Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തന്റെ മകളെ വിറ്റ് ചിലര്‍ പണമുണ്ടാക്കുന്നോ എന്ന് സംശയമുണ്ടെന്ന് അഖില എന്ന ഹാദിയയുടെ അമ്മ പൊന്നമ്മ

തന്റെ മകള്‍ അഖില എന്ന ഹാദിയയെ വിറ്റ് ചിലര്‍ പണം വാങ്ങുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും അമ്മ പൊന്നമ്മ. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കുറയാതെ ഒരു 25 ലക്ഷമെങ്കിലും കിട്ടിയിട്ടുണ്ടാകുമെന്നും പൊന്നമ്മ പറയുന്നു. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പൊന്നമ്മ ഇക്കാര്യം ആരോപിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2023, 07:09 pm IST
in Kerala
അഖിലയായിരുന്നപ്പോഴുള്ള ഫോട്ടോ (ഇടത്ത്) അഖില ഹാദിയ ആയി മാറിയ ശേഷം (നടുവില്‍) അഖില എന്ന ഹാദിയയുടെ അമ്മ പൊന്നമ്മ (വലത്ത്)

അഖിലയായിരുന്നപ്പോഴുള്ള ഫോട്ടോ (ഇടത്ത്) അഖില ഹാദിയ ആയി മാറിയ ശേഷം (നടുവില്‍) അഖില എന്ന ഹാദിയയുടെ അമ്മ പൊന്നമ്മ (വലത്ത്)

തിരുവനന്തപുരം: തന്റെ മകള്‍ അഖില എന്ന ഹാദിയയെ വിറ്റ് ചിലര്‍ പണം വാങ്ങുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും അമ്മ പൊന്നമ്മ. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കുറയാതെ ഒരു 25 ലക്ഷമെങ്കിലും കിട്ടിയിട്ടുണ്ടാകുമെന്നും പൊന്നമ്മ പറയുന്നു. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പൊന്നമ്മ ഇക്കാര്യം ആരോപിച്ചത്.

“ഹാര്‍ട്ട് അറ്റാക്ക് വന്ന് കിടക്കുമ്പോള്‍ മകള്‍ തന്നെ കാണാന്‍ വരുമെന്ന് പറഞ്ഞിരുന്നു. അപ്പോള്‍ മകള്‍ തന്നെ കാണാന്‍ വരുമല്ലോ എന്നോര്‍ത്ത് എനിക്കും സന്തോഷമായി. പക്ഷെ പിന്നീട് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ എന്തേ നീ വന്നില്ല എന്ന് ചോദിച്ചപ്പോള്‍ അഖില പറഞ്ഞത് ഞാന്‍ അങ്ങിനെ പറഞ്ഞായിരുന്നോ എന്നാണ്. മകളെ ബ്രെയിന്‍ വാഷ് ചെയ്യാന്‍ എപ്പോഴും ആരൊക്കെയോ ഉണ്ട്. “- വിതുമ്പലോടെ പൊന്നമ്മ പറയുന്നു.

“അതല്ലെങ്കില്‍ ഷെഫീന്‍ ജഹാനുമായുള്ള ആദ്യവിവാഹം പിരിഞ്ഞ ശേഷം രണ്ടാമത് വിവാഹം കഴിക്കുമ്പോള്‍ ഞങ്ങളെ അറിയിക്കേണ്ടതല്ലെ. എന്തിനാണ് അവര്‍ കാര്യങ്ങളെല്ലാം രഹസ്യമാക്കി വെയ്‌ക്കുന്നത്?”- ഹാദിയ എന്ന അഖിലയുടെ അച്ഛന്‍ അശോകന്‍ ചോദിക്കുന്നു. അതീവ രഹസ്യമായാണ് വിവാഹം നടന്നതെന്നും ഇത് എന്തിനാണ് ഇത്ര രഹസ്യമാക്കി വെയ്‌ക്കുന്നതും അറിയുന്നില്ലെന്നും ഇനി അവള്‍ പൊട്ടിത്തെറിക്കുമോ (ഐഎസ് ഐഎസ് മോഡലില്‍ ബോംബ് സ്ഫോടനത്തിലൂടെയുള്ള പൊട്ടിത്തെറി) എന്ന് പേടിയുണ്ടെന്നും അച്ഛന്‍ അശോകന്‍ ആശങ്കപ്പെടുന്നു.
.
പ്ലസ് ടൂവിന് പഠിക്കുമ്പോള്‍ അഖിലയുടെ അധ്യാപികയായിരുന്ന ഒരു സ്ത്രീയും ന്യൂനപക്ഷ തീവ്രവാദസംഘടനയില്‍പ്പെട്ട ഒരു സ്ത്രീയും അഖിലയെ സ്വാധീനിക്കുന്നുണ്ടെന്നും പൊന്നമ്മ ആരോപിക്കുന്നു.

പ”ണ്ട് ഹൈക്കോടതി അഖിലയെ ആറ് മാസത്തേക്ക് വിട്ടുതന്നപ്പോഴും അഖില എന്ന ഹാദിയയ്‌ക്ക് എപ്പോഴും ഈ സ്ത്രീകളുടെ ഫോണ്‍ വരുമായിരുന്നെന്നും അവര്‍ മകളെ ബ്രെയിന്‍ വാഷ് ചെയ്തുകൊണ്ടേയിരിക്കുകയായിരുന്നെന്നും പൊന്നമ്മ പറയുന്നു. അന്ന് കുളിക്കാന്‍ പോലും സമ്മതിക്കാതെ തുടര്‍ച്ചയായി അവര്‍ ഫോണില്‍ സംസാരിച്ചുകൊണ്ടേയിരിക്കുമായിരുന്നു. “- പൊന്നമ്മ കരച്ചിലടക്കി പറയുന്നു.

“പല തരം രോഗബാധകളുണ്ട്. ഞാന്‍ പൊന്നുപോലെ വളര്‍ത്തിക്കൊണ്ടുവന്ന മകളെ അവരുടെ കയ്യില്‍ നിന്നും ഒന്നു മോചിപ്പിച്ച് കിട്ടിയാല്‍ മതിയെന്ന മോഹമേയുള്ളൂ അവള്‍ക്ക് ഒരു കൊഴപ്പോമില്ലാതെ വളര്‍ന്ന് വന്ന കൊച്ചാണ്. എല്ലാവരും ചോദിക്കുന്നത് മോള് വന്നാ, മോള് വിളിച്ചാ എന്നാണ്.പിള്ളേര്ണ്ടാ എന്നൊക്കെ ചോദിക്കുമ്പോ ഞാന്‍ എന്ത് സമാധാനം പറയും.”- വിതുമ്പിക്കരഞ്ഞ് പൊന്നമ്മ പറയുന്നു.

എപ്പോഴും കൊച്ചിന്റെ ഫോട്ടോ നോക്കിയിരിപ്പാണെന്നും പൊന്നമ്മ പറയുന്നു. കൊച്ച് വണ്ണം വെച്ചെന്നും ഇപ്പോള്‍ ഫുള്‍ കോട്ടാണ് ഇടണതെന്നും പൊന്നമ്മ സങ്കടത്തോടെ പറയുന്നു. കൈനിറയെ വളയണിഞ്ഞ് കൊച്ച് വിവാഹം കഴിഞ്ഞ് ഇറങ്ങിപ്പോകണമെന്ന മോഹമുണ്ട്. അവള്‍ക്ക് ജാതകദോഷമൊന്നുമില്ല. കാണാനും മോശമൊന്നുമില്ല. അവള്‍ക്ക് ആണ്‍കുട്ടികളുമായി സൗഹൃദമുണ്ടെങ്കിലും അടുത്ത ബന്ധമൊന്നുമില്ല. പൊടുന്ന ഒരു കൊല്ലത്ത്കാരനാണ് വിവാഹം കഴിക്കാന്‍ ചെറുക്കനായി വന്നത്. എവിടെ നിന്നാണ് ഈ കൊല്ലത്തുകാരന്‍ (ഷെഫീന്‍ ജഹാന്‍) വന്നത് എന്നറിയില്ല. -പൊന്നമ്മ ഹാദിയ എന്ന അഖിലയുടെ ആദ്യവിവാഹത്തെക്കുറിച്ച് പറയുന്നു.

“മോളിങ്ങോട്ട് പോരേ…എനിക്ക് ആരുമില്ല. ഷുഗറുണ്ട്, പ്രഷറുണ്ട്, അറ്റാക്കിനുള്ള മരുന്നുണ്ട്. ഇപ്പോള്‍ 10-16 ഗുളികകള്‍ കഴിക്കുന്നുണ്ട്. അവള്‍ വരുവാണെങ്കില്‍ എന്റെ ഗുളിക പാതിയാക്കാമായിരുന്നു. എന്റെ കൊച്ചിന് വന്ന അനുഭവം ഇനിയൊരു കൊച്ചിന് വരരുത്. എങ്ങിനെയാ നമ്മള്‍ ഒരു കൊച്ചിനെ വളര്‍ത്തിവലുതാക്കുന്നത്? “- പൊന്നമ്മ വിലപിക്കുന്നു.

എല്ലാ ലവ് ജിഹാദും പോലെ ഹാദിയ എന്ന അഖില ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയാണോ എന്നും സംശയിക്കപ്പെടുന്നു. കാരണം ആദ്യം വിവാഹം കഴിച്ച ഷെഫീന്‍ ജഹാന്‍ എവിടെയോ മറഞ്ഞെന്നും ഇപ്പോള്‍ മറ്റൊരാളുമായി അഖിലയുടെ വിവാഹം കഴിഞ്ഞെന്നുമാണ് വെളിപ്പെടുത്തലുകള്‍ വന്നിരിക്കുന്നത്. ലവ് ജിഹാദിനെ ശക്തിയുക്തം എതിര്‍ക്കുന്ന കാസ എന്ന ക്രിസ്ത്യന്‍ സംഘടനയുടെ നേതാവ് കെവിന്‍ പീറ്ററാണ് അഖില എന്ന ഹാദിയ രണ്ടാമതും വിവാഹം കഴിച്ചതായി വെളിപ്പെടുത്തിയത്.

Tags: PonnammaAkhilaLove JihadAkhila AshokanCASAKevin PeterHadiya case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വനിതാ അഭിഭാഷകയെ ലൗജിഹാദിൽ കുടുക്കിയത് രോഹൻ എന്ന പേരിൽ , ഒരുമിച്ച് താമസിച്ചത് രണ്ട് വർഷം ; ഗണപതി പൂജയിൽ വരെ പങ്കെടുത്ത റഹീം റസാഖ് അഭിഭാഷകൻ

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)
Kerala

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

India

എഐഎംഐഎം ഒരു ഭീകരസംഘടന, ലാദനും ഒവൈസിയും തമ്മിൽ വ്യത്യാസമില്ല: രൂക്ഷവിമർശനവുമായി മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണെ

India

മദ്രസയിൽ ഹിന്ദു പെൺകുട്ടികളെ ഇസ്ലാം പഠിപ്പിക്കുന്നു ; എതിർത്താൽ മയക്കുമരുന്ന് നൽകി കൊടിയ പീഡനം : ഇൻഡോറിൽ ലൗവ് ജിഹാദിന്റെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ

India

ഐജാസ് ഖാൻ എന്നെ കുടുംബത്തിൽ നിന്ന് അകറ്റാൻ ശ്രമിച്ചു , അമ്മയാണ് ഈ ബന്ധത്തെ എതിർത്തത് ; ലൗജിഹാദിൽ കുടുങ്ങിയത് തുറന്ന് പറഞ്ഞ് നടി അനിത ഹസ്സാനന്ദാനി

പുതിയ വാര്‍ത്തകള്‍

സമുദ്ര സുരക്ഷാ ദൗത്യത്തില്‍ പങ്കെടുത്ത് കൊച്ചിയില്‍
മടങ്ങിയെത്തുന്ന ഐഎന്‍എസ് സുനൈന

സമുദ്രമേഖലാ സഹകരണം: ദൗത്യവിജയവുമായി ഐഒഎസ് സാഗര്‍

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ പുലി പ്രഭാകരന്റെ ഓർമ്മ ദിനത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ അനുസ്മരണ കുറിപ്പ്

ദൽഹിയിൽ മൂന്നു ദിവസം ഓട്ടോ,കാർ ടാക്‌സി വാഹന സമരം പ്രഖ്യാപിച്ചു

ഭാരതം ഏറ്റവും വലിയ ശക്തികളിൽ ഒന്ന്; ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സെൻ

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലെത്തി; പഞ്ചരാഷ്‌ട്ര പര്യടനത്തിന്റെ അവസാന ഘട്ടം

പ്രധാനമന്ത്രി ഇറ്റലിയില്‍, ‘വെല്‍കം ടു റോം മൈ ഫ്രണ്ട്’ എന്ന് ഫോട്ടോ പങ്കുവെച്ച് ജോര്‍ജിയ മെലോണി

മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉത്തര- ദക്ഷിണ കേരളത്തിന്റെ 26-ാമത് സംയുക്ത സംസ്ഥാന വാര്‍ഷികം
ഉദ്ഘാടനം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ നിര്‍വഹിക്കുന്നു

ബാലസമൂഹം അതിജീവന ശീലമുള്ളവരാകണം: ആര്‍. പ്രസന്നകുമാര്‍

കേരള ആരോഗ്യ സര്‍വകലാശാല ബിരുദദാന സമ്മേളനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

സാമൂഹ്യ പ്രതിബദ്ധതയും സേവന മനോഭാവവും ആരോഗ്യരംഗത്ത് അനിവാര്യം: ഗവര്‍ണര്‍

സാമുദായിക സന്തുലനം അട്ടിമറിക്കപ്പെട്ടു; ചരിത്രത്തിലാദ്യമായി ഹിന്ദു ന്യൂനപക്ഷ മന്ത്രിസഭ, വലിയ നഷ്ടം ഈഴവ സമുദായത്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.