Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പിആര്‍എസ് വായ്പ സര്‍ക്കാരിന്റെ കെണി; നെല്ലുവില നേരിട്ട് നല്കണമെന്ന് ആവശ്യം

Janmabhumi Online by Janmabhumi Online
Nov 13, 2023, 09:00 am IST
in Kerala
രോഗബാധ മൂലം നശിക്കുന്നുനശിച്ച നെല്‍ച്ചെടികളുമായി കര്‍ഷകര്‍

രോഗബാധ മൂലം നശിക്കുന്നുനശിച്ച നെല്‍ച്ചെടികളുമായി കര്‍ഷകര്‍

FacebookTwitterWhatsAppTelegramLinkedinEmail

ആലപ്പുഴ: നെല്ല് കൊടുത്തതിന്റെ വിലയായി കര്‍ഷകര്‍ക്ക് നല്കുന്ന പിആര്‍എസ് വായ്പ ഇനി മുതല്‍ വേണ്ടെന്ന് കര്‍ഷകര്‍. സപ്ലൈകോ ബാങ്കുകളില്‍ നിന്ന് പണം വായ്പ എടുത്ത ശേഷം നേരിട്ട് പണം കര്‍ഷകര്‍ക്ക് നല്കുന്ന സംവിധാനം ഉണ്ടാകണം എന്നാണ് നെല്‍കര്‍ഷകരുടെ ആവശ്യം. തകഴിയില്‍ കര്‍ഷകന്‍ കെ. ജി. പ്രസാദ്(56) ആത്മഹത്യ ചെയ്യേണ്ടി വന്നത് പിആര്‍എസ് വായ്പാ കെണി കാരണമാണെന്ന് കര്‍ഷകര്‍ പറയുന്നു.

കര്‍ഷകര്‍ക്ക് നല്‌കേണ്ട നെല്ലുവില ബാങ്കുകളില്‍ നിന്ന് സര്‍ക്കാരോ സപ്ലൈകോയോ വായ്പ എടുക്കണം. പിന്നീട് നെല്ലു വില കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നല്കണമെന്നാണ് ആവശ്യം. മാത്രമല്ല, നെല്ലുവിലയില്‍ മൂന്നില്‍ രണ്ടു തുകയും നല്കുന്നത് കേന്ദ്രസര്‍ക്കാരാണ്. ഈ തുക സംസ്ഥാനം വക മാറ്റി ചെലവഴിച്ച് പിന്നീടാണ് കര്‍ഷകര്‍ക്ക് നല്കുന്നത്. ഇതൊഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നെല്ലുവില നേരിട്ട് കര്‍ഷകരുടെ അക്കൗണ്ടില്‍ നല്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

സാമ്പത്തിക ബാധ്യത ഉടനുണ്ടാകുന്നില്ല എന്ന കാരണത്താലാണ് സര്‍ക്കാര്‍ ബാങ്കുകളുമായി ധാരണയുണ്ടാക്കി നെല്‍വില നല്കാന്‍ പിആര്‍എസ് വായ്പാ രീതി കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തുടരുന്നത്. സര്‍ക്കാര്‍ ഗാരണ്ടിയില്‍ വ്യക്തിഗത വായ്പ ആയാണ് നെല്ലുവില ബാങ്കുകളില്‍ നിന്ന് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ബാങ്കുകളില്‍ പിആര്‍എസ് (പാഡി രസീത് സ്ലിപ്) ഹാജരാക്കുമ്പോള്‍ വായ്പയായി നെല്ലു വില നല്കും. പക്ഷേ ഇത് നിലനില്‍ക്കുമ്പോള്‍ മറ്റൊരു വായ്പയ്‌ക്കായി ചെല്ലുമ്പോഴാണ് കര്‍ഷകര്‍ കെണിയിലാകുന്നത്. പ്രസാദിന് സംഭവിച്ചതും ഇതാണ്. തുടര്‍ക്കൃഷിക്കായി വായ്പ ചോദിച്ചപ്പോള്‍ സിബില്‍ സ്‌കോര്‍ കുറവാണെന്ന് പറഞ്ഞ് വായ്പ നിഷേധിച്ചു. കര്‍ഷകര്‍ക്ക് നല്കുന്ന പിആര്‍എസ് വായ്പ നിശ്ചിത സമയ പരിധിക്കുള്ളില്‍ സര്‍ക്കാര്‍ തിരിച്ചടച്ചില്ലെങ്കില്‍ ഈ കാലയളവില്‍ സിബില്‍ സ്‌കോറിലെ കുറവ് മൂലം മറ്റ് വായ്പകള്‍ കിട്ടാത്ത സാഹചര്യമുണ്ടാകും. വിദ്യാഭ്യാസ വായ്പ പോലും എടുക്കാനാകാത്ത നിരവധി കര്‍ഷകര്‍ കുട്ടനാട്ടിലുണ്ട്.

പിആര്‍എസ് വായ്പയല്ല പ്രസാദിന് വായ്പ കിട്ടാന്‍ തടസമായതെന്നാണ് സര്‍ക്കാര്‍ നിലപാട്. 2021-22 ല്‍ പ്രസാദില്‍ നിന്നു സംഭരിച്ച നെല്ലിന്റെ വില പിആര്‍എസ് വായ്പയായി ഫെഡറല്‍ ബാങ്ക് വഴി നല്കുകയും സമയബന്ധിതമായി അടച്ചുതീര്‍ക്കുകയും ചെയ്തിരുന്നതായി മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു.

2022-23 സീസണിലെ ഒന്നാം വിളയായി പ്രസാദില്‍ നിന്ന് 4896 കിലോഗ്രാം നെല്ലു സംഭരിക്കുകയും അതിന്റെ വിലയായി 1,38,655 രൂപ കേരള ബാങ്ക് വഴി പിആര്‍എസ് വായ്പയായി അനുവദിക്കുകയും ചെയ്തു. അതിന്റെ തിരിച്ചടവിന്റെ സമയപരിധി ആവുന്നതേയുള്ളുവെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു. എന്നാല്‍ പിആര്‍എസ് വായ്പ മറ്റു വായ്പകള്‍ക്ക് തടസമായി സിബില്‍ സ്‌കോറില്‍ പ്രതിഫലിക്കുമെന്നു ബാങ്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

Tags: Paddy FarmersPRS loanKerala Government
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോ. സിസ തോമസിന് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ രണ്ടാഴ്ചയ്‌ക്കകം നല്‍കണമെന്ന് ഹൈക്കോടതി

Agriculture

കേന്ദ്രം കൂട്ടും, കേരളം കുറയ്‌ക്കും, അതാണുപതിവ്! ഇത്തവണയെങ്കിലും നെല്‍കര്‍ഷകര്‍ക്കു കൂടിയ വില ലഭിക്കുമോ?

Thiruvananthapuram

ഭീഷണി സൃഷ്ടിക്കുന്ന വന്യജീവികളെ കൊല്ലാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍

Kerala

കടമുണ്ടാക്കിയതല്ലാതെ സര്‍ക്കാര്‍ എന്ത് നേടി: കുമ്മനം

കോട്ടയത്ത് ഹിന്ദു ഐക്യവേദി കാര്യാലയമായ സത്യാനന്ദത്തില്‍ നടന്ന മഹിളാ ഐക്യവേദി സംസ്ഥാന സമിതി യോഗം
Kerala

പട്ടികജാതി സമൂഹത്തിനു വേണ്ടി സംസാരിക്കുന്നവരെ സര്‍ക്കാര്‍ ഒറ്റപ്പെടുത്തുന്നു: മഹിളാ ഐക്യവേദി

പുതിയ വാര്‍ത്തകള്‍

ആര്‍വിഎന്‍എല്‍ (ഇടത്ത്) തുര്‍ക്കി എഞ്ചിനീയറിംഗ് കമ്പനിയായ ടുമാസിന്‍റെ ലോഗോ (നടുവില്‍) തുര്‍ക്കി പ്രസി‍ഡന്‍റ് റെസപ് തയ്യിപ് എര്‍ദോഗാന്‍ (വലത്ത്)

തുര്‍ക്കി കമ്പനിയായ ടുമാസുമായുള്ള കരാര്‍ റദ്ദാക്കാന്‍ റെയില്‍വേ നിര്‍മ്മാണക്കമ്പനിയായ ആര്‍വിഎന്‍എല്‍

ഒളിംപ്യന്‍ ഷൈനി വില്‍സണ്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍നിന്ന് പടിയിറങ്ങി, കേരളത്തിലേക്കു മടങ്ങും

രാജ്യത്ത് കൊവിഡ് കേസുകള്‍ 3000 കടന്നു, കേരളത്തില്‍ 1336 ആക്ടിവ് കൊവിഡ് കേസുകള്‍

3598 ITI LOGO

108 സര്‍ക്കാര്‍ ഐടിഐകളിലായി 78 ട്രേഡുകള്‍, പ്രവേശനത്തിന് ജൂണ്‍ 20 വരെ അപേക്ഷിക്കാം

സ്‌കൂളുകളിലെ റോഡ് സേഫ്റ്റി കേഡറ്റുകള്‍ക്കും ഗ്രേസ്മാര്‍ക്ക് സജീവ പരിഗണനയിലെന്ന് ഗതാഗതമന്ത്രി

സത്യകി സവര്‍ക്കര്‍ (വലത്ത്) അമ്മ ഹിമാനി സവര്‍ക്കര്‍ (ഇടത്ത്)

ആരാണ് സത്യകി സവര്‍ക്കര്‍? സത്യകി സവര്‍ക്കറുടെ മാതൃപരമ്പര തേടി രാഹുല്‍ഗാന്ധി; ഹിന്ദുത്വത്തില്‍ അടിയുറച്ച സത്യകിയുടെ കുടുംബം

വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകള്‍ ഫോണില്‍ എസ്.എം.എസ്. മുഖേന ലഭിക്കണോ? വഴിയുണ്ട്

എല്‍പി വിഭാഗത്തില്‍ 198 അധ്യയന ദിവസങ്ങളും 800 പഠന മണിക്കൂറുകളും,ഹൈസ്‌കൂളില്‍ അരമണിക്കൂര്‍ കൂടി കൂട്ടിച്ചേര്‍ത്തു

വൈപ്പിനില്‍ നിര്‍ത്തിയിട്ട റോ-റോയില്‍ വാട്ടര്‍ മെട്രോ ഇടിച്ചു; ആഭ്യന്തര അന്വേഷണം ആരംഭിച്ച് കെഎംആര്‍എല്‍

കഞ്ചിക്കോട് ഭീതി വിതച്ച കാട്ടാനയെ ഉൾക്കാട്ടിലേക്ക് തുരത്തിയോടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies