറ് വയസേ ഉണ്ടായിരുന്നുള്ളൂ എങ്കിലും രാജേന്ദ്രപ്രസാദ് കണ്ട സ്വപ്‌നങ്ങള്‍ക്ക് നിറങ്ങളേറെയായിരുന്നു. അതിലൊന്ന് തീര്‍ച്ചയായും ശ്രീരാമക്ഷേത്രമായിരുന്നു. ചേട്ടന് പാട്ടുകള്‍ ഏറെ ഇഷ്ടമായിരുന്നു. എന്നാല്‍ സിനിമാഗാനങ്ങളെക്കാള്‍ രാജേന്ദ്ര പ്രസാദ് എപ്പോഴും മൂളിനടന്നത് ദേശഭക്തിഗാനങ്ങളായിരുന്നു, രവീന്ദ്ര പ്രസാദ് കണ്ണീരോടെ പറഞ്ഞു.

ശ്രീരാമക്ഷേത്രം യാഥാര്‍ത്ഥ്യമായി. ബാലകരാമന് പ്രാണപ്രതിഷ്ഠയാകുന്നു… ജീവിതം ഇനിയും എങ്ങുമെത്തിയിട്ടില്ല. രാമക്ഷേത്രത്തോടൊപ്പം അയോദ്ധ്യയും വികസിക്കും. രാമപുരിയിലെ ഓരോ ആളുടെയും ജിവിതവും മാറും… എല്ലാം സ്വപ്‌നങ്ങളുടെ പട്ടികയിലാണ്. മുളകൊണ്ട് കൊട്ട ഉണ്ടാക്കി വിറ്റാണ് ഞങ്ങള്‍ കഴിഞ്ഞത്. അത് കുലത്തൊഴിലാണ്. ചേട്ടന്‍ നല്ലൊരു കലാകാരനായിരുന്നു. അദ്ദേഹം കുട്ട നെയ്താലും അതിലൊരു കല ഉണ്ടായിരുന്നു. പ്രതീക്ഷകള്‍ക്ക് വീണ്ടും നിറം വയ്‌ക്കുന്നു. എല്ലാം രാമന്‍ ആഗ്രഹിക്കുന്നതുപോലെ നടക്കുമെന്നാണ് പ്രതീക്ഷ, രവീന്ദ്രപ്രസാദ് പറഞ്ഞു.

Tags: AyodhyaRSSKarsevaRajendra prasad dhankar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

India

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

India

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

India

വിഷപ്പാമ്പുകളെ കൊന്നില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല ; ആർ‌എസ്‌എസിനെതിരെ വിവാദ പ്രസ്താവന ; മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.