Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തന്റെ മകളെ വിറ്റ് ചിലര്‍ പണമുണ്ടാക്കുന്നോ എന്ന് സംശയമുണ്ടെന്ന് അഖില എന്ന ഹാദിയയുടെ അമ്മ പൊന്നമ്മ

തന്റെ മകള്‍ അഖില എന്ന ഹാദിയയെ വിറ്റ് ചിലര്‍ പണം വാങ്ങുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും അമ്മ പൊന്നമ്മ. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കുറയാതെ ഒരു 25 ലക്ഷമെങ്കിലും കിട്ടിയിട്ടുണ്ടാകുമെന്നും പൊന്നമ്മ പറയുന്നു. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പൊന്നമ്മ ഇക്കാര്യം ആരോപിച്ചത്.

Janmabhumi Online by Janmabhumi Online
Dec 6, 2023, 07:09 pm IST
in Kerala
അഖിലയായിരുന്നപ്പോഴുള്ള ഫോട്ടോ (ഇടത്ത്) അഖില ഹാദിയ ആയി മാറിയ ശേഷം (നടുവില്‍) അഖില എന്ന ഹാദിയയുടെ അമ്മ പൊന്നമ്മ (വലത്ത്)

അഖിലയായിരുന്നപ്പോഴുള്ള ഫോട്ടോ (ഇടത്ത്) അഖില ഹാദിയ ആയി മാറിയ ശേഷം (നടുവില്‍) അഖില എന്ന ഹാദിയയുടെ അമ്മ പൊന്നമ്മ (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: തന്റെ മകള്‍ അഖില എന്ന ഹാദിയയെ വിറ്റ് ചിലര്‍ പണം വാങ്ങുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും അമ്മ പൊന്നമ്മ. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കുറയാതെ ഒരു 25 ലക്ഷമെങ്കിലും കിട്ടിയിട്ടുണ്ടാകുമെന്നും പൊന്നമ്മ പറയുന്നു. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പൊന്നമ്മ ഇക്കാര്യം ആരോപിച്ചത്.

“ഹാര്‍ട്ട് അറ്റാക്ക് വന്ന് കിടക്കുമ്പോള്‍ മകള്‍ തന്നെ കാണാന്‍ വരുമെന്ന് പറഞ്ഞിരുന്നു. അപ്പോള്‍ മകള്‍ തന്നെ കാണാന്‍ വരുമല്ലോ എന്നോര്‍ത്ത് എനിക്കും സന്തോഷമായി. പക്ഷെ പിന്നീട് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ എന്തേ നീ വന്നില്ല എന്ന് ചോദിച്ചപ്പോള്‍ അഖില പറഞ്ഞത് ഞാന്‍ അങ്ങിനെ പറഞ്ഞായിരുന്നോ എന്നാണ്. മകളെ ബ്രെയിന്‍ വാഷ് ചെയ്യാന്‍ എപ്പോഴും ആരൊക്കെയോ ഉണ്ട്. “- വിതുമ്പലോടെ പൊന്നമ്മ പറയുന്നു.

“അതല്ലെങ്കില്‍ ഷെഫീന്‍ ജഹാനുമായുള്ള ആദ്യവിവാഹം പിരിഞ്ഞ ശേഷം രണ്ടാമത് വിവാഹം കഴിക്കുമ്പോള്‍ ഞങ്ങളെ അറിയിക്കേണ്ടതല്ലെ. എന്തിനാണ് അവര്‍ കാര്യങ്ങളെല്ലാം രഹസ്യമാക്കി വെയ്‌ക്കുന്നത്?”- ഹാദിയ എന്ന അഖിലയുടെ അച്ഛന്‍ അശോകന്‍ ചോദിക്കുന്നു. അതീവ രഹസ്യമായാണ് വിവാഹം നടന്നതെന്നും ഇത് എന്തിനാണ് ഇത്ര രഹസ്യമാക്കി വെയ്‌ക്കുന്നതും അറിയുന്നില്ലെന്നും ഇനി അവള്‍ പൊട്ടിത്തെറിക്കുമോ (ഐഎസ് ഐഎസ് മോഡലില്‍ ബോംബ് സ്ഫോടനത്തിലൂടെയുള്ള പൊട്ടിത്തെറി) എന്ന് പേടിയുണ്ടെന്നും അച്ഛന്‍ അശോകന്‍ ആശങ്കപ്പെടുന്നു.
.
പ്ലസ് ടൂവിന് പഠിക്കുമ്പോള്‍ അഖിലയുടെ അധ്യാപികയായിരുന്ന ഒരു സ്ത്രീയും ന്യൂനപക്ഷ തീവ്രവാദസംഘടനയില്‍പ്പെട്ട ഒരു സ്ത്രീയും അഖിലയെ സ്വാധീനിക്കുന്നുണ്ടെന്നും പൊന്നമ്മ ആരോപിക്കുന്നു.

പ”ണ്ട് ഹൈക്കോടതി അഖിലയെ ആറ് മാസത്തേക്ക് വിട്ടുതന്നപ്പോഴും അഖില എന്ന ഹാദിയയ്‌ക്ക് എപ്പോഴും ഈ സ്ത്രീകളുടെ ഫോണ്‍ വരുമായിരുന്നെന്നും അവര്‍ മകളെ ബ്രെയിന്‍ വാഷ് ചെയ്തുകൊണ്ടേയിരിക്കുകയായിരുന്നെന്നും പൊന്നമ്മ പറയുന്നു. അന്ന് കുളിക്കാന്‍ പോലും സമ്മതിക്കാതെ തുടര്‍ച്ചയായി അവര്‍ ഫോണില്‍ സംസാരിച്ചുകൊണ്ടേയിരിക്കുമായിരുന്നു. “- പൊന്നമ്മ കരച്ചിലടക്കി പറയുന്നു.

“പല തരം രോഗബാധകളുണ്ട്. ഞാന്‍ പൊന്നുപോലെ വളര്‍ത്തിക്കൊണ്ടുവന്ന മകളെ അവരുടെ കയ്യില്‍ നിന്നും ഒന്നു മോചിപ്പിച്ച് കിട്ടിയാല്‍ മതിയെന്ന മോഹമേയുള്ളൂ അവള്‍ക്ക് ഒരു കൊഴപ്പോമില്ലാതെ വളര്‍ന്ന് വന്ന കൊച്ചാണ്. എല്ലാവരും ചോദിക്കുന്നത് മോള് വന്നാ, മോള് വിളിച്ചാ എന്നാണ്.പിള്ളേര്ണ്ടാ എന്നൊക്കെ ചോദിക്കുമ്പോ ഞാന്‍ എന്ത് സമാധാനം പറയും.”- വിതുമ്പിക്കരഞ്ഞ് പൊന്നമ്മ പറയുന്നു.

എപ്പോഴും കൊച്ചിന്റെ ഫോട്ടോ നോക്കിയിരിപ്പാണെന്നും പൊന്നമ്മ പറയുന്നു. കൊച്ച് വണ്ണം വെച്ചെന്നും ഇപ്പോള്‍ ഫുള്‍ കോട്ടാണ് ഇടണതെന്നും പൊന്നമ്മ സങ്കടത്തോടെ പറയുന്നു. കൈനിറയെ വളയണിഞ്ഞ് കൊച്ച് വിവാഹം കഴിഞ്ഞ് ഇറങ്ങിപ്പോകണമെന്ന മോഹമുണ്ട്. അവള്‍ക്ക് ജാതകദോഷമൊന്നുമില്ല. കാണാനും മോശമൊന്നുമില്ല. അവള്‍ക്ക് ആണ്‍കുട്ടികളുമായി സൗഹൃദമുണ്ടെങ്കിലും അടുത്ത ബന്ധമൊന്നുമില്ല. പൊടുന്ന ഒരു കൊല്ലത്ത്കാരനാണ് വിവാഹം കഴിക്കാന്‍ ചെറുക്കനായി വന്നത്. എവിടെ നിന്നാണ് ഈ കൊല്ലത്തുകാരന്‍ (ഷെഫീന്‍ ജഹാന്‍) വന്നത് എന്നറിയില്ല. -പൊന്നമ്മ ഹാദിയ എന്ന അഖിലയുടെ ആദ്യവിവാഹത്തെക്കുറിച്ച് പറയുന്നു.

“മോളിങ്ങോട്ട് പോരേ…എനിക്ക് ആരുമില്ല. ഷുഗറുണ്ട്, പ്രഷറുണ്ട്, അറ്റാക്കിനുള്ള മരുന്നുണ്ട്. ഇപ്പോള്‍ 10-16 ഗുളികകള്‍ കഴിക്കുന്നുണ്ട്. അവള്‍ വരുവാണെങ്കില്‍ എന്റെ ഗുളിക പാതിയാക്കാമായിരുന്നു. എന്റെ കൊച്ചിന് വന്ന അനുഭവം ഇനിയൊരു കൊച്ചിന് വരരുത്. എങ്ങിനെയാ നമ്മള്‍ ഒരു കൊച്ചിനെ വളര്‍ത്തിവലുതാക്കുന്നത്? “- പൊന്നമ്മ വിലപിക്കുന്നു.

എല്ലാ ലവ് ജിഹാദും പോലെ ഹാദിയ എന്ന അഖില ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയാണോ എന്നും സംശയിക്കപ്പെടുന്നു. കാരണം ആദ്യം വിവാഹം കഴിച്ച ഷെഫീന്‍ ജഹാന്‍ എവിടെയോ മറഞ്ഞെന്നും ഇപ്പോള്‍ മറ്റൊരാളുമായി അഖിലയുടെ വിവാഹം കഴിഞ്ഞെന്നുമാണ് വെളിപ്പെടുത്തലുകള്‍ വന്നിരിക്കുന്നത്. ലവ് ജിഹാദിനെ ശക്തിയുക്തം എതിര്‍ക്കുന്ന കാസ എന്ന ക്രിസ്ത്യന്‍ സംഘടനയുടെ നേതാവ് കെവിന്‍ പീറ്ററാണ് അഖില എന്ന ഹാദിയ രണ്ടാമതും വിവാഹം കഴിച്ചതായി വെളിപ്പെടുത്തിയത്.

Tags: PonnammaAkhilaLove JihadAkhila AshokanCASAKevin PeterHadiya case
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിസ്ത്യാനികള്‍ ഈഴവരെ കൂട്ടത്തോടെ തട്ടിക്കൊണ്ടുപോവുകയാണെന്നും ലൗ ജിഹാദ് കുറച്ചേയുള്ളൂവെന്നും വെള്ളാപ്പള്ളി

India

ലവ് ജിഹാദിൽ കുടുക്കി ഹിന്ദു പെൺകുട്ടിയെ തലയറുത്ത് കൊന്നു ; മുസ്താക്ക് അലി അഹമ്മദിന്റെ വീട് ബുൾഡോസർ കൊണ്ട് ഇടിച്ചു തകർത്ത് ധാമി സർക്കാർ

India

കൂടുതൽ ഹിന്ദു പെൺകുട്ടികളെ ബലാത്സംഗം ചെയ്യുക ലക്ഷ്യം : മധ്യപ്രദേശിൽ ‘ലവ് ജിഹാദുമായി’ ബന്ധപ്പെട്ട സംഘം അറസ്റ്റിൽ ; കുടുക്കിയത് പെൺകുട്ടി

India

പഹൽഗാം ആക്രമണത്തിൽ പാകിസ്താനെ വെള്ളപൂശി കോൺഗ്രസ് കേരള ഘടകത്തിന്റെ പോസ്റ്റ് ; ഷെയർ ചെയ്ത് പാകിസ്ഥാൻ നേതാക്കൾ

India

തീവ്രവാദത്തിന് മതമുണ്ട് ; പഹൽഗാമിൽ ഇസ്ലാമിക ഭീകരവാദികൾ നോക്കിയത് പണക്കാരനോ പാവപ്പെട്ടവനോ എന്നല്ല ; കാസ

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies