Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മഹേഷ് അയ്യര്‍…ഒരു കാലത്ത് ജനറല്‍ മാനേജര്‍; ഇപ്പോള്‍ എല്ലും തോലുമായി തൃശൂരിലെ കെഎസ്ആര്‍ടിസി സ്റ്റാന്‍റില്‍ ഏറ്റെടുത്ത് തെരുവോരം മുരുകന്‍

മുംബൈയിലെ ഒരു വലിയ കമ്പനിയിലെ ജനറല്‍ മാനേജരായിരുന്ന മഹേഷ് അയ്യര്‍. പിന്നീട് കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ എല്ലും തോലുമായ നിലയില്‍ തൃശൂരിലെ കെഎസ്ആര്‍ടിസി സ്റ്റാന്‍റില്‍ കണ്ടെത്തി. ഇദ്ദേഹത്തെ പിന്നീട് തൃശൂരിലെ സന്നദ്ധപ്രവര്‍ത്തകനായ തെരുവോരം മുരുകന്‍ ഏറ്റെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2024, 11:37 pm IST
inKerala
മുംബൈയില്‍ ജനറല്‍ മാനേജരായ സമ്പന്നനായ മഹേഷ് അയ്യര്‍ (ഇടത്ത്) അവശനായ മഹേഷ് അയ്യരെ തെരുവില്‍ നിന്നും കണ്ടെത്തുന്ന തെരുവോരം മുരുകന്‍റെ പ്രവര്‍ത്തകന്‍ (വലത്ത്)

മുംബൈയില്‍ ജനറല്‍ മാനേജരായ സമ്പന്നനായ മഹേഷ് അയ്യര്‍ (ഇടത്ത്) അവശനായ മഹേഷ് അയ്യരെ തെരുവില്‍ നിന്നും കണ്ടെത്തുന്ന തെരുവോരം മുരുകന്‍റെ പ്രവര്‍ത്തകന്‍ (വലത്ത്)

തൃശൂര്‍ : മുംബൈയിലെ ഒരു വലിയ കമ്പനിയിലെ ജനറല്‍ മാനേജരായിരുന്ന മഹേഷ് അയ്യര്‍. പിന്നീട് കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ എല്ലും തോലുമായ നിലയില്‍ തൃശൂരിലെ കെഎസ്ആര്‍ടിസി സ്റ്റാന്‍റില്‍ കണ്ടെത്തി. ഇദ്ദേഹത്തെ പിന്നീട് തൃശൂരിലെ സന്നദ്ധപ്രവര്‍ത്തകനായ തെരുവോരം മുരുകന്‍ ഏറ്റെടുത്തു.

ജോലി പോയി നാട്ടില്‍ വന്നതില്‍ നിന്നാണ് മഹേഷ് അയ്യരുടെ ദുരന്തം തുടങ്ങുന്നത് . പിന്നീട് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട അമ്മ മരിച്ചതോടെ ജീവിതം താളം തെറ്റിയെന്നും പറയുന്നു.

നേരത്തെ ചാലക്കുടി സ്വദേശിയായിരുന്ന മഹേഷ് ഓട്ടോ ഓടിച്ചിരുന്നതായി പറയുന്നു. പിന്നീട് മഹേഷും അനുജനും മുംബൈയിലേക്ക് പോയി. അവിടെ ഒരു കമ്പനിയില്‍ മഹേഷ് ജനറല്‍ മാനേജരായിരുന്നു. ഏകദേശം 60000 രൂപയില്‍ അധികം ശമ്പളമുണ്ടായിരുന്നു. മുംബൈയില്‍ സ്വന്തമായി ഫ്ളാറ്റ് ഉണ്ടായിരുന്നു. പിന്നീട് കോവിഡ് വന്നതോടെ എല്ലാം പ്രതിസന്ധിയിലായി. ജോലി നഷ്ടമായി. അങ്ങിനെ നാട്ടില്‍ തിരിച്ചെത്തിയ മഹേഷ് ചാലക്കുടിയില്‍ വീട് വാടകയ്‌ക്കെടുത്ത് ജീവിച്ചുതുടങ്ങി.

വാസ്തവത്തില്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് ഒരാള്‍ ഒരാഴ്ചയായി കാലില്‍ മുറിവുകളുമായി കിടക്കുന്നത് കണ്ട പുത്തൂര്‍ സ്വദേശിയാണ് ഇയാളെ രക്ഷിക്കാന്‍ ശ്രമം നടത്തിയത്. അന്നേരമാണ് തന്റെ ഫേസ്ബുക്ക് പേജിന്റെ പേര് മഹേഷ് പുത്തൂര്‍ സ്വദേശിയുടെ മൊബൈയില്‍ ഫോണില്‍ ടൈപ്പ് ചെയ്ത് നല്‍കിയത്. അതില്‍ നിന്നാണ് മഹേഷിന്റെ വര്‍ണ്ണശബളവും ഏറെക്കുറെ സമ്പന്നവുമായ ഭൂതകാലം കണ്ടെത്തിയത്. മഹേഷിന്റെ മൂന്ന് വര്‍ഷം മുന്‍പുള്ള ഫോട്ടോയെല്ലാം ഫേസ് ബുക്കിലുണ്ട്. പുത്തൂര്‍ സ്വദേശിയുടെ നിര്‍ദേശപ്രകാരമാണ് തെരുവോരം മുരുകന്‍ മഹേഷിനെ ഏറ്റെടുത്തത്.

ഇപ്പോഴും മഹേഷിന്റെ അനുജന്‍ മുംബൈയില്‍ ഉണ്ടെന്ന് പറയുന്നു. ഇനി മഹേഷിന്റെ ഭൂതകാലം കണ്ടെത്താനും മുംബൈയില്‍ എന്താണ് ഇയാള്‍ക്ക് സംഭവിച്ചതെന്നും ഇയാള്‍ സ്വന്തമായി വാങ്ങിയതായി പറയുന്ന ഫ്ലാറ്റിന് എന്ത് സംഭവിച്ചു എന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.

തന്റെ ദുരവസ്ഥയ്‌ക്ക് കാരണമായി മഹേഷ് പറയുന്നത് ഒരു എലി കടിച്ച മുറിവില്‍ നിന്നാണ് എല്ലാം തുടങ്ങുന്നതെന്നാണ്. കാലിലെ ആ മുറിവ് കൂടിക്കൂടി വന്നതും പ്രശ്നമായി എന്നും പറയുന്നു. എന്നാല്‍ ഇത് താളം തെറ്റിയ മഹേഷിന്റെ മനസ്സില്‍ നിന്നും രൂപപ്പെട്ട ഒരു കഥ മാത്രമായാണ് ചുറ്റിലുമുള്ളവര്‍ കണക്കാക്കുന്നത്.

Tags: streetcovidTheruvoram MuruganMahesh IyerOrpansocial work
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

India

തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

പുതിയ വാര്‍ത്തകള്‍

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.