Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കാഴ്ചകാണാന്‍ കോര്‍പ്പറേഷന്‍; അനുഭവിക്കുന്നത് തലസ്ഥാനത്തെ നഗരവാസികള്‍, മഴ പെയ്താൽ കക്കൂസ് മാലിന്യവും വീടുകളിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2023, 05:06 pm IST
in Thiruvananthapuram, Kerala

തിരുവനന്തപുരം: നഗരം മുങ്ങുമ്പോള്‍ കോര്‍പ്പറേഷന്‍ ഭരണാധികാരികള്‍ കാഴ്ചകാണാന്‍ ഇറങ്ങും. പാതിരാത്രിയില്‍ തിമിര്‍ത്തുപെയ്യുന്ന മഴയത്ത് വീടിനുള്ളിലും പരിസരത്തും ഒഴുകിയെത്തുന്ന ഡ്രെയിനേജ് മാലിന്യം നിറഞ്ഞ പ്രളയജലത്തിലേക്കു വേണം പുലര്‍കാലങ്ങളില്‍ കാലുകുത്താന്‍. പരാതിയും പരിഭവവും പറഞ്ഞ് മടുത്തവര്‍ വിധിയെ പഴിച്ചുതുടങ്ങി.

കക്കൂസ് മാലിന്യം ഉള്‍പ്പെടെ അഴുക്കുവെള്ളം കണികണ്ടുണരേണ്ട അവസ്ഥയാണ് തങ്ങളുടേതെന്ന് നഗരവാസികള്‍ പരിതപിക്കുന്നു. നഗരത്തിലെ നാലു പതിറ്റാണ്ടിലധികം വരുന്ന തുടര്‍ച്ചയായ ഇടതുഭരണത്തില്‍ പ്രളയം ജീവിതത്തിന്റെ ഭാഗമായി ജനങ്ങള്‍ അംഗീകരിച്ചു തുടങ്ങി. ‘ഡച്ച് മാതൃക’യെക്കുറിച്ചുള്ള മോഹനവാഗ്ദാനങ്ങളില്‍ വഞ്ചിതരായവര്‍ പ്രളയകാലങ്ങളില്‍ രക്ഷാപ്രവര്‍ത്തകരെത്തിക്കുന്ന വഞ്ചി കാത്തിരിക്കുകയാണ്.

വീടുകളില്‍ വെള്ളംകയറി ബുദ്ധിമുട്ടുന്നവരെ കാണാന്‍ നഗരഭരണാധികാരികള്‍ വിനോദയാത്രയുടെ ലാഘവത്തോടെ വന്നുപോകുമെന്നല്ലാതെ മറ്റൊന്നും ജനങ്ങള്‍ക്ക് പ്രതീക്ഷിക്കാനില്ല. ഓപ്പറേഷന്‍ അനന്ത പോലെ വിവിധ പദ്ധതികള്‍ കൊട്ടിഘോഷിച്ച് നടപ്പാക്കി കോടികള്‍ തുലച്ചതല്ലാതെ നാട്ടുകാര്‍ക്ക് മെച്ചമൊന്നുമുണ്ടായില്ല. നഗരത്തിലെ പല ഓടകളും അടഞ്ഞ നിലയിലാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റു നിറഞ്ഞു ചെറിയ മഴ പെയ്താല്‍ പോലും കര കവിയുന്ന അവസ്ഥയിലായി തോടുകള്‍. ‘പുഴനടത്തം’ എന്ന പേരില്‍ മോഹന പദ്ധതികള്‍ക്ക് ലക്ഷങ്ങള്‍ ചെലവഴിച്ച തദ്ദേശസ്ഥാപന അധികാരികള്‍ പുഴ കരകവിയുന്നത് കാണാന്‍ നടന്നെത്തുകയാണ്.

‘തെളിനീരൊഴുകും നവകേരളം’ സൃഷ്ടിക്കാന്‍ പ്രചരണം നടത്തിയവര്‍ നവകേരള സദസുമായി നാടുചുറ്റുമ്പോള്‍ വിധിയെ പഴിക്കുകയാണ് തിരുവനന്തപുരം നഗരവാസികള്‍. വെള്ളപ്പൊക്കത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ തെരുവിലിറങ്ങുമെന്ന് റസിഡന്‍സ് അസോസിയേഷനുകള്‍ പറയുന്നു. ഡെപ്യൂട്ടി മേയര്‍ പി.കെ.രാജുവിന്റെ വാര്‍ഡിലെ റസിഡന്റ്‌സ് അസോസിയേഷനാണ് കഴിഞ്ഞ ദിവസം പരസ്യമായി പ്രതിഷേധിച്ചത്. എന്നിട്ടും കോര്‍പ്പറേഷന്‍ ഭരണസമിതിക്ക് കുലുക്കമില്ല. നഗരത്തിലെ വെള്ളപ്പൊക്കത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക കൗണ്‍സില്‍ യോഗം വിളിക്കണമെന്ന ബിജെപിയുടെ ആവശ്യത്തിനു മുകളില്‍ ഭരണസമിതി അടയിരിക്കുകയാണ്.

വന്‍കിട കെട്ടിട നിര്‍മാതാക്കളും കോണ്‍ട്രാക്ടര്‍മാരുമായുള്ള ഭരണസമിതിയുടെ ഒത്തുകളിയാണ് നഗരം പ്രളയജലത്തില്‍ മുങ്ങുന്നതിന് കാരണമെന്ന ആരോപണം ശക്തമാണ്. പുതിയ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച് കമ്മീഷന്‍ തട്ടുന്നതിലല്ലാതെ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് മറ്റൊന്നിലും ശ്രദ്ധയില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

Tags: floodRainThiruvananthapuramCoporation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

Kerala

മഴ മുന്നറിയിപ്പ് : സംസ്ഥാനത്ത് 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

Kerala

ഗവർണറെ കാണാൻ അനുമതി തേടി കോൺഗ്രസ്; സണ്ണിജോസഫ് വൈകുന്നേരം 3 മണിക്ക് ഗവർണറെ കാണും

Kerala

സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടം

Kerala

സംസ്ഥാനത്ത് അടുത്ത 3 ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത,വിവിധ ജില്ലകളില്‍ മഞ്ഞ ജാഗ്രത

പുതിയ വാര്‍ത്തകള്‍

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

പാർക്ക് സ്ട്രീറ്റ് കേസ് കെട്ടിച്ചമച്ചതെന്ന് പറഞ്ഞ മമതയെ പൊളിച്ച ഐപിഎസ് ഉദ്യോഗസ്ഥ ; മമത മാറ്റി നിർത്തിയ ദമയന്തി സെന്നിനെ വീണ്ടും നിയമിച്ച് സുവേന്ദു

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

വോട്ടര്‍പട്ടികയില്‍ നിന്നും പേര് വെട്ടിയവര്‍ക്ക് പണികൊടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍; പേരില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം നല്‍കില്ല: അഗ്നിമിത്ര പോള്‍

വയോജന വകുപ്പ് രൂപീകരിച്ച് ഉത്തരവ് പുറത്തിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.