Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹമാസ് ബന്ദികളാക്കിയ 250 പേരെ മോചിപ്പിച്ചു; 13 പേര്‍ കൊല്ലപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2023, 06:15 am IST
in World

ടെല്‍അവീവ്: ഇസ്രായേല്‍-ഹമാസ് പോരാട്ടം ശക്തമാകുന്നതിനിടെ ഹമാസ് ബന്ദികളാക്കിയ പതിമൂന്നു പേര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ ഇസ്രായേലിന്റെ വ്യോമാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് ഹമാസ് ആരോപിച്ചു. ഇവരില്‍ വിദേശികളുമുണ്ട്. ഇസ്രായേല്‍ പോര്‍ വിമാനങ്ങള്‍ ഗാസയിലെ അഞ്ചു കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടു നടത്തിയ വ്യോമാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് ആരോപണം. ഇതിനിടെ ഇസ്രായേല്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് ഗാസയില്‍ നിന്ന് ജനങ്ങളുടെ കൂട്ട പലായനം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, ഭീകരര്‍ ബന്ദികളാക്കിയ 250 ഇസ്രായേലികളെ പ്രതിരോധ സേന മോചിപ്പിച്ചു. ഗാസ അതിര്‍ത്തിക്കു സമീപത്തുനിന്ന് ഇവരെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ സേന പങ്കുവച്ചു. ഇസ്രായേല്‍ സൈന്യത്തിന്റെ ‘ഷായെറ്റെറ്റ് 13’ യൂണിറ്റാണ് സൂഫ ഔട്ട്പോസ്റ്റില്‍ കടന്നു കയറി 60 ഭീകരരെ വധിച്ച്, ബന്ദികളെ രക്ഷപ്പെടുത്തിയത്. ഹമാസ് ദക്ഷിണ നാവിക വിഭാഗത്തിന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍ മുഹമ്മദ് അബു ആലിയും കൊല്ലപ്പെട്ടവരിലുണ്ട്. 26 ഹമാസ് ഭീകരരെ സൈന്യം പിടികൂടി.

ഹമാസ് ഭീകരരില്‍ നിന്ന് സൂഫ പോസ്റ്റിന്റെ നിയന്ത്രണം പിടിച്ചെടുത്ത സേന, ചുറ്റും വലിയ തോതില്‍ സൈന്യത്തെ വിന്യസിച്ചു. ഇസ്രായേല്‍ ആക്രമണത്തിന് ഹമാസിനെ ആഗോള ഭീകര സംഘടന ഇസ്ലാമിക് സ്റ്റേറ്റ് സഹായിച്ചെന്ന് ഇസ്രായേല്‍ നയതന്ത്ര പ്രതിനിധി നൂര്‍ ഗിലോണ്‍ പറഞ്ഞു. അതിനിടെ, അമേരിക്കയ്‌ക്കു പുറമേ ബ്രിട്ടനും ഇസ്രായേലിന് സഹായവുമായെത്തി. കിഴക്കന്‍ മധ്യധരണ്യാഴിയില്‍ ബ്രിട്ടന്‍ യുദ്ധക്കപ്പല്‍ വിന്യസിച്ചു.
ഇസ്രായേലിനെതിരേ വടക്കന്‍ അതിര്‍ത്തിയില്‍ പുതിയ ചേരി രൂപപ്പെടുമോയെന്ന ആശങ്ക ശക്തമായി. ഗാസ മുനമ്പിലെ ഇസ്രായേല്‍ നടപടികളെ ആശ്രയിച്ചാകും പുതിയ പോര്‍ മുന്നണിയെന്ന് ഇറാന്‍ മുന്നറിയിപ്പു നല്കി. പുതിയ ചേരി രൂപീകരിക്കണമെന്ന് പല രാജ്യങ്ങളും ആവശ്യപ്പെട്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിര്‍ അബ്ദുല്ലാഹിയന്‍ വെളിപ്പെടുത്തി.

അതേസമയം, ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ഗാസ വിട്ടുപോകാന്‍ പ്രദേശവാസികള്‍ക്കു ഇസ്രായേല്‍ മുന്നറിയിപ്പുകൊടുത്ത്. എന്നാല്‍, ഇസ്രായേലിന്റെ വാക്കുകേട്ട് ഒഴിഞ്ഞുപോകരുതെന്ന് ഹമാസ് നിര്‍ദേശിച്ചു. വടക്കന്‍ ഗാസയില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കണമെന്ന് ഐക്യരാഷ്‌ട്ര സഭയോടും ഇസ്രായേല്‍ ആവശ്യപ്പെട്ടിരുന്നു. ഗാസ മുനമ്പിലെ വടക്കന്‍ പ്രദേശങ്ങളില്‍ ഹമാസിനെതിരേയുള്ള പോരാട്ടം ബലപ്പെടുത്താനാണ് ഇസ്രായേല്‍ ലക്ഷ്യം. കരയുദ്ധമാരംഭിച്ചാല്‍ ശക്തമായി നേരിടുമെന്ന് ഹമാസും പ്രഖ്യാപിച്ചു.

12 പേരെ കാണാതായതിനു പിന്നാലെ തങ്ങളുടെ പൗരന്മാര്‍ എത്രയും പെട്ടെന്ന് ഇസ്രായേല്‍ വിട്ടുപോരണമെന്ന് റഷ്യ അറിയിച്ചു. ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി ഇന്നലെ ഇസ്രായേല്‍ സന്ദര്‍ശിച്ചു. ഇസ്രായേല്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ചകളുണ്ടായി. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പാലസ്തീന്‍ പ്രസിഡന്റ് മുഹമ്മദ് അബ്ബാസുമായും സംഭാഷണം നടത്തി.

Tags: Hamas terroristskilledIsraelGaza
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

World

വെടിനിര്‍ത്തല്‍ കരാറിനിടെ ലെബനനില്‍ വീണ്ടും ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം, നിരവധി പേര്‍ കൊല്ലപ്പെട്ടു

World

ഗള്‍ഫിലെ പ്രതിസന്ധി മൂര്‍ച്ഛിക്കും;യുഎസുമായുള്ള സമാധാനചര്‍ച്ചയില്‍നിന്നും ഇറാന്‍ പിന്‍മാറി; കാരണം ഇസ്രയേലിന്റെ ലെബനോന്‍ ആക്രമണം

World

രണ്ട് മുതിർന്ന ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രായേൽ

A man looks at flames rising from an oil storage facility after it appeared to have been struck by an Israeli strike in Tehran, Iran, early Sunday, June 15, 2025. (AP Photo/Vahid Salemi)
News

യുദ്ധം നിർത്തുന്നതിൽ പാകിസ്ഥാനാണ് പ്രശ്‌നമെന്ന് അമേരിക്കൻ വിലയിരുത്തൽ

പുതിയ വാര്‍ത്തകള്‍

പ്രിന്‍സി ഒടുവില്‍ അറസ്റ്റില്‍; സൗഹൃദം സ്ഥാപിച്ച് വിരമിച്ച ഉദ്യോഗസ്ഥനില്‍ നിന്ന് 20 ലക്ഷം തട്ടി, നിരവധി പേര്‍ കെണിയില്‍ കുടുങ്ങി?

ബിജെപി ആലപ്പുഴ മേഖല സംഘടനാ സെക്രട്ടറി എൽ.പത്മകുമാർ അന്തരിച്ചു; സംസ്കാരം നാളെ തുറവൂരിൽ

പോലീസിന്റെ വൈരാഗ്യം തീർക്കൽ: കൗൺസിലറെ വീടുവളഞ്ഞ് അറസ്റ്റ് ചെയ്തു, ജയിലിലാക്കി, ഭാര്യയെ മർദ്ദിച്ചു; ആകാശത്തേക്ക് വെടിവെച്ചു

ഉറി സെക്ടറിൽ നിയന്ത്രണ രേഖയ്‌ക്ക് സമീപം സ്ഫോടനം : രണ്ട് സൈനികർക്ക് വീരമൃത്യു

ഗില്‍ബെര്‍ട്ടോ മോറ: ലോകകപ്പില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

ലോകകപ്പ് 2026: ഉദ്ഘാടന മത്സരത്തില്‍ ബ്രസീലിയന്‍ റഫറി വില്‍ട്ടണ്‍ സാംപയോ വിസില്‍ പോടും

‘ഒടുക്ക’ത്തെ ഗ്രൂപ്പില്‍ ക്രൊയേഷ്യയും ഇംഗ്ലണ്ടും !

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണങ്ങളിൽ 13 പേർ കൊല്ലപ്പെട്ടു

മദ്യം നൽകി നാ​ൽ​പ​ത്തി​യൊ​ന്നു​കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെയ്തു: 10 പേർ പിടിയിൽ

വ്യാജ ഒപ്പ് കേസ് : മമത ബാനർജിയുടെ കാളിഘട്ട് ഓഫീസിൽ പരിശോധന നടത്തി സിഐഡി സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.