Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മരണത്തെ ജയിച്ചവര്‍: മറക്കാമോ താഴികക്കുടത്തിന് മീതേ ശരത് കോഠാരി കാവിപതാക പാറിച്ച മുഹൂര്‍ത്തം; ജ്യേഷ്ഠന്റെ വന്ദേമാതര ഉദ്‌ഘോഷം, ശംഖ് മുഴക്കം

സ്വാതന്ത്ര്യപോരാട്ടങ്ങളുടെ ചരിത്രത്തിലെ ധീരമായ അധ്യായങ്ങളിലൊന്നാണ് കൊല്‍ക്കത്തയിലെ ബാരാബസാറില്‍ നിന്നെത്തിയ കോഠാരി സഹോദരന്മാര്‍ അന്ന് എഴുതിച്ചേര്‍ത്തത്...

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2024, 08:57 pm IST
in India
ശരത് കോഠാരിയും രാം കോഠാരിയും സഹോദരി പൂര്‍ണിമയ്‌ക്കൊപ്പം

ശരത് കോഠാരിയും രാം കോഠാരിയും സഹോദരി പൂര്‍ണിമയ്‌ക്കൊപ്പം

മറക്കാമോ ലോകം ആ മുഹൂര്‍ത്തം.. അയോദ്ധ്യയിലെ അപമാനഗോപുരത്തിന് മുകളില്‍, പായല്‍ പിടിച്ച ആ താഴികക്കുടത്തിന് മീതേ ശരത് കോഠാരി എന്ന ഇരുപതുകാരന്‍ കാവിപതാക പാറിച്ച മുഹൂര്‍ത്തം… അരികില്‍ ഇരുകൈകളുമുയര്‍ത്തി അവന്റെ ജ്യേഷ്ഠന്‍ രാം കോഠാരി വന്ദേമാതരം എന്ന് ഉദ്‌ഘോഷിച്ച മുഹൂര്‍ത്തം… ലോകമെമ്പാടുമുള്ള രാമഭക്തര്‍ ആഹ്ലാദത്തിലമര്‍ന്നു. ക്ഷേത്രങ്ങളില്‍ ശംഖ് മുഴങ്ങി… പ്രതീകാത്മക കര്‍സേവ വിജയിച്ചു. ഇതിഹാസത്തിന് മകുടം ചാര്‍ത്തിയ ആ വിജയമുഹൂര്‍ത്തത്തോളം അനശ്വരമായി മറ്റെന്തുണ്ട്? സ്വാതന്ത്ര്യപോരാട്ടങ്ങളുടെ ചരിത്രത്തിലെ ധീരമായ അധ്യായങ്ങളിലൊന്നാണ് കൊല്‍ക്കത്തയിലെ ബാരാബസാറില്‍ നിന്നെത്തിയ കോഠാരി സഹോദരന്മാര്‍ അന്ന് എഴുതിച്ചേര്‍ത്തത്…

ചരിത്രം പിന്നെയും ബാക്കിനില്ക്കുന്നുണ്ടായിരുന്നു. പ്രതീകാത്മക കര്‍സേവയ്‌ക്ക് ശേഷം നവംബര്‍ രണ്ടിന് രാമസേവകര്‍ അയോദ്ധ്യയിലേക്ക് നാമജപയാത്ര നടത്തി. അന്ന് കാര്‍ത്തിക പൂര്‍ണിമയായിരുന്നു. അശോക് സിംഘല്‍ജി നല്കിയ നിര്‍ദേശം രാമവിജയമന്ത്രം ചൊല്ലണം, പോലീസ് തടയും, തടയുന്നിടത്ത് ഇരുന്ന് അഖണ്ഡനാമജപം നടത്തണം എന്നായിരുന്നു. രാമും ശരതും അന്ന് നായകപരിവേഷത്തിലായിരുന്നു. പഴുതടച്ച് തയാറാക്കിയ കാവല്‍ക്കോട്ടകള്‍ തകര്‍ത്തെറിഞ്ഞ ആ യുവവിപ്ലവകാരികളെ പ്രത്യേകം ലക്ഷ്യമിട്ടാണ് പക്ഷേ മുലായംസിങ് യാദവിന്റെ പോലീസ് തോക്കുകള്‍ നിറച്ചത്. അവര്‍ ആ വീരന്മാര്‍ക്ക് നേരെ തുരുതുരാ നിറയൊഴിച്ചു.

ജാലിയന്‍വാലയിലെ കൂട്ടക്കുരുതിക്ക് സമാനമായിരുന്നു അതെന്ന് രാമിനും ശരതിനുമൊപ്പം കര്‍സേവയ്‌ക്ക് എത്തിയ രാജേഷ് അഗര്‍വാള്‍ ചൂണ്ടിക്കാട്ടുന്നു. കര്‍സേവകര്‍ ചിതറിയോടിയില്ല. നിലവിളികളുയര്‍ന്നില്ല. വെടിയൊച്ചകള്‍ക്ക് മീതെ മുഴങ്ങിക്കേട്ടതത്രയും ജയ്ശ്രീറാം, ഭാരത് മാതാ കിജയ് വിളികളായിരുന്നു. ഹനുമാന്‍ ഗഡിക്ഷേത്രത്തിന് സമീപമുള്ള ഉയര്‍ന്ന കെട്ടിടത്തില്‍ നിന്ന് ഫോട്ടോഗ്രാഫര്‍ മഹേന്ദ്ര തിവാരി ആ ദൃശ്യങ്ങള്‍ ഒപ്പിയെടുത്തു. ദാരുണമായിരുന്നു ഓരോന്നും… ജനാധിപത്യത്തിന്റെ കൊലക്കളമായി അയോദ്ധ്യാനഗരം മാറി… ഒന്നിന് പിന്നാലെ ഒന്നായി കര്‍സേവകര്‍ മരിച്ചുവീണു. കോഠാരി സഹോദരന്മാരുടെ ചോരപ്പാടുകളില്‍ നിന്നാണ് രാമജന്മഭൂമി പ്രക്ഷോഭം പിന്നിട്ട കാലമത്രയും ജ്വലിച്ചുയര്‍ന്നത്.

ഹിരാലാല്‍ കോഠാരിയുടെ മക്കള്‍.. ബദ്രിദാസ് കോഠാരിയുടെ ചെറുമക്കള്‍.. കൊല്‍ക്കൊത്ത ബാരാബസാറിലെ ആ വീട്ടില്‍ 1990ലെ ദീപാവലിക്ക് മറ്റൊരു ആഘോഷമുണ്ടായിരുന്നു. രാമിന്റെയും ശരതിന്റെയും ഇളയ പെങ്ങള്‍ പൂര്‍ണിമയ്‌ക്ക് അന്നായിരുന്നു വിവാഹനിശ്ചയം. ഡിസംബറിലാണ് കല്യാണം നിശ്ചയിച്ചത്. ദീപാവലിക്കൊരുക്കിയ മധുരപലഹാരങ്ങള്‍ അലുമിനിയം കാനില്‍ നിറച്ച് അയോദ്ധ്യായാത്രയ്‌ക്കൊരുങ്ങിയ രാമിനും ശരതിനും അച്ഛന്‍ ഹിരാലാലും അമ്മ സുമിത്രാദേവിയും നല്കി. കുങ്കുമം തൊട്ട് യാത്രയാക്കി. എല്ലാ ദിവസവും ഒരു കത്ത് എഴുതണം എന്നായിരുന്നു ആകെയുള്ള ഉപാധി… ഒരു വീട്ടില്‍ നിന്ന് രണ്ടുപേര്‍ പോകേണ്ട എന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഞങ്ങള്‍ രാമലക്ഷ്മണന്മാരാണ് എന്ന് പറഞ്ഞായിരുന്നു അവരുടെ യാത്ര.

അവര്‍ രണ്ട് പേരും വലിയ ആവേശത്തിലായിരുന്നു. രാമും ശരതും കൈയില്‍ കരുതിയിരുന്ന കാവി റിബണില്‍ ജയ്ശ്രീറാം എന്ന് എഴുതിയിരുന്നു. അതിന്റെ പിന്നില്‍ മരണക്കോടി എന്നര്‍ത്ഥം വരുന്ന കഫാന്‍ എന്നും കുറിച്ചിരുന്നു. രണ്ടായാലും രാമന് വേണ്ടി എന്നായിരുന്നു ചോദ്യങ്ങള്‍ക്ക് രണ്ടുപേരുടെയും മറുപടി… അവര്‍ രാമന് വേണ്ടി ജയിച്ചു… രാമന് വേണ്ടി മരണം വരിച്ചു.

Tags: AyodhyaKothari BrothersRam Mandir Movement
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

News

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

India

അയോധ്യ ശ്രീരാമന്റെ നഗരം ; എന്തൊക്കെ ഉണ്ടായാലും അയോധ്യയിലുള്ള വിശ്വാസം ഒരിക്കലും നഷ്ടമാകില്ല : ഇഖ്ബാൽ അൻസാരി

India

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

India

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

മെസി കാഴ്ചക്കാരനാക്കി സ്പാനിഷ് പണി തീര്‍ത്തു

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.