Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കലിയുഗവരദന്റെ ചരിതം…

ഡോ.കെ.മുരളീധരന്‍ നായര്‍byഡോ.കെ.മുരളീധരന്‍ നായര്‍
Dec 7, 2023, 07:40 pm IST
inSamskriti

ശബരിമലയ്‌ക്ക് പോകാനായി ഭക്തര്‍ മാലയിട്ട് കഴിഞ്ഞാല്‍ ഭഗവാനും ഭക്തനും ഒന്നാകുന്ന ദേവനടയാണ് സന്നിധാനം. ഇവിടെ, ജീവാത്മാവും പരമാത്മാവും ഒന്നുതന്നെയെന്ന് ‘തത്വമസി’ വിളിച്ചോതുന്നു. ശബരിമല അയ്യപ്പനെ പറ്റിയുള്ള ഐതിഹ്യങ്ങള്‍ പലതാണ്. പന്തളം രാജകുടുംബവുമായുള്ള ബന്ധം തന്നെയാണ് അതില്‍ പ്രധാനം. കൊട്ടാരം വിട്ടിറങ്ങിയ അയ്യപ്പന്‍ വനാന്തരങ്ങളില്‍ ചുറ്റിക്കറങ്ങി ഇന്നു കാണുന്ന ശബരിമല പ്രദേശത്ത് എത്തി, ഇപ്പോള്‍ മണിമണ്ഡപം സ്ഥിതിചെയ്യുന്ന സ്ഥലത്തെ പാറയില്‍ വന്നിരുന്നു. ആ പ്രദേശത്തിന്റെ മഹാത്മ്യം അയ്യപ്പന്‍ തിരിച്ചറിഞ്ഞു. ആ പാറയില്‍ ശാസ്താവിന്റെ ചൈതന്യം കണ്ടെത്തിയ അയ്യപ്പന്‍ അതില്‍ വിലയം പ്രാപിച്ചു.

താമസിയാതെ സ്വന്തം പിതാവിനെ സ്വപ്‌ന രൂപേണ, എന്നെ അന്വേഷിച്ച് അലയേണ്ട എന്നും ഞാന്‍ ശബരിമല എന്ന സ്ഥലത്തുണ്ടെന്നും അറിയിച്ചു. ഇതനുസരിച്ച് പന്തളം രാജാവും മന്ത്രിയും കൂടി പ്രസ്തുത സ്ഥലം കണ്ടെത്തി, മകനായ അയ്യപ്പനെ തിരിച്ചു കൊട്ടാരത്തില്‍ കൊണ്ടുപോകാന്‍ വളരെയധികം പരിശ്രമിച്ചു. എന്നാല്‍ അച്ഛനോട് സ്‌നേഹപൂര്‍വ്വം, തന്റെ ജന്മലക്ഷ്യം എന്താണെന്ന് അയ്യപ്പന്‍ വിശദീകരിക്കുകയും തന്റെ പിതാവിന് മാത്രം വിശ്വരൂപദര്‍ശനം നല്‍കി അനുഗ്രഹിക്കുകയും ചെയ്തു. ഇനിയുള്ള കാലങ്ങളില്‍ ഭക്തരെ അനുഗ്രഹിക്കാന്‍ ഞാന്‍ ഇവിടെ ഉണ്ടാകമെന്നും അതിനായി ചെറിയൊരു അമ്പലം പണിതുതരണമെന്നും അയ്യപ്പന്‍ ആവശ്യപ്പെട്ടു. അതനുസരിച്ച് പന്തളം രാജാവ് ഒരു ചെറിയ ക്ഷേത്രം പണികഴിപ്പിച്ച് ഇരിപ്പിട സ്ഥാനം ഒരുക്കിക്കൊടുത്തു. ആദ്യകാലങ്ങളില്‍ വനവാസികളാണ് ക്ഷേത്രം പരിപാലിച്ചു പോന്നത്. 1936 ല്‍ കാട്ടുതീയില്‍ പെട്ട ക്ഷേത്രം പൂര്‍ണമായും കത്തിയെരിഞ്ഞു. വീണ്ടും രാജകുടുംബം തന്നെ പുതിയ ക്ഷേത്രം പണിത് കല്‍വിഗ്രഹമുണ്ടാക്കി പ്രതിഷ്ഠിച്ചു.

അക്കാലത്ത് വളരെ കുറച്ച് ഭക്തന്മാര്‍ മാത്രമേ ശബരിമലക്ക് പോകുമായിരുന്നുള്ളൂ. മൃഗങ്ങളെ പ്രതിരോധിക്കാന്‍ തക്ക സംവിധാനത്തോടു കൂടിയായിരുന്നു യാത്ര.

1951 ല്‍ വീണ്ടും ചില ദുഷ്ടശക്തികള്‍ ക്ഷേത്രം തീവെച്ച് നശിപ്പിക്കുകയും വിഗ്രഹം തല്ലി പ്പൊട്ടിക്കുകയും ചെയ്തു.
പിന്നീടാണ് ഇന്നു കാണുന്ന ക്ഷേത്രവും അയ്യപ്പ വിഗ്രഹവും പുതുക്കി പണിതത.്

18 മലകളാല്‍ ചുറ്റപ്പെട്ട ബ്രഹ്മസ്ഥാനത്താണ് അയ്യപ്പന്റെ ഇരിപ്പിടം. ഇവിടെ നിന്നും വമിക്കുന്ന ഊര്‍ജ്ജം മറ്റൊരിടത്തും കിട്ടില്ല. വളരെ പ്രയാസപ്പെട്ട് മലകയറി സന്നിധാനത്തെത്തുന്ന ഭക്തന് പ്രത്യേക അനുഭൂതിയാണ് ലഭിക്കുക. അതുവരെയുള്ള ക്ഷീണവും തളര്‍ച്ചയും മാറും. അയ്യപ്പ വിഗ്രഹം ഒരു നോക്ക് കാണുവാന്‍ എല്ലാ ത്യാഗങ്ങളും സഹിച്ച് ഇവിടെയെത്തുന്നത് ലക്ഷങ്ങളാണ്. ചിന്മുദ്രയോടെയുള്ള അയ്യപ്പവിഗ്രഹത്തിന്റെ ആകര്‍ഷണശക്തി അവാച്യമാണ്.

അയ്യപ്പനെക്കുറിച്ചുള്ള മറ്റൊരു ഐതിഹ്യം ഇങ്ങനെ: അയ്യപ്പനെ ചരിത്രപുരുഷനായി കാണുന്നവരുണ്ട.് ശാസ്താവിന്റെയും അയ്യപ്പന്റെയും ചരിത്രങ്ങള്‍ തമ്മില്‍ വ്യത്യാസം ഏറെയാണ് . ധര്‍മ്മശാസ്താവ് പുരാണപുരുഷനും അയ്യപ്പന്‍ ചരിത്രപുരുഷനുമാണ്. ഏകദേശം 800 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു അയ്യപ്പന്റെ ജീവിതകാലം. നിത്യബ്രഹ്മചാരിയും മഹായോഗിയും അമാനുഷിക സിദ്ധികള്‍ക്ക് ഉടമയുമായിരുന്നു അയ്യപ്പന്‍. ഉദയനന്‍ പണ്ട് തകര്‍ത്ത് ശബരിമല ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ എന്ന ജീവിതലക്ഷ്യം സാധിച്ചതിനുശേഷം അയ്യപ്പന്‍ ശാസ്താവില്‍ വിലയം പ്രാപിക്കുകയാണ് ഉണ്ടായത്. അങ്ങനെ അയ്യപ്പനും ശാസ്താവും ഒന്നായി തീര്‍ന്നു. ശബരിമലയില്‍ പണ്ട് ക്ഷേത്രമുണ്ടായിരുന്നുവെന്നും അവിടെ പരശുരാമനാണ് ശാസ്താപ്രതിഷ്ഠ നിര്‍വഹിച്ചതെന്നും പറയപ്പെടുന്നു.

ശബരി എന്ന ചണ്ഡാല സ്ത്രീ 18 മലകളുടെ നടുവിലുള്ളൊരു മലയില്‍ ആശ്രമം സ്ഥാപിച്ച് തപസ്സനുഷ്ഠിച്ചു .യോഗിനിയായ ശബരി നിര്‍വാണം പ്രാപിച്ചതോടെ ആ മലയ്‌ക്ക് ശബരിമല എന്ന പേരുവന്നു. ആശ്രമം നിലനിന്നിടത്താണ് പരശുരാമന്‍ ശാസ്താപ്രതിഷ്ഠ നടത്തിയതത്. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കൊള്ളക്കാരനായ ഉദയനന്‍ ക്ഷേത്രം തകര്‍ക്കുകയും തുടര്‍ന്ന് അയ്യപ്പന്‍ യുദ്ധത്തില്‍ ഉദയനനെ വധിക്കുകയും ചെയ്തു. പന്തളം രാജാവ് പുതിയ ക്ഷേത്രം നിര്‍മച്ചു പ്രതിഷ്ഠ നടത്തുകയും കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ അയ്യപ്പന്‍ ശാസ്താവില്‍ വിലയം പ്രാപിക്കുകയും ചെയ്തതായാണ് കഥ.

അയ്യപ്പനെ കാണാന്‍ 1957 ല്‍ അച്ഛന്റെ കൈപിടിച്ച് വണ്ടിപ്പെരിയാര്‍, പുല്‍മേട് വഴി നടത്തിയ യാത്ര…അനുഭവിച്ചവര്‍ക്കു മാത്രമേ അതിന്റെ സുഖമറിയൂ. പിന്നീട് എരുമേലി വഴിയും ചാലക്കയം വഴിയുമെല്ലാം റോഡുകള്‍ വന്നു. ഇപ്പോള്‍ ആധുനികരീതിയിലുള്ള ഭക്തിമാര്‍ഗ്ഗം പലരും തേടുന്നു. പണ്ട് 41 ദിവസത്തെ വ്രതമെടുത്ത് മാത്രമേ ശബരിമലയില്‍ പോകുകയുള്ളൂ. ആ ആ രീതി പാടെ മാറി.

മനസ്സുതുറന്ന് പ്രാര്‍ത്ഥിച്ചാല്‍ എല്ലാം തരുന്ന സര്‍വ്വശക്തനാണ് അയ്യപ്പസ്വാമി. ശബരിമലയിലെ ആദ്യകാല മാസ്റ്റര്‍പ്ലാനില്‍ 18 നിര്‍ദ്ദേശങ്ങള്‍ നല്‍കാനും അതിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കാനും കഴിഞ്ഞത് മഹാഭാഗ്യമായി ഞാന്‍ കാണുന്നു.

(വാസ്തുശാസ്ത്രവിദഗ്ധനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ‘സ്ഥപതി’യുമാണ് ലേഖകന്‍)

Tags: SABARIMALALord Ayyappaതത്വമസി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

Kerala

ദേവസ്വം ബോർഡ് സണ്ണി കപിക്കാടിനെതിരേ കേസ് കൊടുക്കാത്തതെന്ത്? ചോദിക്കുന്നത് സുപ്രീംകോടതി അഭിഭാഷകനാണ്

Kerala

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

Kerala

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.