തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര മദ്യ വില്‍പ്പനയില്‍ ഇത്തവണയും കേരളത്തില്‍ റെക്കോര്‍ഡ്. ആകെ വിറ്റത് 543 കോടി രൂപയുടെ മദ്യം. ഇന്നലെ മാത്രം വിറ്റത് 94.5 കോടി രൂപയുടെ മദ്യമാണെന്നാണ് പുറത്തു വന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഡിസംബര്‍ 22 മുതല്‍ 31 വരെ വിറ്റഴിച്ചത് 543.13 കോടി രൂപയുടെ മദ്യമാണ്.
കഴിഞ്ഞ വര്‍ഷം 516.26 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്. ഡിസംബര്‍ 31നും ഇത്തവണ റെക്കോര്‍ഡ് മദ്യ വില്‍പ്പനയായിരുന്നു. 94.54 കോടി രുപയുടെ മദ്യമാണ് മലയാളികളുടെ പുതുവത്സര ആഘോഷത്തിന്റെ ഭാഗമായത്. കഴിഞ്ഞ വര്‍ഷം ഇത് 93.33 കോടിയാണ്. ഡിസംബര്‍ 30ന് 61.91 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. 2022 ഡിസംബര്‍ 30ന് 55.04 കോടി രൂപയുടെ മദ്യമാണ് വിറ്റത്.
ഡിസംബര്‍ 31 ന് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട് ലെറ്റിലാണ്. ഇവിടെ 1.02 കോടി രൂപയുടെ മദ്യം വിറ്റു. എറണാകുളം രവിപുരം77 ലക്ഷം, ഇരിങ്ങാലക്കുട76 ലക്ഷം, കൊല്ലം ആശ്രാമം73 ലക്ഷം, പയ്യന്നൂര്‍ 71 ലക്ഷം എന്നിങ്ങനെയാണ് മറ്റ് ഔട്ട് ലെറ്റുകളിലെ വില്‍പ്പന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: