Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ശരണവഴികളിലെ നിലവിളികള്‍

ഇക്കുറി പല വീഴ്ചകളും സംഭവിച്ചിട്ടുണ്ടെന്നും, അതൊക്കെ പുറത്തുപറയാനാവില്ലെന്നുമുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഏറ്റുപറയുന്നത് കുറ്റകരമായ അനാസ്ഥയാണ്. പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നും, അവ എങ്ങനെയൊക്കെ പരിഹരിക്കാമെന്നും ഹൈന്ദവ സംഘടനകളും കോടതിയും മാധ്യമങ്ങളും ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളതാണ്. ഇതിനോട് ശത്രുതാപരമായ സമീപനം സ്വീകരിച്ച ശേഷമാണ് ദേവസ്വം അധികൃതര്‍ ഇപ്പോള്‍ കൈമലര്‍ത്തുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2023, 05:00 am IST
in Editorial

ഈ വര്‍ഷത്തെ മണ്ഡലകാലം ആരംഭിച്ച് ഒരു മാസം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ശബരിമലയില്‍ നിന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍ വേദനാജനകമാണ്. തിക്കുംതിരക്കും കാരണം സന്നിധാനത്തെത്തി അയ്യനെ കണ്ട് തൊഴാനാവാതെ നിരവധി അയ്യപ്പന്മാര്‍ മടങ്ങുകയാണ്. അന്യസംസ്ഥാനങ്ങളില്‍നിന്ന് വളരെ ദൂരം സഞ്ചരിച്ചെത്തുന്ന അയ്യപ്പന്മാര്‍ക്കാണ് ഈ ദുര്‍ഗതിയുണ്ടാവുന്നത്. വര്‍ഷംതോറും മലചവിട്ടുന്ന അയ്യപ്പന്മാര്‍ നേരിടുന്ന പ്രശ്‌നങ്ങളും അവര്‍ക്കുണ്ടാകുന്ന അസൗകര്യങ്ങളും നിരവധിയാണെങ്കിലും അയ്യനെ കാണാനാവാതെ മറ്റ് ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി തേങ്ങയുടച്ചും നെയ്യഭിഷേകം ചെയ്തുമൊക്കെ മടങ്ങേണ്ടി വരുന്ന കാഴ്ച ഇതിനുമുന്‍പ് കണ്ടിട്ടില്ല. അഭൂതപൂര്‍വമായ തിരക്കാണ് ഇതിന് കാരണമെന്ന് അധികൃതര്‍ക്ക് പറഞ്ഞൊഴിയാന്‍ കഴിയില്ല. തിരക്ക് മുന്‍കൂട്ടി കണ്ട് അത് നിയന്ത്രിക്കാനും, ദര്‍ശനം സുഗമമാക്കാനുമുള്ള നടപടികള്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ സ്വീകരിക്കണമായിരുന്നു. ഈ പണിയെടുക്കാനാണ് ബോര്‍ഡ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭക്തരുടെ പണം ഉപയോഗിച്ച് ശമ്പളം നല്‍കുന്നത്. ഇക്കുറി പല വീഴ്ചകളും സംഭവിച്ചിട്ടുണ്ടെന്നും, അതൊക്കെ പുറത്തുപറയാനാവില്ലെന്നുമുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഏറ്റുപറയുന്നത് കുറ്റകരമായ അനാസ്ഥയാണ്. പ്രശ്‌നങ്ങളുണ്ടെന്നും പരിമിതികളുണ്ടെന്നും വീഴ്ചകളുണ്ടെന്നും ഇപ്പോഴല്ല വെളുപാടുണ്ടാവേണ്ടത്. തീര്‍ത്ഥാടനത്തിന് ശരിയായ മുന്നൊരുക്കങ്ങള്‍ നടത്തണമായിരുന്നു. പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നും, അവ എങ്ങനെയൊക്കെ പരിഹരിക്കാമെന്നും ഹൈന്ദവ സംഘടനകളും കോടതിയും മാധ്യമങ്ങളും ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളതാണ്. ഇതിനോട് ശത്രുതാപരമായ സമീപനം സ്വീകരിച്ച ശേഷമാണ് ദേവസ്വം അധികൃതര്‍ ഇപ്പോള്‍ കൈമലര്‍ത്തുന്നത്.

അയ്യനെ ഒരുനോക്കു കാണാന്‍ മണിക്കൂറുകളോളം വരിനിന്ന ഒരു കുഞ്ഞുമാളികപ്പുറം ഹൃദ്രോഗബാധയെ തുടര്‍ന്ന് വെള്ളം കിട്ടാതെ മരിച്ചത് ഹൃദയഭേദകമാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഈ ദാരുണ സംഭവത്തെ നിസ്സാരവല്‍ക്കരിക്കുന്നത് തീര്‍ത്ഥാടനത്തിനുള്ള ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുന്നതില്‍ സംഭവിച്ച ഗുരുതരമായ വീഴ്ചകള്‍ മറച്ചുപിടിക്കാനാണ്. ഭക്തിനിര്‍ഭരമായ മനസ്സുമായി മലചവിട്ടാനെത്തുന്ന അയ്യപ്പന്മാരെ അക്ഷരാര്‍ത്ഥത്തില്‍ പോലീസ് തല്ലിയോടിക്കുന്നത് ദൃശ്യമാധ്യമങ്ങളില്‍ കാണാം. കുട്ടികളുമായെത്തുന്ന സ്വാമിമാര്‍ അവര്‍ക്ക് കുടിവെള്ളവും ഭക്ഷണവുമൊക്കെ വാങ്ങാന്‍ വരിതെറ്റിച്ച് പുറത്തിറങ്ങുമ്പോള്‍ ആക്രോശവുമായെത്തുന്ന പോലീസുകാര്‍ വടികൊണ്ട് അടിക്കുകയാണ്. കെഎസ്ആര്‍ടിസി ബസ്സുകള്‍ ആവശ്യത്തിനില്ലാത്തതിനാല്‍ കിട്ടുന്ന ബസ്സില്‍ കയറിക്കൂടുന്ന അയ്യപ്പന്മാരുടെ ദുരിതക്കാഴ്ചകളോട് അധികൃതര്‍ നിസ്സംഗത പുലര്‍ത്തുന്നു. കൂടുതല്‍ പോലീസുകാരെയും കെഎസ്ആര്‍ടിസി ബസ്സുകളും വിട്ടുതരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയുന്നത്. മണ്ഡലകാലം അവസാനിക്കാറായപ്പോഴാണ് ഇങ്ങനെയൊക്കെ പറയുന്നതെന്ന് ഓര്‍ക്കണം. വിരമിച്ച പോലീസുകാരെയും മറ്റും നിയോഗിക്കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും വിജയിച്ചില്ലെന്ന് പറയുന്നത് അങ്ങേയറ്റം നിരുത്തരവാദപരമാണ്. എന്‍എസ്എസിന്റെയും എന്‍സിസിയുടെയുമൊക്കെ സന്നദ്ധ ഭടന്മാരെ സേവനത്തിന് ഉപയോഗിക്കാമെന്ന കോടതിയുടെ നിര്‍ദേശം ദേവസ്വം ബോര്‍ഡ് കേട്ടില്ലെന്ന് നടിക്കുന്നു.

എന്തുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നതിന് ഒരു ഉത്തരമേയുള്ളൂ. സംസ്ഥാനത്തെ ഇടതുമുന്നണി ഭരണം. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ രോഷം ഈ സര്‍ക്കാരിനെ നയിക്കുന്നവര്‍ക്ക് ഇനിയും ശമിക്കുന്നില്ല. അന്നും പോലീസിനെയാണ് ആചാരലംഘനത്തിന് ഉപയോഗിച്ചത്. ശബരിമല ക്ഷേത്രത്തിലെ വരുമാനം വേണം, പക്ഷേ തീര്‍ത്ഥാടനം സുഗമമായി നടക്കാന്‍ പാടില്ല. ഇതാണ് സര്‍ക്കാരിന്റെ നയം.

മനസ്സില്ലാമനസ്സോടെയാണ് ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡുമൊക്കെ മണ്ഡലമകരവിളക്കിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്. നിരീശ്വരവാദികളായ തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത ഒരു കാര്യം ചെയ്യുന്നതിലുള്ള മടുപ്പും എതിര്‍പ്പും അവരുടെ ഓരോ പ്രവൃത്തിയിലും പ്രതിഫലിക്കുന്നുണ്ട്. ശബരിലയില്‍ അനിഷ്ടസംഭവങ്ങളുണ്ടാകുന്നതില്‍പ്പോലും ഇക്കൂട്ടര്‍ക്ക് വലിയ വിഷമമൊന്നുമില്ല. അത്രയെങ്കിലും അന്ധവിശ്വാസം തകരുമല്ലോ എന്നാണ് ഇവര്‍ വിചാരിക്കുന്നത്. മുന്‍കാലങ്ങളിലും തീര്‍ത്ഥാടനത്തിന് ഇപ്പോഴത്തേതുപോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് തന്നെ പ്രചരിപ്പിക്കുന്നത് ബോധപൂര്‍വമാണ്. കാര്യങ്ങള്‍ നേരെയാക്കാന്‍ താല്‍പ്പര്യമില്ലെന്നര്‍ത്ഥം. അതുകൊണ്ടാണല്ലോ പമ്പയിലും സന്നിധാനത്തുമൊക്കെ കഠിനയാതനകളില്‍പ്പെട്ട് തീര്‍ത്ഥാടകര്‍ വലയുമ്പോള്‍ ശബരിമലയില്‍ വിമാനത്താവളം കൊണ്ടുവരുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വാചാലനാവുന്നത്. ശബരിമലയില്‍ ദര്‍ശനത്തിനുള്ള സൗകര്യങ്ങള്‍ എങ്ങനെ വിപുലപ്പെടുത്താമെന്നല്ല, വികസനത്തിന്റെ മറവില്‍ അഴിമതി നടത്താന്‍ കഴിയുമോയെന്നാണ് ഈ ഭരണാധികാരി നോക്കുന്നത് എന്നര്‍ത്ഥം.

Tags: SABARIMALA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

News

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

Kerala

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

Kerala

യുവതീ പ്രവേശത്തില്‍ ഉത്തരമില്ലാതെ, ഉരുണ്ടുകളിച്ച് പിണറായി

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ബെല്ലാരി ഗോവര്‍ധന് ജാമ്യമില്ല, തന്ത്രിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആസാമില്‍ ബിജെപിയുടെ പ്രചരണത്തിന് 40 താര പ്രചാരകര്‍

കൊല്‍ക്കത്തയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു

ബംഗാളില്‍ ആവേശമായി നിതിന്‍ നബിന്‍

ആയുര്‍വേദ മിത്രം പദ്ധതി എഎച്ച്എംഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ഇടൂഴി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ആയുര്‍വേദ മിത്രം പദ്ധതി തുടങ്ങി

ചിലന്തിയാര്‍ ചെക്ക് ഡാം; കേരളം സുപ്രീംകോടതിയില്‍

ആലുവ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എ ബ്രഹ്‌മരാജിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രം പരിവര്‍ത്തനത്തിന്റെ ദിശയില്‍: എ.പി. അബ്ദുള്ളക്കുട്ടി

പ്രകൃതി ശുദ്ധമായി നിലനില്‍ക്കണം:ആനന്ദവനം ഭാരതി

ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണം: സാംബവ മഹാസഭ

ടൂറിസ്റ്റ് ബസും ടിപ്പറും കൂട്ടിയിടിച്ച് ഇരുവാഹനങ്ങളും കത്തിനശിച്ചു; 10 മരണം, 20 പേർക്ക് ഗുരുതരം

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

ഭാരത കപ്പലുകള്‍ക്ക് ഹോര്‍മൂസില്‍ നാവികസേന കവചം; അയച്ചത് ആഞ്ച് യുദ്ധക്കപ്പലുകള്‍

അമേരിക്കയുടെ അത്യാധുനിക എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ട് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.