Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇന്ന് സ്വര്‍ഗവാതില്‍ (വൈകുണ്ഠ ഏകാദശി): സ്വര്‍ഗവാതില്‍ തുറക്കുമ്പോള്‍…

പി. പ്രേമകുമാര്‍ അമ്പലപ്പുഴ by പി. പ്രേമകുമാര്‍ അമ്പലപ്പുഴ
Dec 23, 2023, 01:36 am IST
in Samskriti

വൈഷ്ണവര്‍ക്ക് ഒരു വര്‍ഷത്തില്‍ പ്രധാനമായി നാലു ഏകാദശികള്‍ അതിവിശിഷ്ടമെന്നു കരുതി വ്രതം ആചരിക്കാറുണ്ട്. ആഷാഢമാസത്തിലെ ശയനൈകാദശി, കാര്‍ത്തികമാസത്തിലെ ഉത്ഥാന ഏകാദശി, ഭാദ്രപ്രദമാസത്തിലെ പരിവര്‍ത്തന ഏകാദശി, ധനുമാസത്തിലെ വെളുത്ത പക്ഷത്തില്‍ വരുന്ന സ്വര്‍ഗ്ഗവാതില്‍ ഏകാദശി എന്നിവയാണവ. എല്ലാ പാക്ഷികങ്ങളിലും ഏകാദശി വൈഷ്ണവര്‍ ആചരിക്കാറുണ്ട്. വിഷ്ണുലോകമായ വൈകുണ്ഠത്തിലേക്കുള്ള വാതില്‍ തുറക്കുന്ന ദിവസമാണ് സ്വര്‍ഗവാതില്‍ ഏകാദശി.

കൃഷ്ണവതാര കാലത്ത് ശ്രീകൃഷ്ണഭഗവാന്‍ മഹാഭാരതയുദ്ധത്തിന്റെ തുടക്കത്തില്‍ അര്‍ജുനന് ഗീതോപദേശം നല്‍കിയതും ഒരു സ്വര്‍ഗവാതില്‍ ഏകാദശി തിഥിയിലാണ്. അതുകൊണ്ടാണ് ഈ ഏകാദശി ഗീതാജയന്തിയായും ആചരിക്കുന്നത്. ഹരിയാനയിലെ കുരുക്ഷേത്രം എന്ന് തന്നെ അറിയപ്പെടുന്ന ജില്ലയിലെ ജ്യോതിസര്‍ എന്ന സ്ഥലത്ത് ഗീതോപദേശത്തിന് സാക്ഷിയായിരുന്ന അശ്വത്ഥവൃക്ഷം (ആല്‍ മരം)ഇന്നുമുണ്ട്.

സ്വര്‍ഗവാതില്‍ ഏകാദശി ദിവസത്തില്‍ വിഷ്ണുക്ഷേത്ര ദര്‍ശനം നടത്തിയാല്‍ ആ വ്യക്തിക്ക് മരണാനന്തരം വിഷ്ണു ലോകത്തെത്താമെന്നാണ് വിശ്വാസം. അന്നേ ദിവസം വിഷ്ണു ക്ഷേത്രത്തില്‍ നെയ്‌വിളക്ക് തെളിക്കുന്നതും പുണ്യപ്രദമാണ്. സ്വര്‍ഗവാതില്‍ ഏകാദശി നാളില്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നവര്‍ ഒരു വാതിലില്‍ കൂടി പ്രവേശിച്ച് ആരാധനയ്‌ക്കും ദര്‍ശനത്തിനും ശേഷം മറ്റൊരു വാതിലില്‍ കൂടി പുറത്ത് കടക്കുന്നത് സ്വര്‍ഗവാതില്‍ കടന്നതിന് തുല്യമാണ് എന്നാണ് വിശ്വാസം. അതുകൊണ്ടാണ് ഈ ദിവസത്തിന് മോക്ഷദ ഏകാദശി അഥവാ വൈകുണ്ഠ ഏകാദശി എന്നും കൂടി വിളിക്കുന്നത്.

തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി

തിരുപ്പതി ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ഇറങ്ങുമ്പോള്‍ വലതുവശത്ത് വൈകുണ്ഠ ദ്വാരം എന്ന് എഴുതിയിട്ടുള്ള അടഞ്ഞു കിടക്കുന്ന ഒരു സ്വര്‍ണ്ണവാതില്‍ കാണാം. വൈകുണ്ഠ ഏകാദശി മുതല്‍ പത്ത് ദിവസത്തേക്ക് മാത്രമാണ് ഈ വാതില്‍ തുറക്കുന്നത്. ഈ വാതിലില്‍ കൂടി പ്രവേശിച്ച് ഗര്‍ഭഗൃഹത്തിന് തൊട്ടു പിറകില്‍ കൂടി ശ്രീകോവിലിന് ചുറ്റുമുള്ള പ്രദക്ഷിണവഴിയേ നടന്ന് മറുഭാഗത്തെ വാതിലില്‍ കൂടി പുറത്തിറങ്ങാം. ഈ ദര്‍ശനത്തിനെത്തുന്നവര്‍ക്ക് മുക്കോടി പ്രദക്ഷിണവീഥി എന്നും പേരുള്ള ഈ ചുറ്റമ്പലത്തിലേക്ക് കടന്ന് വലം വക്കുവാന്‍ കഴിയും.

മലയാളികള്‍ പൊതുവേ ആചരിക്കുന്ന ഏകാദശി വ്രതത്തെക്കുറിച്ചും ഒരു സൂചന താഴെ കൊടുക്കുന്നു.

ചാന്ദ്രമാസ കാലഗണനയിലെ പതിനൊന്നാമത്തെ തിഥിയാണ് ഏകാദശി. അമാവാസിക്കും പൗര്‍ണ്ണമിക്കും ശേഷം പതിനൊന്നാമത്തെ തിഥിയായിട്ടാണ് ഏകാദശി വരുന്നത്. ഏതു പക്ഷത്തില്‍ വരുന്നു എന്നതനുസരിച്ച്, ശുക്ലപക്ഷ ഏകാദശി എന്നും കൃഷ്ണപക്ഷ ഏകാദശി എന്നും രണ്ടു ഏകാദശികള്‍ ഒരു ചാന്ദ്രമാസത്തില്‍ വരുന്നു. ഒരു വര്‍ഷത്തില്‍ സാധാരണ 24 ഏകാദശികള്‍ ഉണ്ടാകും ചില വര്‍ഷങ്ങളില്‍ 25 എണ്ണവും വരാം. ഹൈന്ദവ വിശ്വാസങ്ങളില്‍ ഏകാദശി പ്രധാനമായ ദിവസമായി കണക്കാക്കപ്പെടുന്നു. ഈ ദിനത്തോടനുബന്ധിച്ചുള്ള ഒരനുഷ്ഠാനമാണ് ഏകാദശി വ്രതം. സൂര്യോദയത്തിന് ദശമി ബന്ധമുള്ള ഏകാദശിക്ക് ഭൂരിപക്ഷ ഏകാദശി എന്നും, ദ്വാദശി ബന്ധമുള്ള ഏകാദശിയ്‌ക്ക് ആനന്ദപക്ഷം എന്നും പറയുന്നു. ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയ സമയഭാഗത്തെ ഹരിവാസരം എന്നും പറയുന്നു. (ഒരു നാഴിക 24 മിനിട്ട് ) ഇഹലോകസുഖവും പരലോകസുഖവും ഫലം. ദശമിയും ഏകാദശിയും ഒരിക്കലൂണ് ആയാലും. ഏകാദശിനാള്‍ പൂര്‍ണ്ണ ഉപവാസം അനുഷ്ഠിക്കണം. ഭജന, സത്സംഗം , പുണ്യക്ഷേത്രദര്‍ശനം ഇവ നടത്തി ദ്വാദശിനാള്‍ പാരണ കഴിച്ചു വ്രതം അവസാനിപ്പിക്കണം. വെളുത്തപക്ഷ ഏകാദശിയാണ് ഉത്തമമെന്ന് കരുതപ്പെടുന്നത് .എല്ലാ മാസവും ഗൃഹസ്ഥരായുള്ളവര്‍ ശുക്ലപക്ഷ ഏകാദശിയും, വാനപ്രസ്ഥര്‍, സന്ന്യാസിമാര്‍, വിധവകള്‍ മുതലായവര്‍ ഇരുപക്ഷ ഏകാദശിയും ആണ് ആചരിക്കാറുള്ളത്. എല്ലാ നിലയിലുള്ളവര്‍ക്കും ഏകാദശി വ്രതാനുഷ്ഠാനം പരമൗഷധമായി വിധിച്ചിട്ടുണ്ട് .

സംസാരാഖ്യമഹാഘോരദുഃഖിനാം സര്‍വ്വദേഹിനാം
ഏകാദശ്യുപവാസോയം നിര്‍മ്മിതം പരമൗഷധം.

മകരം, മീനം, മേടം എന്നീ മാസങ്ങളിലേതെങ്കിലും മാസത്തില്‍ വേണം ഏകാദശിവ്രതം ആരംഭിക്കുവാന്‍. ഏകാദശി നാളില്‍ പൂര്‍ണ്ണ ഉപവാസം അനുഷ്ഠിക്കണം. ഗോതമ്പും ധാന്യമായതുകൊണ്ട് അതും ഭക്ഷിക്കരുത്. ദ്വാദശി ദിവസം ഭക്ഷണ വിതരണം നടത്തുകയും വേണം. ഏകാദശിയുടെ തലേ ദിവസം ദശമി ദിവസം മുതല്‍ തന്നെ വ്രതം തുടങ്ങണം. അന്ന് ഒരു നേരത്തെ ഭക്ഷണമേ ആകാവൂ.

ഏകാദശി നാളില്‍ രാവിലെ മൂന്ന് മണി മുതല്‍ വാദശി ദിവസം രാവിലെ സൂര്യോദയം വരെ പൂര്‍ണ്ണമായ ഉപവാസമാണ് വേണ്ടത്. പകല്‍ ഉറങ്ങരുത്. വിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തി തുളസി തീര്‍ത്ഥം സേവിക്കുന്നത് ഉത്തമമാണ്. വിഷ്ണുസൂക്ത ജപം, ഭാഗ്യസൂക്തജപം പുരുഷസൂക്ത ജപം തുടങ്ങിയവയും ഇവകൊണ്ടുള്ള അര്‍ച്ചന നടത്തുന്നതും നല്ലതാണ്. കഴിയുമെങ്കില്‍ അന്നേ ദിവസം നാമജപവും ഭജനവുമായി ഭക്തിപൂര്‍വ്വം സഹസ്രനാമം ചൊല്ലുന്നതും ഉത്തമമായിരിക്കും. ഏകാദശി ദിവസം തുളസി നനയ്‌ക്കുന്നതും തുളസിത്തറക്ക് വലം വെച്ച് തൊഴുന്നതും നല്ലതാണ്. തുളസിക്കു ചുറ്റും മൂന്ന് വലത്താണ് വയ്‌ക്കേണ്ടത് . പ്രദക്ഷിണം ചെയ്യുമ്പോള്‍ ഈ മന്ത്രം ചൊല്ലുന്നത് ഉത്തമം.

‘പ്രസീദ തുളസീ ദേവി പ്രസീതഹരീവല്ലഭേ ക്ഷീരോദ
മദനോദ്ഭൂതേ തുളസീ ത്വം നമാമ്യഹം’

ഏകാദശിയുടെ പിറ്റേന്ന് ദ്വാദശി ദിവസം രാവിലെ ഉറക്കമുണര്‍ന്ന് മലരും തുളസിയിലയും ഇട്ട തീര്‍ത്ഥം സേവിച്ച് പാരണ വിടുക (വ്രതം അവസാനിപ്പിക്കുക) ദ്വാദശി നാളിലും ഒരു നേരത്തെ ഭക്ഷണമേ പാടുള്ളു. ഏകാദശി ദിവസം ധാന്യങ്ങള്‍ ഒഴിവാക്കുമ്പോള്‍ പഴങ്ങള്‍ കഴിക്കാം. ക്രമേണ പഴങ്ങള്‍ ഉപേക്ഷിച്ച് വെള്ളം മാത്രം കഴിക്കാം. പിന്നെ വെള്ളവും ഉപേക്ഷിക്കാം. പുരാണ കഥകള്‍ അനുസരിച്ച് ഒരു ദേവിയാണ് ഏകാദശി ദേവി. ഈ ദേവി വിഷ്ണുവില്‍ നിന്നും ഉല്‍ഭവിച്ചതാണ്. ഏകാദശിയും ദ്വാദശിയും സംഗമിക്കുന്ന മഹാപുണ്യദിനത്തില്‍ മഹാവിഷ്ണുവിന്റെ മുഖ്യസാന്നിദ്ധ്യമുണ്ടാകുമെന്നാണ് വിശ്വാസം. ഈ മഹാപുണ്യദിനത്തില്‍ യഞ്ജങ്ങളും മറ്റ് പുണ്യകര്‍മ്മങ്ങളും അനുഷ്ഠിക്കുന്നത് വളരെ ഉത്തമമാണ് .

Tags: HinduismVaikuntha Ekadashi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

Samskriti

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

Samskriti

സാളഗ്രാമവും സുദര്‍ശനചക്രവും

Samskriti

സംന്യാസിമാരും കാവിവസ്ത്രവും

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

പുതിയ വാര്‍ത്തകള്‍

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

കള്ളന്‍ വിജയന്‍ ലേഖനം, പിന്നാലെ ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ കൊടുക്കുന്നില്ല

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

ഇടതുപക്ഷം തകര്‍ന്നടിയാത്തത് സംന്യാസിവര്യന്മാരുടെ പങ്ക് അംഗീകരിച്ചതിനാല്‍: പ്രൊഫ. എം.ജി. ശശിഭൂഷണ്‍

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

ചേലേമ്പ്രയിലെ ശിലാലിഖിതം ചേരമാന്‍ കാലത്തേത്; 11 നൂറ്റാണ്ടോളം പഴക്കമുള്ള ലിഖിതം വായിക്കുന്നത് ആദ്യമായി

രാമായണമാസത്തിന്റെ ഉത്ഭവചരിത്രം; മീനാക്ഷിപുരം മുതല്‍ വിശാലഹിന്ദുസമ്മേളനം വരെ

ഓപ്പറേഷൻ വജ്ര: 1000 കോടിയുടെ 12 കോടി മയക്കുമരുന്ന് ​ഗുളികകൾ പിടിച്ചെടുത്തു; മലയാളി അടക്കം 3 പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.