Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാവി മുഖ്യമന്തി എന്നായിരുന്നു വിശേഷണം, പക്ഷേ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2023, 01:13 am IST
in India

ചെന്നൈ: കറുത്ത എംജിആര്‍ എന്നായിരുന്നു ഒരിക്കല്‍ വിളിപ്പേര്. പക്ഷേ അന്നൊന്നും വിജയകാന്ത് രാഷ്‌ട്രീയത്തിലേക്ക് വരുമെന്ന് ആരും വിചാരിച്ചിരുന്നതേയില്ല. 2005ല്‍ ദേശീയ മുര്‍പ്പോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) എന്ന പേരില്‍ രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ എന്തിനും ഒപ്പം നിന്നത് എഐഎഡിഎംകെയില്‍ നിന്നും പുറത്തുവന്ന പ്രമുഖ രാഷ്‌ട്രീയ നേതാവ് പന്റുട്ടി രാമചന്ദ്രന്‍. പിന്നീട് വിജയകാന്തിന്റെ ഭാര്യ പ്രേമലതയും ഭാര്യാ സഹോദരന്‍ സുധീഷും പിടിമുറുക്കിയതോടെ പന്റുട്ടി വീണ്ടും അണ്ണാഡിഎംകെയിലേക്ക് മടങ്ങി.

വിജയകാന്ത് പ്രസിഡന്റും പന്റുട്ടി രാമചന്ദ്രന്‍ പ്രസീഡിയം ചെയര്‍മാനും ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റായിരുന്ന രാമു വസന്തന്‍ ജനറല്‍ സെക്രട്ടറിയുമായായിരുന്നു തുടക്കം. 2006ല്‍ 234 സീറ്റില്‍ തനിച്ച് മത്സരിച്ചെങ്കിലും ജയിച്ചത് വിജയകാന്ത് മത്സരിച്ച വിരുദാചലം മണ്ഡലത്തില്‍ മാത്രം. 2009 ലോക്സഭാ തെരഞ്ഞെടുപ്പിലും തനിച്ചായിരുന്നു മത്സരം. 2011ല്‍ ഡിഎംകെയെ തോല്പിക്കാന്‍ എന്ന ന്യായം പറഞ്ഞ് അണ്ണാഡിഎംകെയുമായി സഖ്യമുണ്ടാക്കി. ഡിഎംഡികെ 29 ഇടത്ത് വിജയിച്ചു. ഫലം വന്നതിനു ശേഷം സഖ്യം പൊളിഞ്ഞു. ജയലളിത മുഖ്യമന്ത്രിയായി, വിജയകാന്ത് പ്രതിപക്ഷ നേതാവും. പലപ്പോഴും സഭയില്‍ ജയലളിതക്കെതിരെ ശക്തമായ വാദമുയര്‍ത്തി വിജയകാന്ത്. ഭാവി മുഖ്യമന്ത്രി എന്നുപോലും വിജയകാന്ത് വിശേഷിപ്പിക്കപ്പെട്ടു.

എന്നാല്‍, പാര്‍ട്ടിയില്‍ പോര് രൂക്ഷമായി. എട്ട് എംഎല്‍എമാര്‍ അണ്ണാഡിഎംകെയില്‍ ചേര്‍ന്നു. 2014 ല്‍ മത്സരിച്ചത് ബിജെപിക്കൊപ്പം. ബിജെപിക്കൊപ്പം 2016 ല്‍ ഡിഎംകെ- കോണ്‍ഗ്രസ് മുന്നണിക്കൊപ്പം ചേര്‍ന്ന് മത്സരിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ശക്തമായ ആവശ്യം ഉയര്‍ന്നിട്ടും ഇടതുപാര്‍ട്ടികള്‍ നേതൃത്വം നല്കുന്ന ജനക്ഷേമ മുന്നണിക്കൊപ്പം ചേരാനായിരുന്നു വിജയകാന്തിന്റെ തീരുമാനം. സിപിഐ, സിപിഎം വൈകോയുടെ എംഡിഎംകെയും ഉള്‍പ്പെട്ട സഖ്യത്തില്‍ മത്സരിക്കാനുള്ള ഈ നീക്കത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ പ്രതിഷേധമുയര്‍ന്നു. വിജയകാന്ത് ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റടക്കമുള്ളവര്‍ ഇതോടെ പാര്‍ട്ടി വിട്ടു.

വിജയകാന്തിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട ജനക്ഷേമ മുന്നണിക്ക് കനത്ത തിരിച്ചടിയേറ്റു. ഉലുന്തര്‍പ്പേട്ട് മണ്ഡലത്തില്‍ മത്സരിച്ച വിജയകാന്ത് 34,000 വോട്ട് നേടി മൂന്നാം സ്ഥാനത്തായാണ് ഫിനിഷ് ചെയ്തത്. പിന്നീടുള്ള തെരഞ്ഞെടുപ്പുകളില്‍ സഖ്യങ്ങള്‍ മാറിമാറി പരീക്ഷിച്ചു. ഒരു തെരഞ്ഞെടുപ്പില്‍ അണ്ണാഡിഎംകെയും ബിജെപിയും ഉള്‍പ്പെട്ട എന്‍ഡിഎ. സഖ്യത്തില്‍ മത്സരിച്ചു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎംഎംകെയും എസ്ഡിപിഐയും എഐഎംഐഎമ്മുമടക്കമുള്ള സഖ്യത്തിനൊപ്പം മത്സരിച്ചെങ്കിലും അതുവരെയുള്ള ഏറ്റവും കുറഞ്ഞ വോട്ടു ശതമാനമായ 0.43 ലേക്ക് കൂപ്പുകുത്തി.

പൊതുയോഗങ്ങളിലും മറ്റും വിജയകാന്തിന്റെ പെരുമാറ്റം പലപ്പോഴും വിമര്‍ശനത്തിനു വിധേയമായി. സ്വന്തം പ്രവര്‍ത്തകരെയും നേതാക്കളേയും വഴക്കു പറഞ്ഞു. ശക്തമായ ഇരുമുന്നണികള്‍ക്കിടെ ഇടമുറപ്പിക്കാന്‍ ശ്രമിച്ച് ഒരു പരിധി വരെ വിജയിച്ചെങ്കിലും രാഷ്‌ട്രീയത്തില്‍ എത്തേണ്ടിടത്ത് എത്താതെയാണ് ക്യാപ്റ്റന്‍ വിടപറയുന്നത്.

Tags: Actor VijaykantTamil Nadu Politics
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നടന്‍ വിജയ് കോണ്‍ഗ്രസിനൊപ്പം കൂടാന്‍ സാധ്യതയില്ല, തന്നെ മുഖ്യമന്ത്രിയായി അംഗീകരിക്കുന്നവരുമായി മാത്രം കൂട്ടുകൂടുമെന്ന് വിജയ്

India

നടന്‍ അജിത്തിന്റെ പ്രസ്താവനയില്‍ ഉലഞ്ഞ് ഡിഎംകെ; പ്രശ്നം വിജയിന്റെ തോളത്തിട്ട് ഉദയനിധി സ്റ്റാലിന്‍

India

മോദിയും ഇളയരാജയും തമിഴ്നാട്ടില്‍ ഹിറ്റ്….ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തിലെ ഇളയരാജയുടെ ശൈവഭക്തിഗാന വീഡിയോ കണ്ടത് 13 ലക്ഷം പേര്‍

India

ചിന്നമണി കുയിലേ അടക്കം സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍; വിജയങ്ങളുടെ കൂട്ടുകാരന്‍

India

തമിഴകത്തിന്റെ വിട

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.