അഞ്ചു വയസ്സുകാരിയെ ക്രൂരമായി ബലാൽക്കാരം ചെയ്യത് കൊന്ന അസ്ഫാക്കിന്റെ ലൈഗിംകാവയവം പ്രഗൽഭരായ ഡോക്ടർമാരുടെ സാന്നിധ്യത്തിൽ ശസ്ത്രക്രിയ ചെയ്ത് നീക്കിയതിനു ശേഷം.. ഒറ്റക്ക് ഒരു സെല്ലിൽ അടച്ച് 24 മണിക്കൂറും ബ്ലു ഫിലിം കാണാൻ വിടണം എന്നാണ് ഹരീഷ് പേരടി പറയുന്നത്.
ആലുവയിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം കേരളത്തിന്റെ മനസ്സാക്ഷിയിലുണ്ടാക്കിയ നടുക്കം ഇതുവരെ വിട്ടു മാറിയിട്ടില്ല. കേസിലെ പ്രതിയായ അസ്ഫാക് ആലത്തിന് തൂക്കുകയറും കിട്ടിക്കഴിഞ്ഞു. എറണാകുളം പോക്സോ കോടതിയാണ് പ്രതിക്ക് തൂക്കുകയർ വിധിച്ചത്.ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.
ഹരീഷ് പേരടിയുടെ ഫേസ്ബുക് പോസ്റ്റ് .സംസ്ഥാന രൂപികരണത്തിനുശേഷം കേരളത്തിൽ 26 തൂക്കികൊലകൾ നടന്നത്രേ1991-ലെ റിപ്പർ ചന്ദ്രന്റെ വധശിക്ഷക്ക് ശേഷം 32 വർഷങ്ങളായി കേരളത്തിൽ വധശിക്ഷ നടപ്പിലായിട്ടില്ലന്നാണ് അറിവ്.പക്ഷെ കേരളത്തിലെ പൂജപ്പുര,വിയ്യൂർ,കണ്ണൂർ എന്നി മൂന്ന് ജയിലുകളിലായി 16 പേർ വധശിക്ഷ കാത്ത് വർഷങ്ങളായി സുഖവാസത്തിലാണത്രേ.വിധിന്യായത്തിലെ അക്ഷരങ്ങൾ കൊണ്ട് കൊന്നാലും ആ പ്രതികൾ പിന്നെയും വർഷങ്ങൾ ജീവിക്കുമെന്നതാണ് നിലവിലെ യാഥാർത്ഥ്യം.പിന്നെയെന്തിനാണ് ഇങ്ങിനെയൊരു വിധിയും അതിന്റെ പേരിലൊരു തർക്കവും എന്ന് എനിക്കറിയില്ല..ഇനി എന്റെ സ്വപ്നത്തിലെ വിധി..അഞ്ചു വയസ്സുകാരിയെ ക്രൂരമായി ബലാൽക്കാരം ചെയ്യത് കൊന്ന ഇവന്റെ ലൈഗിംകാവയവം പ്രഗൽഭരായ ഡോക്ടർസിന്റെ സാന്നിധ്യത്തിൽ ശസ്ത്രക്രിയ ചെയ്ത് നീക്കിയതിനു ശേഷം..ഒറ്റക്ക് അവനെ ഒരു സെല്ലിൽ അടച്ച് 24 മണിക്കൂറും ബ്ലു ഫിലിം കാണാൻ വിടുക ..രണ്ട് ദിവസത്തിനുള്ളിൽ അവൻ ഹാർട്ടറ്റാക്ക് വന്ന് മരിച്ചോളും.വധശിക്ഷയെ എതിർക്കുന്ന ബുദ്ധിജീവികൾക്ക് അനുശോചനം രേഖപ്പെടുത്താനും അവസരമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: