Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കമ്മ്യൂണിസ്റ്റുകാരുടേത് വെറുപ്പിന്റെ രാഷ്‌ട്രീയം; ബിനോയ് വിശ്വത്തിന് മറുപടിയുമായി എ.പി. അബ്ദുള്ളക്കുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2023, 01:37 pm IST
in Kerala, News, India

ന്യൂദല്‍ഹി : ക്രിസ്തുമസ് ദിനത്തില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ ഒരുക്കിയ വിരുന്നിനെതിരെ പരാമര്‍ശം നടത്തിയ സിപിഐ നേതാവ് ബിനോയ് വിശ്വത്തിന് മറുപടി നല്‍കി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. 1947 ലെ സ്വതന്ത്ര്യ ദിനം കരിദിനമായി കൊണ്ടാടിയവരാണ് കമ്മ്യൂണിസ്റ്റുകാര്‍. ഗാന്ധി ഇന്ത്യ മാന്തി പുണ്ണാക്കി എന്ന് മുദ്രാവാക്യം വിളിച്ചവരാണ് നിങ്ങളെന്നും ഫേ്‌സ്ബുക്ക് പോസ്റ്റിലൂടെ അബ്ദുള്ളക്കുട്ടി വിമര്‍ശിച്ചു.

പ്രധാനമന്ത്രിയുടെ വിരുന്നിനു ശേഷം അവരുടെ വിചാരധാര കൂടി വായിക്കൂ എന്നായിരുന്നു കമ്മ്യൂണിസ്റ്റ് നേതാവ് ബിനോവിശ്വം പറഞ്ഞത്. മോദിജീയുടെ ക്രിസ്തുമസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരോടും ക്രൈസ്തവ സഹോദരങ്ങളോടും ഉള്ള വിശ്വത്തിന്റെ ഉപദേശം അതായിരുന്നു. സഖാവ് ബിനോയ് വിശ്വം, നിങ്ങളെപ്പോലെ ഞാനും വിചാരധാര വായിച്ചു.

ആനുകാലിക വിഷയങ്ങളോടുള്ള പ്രതികരണങ്ങള്‍ ആയിരുന്നു ബെന്‍ഞ്ച് ഓഫ് തോട്ട്‌സ് എന്ന ഗുരുജി ഗോള്‍വാള്‍ക്കറുടെ പ്രസ്തുത പുസ്തകം. അത് കാലിക വിഷയങ്ങളോടുള്ള പ്രതികരണങ്ങളുടെ ഒരു സമാഹാരമാണ്. അന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഗുരുജിയോടും. അദ്ദേഹം എഴുതിയ ഓരോ വരികളോടും പുനഃവായനയില്‍ യോജിക്കുന്ന ഒരാളാണ് ഞാന്‍. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ അവസാന ഘട്ടത്തില്‍ ഭാരതത്തെ 16 കഷങ്ങളാക്കി വിഭജിക്കണം എന്ന് വാദിക്കുകയും, ബ്രിട്ടീഷ് കാര്‍ക്ക് എഴുത്ത് നല്‍കുകയും
ചെയ്ത കമ്മ്യൂണിസ്റ്റുകാരെ ഭാരതത്തിന്റെ ശത്രുക്കള്‍ എന്നല്ലാതെ പിന്നെ എന്താണ് വിശേഷിപ്പിക്കേണ്ടത്.

അഖണ്ഡ ഭാരതത്തെ രണ്ടായി വെട്ടി മുറിച്ച് ഭിന്നിപ്പിച്ച് ഹിന്ദു, മുസ്ലിം രാഷ്‌ട്രങ്ങള്‍ ഉണ്ടാക്കണം എന്ന് വാദിച്ച മുസ്ലിം ലീഗ് നേതാവ് ജിന്നയേയും, മുസ്ലിം മതമൗലിക വാദികളേയും ഭാരതത്തിന്റെ ശത്രുക്കള്‍ എന്നല്ലാതെ പിന്നെ എന്താണ് വിളിക്കേണ്ടത്. ആ ലേഖനങ്ങള്‍ ഇപ്പോഴും ഉയര്‍ത്തി കാട്ടി മതസ്പര്‍ദ്ദ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന നിങ്ങളെ വര്‍ത്തമാന കാലം വെറുതെ വിടില്ല. നരേന്ദ്രമോദി എന്ന വിശ്വവിഖ്യാതനായ നേതാവ് നടത്തിയ ക്രിസ്തുമസ് വിരുന്ന് ലോകം മുഴുവന്‍ ശ്രദ്ധിച്ചതാണ്. ആ ക്രിത്സ്മസ് ആഘോഷത്തെ നിന്ദിച്ച അങ്ങ് ഇന്ത്യയുടെ പുതിയ ശത്രുവാണ്. വിദ്വേഷത്തിന്റെ വെറുപ്പിന്റെ വാക്കുകള്‍ കൊണ്ട് നാടിനെ നശിപ്പിക്കുന്ന നിങ്ങളുടെ രാഷ്‌ട്രീയം പുതിയ തലമുറ തിരിച്ചറിയുന്നുണ്ട്.

1947 ലെ ഇന്ത്യയുടെ സ്വാതന്ത്ര്യം അംഗീകരിക്കാത്തവരാണ് നിങ്ങള്‍. സ്വതന്ത്ര്യ ദിനം കരിദിനമായി കൊണ്ടാടിയവരാണ് കമ്മ്യൂണിസ്റ്റുകാര്‍… ഗാന്ധി ഇന്ത്യ മാന്തി പുണ്ണാക്കി എന്ന് മുദ്രാവാക്യം വിളിച്ചവരാണ് നിങ്ങള്‍. രണദിവെയുടെ കൊല്‍ക്കത്താ തീസീസിലൂടെ ഇന്ത്യന്‍ പാര്‍ലമെന്റും, ഭരണഘടനയും അട്ടിമറിച്ച് വിപ്ലവം നടത്താന്‍ ആഹ്വാനം ചെയ്ത വിഡ്ഢികളായിരുന്നു നിങ്ങള്‍. ഇന്ദിരാ ഗാന്ധി ഒരു പെണ്‍ ഹിറ്റ്‌ലറായി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ജനാധിപത്യം കൊല ചെയ്തപ്പോള്‍ അതിന് ജയ് വിളിച്ച തല്ലിപൊളികളായിരുന്നു ബിനോയ് വിശ്വത്തിന്റെ നേതാക്കള്‍.

അടിയന്തിരാവസ്ഥയെ ജയപ്രകാശ് നാരായണന്റെ അനുയായികളായ ബീഹാറിലും, യുപിയിലേയും പാവങ്ങള്‍ പൊരുതി തോല്‍പിച്ചപ്പോള്‍, ഇന്ദിരയെ പോലും തറപറ്റിച്ചപ്പോള്‍, കേരളത്തില്‍ 20 – 20 സീറ്റിലും ഇന്ദിരയെ ജയിപ്പിക്കാന്‍ ജയ് വിളിച്ച് നടന്ന ചുമരെഴുതി പോസ്റ്റര്‍ ഒട്ടിച്ച് നടന്ന ഒരു പഹയനാണ് താങ്കള്‍, അങ്ങിനെ പറയേണ്ടി വന്നതില്‍ എന്നോട് ക്ഷമിക്കുക…

മിസ്റ്റര്‍ ബിനോയ് വിശ്വം,
നിങ്ങള്‍ ജീവിതത്തിന്റെ അധികാലവും റഷ്യയിലും, കിഴക്കന്‍ യൂറോപ്പിലും കമ്മ്യൂണിസ്റ്റ് ഫാസിസ്റ്റ് ഭരണാധികാരികളുടെ ചെലവില്‍ സുഖിച്ച് ജീവിച്ചയാളാണ് എന്ന് ഇവിടെ എല്ലാ സഖാക്കള്‍ക്കും അറിയാം. അത് കൊണ്ട് മിണ്ടാതിരുന്നോ. അതാ നല്ലത്. അല്ലെങ്കില്‍ പലതും ഞങ്ങള്‍ക്ക് വിളിച്ച് പറയേണ്ടി വരും.

" പ്രധാനമന്ത്രിയുടെ വിരുന്നിനു ശേഷം അവരുടെ വിചാരധാര കൂടി വായിക്കൂ "ഇതാണ് കമ്മ്യൂണിസ്റ്റ് നേതാവ് ബിനോവിശ്വം പറഞ്ഞത്. മോദിജീയുടെ കൃസ്ത്മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പമാരോടും ക്രൈസ്തവ സഹോദരങ്ങളോടും ഉള്ള വിശ്വത്തിന്റെ ഉപദേശം അതായിരുന്നു.സഖാവ് ബിനോയ് വിശ്വം നിങ്ങളെപ്പോലെ ഞാനും വിചാരധാര വായിച്ച ഒരാളാണ്. ആനുകാലിക വിഷയങ്ങളോടുള്ള പ്രതികരണങ്ങൾ ആയിരുന്നു ബെൻഞ്ച് ഓഫ് തോട്ട്സ് എന്ന ഗുരുജി ഗോൾവാൾക്കറുടെ പ്രസ്തുത പുസ്തകംഅത് കാലിക വിഷയങ്ങളോടുള്ള പ്രതികരങ്ങളുടെ ഒരു ന സമാഹാരമാണ് അന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഗുരുജിയോടും.. അദ്ദേഹം എഴുതിയ ഓരോ വരികളോടും പുന: വായനയിൽ യോജിക്കുന്ന ഒരാളാണ് ഞാൻ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ അവസാന ഘട്ടത്തിൽ ഭാരതത്തെ 16 കഷങ്ങളാക്കി വിഭജിക്കണം എന്ന് വാദിക്കുകയും, ബ്രിട്ടീഷ് കാർക്ക് എഴുത്ത് നൽകുകയുംചെയ്ത കമ്മ്യൂണിസ്റ്റുകാരെ ഭാരതത്തിന്റെ ശത്രുക്കൾ എന്നല്ലാതെ പിന്നെ എന്താണ് വിശേഷിപ്പിക്കേണ്ടത് ?! അഖണ്ഡ ഭാരതത്തെ രണ്ടായി വെട്ടി മുറിച്ച് ഭിന്നിപ്പിച്ച് ഹിന്ദു, മുസ്ലിം രാഷ്‌ട്രങ്ങൾ ഉണ്ടാക്കണം എന്ന് വാദിച്ച മുസ്ലിം ലീഗ് നേതാവ് ജിന്നയെയും, മുസ്ലിം മതമൗലിക വാദികളെയും ഭാരതത്തിന്റെ ശത്രുക്കൾ എന്നല്ലാതെ പിന്നെ എന്താണ് വിളിക്കേണ്ട ക്കേണ്ടത്…?! ആ ലേഖനങ്ങൾ ഇപ്പോഴും ഉയർത്തി കാട്ടി മതസ്പർദ്ദ ഉണ്ടാക്കാൻ ശ്രമിക്കുന്ന നിങ്ങളെ വർത്തമാന കാലം വെറുതെ വിടില്ല ….. നരേന്ദ്രമോദി എന്ന വിശ്വവിഖ്യാതനായ നേതാവ് ഇന്ന് നടത്തിയ ക്രിസ്തുമസ്‌ വിരുന്ന് ലോകം മുഴുവൻ ശ്രദ്ധിച്ചതാണ്. ആ ക്രിത്സ്മസ് ആഘോഷത്തെ നിന്ദിച്ച അങ്ങ് ഇന്ത്യയുടെ പുതിയ ശത്രുവാണ്. വിദ്വേഷത്തിന്റെ വെറുപ്പിന്റെ വാക്കുകൾ കൊണ്ട് നാടിനെ നശിപ്പിക്കുന്ന നിങ്ങളുടെ രാഷ്‌ട്രീയം പുതിയ തലമുറ തിരിച്ചറിയുന്നുണ്ട് ….1947 ലെ ഇന്ത്യയുടെ സ്വാതന്ത്ര്യം അംഗീകരിക്കാത്തവരാണ് നിങ്ങള് .സ്വതന്ത്ര്യ ദിനം കരിദിനമായി കൊണ്ടാടിയവരാണ് കമ്മ്യൂണിസ്റ്റ്കാർ…ഗാന്ധി ഇന്ത്യ മാന്തി പുണ്ണാക്കി എന്ന് മുദ്രാവാക്യം വിളിച്ചവരാണ് നിങ്ങള് …രണദിവെയുടെ കൽക്കത്താ തീസീസിലൂടെ ഇന്ത്യൻ പാർലിമെന്റും, ഭരണഘടനയും അട്ടിമറിച്ച് വിപ്ലവം നടത്താൻ ആഹ്വാനം ചെയ്ത വിഢികളായിരുന്നു നിങ്ങൾ…ഇന്ദിരാ ഗാന്ധി ഒരു പെൺ ഹിറ്റ്ലറായി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ജനാധിപത്യം കൊല ചെയ്തപ്പോൾ അതിന് ജയ്‌ വിളിച്ച തല്ലിപൊളികളായിരുന്നു ബിനോയ് വിശ്വത്തിന്റെ നേതാക്കൾ…അടിയന്തിരാവസ്ഥയെ ജയപ്രകാശ് നാരായൺന്റെ അനുയായികളായ ബീഹാറിലും, യുപിയിലേയും പാവങ്ങൾ പൊരുതിതോല്പിച്ചപ്പോൾ…ഇന്ദിരയെ പോലും തറപറ്റിച്ചപ്പോൾ … കേരളത്തിൽ 20 – 20 സീറ്റിലും ഇന്ദിരയെ ജയിപ്പിക്കാൻ ജെയ് വിളിച്ച് നടന്ന ചുമരെഴുതി പോസ്റ്റർ ഒട്ടിച്ച് നടന്ന ഒരു പഹയനാണ് താങ്കൾ …അങ്ങിനെ പറയേണ്ടി വന്നതിൽ എന്നോട് ക്ഷമിക്കുക…🙏മിസ്റ്റർ ബിനോയ് വിശ്വംനിങ്ങള് ജീവിതത്തിന്റെ അധികാലവും റഷ്യയിലും, കിഴക്കൻ യൂറോപ്പിലും കമ്മ്യൂണിസ്റ്റ് ഫാസിസ്റ്റ് ഭരണാധി കളുടെ ചെലവിൽ സുഖിച്ച് ജീവിച്ചയാളാണ് എന്ന് ഇവിടെ എല്ലാ സഖാക്കൾക്കും, അറിയാം.അത് കൊണ്ട് മിണ്ടാതിരുന്നോ. അതാ നല്ലത്. അല്ലെങ്കിൽ പലതും ഞങ്ങൾക്ക് വിളിച്ച് പറയേണ്ടി വരും….BJP Keralam Narendra Modi Bharatiya Janata Party (BJP) #Mission2024 #bjpkeralam #NarendraModi #LDF

Posted by AP Abdullakutty on Monday, December 25, 2023

Tags: AP AbdullakuttyAP AbdullahkuttyModi Christmas TreatFB Post
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഇതൊക്കെ അങ്ങ് നിർത്തിക്കൂടേ എന്ന് ചോദ്യങ്ങൾ വരും. പക്ഷെ, ഇതൊക്കെ ഒരുമിച്ച് ചേരുന്നതല്ലെ നാം..തൃശൂര്‍പൂരത്തെക്കുറിച്ച് ഡോ.ഹാരിസ് ചിറക്കല്‍

Main Article

കേരളം ആഗ്രഹിക്കുന്നത് മോദി മോഡല്‍

Kerala

മുഖാമുഖം: ബിജെപിയുടെ വികസിത കേരളം ജനങ്ങള്‍ ഏറ്റെടുക്കുന്നു

Kerala

മതം മാറ്റാൻ വരുന്നവരോട് മുസ്ലീങ്ങൾ പെരുമാറുന്ന അതേ രീതിയിൽ തന്നെ ഹിന്ദുക്കളും പെരുമാറണം : ഇക്കാര്യത്തിൽ അവരെ തന്നെ നമ്മളും അനുകരിക്കണം

Kerala

ശരണം വിളിച്ച അമ്മമാരെ പരിഹസിച്ചവര്‍ ഇനി ശരണം വിളിക്കും ; അയ്യപ്പസ്വാമിയെ ട്രോളാൻ വേണ്ടി നടന്ന പ്രസ്ഥാനം സാക്ഷാല്‍ ശബരീശന് മുന്നില്‍ കീഴടങ്ങി

പുതിയ വാര്‍ത്തകള്‍

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.