ന്യൂദല്‍ഹി: കേസരി വാരിക സംഘടിപ്പിക്കുന്ന ബ്രിഡ്ജിങ്് സൗത്ത് കോണ്‍ക്ലേവ് പരമ്പരയ്ക്ക് ഇന്ന് ദല്‍ഹിയില്‍ തുടക്കമാകും. ദക്ഷിണ ഭാരതത്തെ ഭാരതത്തില്‍ നിന്ന് വേര്‍പ്പെടുത്തി നിര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള ആശയപ്രചാരണങ്ങള്‍ക്കെതിരെ ദക്ഷിണഭാരതം അവിഭാജ്യഘടകം എന്ന സന്ദേശമുയര്‍ത്തിയാണ് കേസരി കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.
കേസരി വാരിക 75-ാം വര്‍ഷത്തിലേക്ക് കടക്കുന്ന ഘട്ടത്തിലാണ് കൊച്ചിയുള്‍പ്പെടെയുള്ള വിവിധ നഗരങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. അശോക ഹോട്ടലില്‍ രാവിലെ 10ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും.
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, വി. മുരളീധരന്, രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുക്കും. വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരും സെമിനാറില്‍ പങ്കെടുക്കും. കേരളമുള്‍പ്പെടെയുള്ള വിവിധ ദക്ഷിണ ഭാരത സംസ്ഥാനങ്ങളിലെ വികസനവും വിഘടനവാദ-ഭീകരവാദ-ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളും കോണ്‍ക്ലേവില്‍ ചര്‍ച്ചയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: