Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരുവന്നൂര്‍ തട്ടിപ്പ്: കണ്‍സോര്‍ഷ്യത്തില്‍ പണം എത്തിക്കാന്‍ പുതിയ തന്ത്രം; പലിശ കൂട്ടി

അനിൽ ജി by അനിൽ ജി
Jan 11, 2024, 12:47 am IST
in Kerala

കൊച്ചി: കരുവന്നൂരില്‍ തട്ടിപ്പിനിരയായവര്‍ക്ക് പണം നല്‍കാനുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ കൂടുതല്‍ പണം എത്തിക്കാന്‍ സര്‍ക്കാരിന്റെ വളഞ്ഞ വഴി. സഹകരണ വകുപ്പിനു കീഴിലുള്ള കേരള ബാങ്ക്, ബാങ്കുകള്‍, സഹകരണ സംഘങ്ങള്‍, അര്‍ബന്‍ സൊസൈറ്റികള്‍ എന്നിവയിലെ സ്ഥിരം നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശ കുത്തനെ കൂട്ടുകയാണ് ചെയ്തത്. ഒന്‍പതു ശതമാനം വരെ പലിശ നല്‍കാനാണ് സഹകരണ സംഘം രജിസ്ട്രാറുടെ ഉത്തരവ്. ഇതുവരെ പരമാവധി എട്ടേകാല്‍ ശതമാനം പലിശ വരെയാണ് സംഘങ്ങള്‍ നിക്ഷേപര്‍ക്ക് നല്‍കിയിരുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 9.50 ശതമാനം പലിശ ലഭിക്കും.

പലിശ കുത്തനെ വര്‍ദ്ധിപ്പിച്ചതോടെ ഇതര ബാങ്കുകളിലും ആര്‍ബിഐയുടെ നിയന്ത്രണത്തിലുള്ള അര്‍ബന്‍ ബാങ്കുകളിലുമുള്ള നിക്ഷേപങ്ങള്‍ കൂടുതല്‍ പേരും പിന്‍വലിച്ച്, കേരള ബാങ്കിലും ഇതര വകുപ്പിന്റെ കീഴിലുള്ള ഇതര ബാങ്കുകളിലും സൊസൈറ്റികളിലും നിക്ഷേപിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കു കൂട്ടല്‍.

ഇങ്ങനെ കൂടുതല്‍ നിക്ഷേപം എത്തുന്നതോടെ കൂടുതല്‍ തുക ബലമായും നിര്‍ബന്ധിച്ചും കണ്‍സോര്‍ഷ്യത്തില്‍ നിക്ഷേപിപ്പിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. കൂടുതല്‍ സഹ സംഘങ്ങളും ഇടതു പക്ഷമാണ് ഭരിക്കുന്നത്. അതിനാല്‍ വലിയ പ്രശ്‌നങ്ങളില്ലാതെ പണം കണ്‍സോര്‍ഷ്യത്തില്‍ എത്തിക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

ഇങ്ങനെ ബാങ്കുകളില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ നിക്ഷേപ സമാഹരണ യജ്ഞവും ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ പലിശ ലഭിക്കുമെന്നു കണ്ട് തങ്ങള്‍ കേരള ബാങ്കിലും സഹകരണ സൊസൈറ്റികളിലും ഇടുന്ന പണം കരുവന്നൂര്‍ കണ്‍സോര്‍ഷ്യത്തിലേക്കാണ് പോകുന്നതെന്ന് നിക്ഷേപകര്‍ അറിയുന്നില്ല. ഇതാണ് സര്‍ക്കാരിന്റെ പദ്ധതിയെന്ന് അറിഞ്ഞാല്‍ നിക്ഷേപകര്‍ കൂടുതല്‍ പലിശയെന്ന തന്ത്രത്തില്‍ വീഴുകയുമില്ല. അതിനാണ് സഹകരണ നിക്ഷേപസമാഹരണ യജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്.

സഹകരണ സംഘങ്ങളും വകുപ്പിന്റെ കീഴിലുള്ള ബാങ്കുകളും കാര്‍ഷിക ഗ്രാമവികസന ബാങ്കുകളും നല്‍കാവുന്ന പരമാവധി പലിശ പുതുക്കി നിശ്ചയിച്ചാണ് രജിസ്ട്രാര്‍ ഉത്തരവിറക്കിയത്. പുതിയ പലിശ ഇന്നലെ നിലവില്‍ വന്നു. 91 മുതല്‍ 179 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഏഴര ശതമാനവും(നിലവില്‍ 7 ശതമാനം) 180 മുതല്‍ 364 ദിവസം വരെ 7.75 ശതമാനവും (7.25 ) ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തിനു താഴെ വരെ 8.25 ആയിരുന്നത് 9 ശതമാനമാക്കി. രണ്ടു വര്‍ഷവും അതിനു മുകളിലും എട്ടു ശതമാനമായിരുന്നത് 8.75 ശതമാനമാക്കി.

ഇതിനു പുറമേ മുതിര്‍ന്ന പൗരന്മാരുടെ എല്ലാ സ്ഥിര നിക്ഷേപങ്ങള്‍ക്കും അര ശതമാനം കൂടുതല്‍ പലിശ നല്‍കും. നിലവില്‍ കണ്‍സോര്‍ഷ്യത്തില്‍ കാര്യമായി പണം എത്തുന്നില്ല. വന്നതില്‍ കുറേ ഇരകള്‍ക്ക് നല്‍കി. അതുകൊണ്ടൊന്നും എങ്ങും എത്തിയിട്ടില്ല. പല ബാങ്കുകളും ഈ പണം എങ്ങനെ തിരിച്ചു കിട്ടുമെന്ന ഭയത്തിലാണ്. അതിനാലാണ് പലരും കണ്‍സോര്‍ഷ്യത്തിലേക്ക് പണം നല്‍കാത്തത്. പലിശ കൂട്ടിയതോടെ ബാങ്കുകളിലേക്ക് കൂടുതല്‍ പണം എത്തുമെന്നും അത് കൈവശപ്പെടുത്താമെന്നുമാണ് സര്‍ക്കാരിന്റെ, പ്രത്യേകിച്ച് സഹകരണ വകുപ്പിന്റെ കണക്കു കൂട്ടല്‍. നിക്ഷേപകര്‍ ഇതറിഞ്ഞാല്‍ സര്‍ക്കാര്‍ നീക്കം പാളും.

 

Tags: Karuvannur ScamNew strategy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവന്നൂര്‍ തട്ടിപ്പ്: സിപിഎമ്മിന്റെ തനിനിറം പുറത്തായെന്ന് പി.കെ. കൃഷ്ണദാസ്

Kerala

കരുവന്നൂര്‍ തട്ടിപ്പില്‍ പ്രധാന ഗുണഭോക്താവ് സിപിഎമ്മെന്ന് ഇ ഡി

Kerala

കരുവന്നൂര്‍ മോഡല്‍: മാള സര്‍വീസ് സഹകരണ ബാങ്കില്‍ 10 കോടിയുടെ വെട്ടിപ്പ്

India

കരുവന്നൂര്‍ തട്ടിപ്പ്: പാവങ്ങളുടെ പണം തിരികെ കൊടുക്കാന്‍ ശ്രമം: പ്രധാനമന്ത്രി

Kerala

കരുവന്നൂര്‍ തട്ടിപ്പ്: പി.കെ. ബിജു പ്രതിയാകും; സിപിഎം നിലപാട് ദുര്‍ബലമാകുന്നു

പുതിയ വാര്‍ത്തകള്‍

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.