Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശിവഗിരിയില്‍ ആയിരങ്ങള്‍ ആദ്യക്ഷരം കുറിച്ചു; വിദേശത്തു നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളുമായി രക്ഷിതാക്കളെത്തി

Janmabhumi Online by Janmabhumi Online
Oct 25, 2023, 03:27 pm IST
in Kerala, Thiruvananthapuram
ശിവഗിരിയില്‍ വിദ്യാദേവത ശാരദാംബയുടെ സന്നിധിയില്‍ സംന്യാസി ശ്രേഷ്ഠര്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കിയപ്പോള്‍

ശിവഗിരിയില്‍ വിദ്യാദേവത ശാരദാംബയുടെ സന്നിധിയില്‍ സംന്യാസി ശ്രേഷ്ഠര്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കിയപ്പോള്‍

FacebookTwitterWhatsAppTelegramLinkedinEmail

ശിവഗിരി: ശ്രീശാരദാംബയുടെ സന്നിധിയില്‍ അറിവിന്റെ ആദ്യക്ഷരം കുറിച്ച് ആയിരക്കണക്കിന് കുരുന്നുകള്‍. ശ്രീനാരായണ ഗുരുദേവന്‍ വിദ്യാദേവതയായി പ്രതിഷ്ഠിച്ചതാണ് ശിവഗിരിയിലെ ശാരദാദേവി. ഇവിടെ നിത്യവും വിദ്യാരംഭവും അന്നപ്രാശനവും നടക്കുന്നുണ്ട്. ശിവഗിരി മഠത്തില്‍ നടക്കുന്ന വിവാഹങ്ങളും ശാരദാദേവി സന്നിധിയിലാണ്.

ഇന്നലെ പ്രഭാതം മുതല്‍ ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ട്രഷറര്‍ സ്വാമി ശാരദാനന്ദ, മുന്‍ ജനറല്‍ സെക്രട്ടറിയും നിലവില്‍ ട്രസ്റ്റ് ബോര്‍ഡംഗവുമായ സ്വാമി വിശാലാനന്ദ, സ്വാമി ശിവനാരായണ തീര്‍ത്ഥ തുടങ്ങിയവര്‍ കുട്ടികള്‍ക്ക് ആദ്യക്ഷരം പകര്‍ന്നു നല്‍കി.

മറ്റ് സംന്യാസി ശ്രേഷ്ഠരായ ബോര്‍ഡ് അംഗം സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ചൈതന്യാനന്ദ, സ്വാമി സത്യാനന്ദ തീര്‍ത്ഥ, സ്വാമി ദിവ്യാനന്ദഗിരി, സ്വാമി മഹാദേവാനന്ദ, സ്വാമി ധര്‍മ്മചൈതന്യ, സ്വാമി ശങ്കരാനന്ദ, സ്വാമി ദേശികാനന്ദയതി, സ്വാമി അസംഗാനന്ദഗിരി, സ്വാമി ഗോവിന്ദാനന്ദ, സ്വാമി ഹംസതീര്‍ത്ഥ, സ്വാമി ശ്രീനാരായണ ദാസ് ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങുകളില്‍ സംബന്ധിച്ചു.

തലേന്ന് മുതല്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ ശിവഗിരിയിലേക്ക് കുട്ടികളുമായി എത്തിക്കൊണ്ടിരുന്നു. ശിവഗിരി അതിഥി മന്ദിരം ഉള്‍പ്പെടെയുള്ള താമസക്രമീകരണങ്ങള്‍ മതിയാകാതെ സമീപ പ്രദേശങ്ങളിലെ സൗകര്യങ്ങളും പ്രയോജനപ്പെടുത്തിയാണ് രക്ഷിതാക്കള്‍ കുട്ടികളുമായി എത്തിയത്. ശിവഗിരിയിലെത്തിയ മുഴുവന്‍ പേര്‍ക്കും പ്രഭാതഭക്ഷണം, ഗുരുപൂജാ പ്രസാദം, അന്നദാനവും ഉണ്ടായിരുന്നു. കൊടിമര മൈതാനവും തീര്‍ത്ഥാടന സമ്മേളന ഓഡിറ്റോറിയത്തിന്റെ പിന്‍ഭാഗവും ശങ്കരാനന്ദ നിലയവും സമീപ പ്രദേശങ്ങളും വാഹന പാര്‍ക്കിംഗിന് സൗകര്യപ്പെടുത്തിയിരുന്നു. വഴിപാട് കൗണ്ടറുകളും നിലവിലുള്ളതിനേക്കാള്‍ മുമ്പേ പ്രവര്‍ത്തന സജ്ജമാക്കുകയും കൂടുതല്‍ സംവിധാനം ഒരുക്കുകയും ചെയ്തതിനാല്‍ തിക്കും തിരക്കും ഒഴിവായി.

ശാരദാദേവി സന്നിധിയിലെ നവരാത്രി മണ്ഡപത്തില്‍ 15 ന് സിനിമാതാരം ഇന്ദ്രന്‍സ് ദീപം തെളിച്ചതോടെ സമാരംഭിച്ച വൈവിദ്യമാര്‍ന്ന പരിപാടികളും ഇന്നലെ സമാപിച്ചു. സംസ്ഥാനത്ത് എല്ലാ ജില്ലകളില്‍ നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും ദുബായ്, കാനഡ എന്നിവിടങ്ങളില്‍ നിന്നും എത്തിയവരുടെ കലാപ്രകടനങ്ങളും, ഭക്തിഗാന സദസ്സുകളും, തിരുവാതിര, കൈക്കൊട്ടികളി, വിവിധ നൃത്തങ്ങള്‍ തുടങ്ങിയവ അത്യാകര്‍ഷകമായിരുന്നു. പരിപാടികള്‍ അവതരിപ്പിച്ചവര്‍ക്കെല്ലാം ശിവഗിരി മഠത്തിന്റെ പ്രത്യേക സര്‍ട്ടിഫിക്കറ്റും സംന്യാസി ശ്രേഷ്ഠര്‍ നല്‍കുകയുണ്ടായി. ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉപഹാര വിതരണം നിര്‍വ്വഹിച്ചു. ട്രസ്റ്റ് ബോര്‍ഡംഗം സ്വാമി വിശാലാനന്ദ അവലോകനം നടത്തി.

Tags: vidyarambamVijayadasamisivagiri
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി ഒരു മതത്തേയും തള്ളിക്കളഞ്ഞിട്ടില്ല; പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം മനസിലാക്കിക്കൊണ്ട് : സ്വാമി സച്ചിദാനന്ദ

Thiruvananthapuram

ഉടുപ്പഴിക്കണമെന്ന് നിര്‍ബന്ധമുളള ക്ഷേത്രങ്ങളില്‍ പോകേണ്ട-സ്വാമി സച്ചിതാനന്ദ, ക്ഷേത്ര പ്രവേശന വിളംബരം നടപ്പാക്കാന്‍ തന്ത്രിമാരുടെ അഭിപ്രായം തേടിയില്ല

Kottayam

വിദ്യാനന്ദ സ്വാമികൾ കോട്ടയംകാർക്കും പ്രിയങ്കരൻ

Vicharam

ത്യാഗിവര്യനായ സുഗുണാനന്ദ സ്വാമികള്‍

Kerala

ആചാര പരിഷ്‌കരണം കാലഘട്ടത്തിനനുസൃതമായി നിര്‍വഹിക്കണം; ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ മതപാഠശാലകള്‍ സ്ഥാപിക്കണം: സ്വാമി സച്ചിദാനന്ദ

പുതിയ വാര്‍ത്തകള്‍

കോന്നി ആനക്കൂട്ടിലെ കുട്ടിയാന ചരിഞ്ഞു

അമേരിക്കയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് സ്ഥാനമില്ല, അനധികൃത കുടിയേറ്റക്കാരുടെ പ്രശ്നത്തില്‍ ഇടപെട്ടാല്‍ സൊഹ്റാന്‍ മംദാനിയെ അറസ്റ്റ് ചെയ്യുമെന്ന് ട്രംപ്

കൊല്ലത്ത് പാചക വാതക സിലിണ്ടറിന് തിപിടിച്ച് വീട് കത്തി നശിച്ചു

നടി കെ ആര്‍ വിജയ ശബരിമലയില്‍ നടയ്‌ക്ക് വച്ച ആന ചരിഞ്ഞു

ഹയര്‍ സെക്കണ്ടറി പാഠ്യപദ്ധതിയില്‍ സമഗ്ര പരിഷ്‌കാരം: മന്ത്രി വി ശിവന്‍കുട്ടി

ഉദ്ധവ് താക്കറെ (വലത്ത്) മകന്‍ ആദിത്യ താക്കറെയും ഫുഡ് റൈറ്ററും എഴുത്തുകാരനും  ടെലിവിഷൻ താരവുമായ കുനാൽ വിജയ് കറും വിഭവസമൃദ്ധമായ തീന്‍മേശയില്‍ ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്നു (ഇടത്ത്)

ഹിന്ദി വേണ്ടെന്ന് ഉദ്ധവ് താക്കറെ; മകന്‍ ആദിത്യ താക്കറെ കുശാലായി ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്ന വീഡിയോ പുറത്ത്

ഡിജിപി റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

മഴവിൽ അഴകിൽ ഒഴുകുന്ന നദി; വിസ്മയക്കാഴ്ചയ്‌ക്കു പിന്നിൽ

മുടികൊഴിച്ചിലാണോ? കരുത്തുള്ള മുടി നേടാൻ മുരിങ്ങയില മാത്രം മതി

ഡോ. ഹാരിസ് ചിറക്കല്ലിന്റെ ആരോപണം അന്വേഷിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies