Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാകിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാന്‍കാരെ തല്ലിയോടിക്കുന്നു; മനുഷ്യാവകാശപ്രവര്‍ത്തകര്‍ എന്തേ കുരയ്‌ക്കുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2023, 11:31 pm IST
in World

ഇസ്ലാമബാദ്പാ: കിസ്ഥാനില്‍ നിന്നും ലക്ഷക്കണക്കായ അഫ്ഗാനിസ്ഥാന്‍കാരെ അക്ഷരാര്‍ത്ഥത്തില്‍ ആട്ടിപ്പായിക്കുകയാണ്. ജീവനും കൊണ്ട് അഫ്ഗാനികള്‍ കയ്യില്‍കിട്ടിയ സാധനങ്ങള്‍ വാരിക്കൂട്ടി പ്രാണരക്ഷാര്‍ത്ഥം പാകിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലേക്ക് പായുകയാണ്. ഇരുകൂട്ടരും മുസ്ലിങ്ങളാണെന്നിരിക്കെ എന്തുകൊണ്ടാണ് ഒരു രാജ്യത്തെ മുസ്ലിങ്ങള്‍ മറ്റൊരു രാജ്യത്തെ മുസ്ലിങ്ങളെ ആട്ടിപ്പായിക്കുന്നത്?

ലക്ഷക്കണക്കിന് വരുന്ന അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ കൂട്ടപ്പലായനം കണ്ട് ഇന്ത്യയില്‍പ്പോലും ഒരു മനുഷ്യാവകാശപ്രവര്‍ത്തകനും ദുഖമില്ല. അവര്‍ ഈയൊരു കാഴ്ച കണ്ടില്ലെന്ന് നടിക്കുന്നു. അല്ലെങ്കിലും അവരുടെ പ്രതികരണങ്ങള്‍ കൃത്യമായ രാഷ്‌ട്രീയം വെച്ചുകൊണ്ടുള്ളത് മാത്രമാണല്ലോ. എല്ലാ സ്ത്രീപീഡനങ്ങളിലും എല്ലാ അഭയാര്‍ത്ഥി പ്രശ്നങ്ങളിലും അവര്‍ ഇളകില്ല പ്രത്യേകം തെരഞ്ഞെടുത്ത സ്ത്രീപീഡനങ്ങള്‍, അഭയാര്‍ത്ഥി പ്രശ്നങ്ങള്‍ എന്നിവയ്‌ക്കെതിരെ മാത്രമാണ് ഇന്ത്യയിലെ മനുഷ്യാവകാശപ്രവര്‍ത്തകരും പ്രതിപക്ഷപ്പാര്‍ട്ടികളും നാവനക്കുകയുള്ളൂ. അല്ലെങ്കില്‍ കണ്ണില്ലാതെ, കാതില്ലാതെ, നാവില്ലാതെ അവര്‍ കുത്തിയിരിക്കും. പ്രതികരിക്കണമെങ്കില്‍ മോദിയ്‌ക്കെതിരെ പ്രയോഗിക്കാവുന്ന അഭയാര്‍ത്ഥി പ്രശ്നമോ സ്ത്രീ പീഡനമോ ആയിരിക്കണം. അതുകൊണ്ടാണ് പലസ്തീനിലെ അഭയാര്‍ത്ഥി പ്രശ്നങ്ങളില്‍ കണ്ണീരൊഴുക്കുകയും കലിയിളകുകയും ചെയ്യുന്നവര്‍ പാകിസ്ഥാനില്‍ നിന്നുള്ള അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ കൂട്ടപ്പലായനത്തില്‍ ഒന്നും മിണ്ടാതിരിക്കുന്നത്.

പാകിസ്ഥാനിലെ അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍

പാകിസ്ഥാനില്‍ 40 ലക്ഷം അഭയാര്‍ത്ഥികള്‍ ഉണ്ട്. ഇതില്‍ ഭൂരിഭാഗവും അഫ്ഗാനിസ്ഥാന്‍ കാരാണ്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചപ്പോള്‍ ഭയപ്പെട്ട് ഓടിരക്ഷപ്പെട്ടവരാണ് ഇവരില്‍ ഭൂരിഭാഗം അഫ്ഗാനിസ്ഥാനികളും. പക്ഷെ ചിലരൊക്കെ 1979ല്‍ സോവിയറ്റ് യൂണിയന്‍ അഫ്ഗാനിസ്ഥാനെ ആക്രമിച്ചപ്പോള്‍ ഓടിപ്പോന്നവരാണ്.

അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്ക് ഒഴിഞ്ഞുപോകാന്‍ ഒക്ടോബര്‍ 31 വരെ സമയം അനുവദിച്ചിരുന്നു. ഈ സമയം കഴിഞ്ഞും ഒഴിഞ്ഞുപോകാത്തവരെ പ്രാദേശിക ഭരണത്തിന്റെ സഹായത്തോടെ നാടുകടത്തുമെന്ന് പാകിസ്ഥാന്‍ അറിയിച്ചിരുന്നു. മതിയായ യാത്രാരേഖകളില്ലാത്തവരെ ആദ്യഘട്ടത്തില്‍ നാടുകടത്തും. മറ്റുള്ളവരെ ഘട്ടം ഘട്ടമായി നാടുകടത്തും. പാക് ആഭ്യന്തരമന്ത്രാലയം പറയുമ്പോള്‍ മൃദുവായാണ് കാര്യങ്ങള്‍ പറയുന്നതെങ്കിലും പ്രവര്‍ത്തിയില്‍ അങ്ങിനെയല്ല.അതുകൊണ്ട് തന്നെയാണ് കിട്ടിയ ദിക്ക് ലാക്കാക്കി ലക്ഷക്കണക്കിന് അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ തമ്മില്‍ ഭേദം താലിബാന്‍ എന്ന നിലപാടെടുത്ത് അഫ്ഗാനിസ്ഥാനിലേക്ക് പലായനം ചെയ്യുന്നത്.

മാത്രമല്ല, താലിബാനുമായുള്ള പാകിസ്ഥാന്റെ ബന്ധം ഏതാണ്ട് തകര്‍ന്ന നിലയിലാണ്. ഇനി താലിബാന്‍ തീവ്രവാദികള്‍ പാകിസ്ഥാന്‍ ആക്രമിച്ച് ഭരണം പിടിക്കുമോ എന്ന ഭയവും പാകിസ്ഥാന് ഇല്ലാതില്ല. അപ്പോള്‍ അഫ്ഗാന്‍ സ്വദേശികള്‍ കൂടുതല്‍ ഉണ്ടായാല്‍ ഇത്തരം കലാപസാധ്യത കൂടും എന്നും പാകിസ്ഥാന്‍ മുന്‍കൂട്ടി കാണുന്നു.

Tags: pakistanTalibanafghan refugeesHuman rights activists
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

World

ബ്രിട്ടനിൽ അഭയം നേടാൻ സ്വവർഗാനുരാഗികളായി വേഷം കെട്ടി പാകിസ്ഥാനികളും ബംഗ്ലാദേശികളും : പിടികൂടി പുറത്താക്കുമെന്ന് യുകെ

World

ചൈനീസ് സിസിടിവി ക്യാമറകൾ ഉപയോഗിച്ച് ഇന്ത്യൻ സൈന്യത്തിന്റെ രഹസ്യങ്ങൾ ചോർത്തുന്നു : നേതൃത്വം കൊടുക്കുന്നത് ഐഎസ്ഐ ക്യാപ്റ്റൻ റാണ 

India

ഇന്ത്യയുടെ ധ്രുവസ്ത്ര മിസൈൽ നാശം വിതയ്‌ക്കും : നൂറുകണക്കിന് ശത്രു ടാങ്കുകളെ ഒരു നിമിഷം കൊണ്ട് ഭസ്‌മമാക്കുന്ന ആയുധം ഇനി സേനയ്‌ക്ക് കൂടുതൽ കരുത്തേകും

India

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ധ്രുവ് പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കുന്നു

അറബിക്കടലിൽ സംഘർഷാവസ്ഥ: പാകിസ്ഥാൻ തന്ത്രപരമായ മിസൈൽ വിക്ഷേപണത്തിന് ഒരുങ്ങുന്നു, മിസൈൽ ട്രാക്കിംഗ് കപ്പൽ ധ്രുവിനെ വിന്യസിച്ച് ഇന്ത്യ

ആധുനിക യുദ്ധവിമാന എൻജിനുകള്‍ നിര്‍മ്മിക്കാന്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യ പാടെ ഒഴിവാക്കും, യുഎസിലെ ജിഇയുമായി കരാറിലേക്ക്

വനിതാബില്ലിനെ തോല്‍പിക്കാന്‍ ഇടതിന്റെ കാല് പിടിക്കാന്‍ രാഹുല്‍ ഗാന്ധി, കേരളത്തില്‍ വരുമ്പോള്‍ സഖ്യകക്ഷികളാണെന്ന ബോധമില്ലേ? വിട്ടുനിന്ന് ഇടത്

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.