ജയ്പൂര്‍: വരുന്ന അഞ്ച് വര്‍ഷം രാജസ്ഥാന് വളരെ പ്രധാനപ്പെട്ടതാണെന്ന് രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്. രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് തിങ്കളാഴ്ച ജയ്പൂരിലെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ക്യാബിനറ്റ് മന്ത്രിയായി ചുമതലയേറ്റു. ാജസ്ഥാനിലെ ജനങ്ങളെ സേവിക്കുക എന്നത് ഓഫീസര്‍മാരുടെയും ജീവനക്കാരുടെയും നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. നിങ്ങള്‍ക്ക് എന്ത് ഉത്തരവാദിത്തമുണ്ടെങ്കിലും അത് കൃത്യമായി നിറവേറ്റണമെന്നും ഭരണഘടന പറയുന്നുണ്ടെന്നും അദേഹം പറഞ്ഞു.
അതേസമയം, രാജസ്ഥാന് മന്ത്രി ജോഗറാം പട്ടേലും ജയ്പൂരിലെ സെക്രട്ടേറിയറ്റില്‍ ക്യാബിനറ്റ് മന്ത്രിയായി ചുമതലയേറ്റു. ‘സബ്കാ സാത് സബ്കാ വിശ്വാസ്’ എന്ന മന്ത്രവുമായി അഴിമതി രഹിത, മാഫിയ രഹിത രാജസ്ഥാന് ഉണ്ടാക്കാനാണ് ഞങ്ങളുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാന് സംസ്ഥാന മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ശനിയാഴ്ച ജയ്പൂരിലെ രാജ്ഭവനില്‍ വച്ചാണ് നടന്നത്. അതില്‍ 22 മന്ത്രിമാര്‍ ഭാഗമായി. പന്ത്രണ്ട് കാബിനറ്റ് റാങ്കിലുള്ള മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള അഞ്ച് സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.
2013ല്‍ കേണലായി വിരമിക്കുന്നതിന് മുമ്പ് ഇന്ത്യന്‍ കരസേനയുടെ ഗ്രനേഡിയേഴ്സ് റെജിമെന്റില്‍ കമ്മീഷന്‍ഡ് ഓഫീസറായി സേവനമനുഷ്ഠിച്ച റാത്തോഡ് 2017 മുതല്‍ 2019 വരെ കേന്ദ്ര യുവജനകാര്യ, കായിക വകുപ്പിന്റെ സഹമന്ത്രിയായി (സ്വതന്ത്ര ചുമതല) സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2018ല്‍ റാത്തോഡ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗിന്റെ (സ്വതന്ത്ര ചുമതല) മന്ത്രിയായി.
2004 ഏഥന്‍സില്‍ നടന്ന പുരുഷന്മാരുടെ ഡബിള്‍ ട്രാപ്പ് ഷൂട്ടിങ്ങില്‍ സ്വാതന്ത്ര്യാനന്തരം ഒളിമ്പിക്സില്‍ വ്യക്തിഗത വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമായിരുന്നു രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയ്പൂര്‍ റൂറല്‍ സീറ്റില്‍ കോണ്‍ഗ്രസ് നേതാവ് ഡോ. സി.പി. ജോഷിയെ 3,32,896 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി റാത്തോഡ് വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: