Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഓരോ ഇഷ്ടികയിലുമുണ്ട് ഹൃദയരാമന്‍

രാമക്ഷേത്രം പൂര്‍ത്തിയാകുന്നു... പകുതി പൊളിഞ്ഞ വീടിന്റെ ചിതറിയ ഇഷ്ടികകളില്‍ അയോധ്യാരാമനെ പ്രതിഷ്ഠിച്ച് സന്തോഷ് ദുബെ കാത്തിരിക്കുന്നു. വെടിയുണ്ടകള്‍ക്ക് തകര്‍ക്കാനാവാത്ത സഹനത്തിന്റെയും ധീരതയുടെയും കരുത്തോടെ...

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2024, 10:33 am IST
in India
സന്തോഷ് ദുബെ

സന്തോഷ് ദുബെ

ജമുനിയാബാഗിലെ പകുതി പൊളിഞ്ഞ വീടിന് ഒരു കാത്തിരിപ്പിന്റെ കഥ പറയാനുണ്ട്. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ സന്തോഷ് ദുബെ എടുത്ത തപസിന്റെയും സഹനത്തിന്റെയും കഥ.. രാമന് വേണ്ടി കര്‍സേവയ്‌ക്കു പോയതിന് മുലായത്തിന്റെ പോലീസ് ഏല്പിച്ച മാരകമായ മുറിവും പേറി ദുബെ കാത്തിരുന്നത് ഈ മുഹൂര്‍ത്തത്തിനായാണ്.

1990ലെ കര്‍സേവയില്‍ അയോധ്യയില്‍ താനറിയാതെ ഒരു കിളിപോലും പറക്കില്ലെന്ന് അഹങ്കരിച്ച മുലായത്തിന്റെ കാവലത്രയും തകര്‍ത്ത് തര്‍ക്കമന്ദിരത്തിന് മുകളിലേക്ക് പാഞ്ഞുകയറിയവരില്‍ ഒരാള്‍ ഈ സന്തോഷ് ദുബെയാണ്. കാലിലും കൈയിലുമായി നാല് വെടിയുണ്ടകളാണ് ഏറ്റത്. കലിതീരാത്ത മുലായം സര്‍ക്കാര്‍ പിന്നെയും വേട്ടയാടി. ജമുനിയബാഗിലെ നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള വീട് അവര്‍ പകുതി ഇടിച്ചു. കതക് തകര്‍ത്തു. സന്തോഷ് അന്നെടുത്ത പ്രതിജ്ഞയാണ് രാമക്ഷേത്രം നിര്‍മിച്ചിട്ടേ ഒരു വീട് പണിയുകയുള്ളൂ എന്നത്. അവര്‍ തകര്‍ത്തിട്ട ഇഷ്ടികകള്‍ ദുബെ സൂക്ഷിച്ചു. ബാലകരാമന്റെ പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷമേ ആ ഇഷ്ടികകള്‍ സ്വന്തം വീടിനോട് ചേര്‍ക്കുകയുള്ളൂ എന്ന് ശപഥം ചെയ്തു….

1984 ജനുവരി 30ന് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ സരയൂ തീരത്ത് രാമഭക്തര്‍ ഒത്തുചേര്‍ന്ന് പുണ്യനദിയിലെ ജലം കൈയിലെടുത്താണ് രാമക്ഷേത്രം നിര്‍മിക്കുമെന്ന് പ്രതിജ്ഞയെടുത്തത്. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന സന്തോഷ് ദുബെ അന്ന് അണിചേര്‍ന്നതാണ് ഈ മുന്നേറ്റത്തില്‍. രാമക്ഷേത്രവിമോചനത്തിനായുള്ള എല്ലാ പ്രക്ഷോഭങ്ങളിലും ദുബൈ പിന്നിലും പലപ്പോഴും മുന്നിലുമായി അണിനിരന്നു.

1990 ലെ കര്‍സേവയില്‍ പങ്കെടുക്കുന്നതിനിടെ പോലീസ് വെടിവയ്‌പില്‍ മാരകമായി പരിക്കേറ്റിട്ടും സന്തോഷ് പിന്മാറിയില്ല. 1992 ഡിസംബര്‍ 6ന് വീണ്ടും കര്‍സേവയ്‌ക്കെത്തി. പായല്‍ മൂടിയ താഴികക്കുടത്തിന് മുകളില്‍ കയറിയെങ്കിലും നിലംപതിച്ചു. ശരീരത്തില്‍ 17 ഒടിവുകള്‍ സംഭവിച്ചു.

മാസങ്ങള്‍ നീണ്ട ചികിത്സയ്‌ക്ക് ശേഷം ആരോഗ്യം വീണ്ടെടുക്കുകയും വീണ്ടും രാമസേവയില്‍ മുഴുകുകയും ചെയ്തു. 2010ല്‍ ബികാപൂരില്‍ നിന്ന് എല്ലാവരുടെയും നിര്‍ബന്ധത്തിന് വഴങ്ങി ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചു. വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു. പിന്നീട് ബിസിനസിലേക്കിറങ്ങി. പണം സമ്പാദിച്ചു. ജീവിതം മെച്ചപ്പെട്ടു. ഒരു വീട് സ്വന്തമാക്കാമായിരുന്നെങ്കിലും സന്തോഷ് ദുബൈ അന്ന് ചെയ്ത പ്രതിജ്ഞയില്‍ ഉറച്ചുനിന്നു.

1984 ജനുവരി 30ന് സരയുവിലെ പുണ്യതീര്‍ത്ഥത്തില്‍ തൊട്ട് എടുത്ത ആ പ്രതിജ്ഞയാണ് ജനുവരി 22 ന് സഫലമാകുന്നത്. ശ്രീരാമക്ഷേത്രം പൂര്‍ത്തിയാകുന്നതുവരെ ഇനി ഭഗവാന് മുന്നിലേക്കില്ലെന്ന് 1992ല്‍ തീരുമാനിച്ചതാണ്. എല്ലാ പ്രതിജ്ഞകളും പൂര്‍ത്തിയാകുന്നു. 2024 ജനുവരി 30ന് ജമുനിയാബാഗില്‍ നിന്ന് നഗ്നപാദനായി സന്തോഷ് ദുബെ അയോധ്യയിലേക്ക് എത്തും. ജീവിച്ചിരിക്കുന്ന കര്‍സേവകര്‍ക്കൊപ്പം രാമരാജധാനിയെ പ്രദക്ഷിണം ചെയ്ത് ബാലകരാമനെ ദര്‍ശിക്കും.

‘നാല്പത് വര്‍ഷത്തെ കാത്തിരിപ്പാണ് പൂര്‍ത്തിയാകുന്നത്. ഭഗവാന്‍ ശ്രീരാമനെ അദ്ദേഹത്തിന്റെ സ്വന്തം കൊട്ടാരത്തില്‍ കാണുക എന്നതായിരുന്നു ജീവിതലക്ഷ്യം. അത് യാഥാര്‍ത്ഥ്യമാകുന്നു. ഭഗവാനെ ദര്‍ശിച്ച് മടങ്ങിയതിന് ശേഷം എന്റെ വീടിന് ഞാന്‍ ഇഷ്ടിക പടുക്കും. അതില്‍ ആദ്യ ഇഷ്ടികയില്‍ എന്റെ ഹൃദയരാമനെ പ്രതിഷ്ഠിക്കും, സന്തോഷ് ദുബെ വീണ്ടും പ്രതിജ്ഞയെടുക്കുന്നു.

Tags: AyodhyaSreeRam Janmabhoomi Theertha TempleRam MandirKarsevaks
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദുര്‍ഗാമന്ദിറിലും ധര്‍മ്മധ്വജമുയര്‍ന്നു; ലോകം അയോദ്ധ്യയില്‍ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണര്‍വ്: സാധ്വി ഋതംഭര

India

രാമക്ഷേത്രം വഴിയുള്ള യുപി സര്‍ക്കാരിന്റെ വരുമാനം 18000 കോടി രൂപയായി ഉയരുമെന്ന് റിപ്പോര്‍ട്ട്

India

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

India

രാമക്ഷേത്രം അധിനിവേശങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ തുടര്‍ച്ച: ഭയ്യാജി ജോഷി

India

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ശിവസേന ഉദ്ദവ് വിഭാഗത്തിലെ എംപിമാര്‍ എന്‍ഡിഎയില്‍ എത്തുമോ? മഹാരാഷ്‌ട്രയില്‍ ഓപ്പറേഷന്‍ ടൈഗര്‍ ദൗത്യവുമായി ഷിന്‍ഡേ പക്ഷം; മാതോശ്രീയില്‍ യോഗം

നിപ ബാധിതന്‍ വെന്റിലേറ്ററില്‍ തുടരുന്നു, രണ്ടാം ഡോസ് മോണോക്‌ളോണല്‍ ആന്റിബോഡി നല്‍കി

കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി:മുഹമ്മദ് ഹനീഷിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ തുടരാം

അനുയായികള്‍ തോളിലേറ്റി കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയെ കൊണ്ടുപോകുന്നതിനിടയില്‍ ഒരു സംഘം യുവാക്കള്‍ മര്‍ദ്ദിക്കുന്നു

കോക്രോച്ച് ജനതാപാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കെയെ ഒരു സംഘം യുവാക്കള്‍ തല്ലി; സംഭവം ജയ് പൂരിലെ പ്രകടനത്തിനിടയില്‍ (വീഡിയോ)

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ഒളിവില്‍

രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ നിയമിച്ചെന്ന് വി കെ സനോജ് എം എല്‍ എ

ജൂണ്‍ 15ന് ചന്ദ്രനെ കാണാന്‍ തയ്യാറായോ? ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഈ ഭാഗ്യങ്ങള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

ടാറ്റ ഐ ഫോണ്‍ ഫാക്ടറിയില്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ തീപ്പിടിത്തം (വലത്ത്) കര്‍ണ്ണാടകയിലെ ഹൊസൂരിലുള്ള ടാറ്റയുടെ ഐ ഫോണ്‍ ഫാക്ടറി (ഇടത്ത്)

ടാറ്റയുടെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയെ തകര്‍ക്കാന്‍ നീക്കമോ? ഭൂഗര്‍ഭ ജലം മലിനമാക്കിയെന്ന് തമിഴ്നാട്; ഐ ഫോണ്‍ ഫാക്ടറിയെ വിട്ടൊഴിയാതെ പ്രശ്നങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.