Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിആര്‍എസ് വായ്‌പ സര്‍ക്കാരിന്റെ കെണി; നെല്ലുവില നേരിട്ട് നല്കണമെന്ന് ആവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2023, 09:00 am IST
in Kerala
രോഗബാധ മൂലം നശിക്കുന്നുനശിച്ച നെല്‍ച്ചെടികളുമായി കര്‍ഷകര്‍

രോഗബാധ മൂലം നശിക്കുന്നുനശിച്ച നെല്‍ച്ചെടികളുമായി കര്‍ഷകര്‍

ആലപ്പുഴ: നെല്ല് കൊടുത്തതിന്റെ വിലയായി കര്‍ഷകര്‍ക്ക് നല്കുന്ന പിആര്‍എസ് വായ്‌പ ഇനി മുതല്‍ വേണ്ടെന്ന് കര്‍ഷകര്‍. സപ്ലൈകോ ബാങ്കുകളില്‍ നിന്ന് പണം വായ്‌പ എടുത്ത ശേഷം നേരിട്ട് പണം കര്‍ഷകര്‍ക്ക് നല്കുന്ന സംവിധാനം ഉണ്ടാകണം എന്നാണ് നെല്‍കര്‍ഷകരുടെ ആവശ്യം. തകഴിയില്‍ കര്‍ഷകന്‍ കെ. ജി. പ്രസാദ്(56) ആത്മഹത്യ ചെയ്യേണ്ടി വന്നത് പിആര്‍എസ് വായ്‌പാ കെണി കാരണമാണെന്ന് കര്‍ഷകര്‍ പറയുന്നു.

കര്‍ഷകര്‍ക്ക് നല്‌കേണ്ട നെല്ലുവില ബാങ്കുകളില്‍ നിന്ന് സര്‍ക്കാരോ സപ്ലൈകോയോ വായ്‌പ എടുക്കണം. പിന്നീട് നെല്ലു വില കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നല്കണമെന്നാണ് ആവശ്യം. മാത്രമല്ല, നെല്ലുവിലയില്‍ മൂന്നില്‍ രണ്ടു തുകയും നല്കുന്നത് കേന്ദ്രസര്‍ക്കാരാണ്. ഈ തുക സംസ്ഥാനം വക മാറ്റി ചെലവഴിച്ച് പിന്നീടാണ് കര്‍ഷകര്‍ക്ക് നല്കുന്നത്. ഇതൊഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നെല്ലുവില നേരിട്ട് കര്‍ഷകരുടെ അക്കൗണ്ടില്‍ നല്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

സാമ്പത്തിക ബാധ്യത ഉടനുണ്ടാകുന്നില്ല എന്ന കാരണത്താലാണ് സര്‍ക്കാര്‍ ബാങ്കുകളുമായി ധാരണയുണ്ടാക്കി നെല്‍വില നല്കാന്‍ പിആര്‍എസ് വായ്‌പാ രീതി കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തുടരുന്നത്. സര്‍ക്കാര്‍ ഗാരണ്ടിയില്‍ വ്യക്തിഗത വായ്‌പ ആയാണ് നെല്ലുവില ബാങ്കുകളില്‍ നിന്ന് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ബാങ്കുകളില്‍ പിആര്‍എസ് (പാഡി രസീത് സ്ലിപ്) ഹാജരാക്കുമ്പോള്‍ വായ്‌പയായി നെല്ലു വില നല്കും. പക്ഷേ ഇത് നിലനില്‍ക്കുമ്പോള്‍ മറ്റൊരു വായ്‌പയ്‌ക്കായി ചെല്ലുമ്പോഴാണ് കര്‍ഷകര്‍ കെണിയിലാകുന്നത്. പ്രസാദിന് സംഭവിച്ചതും ഇതാണ്. തുടര്‍ക്കൃഷിക്കായി വായ്‌പ ചോദിച്ചപ്പോള്‍ സിബില്‍ സ്‌കോര്‍ കുറവാണെന്ന് പറഞ്ഞ് വായ്‌പ നിഷേധിച്ചു. കര്‍ഷകര്‍ക്ക് നല്കുന്ന പിആര്‍എസ് വായ്‌പ നിശ്ചിത സമയ പരിധിക്കുള്ളില്‍ സര്‍ക്കാര്‍ തിരിച്ചടച്ചില്ലെങ്കില്‍ ഈ കാലയളവില്‍ സിബില്‍ സ്‌കോറിലെ കുറവ് മൂലം മറ്റ് വായ്‌പകള്‍ കിട്ടാത്ത സാഹചര്യമുണ്ടാകും. വിദ്യാഭ്യാസ വായ്‌പ പോലും എടുക്കാനാകാത്ത നിരവധി കര്‍ഷകര്‍ കുട്ടനാട്ടിലുണ്ട്.

പിആര്‍എസ് വായ്‌പയല്ല പ്രസാദിന് വായ്‌പ കിട്ടാന്‍ തടസമായതെന്നാണ് സര്‍ക്കാര്‍ നിലപാട്. 2021-22 ല്‍ പ്രസാദില്‍ നിന്നു സംഭരിച്ച നെല്ലിന്റെ വില പിആര്‍എസ് വായ്‌പയായി ഫെഡറല്‍ ബാങ്ക് വഴി നല്കുകയും സമയബന്ധിതമായി അടച്ചുതീര്‍ക്കുകയും ചെയ്തിരുന്നതായി മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു.

2022-23 സീസണിലെ ഒന്നാം വിളയായി പ്രസാദില്‍ നിന്ന് 4896 കിലോഗ്രാം നെല്ലു സംഭരിക്കുകയും അതിന്റെ വിലയായി 1,38,655 രൂപ കേരള ബാങ്ക് വഴി പിആര്‍എസ് വായ്‌പയായി അനുവദിക്കുകയും ചെയ്തു. അതിന്റെ തിരിച്ചടവിന്റെ സമയപരിധി ആവുന്നതേയുള്ളുവെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു. എന്നാല്‍ പിആര്‍എസ് വായ്‌പ മറ്റു വായ്‌പകള്‍ക്ക് തടസമായി സിബില്‍ സ്‌കോറില്‍ പ്രതിഫലിക്കുമെന്നു ബാങ്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

Tags: Kerala GovernmentPaddy FarmersPRS loan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

Kerala

സര്‍ക്കാര്‍ പണം അനുവദിക്കുന്നില്ല; പദ്ധതികള്‍ അവതാളത്തില്‍ ആനുകൂല്യങ്ങള്‍ കിട്ടാതെ ജനം വലയുന്നു

Kerala

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ തിരുവനന്തപുരത്ത് ഉദ്ഘാടനം നടത്തിയ കായികഭവന്‍
Kerala

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പണി പൂര്‍ത്തിയാക്കാതെ കായികഭവന്‍ ഉദ്ഘാടനം ചെയ്തു

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.