Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മരണത്തെ ജയിച്ചവര്‍: മറക്കാമോ താഴികക്കുടത്തിന് മീതേ ശരത് കോഠാരി കാവിപതാക പാറിച്ച മുഹൂര്‍ത്തം; ജ്യേഷ്ഠന്റെ വന്ദേമാതര ഉദ്‌ഘോഷം, ശംഖ് മുഴക്കം

സ്വാതന്ത്ര്യപോരാട്ടങ്ങളുടെ ചരിത്രത്തിലെ ധീരമായ അധ്യായങ്ങളിലൊന്നാണ് കൊല്‍ക്കത്തയിലെ ബാരാബസാറില്‍ നിന്നെത്തിയ കോഠാരി സഹോദരന്മാര്‍ അന്ന് എഴുതിച്ചേര്‍ത്തത്...

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2024, 08:57 pm IST
in India
ശരത് കോഠാരിയും രാം കോഠാരിയും സഹോദരി പൂര്‍ണിമയ്‌ക്കൊപ്പം

ശരത് കോഠാരിയും രാം കോഠാരിയും സഹോദരി പൂര്‍ണിമയ്‌ക്കൊപ്പം

മറക്കാമോ ലോകം ആ മുഹൂര്‍ത്തം.. അയോദ്ധ്യയിലെ അപമാനഗോപുരത്തിന് മുകളില്‍, പായല്‍ പിടിച്ച ആ താഴികക്കുടത്തിന് മീതേ ശരത് കോഠാരി എന്ന ഇരുപതുകാരന്‍ കാവിപതാക പാറിച്ച മുഹൂര്‍ത്തം… അരികില്‍ ഇരുകൈകളുമുയര്‍ത്തി അവന്റെ ജ്യേഷ്ഠന്‍ രാം കോഠാരി വന്ദേമാതരം എന്ന് ഉദ്‌ഘോഷിച്ച മുഹൂര്‍ത്തം… ലോകമെമ്പാടുമുള്ള രാമഭക്തര്‍ ആഹ്ലാദത്തിലമര്‍ന്നു. ക്ഷേത്രങ്ങളില്‍ ശംഖ് മുഴങ്ങി… പ്രതീകാത്മക കര്‍സേവ വിജയിച്ചു. ഇതിഹാസത്തിന് മകുടം ചാര്‍ത്തിയ ആ വിജയമുഹൂര്‍ത്തത്തോളം അനശ്വരമായി മറ്റെന്തുണ്ട്? സ്വാതന്ത്ര്യപോരാട്ടങ്ങളുടെ ചരിത്രത്തിലെ ധീരമായ അധ്യായങ്ങളിലൊന്നാണ് കൊല്‍ക്കത്തയിലെ ബാരാബസാറില്‍ നിന്നെത്തിയ കോഠാരി സഹോദരന്മാര്‍ അന്ന് എഴുതിച്ചേര്‍ത്തത്…

ചരിത്രം പിന്നെയും ബാക്കിനില്ക്കുന്നുണ്ടായിരുന്നു. പ്രതീകാത്മക കര്‍സേവയ്‌ക്ക് ശേഷം നവംബര്‍ രണ്ടിന് രാമസേവകര്‍ അയോദ്ധ്യയിലേക്ക് നാമജപയാത്ര നടത്തി. അന്ന് കാര്‍ത്തിക പൂര്‍ണിമയായിരുന്നു. അശോക് സിംഘല്‍ജി നല്കിയ നിര്‍ദേശം രാമവിജയമന്ത്രം ചൊല്ലണം, പോലീസ് തടയും, തടയുന്നിടത്ത് ഇരുന്ന് അഖണ്ഡനാമജപം നടത്തണം എന്നായിരുന്നു. രാമും ശരതും അന്ന് നായകപരിവേഷത്തിലായിരുന്നു. പഴുതടച്ച് തയാറാക്കിയ കാവല്‍ക്കോട്ടകള്‍ തകര്‍ത്തെറിഞ്ഞ ആ യുവവിപ്ലവകാരികളെ പ്രത്യേകം ലക്ഷ്യമിട്ടാണ് പക്ഷേ മുലായംസിങ് യാദവിന്റെ പോലീസ് തോക്കുകള്‍ നിറച്ചത്. അവര്‍ ആ വീരന്മാര്‍ക്ക് നേരെ തുരുതുരാ നിറയൊഴിച്ചു.

ജാലിയന്‍വാലയിലെ കൂട്ടക്കുരുതിക്ക് സമാനമായിരുന്നു അതെന്ന് രാമിനും ശരതിനുമൊപ്പം കര്‍സേവയ്‌ക്ക് എത്തിയ രാജേഷ് അഗര്‍വാള്‍ ചൂണ്ടിക്കാട്ടുന്നു. കര്‍സേവകര്‍ ചിതറിയോടിയില്ല. നിലവിളികളുയര്‍ന്നില്ല. വെടിയൊച്ചകള്‍ക്ക് മീതെ മുഴങ്ങിക്കേട്ടതത്രയും ജയ്ശ്രീറാം, ഭാരത് മാതാ കിജയ് വിളികളായിരുന്നു. ഹനുമാന്‍ ഗഡിക്ഷേത്രത്തിന് സമീപമുള്ള ഉയര്‍ന്ന കെട്ടിടത്തില്‍ നിന്ന് ഫോട്ടോഗ്രാഫര്‍ മഹേന്ദ്ര തിവാരി ആ ദൃശ്യങ്ങള്‍ ഒപ്പിയെടുത്തു. ദാരുണമായിരുന്നു ഓരോന്നും… ജനാധിപത്യത്തിന്റെ കൊലക്കളമായി അയോദ്ധ്യാനഗരം മാറി… ഒന്നിന് പിന്നാലെ ഒന്നായി കര്‍സേവകര്‍ മരിച്ചുവീണു. കോഠാരി സഹോദരന്മാരുടെ ചോരപ്പാടുകളില്‍ നിന്നാണ് രാമജന്മഭൂമി പ്രക്ഷോഭം പിന്നിട്ട കാലമത്രയും ജ്വലിച്ചുയര്‍ന്നത്.

ഹിരാലാല്‍ കോഠാരിയുടെ മക്കള്‍.. ബദ്രിദാസ് കോഠാരിയുടെ ചെറുമക്കള്‍.. കൊല്‍ക്കൊത്ത ബാരാബസാറിലെ ആ വീട്ടില്‍ 1990ലെ ദീപാവലിക്ക് മറ്റൊരു ആഘോഷമുണ്ടായിരുന്നു. രാമിന്റെയും ശരതിന്റെയും ഇളയ പെങ്ങള്‍ പൂര്‍ണിമയ്‌ക്ക് അന്നായിരുന്നു വിവാഹനിശ്ചയം. ഡിസംബറിലാണ് കല്യാണം നിശ്ചയിച്ചത്. ദീപാവലിക്കൊരുക്കിയ മധുരപലഹാരങ്ങള്‍ അലുമിനിയം കാനില്‍ നിറച്ച് അയോദ്ധ്യായാത്രയ്‌ക്കൊരുങ്ങിയ രാമിനും ശരതിനും അച്ഛന്‍ ഹിരാലാലും അമ്മ സുമിത്രാദേവിയും നല്കി. കുങ്കുമം തൊട്ട് യാത്രയാക്കി. എല്ലാ ദിവസവും ഒരു കത്ത് എഴുതണം എന്നായിരുന്നു ആകെയുള്ള ഉപാധി… ഒരു വീട്ടില്‍ നിന്ന് രണ്ടുപേര്‍ പോകേണ്ട എന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഞങ്ങള്‍ രാമലക്ഷ്മണന്മാരാണ് എന്ന് പറഞ്ഞായിരുന്നു അവരുടെ യാത്ര.

അവര്‍ രണ്ട് പേരും വലിയ ആവേശത്തിലായിരുന്നു. രാമും ശരതും കൈയില്‍ കരുതിയിരുന്ന കാവി റിബണില്‍ ജയ്ശ്രീറാം എന്ന് എഴുതിയിരുന്നു. അതിന്റെ പിന്നില്‍ മരണക്കോടി എന്നര്‍ത്ഥം വരുന്ന കഫാന്‍ എന്നും കുറിച്ചിരുന്നു. രണ്ടായാലും രാമന് വേണ്ടി എന്നായിരുന്നു ചോദ്യങ്ങള്‍ക്ക് രണ്ടുപേരുടെയും മറുപടി… അവര്‍ രാമന് വേണ്ടി ജയിച്ചു… രാമന് വേണ്ടി മരണം വരിച്ചു.

Tags: AyodhyaKothari BrothersRam Mandir Movement
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

Screenshot
News

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

News

രാഷ്‌ട്രപതി ദ്രൗപദി മുർമു അയോദ്ധ്യയിൽ പൂജ നടത്തി; അമൃതാനന്ദമയിയും യോഗിയും ഒപ്പം

Kerala

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

Kerala

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

പുതിയ വാര്‍ത്തകള്‍

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.