ക്വാലാലംപൂര്‍ : മലേഷ്യയില്‍ നടക്കുന്ന ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യ നെതര്‍ലന്‍ഡ്സിനെ പരാജയപ്പെടുത്തി. ഇന്ത്യ തുടക്കത്തില്‍ രണ്ട് ഗോളുകള്‍ക്ക് പിറകില്‍ പോയ ശേഷമാണ് വിജയിച്ചത്.
മത്സരത്തില്‍ 4-3നാണ് ഇന്ത്യയുടെ വിജയം. ഈ വിജയത്തോടെ ഇന്ത്യന്‍ ടീം സെമിഫൈനലില്‍ കടന്നു.
ആറാം മിനുട്ടില്‍ ടിമോ ബോര്‍സും 16ാം മിനുട്ടില്‍ വാന്‍ ഡെര്‍ ഹെഡനും നേടിയ ഗോളുകളാണ് നെതര്‍ലന്റ്സിനെ മുന്നിലെത്തിച്ചത്.
എന്നാല്‍ 34ാം മിനുട്ടില്‍ ആദിത്യയും 35ാം മിനുട്ടില്‍ അരിജീതും നേടിയ ഗോളുകള്‍ മത്സരം 2-2 എന്ന നിലയിലെത്തിച്ചു.തുടര്‍ന്ന് 44ാം മിനുട്ടില്‍ ഒലിവിയെരിലൂടെ വീണ്ടും നെതര്‍ലന്റ്സ് ലീഡ് നേടി. പിന്നാലെ ഇന്ത്യ 52ാം മിനുട്ടില്‍ സൗരബിലൂടെ വീണ്ടും മത്സരം സമനിലയിലെത്തിച്ചു. കളി അവസാനിക്കാന്‍ മൂന്ന് മിനുട്ട് മാത്രം ശേഷിക്കെ ഉദ്ദം സിംഗിലൂടെ ഇന്ത്യ വിജയ ഗോള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: