Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഓസ്‌ട്രേലിയ തകര്‍ത്തു; നെതര്‍ലന്‍ഡ്‌സിനെ പരാജയപ്പെടുത്തിയത് 309 റണ്‍സിന്

ലോകകപ്പിലെ റണ്‍സ് അടിസ്ഥാനത്തിലെ ഏറ്റവും വലിയ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2023, 12:12 am IST
in Cricket

ന്യൂദല്‍ഹി: ആദ്യം ഡേവിഡ് വാര്‍ണറുടെയും ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും തകര്‍പ്പന്‍ സെഞ്ചുറി, പിന്നാലെ ആദം സാംപയുടെ തകര്‍പ്പന്‍ ബൗളിങ്. ഇതു മതിയയായിരുന്നു നെതര്‍ലന്‍ഡ്‌സിനെതിരെ ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്ക് കൂറ്റന്‍ വിജയം സ്വന്തമാക്കാന്‍. 309 റണ്‍സിന്റെ അതിഗംഭീര വിജയമാണ് ഓസീസ് ഇന്നലെ ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ സ്വന്തമാക്കിയത്. ഓസീസിന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്.

റണ്‍സ് അടിസ്ഥാനത്തില്‍ ലോകകപ്പിലെ ഏറ്റവും വലിയ വിജയമാണിത്. 2015-ല്‍ പെര്‍ത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഓസ്‌ട്രേലിയ തന്നെ നേടിയ 275 റണ്‍സിന്റെ വിജയമായിരുന്നു ഇതിന് മുന്‍പ് റണ്‍സ് അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ വിജയം.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ എട്ട് വിക്കറ്റിന് 399 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ നെതര്‍ലന്‍ഡ്‌സ് 21 ഓവറില്‍ വെറും 90 റണ്‍സിന് പുറത്തായി. മൂന്ന് ഓവറില്‍ വെറും എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റെടുത്ത ആദം സാംപയാണ് നെതര്‍ലന്‍ഡ്സിനെ തകര്‍ത്തത്. രണ്ട് വിക്കറ്റ് മിച്ചല്‍ മാര്‍ഷും സ്വന്തമാക്കി. 25 റണ്‍സെടുത്ത ഓപ്പണര്‍ വിക്രംജിത്ത് സിങ്ങാണ് നെതര്‍ലന്‍ഡ്‌സിന്റെ ടോപ് സ്‌കോറര്‍. കോളിന്‍ ആക്കര്‍മാന്‍ (10), സിബ്രാന്‍ഡ് ഏങ്കല്‍ബ്രഷ് (11), സ്‌കോട്ട് എഡ്വേര്‍ഡ്സ് (പുറത്താവാതെ 12) തേജ നിഡമനുരു (14) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. മാക്സ് ഒഡൗഡ് (6), ബാസ് ഡീ ലീഡെ (4), ലോഗന്‍ വാന്‍ ബീക്ക് (0), റോള്‍ഫ് വാന്‍ ഡര്‍ മെര്‍വെ (0), ആര്യന്‍ ദത്ത് (1), പോള്‍ വാന്‍ മീകെരന്‍ (0) എന്നിവരും പുറത്തായി. മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ഡേവിഡ് വാര്‍ണര്‍, (93 പന്തില്‍ 104), ഗ്ലെന്‍ മാക്സ്വെല്‍ (44 പന്തില്‍ 106) എന്നിവരുടെ തകര്‍പ്പന്‍ സെഞ്ചുറി കരുത്തിലാണ് കൂറ്റന്‍ സ്‌കോറിലെത്തിയത്. സ്റ്റീവന്‍ സ്മിത്ത് (71), മര്‍നസ് ലബുഷെയ്ന്‍ (62) എന്നിവരും മികച്ച ബാറ്റിങ് കാഴ്ചവെച്ചു.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് തുടക്കത്തില്‍ തന്നെ മിച്ചല്‍ മാര്‍ഷിന്റെ (9) വിക്കറ്റ് നഷ്ടമായി. വാന്‍ ബീക്കിന്റെ പന്തില്‍ കോളിന്‍ ആക്കര്‍മാന് ക്യാച്ച്. മൂന്നാം വിക്കറ്റില്‍ വാര്‍ണര്‍-സ്മിത്ത് സഖ്യം ഒത്തുചേര്‍ന്നതോടെ ഓസീസ് വേഗത്തില്‍ റണ്‍സ് കണ്ടെത്തിത്തുടങ്ങി. ഇരുവരും 132 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ സ്മിത്തിനെ ആര്യന്‍ ദത്ത് പുറത്താക്കി. 68 പന്തില്‍ ഒരു സിക്സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സ്മിത്തിന്റെ ഇന്നിങ്സ്. നാലാമതെത്തിയ ലബുഷെയ്നും അക്രമിച്ചു കളിച്ചു. വാര്‍ണര്‍ക്കൊപ്പം 84 റണ്‍സാണ് ലബുഷെയ്ന്‍ കൂട്ടിച്ചേര്‍ത്തത്. 37-ാം ഓവറിലെ ആദ്യ പന്തില്‍ ഡീ ലീഡെയുടെ പന്തില്‍ ദത്തിന് ക്യാച്ച് നല്‍കി ലബുഷെയ്ന്‍ മടങ്ങി. തുടര്‍ന്നെത്തിയ ജോഷ് ഇന്‍ഗ്ലിസിന് (14) അധികനേരം പിടിച്ചുനില്‍ക്കാനായില്ല. തൊട്ടടുത്ത ഓവറില്‍ വാര്‍ണറും കൂടാരം കയറിയതോടെ ഓസീസ് 39.1 ഓവറില്‍ അഞ്ചിന് 267 എന്ന നിലയിലായി. ഇന്‍ഗ്ലിസ് പുറത്തായശേഷം ക്രീസിലെത്തിയ മാക്‌സ്‌വെല്‍ തകര്‍ത്തടിച്ചതോടെ ഓസീസ് സ്‌കോര്‍ കുത്തനെ ഉയര്‍ന്നു. ഇതിനിടെ കാമറൂണ്‍ ഗ്രീന്‍ (8) റണ്ണൗട്ടായി. എന്നാല്‍ മാക്സ്വെല്‍ തകര്‍ത്താടിയപ്പോള്‍ ഓസീസ് സ്‌കോര്‍ 400ന് അടുത്തെത്തി. അവസാന ഓവറിലാണ് മാക്സി മടങ്ങുന്നത്. 44 പന്തുകള്‍ മാത്രം നേരിട്ട താരം എട്ട് സിക്സും ഒമ്പത് ഫോറും നേടി. ലോഗന്‍ വാന്‍ ബീക്ക് 10 ഓവറില്‍ 74 റണ്‍സിന് നാല് വിക്കറ്റെടുത്തു. ബാസ് ഡീ ലീഡെയ്‌ക്ക് രണ്ട് വിക്കറ്റുണ്ട്. മാക്‌സ്‌വെല്ലാണ് കളിയിലെ താരം.

Tags: AustraliaNetherlands13th World Cup ODI Cricket
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ പുകഴ്‌ത്തി നെതർലാൻഡ്‌സ് രാജ്ഞി മാക്സിമ

Football

ഫിഫ ലോകകപ്പ് 2026: എഫാണ് ഓറഞ്ച് കട

Football

ഫിഫ ലോകകപ്പ് 2026: തുല്യശക്തരുടെ ഗ്രൂപ്പ് ഡി

World

ഓസ്‌ട്രേലിയ-ഇന്ത്യ പങ്കാളിത്തം എക്കാലത്തേക്കാളും പ്രാധാന്യം നിറഞ്ഞത് : ക്വാഡ് യോഗത്തിൽ പങ്കെടുക്കാൻ ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തും

India

ചോള കാലത്തെ  ‘ആനൈമംഗലം ചെപ്പേടുകള്‍’ നെതര്‍ലാന്‍ഡ്‌സ് ഭാരതത്തിന് കൈമാറി 

പുതിയ വാര്‍ത്തകള്‍

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.