Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതത്തിന്റെ പവിത്ര വിവാഹബന്ധത്തെ ഉയര്‍ത്തിപ്പിടിച്ച് ജസ്റ്റിസുമാരായ അനിരുദ്ധ് ബോസും ബേല ത്രിവേദിയും; ‘തകര്‍ന്ന ദാമ്പത്യം വിവാഹമോചനത്തിന് കാരണമല്ല’

വിവാഹമോചനം തേടി 27 വര്‍ഷം അലഞ്ഞ വ്യക്തിക്ക് വിവാഹമോചനം നിഷേധിച്ച് സുപ്രീംകോടതി. ഭാരതീയ സമൂഹത്തില്‍ വിവാഹം ഇപ്പോഴും പരിശുദ്ധവും ആത്മീയവുമായ ജീവിത ബന്ധവുമാണെന്ന് കോടതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2023, 08:41 pm IST
inIndia

ന്യൂദല്‍ഹി: നിര്‍മ്മല്‍ സിങ്ങും ഭാര്യ പരംജീത് കൗറും തമ്മിലുള്ള 21 വര്‍ഷത്തെ വിവാഹജീവിതം താളം തെറ്റിയത് 1984ല്‍ ആണ്. അന്ന് പരംജിത് സിങ്ങിന്റെ പ്രായം 62. അല്‍പം മുന്‍കോപക്കാരനായ പരംജിത് സിങ്ങ് നേരെ വിവാഹമോചനത്തിന് കോടതിയിലെത്തി. പക്ഷെ വിവിഹമോചനം തേടിയുള്ള ആ അലച്ചില്‍ 27 വര്‍ഷം നീണ്ടു. ഡോക്ടറും എയര്‍ഫോഴ്സ് ഓഫീസറുമാണ് നിര്‍മ്മല്‍ സിങ്ങ് പനേസര്‍.

നിരവധി കോടതികള്‍ കയറിയിറങ്ങി. ഒടുവില്‍ നിര്‍മ്മല്‍ സിങ്ങിന് 89 വയസ്സായപ്പോള്‍ കേസ് സുപ്രിംകോടതിയില്‍ എത്തി. പക്ഷെ അന്തിമവിധി നിര്‍മ്മല്‍ സിങ്ങിനെ തളര്‍ത്തുന്നതും ഭാരതീയ വിവാഹസങ്കല്‍പത്തിന്റെ പവിത്രതയെ ഉയര്‍ത്തിപ്പിടിക്കുന്നതുമായിരുന്നു. ഒരിയ്‌ക്കലും തിരിച്ചുചെല്ലാന്‍ കഴിയാത്ത വിധം തകര്‍ന്ന ദാമ്പത്യബന്ധം എന്ന കാരണം പറഞ്ഞ് വിവാഹമോചനം അനുവദിക്കുന്ന ഭരണഘടനയിലെ 142ാം വകുപ്പ് ഇക്കാര്യത്തില്‍ പ്രയോഗിക്കാന്‍ കഴിയില്ലെന്നാണ് സുപ്രീംകോടതി പറഞ്ഞത്. “ഭാരതീയ സമൂഹത്തില്‍ വിവാഹം ഇപ്പോഴും പരിശുദ്ധവും ആത്മീയവും ഭാര്യാ – ഭര്‍ത്താക്കന്മാര്‍ക്കിടയിലുള്ള വൈകാരികമായ ജീവിത ബന്ധവുമാണെന്നായിരുന്നു സുപ്രീംകോടതി വ്യാഴാഴ്ച വിധി പറഞ്ഞത്. ജസ്റ്റിസുമാരായ അനിരുദ്ധ ബോസും ബേല എം. ത്രിവേദിയും അംഗങ്ങളായ സുപ്രീംകോടതി ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഭാര്യ പരംജിത് കൗറിന്റെ വാദങ്ങള്‍ കണക്കിലെടുത്തായിരുന്നു സുപ്രീംകോടതിയുടെ ഈ വിധി. പരംജിത് കൗറിന് ഇപ്പോള്‍ 82 വയസുണ്ട്. 27 വര്‍ഷമായി ഇരുവരും വേര്‍പിരിഞ്ഞു ജീവിക്കുകയാണ്. ഇനിയുള്ള കാലം താന്‍ നിര്‍മ്മല്‍ സിങ്ങിനെ വാര്‍ധക്യകാലത്ത് ശുശ്രൂഷിക്കാമെന്നും വിവാഹമോചിതയായി മരിയ്‌ക്കേണ്ടി വരരുതെന്നുമുള്ള പരംജിത് കൗറിന് അപേക്ഷ സുപ്രീംകോടതി സ്വീകരിക്കുകയായിരുന്നു. അങ്ങിനെയാണ് നിര്‍മ്മല്‍ ജിത് സിങ്ങിന്റെ വിവാഹമോചന ഹര്‍ജി തള്ളിയത്. പരിശുദ്ധമായ തങ്ങളുടെ വൈവാഹികബന്ധത്തോടുള്ള ബഹുമാനം നിലനിര്‍ത്താന്‍ താന്‍ പരമാവധി ശ്രമിച്ചെന്നും ഭര്‍ത്താവിനെ വാര്‍ധക്യ കാലത്ത് പരിചരിക്കാന്‍ തയ്യാറാണെന്നും പരംജിത് കോടതിയെ അറിയിച്ചു. ദമ്പതികള്‍ക്ക് മൂന്ന് മക്കളും ഉണ്ട്. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും.

ഇന്ത്യന്‍ വ്യോമസേനയില്‍ ഉദ്യോഗസ്ഥനായിരുന്നു നിര്‍മ്മല്‍ സിങ്ങ്. 1984ല്‍ അദ്ദേഹത്തിന് ചെന്നൈയിലേക്ക് സ്ഥലംമാറ്റം കിട്ടി. എന്നാല്‍ ഭാര്യ പരംജിത് കൗര്‍ കൂടെ പോകാന്‍ തയ്യാറായില്ല. സെന്‍ട്രല്‍ സ്കൂളിലെ അധ്യാപികയായിരുന്നു ഭാര്യ പരംജിത് കൗര്‍. ഇതോടെ ആരംഭിച്ച പ്രശ്നങ്ങള്‍ ഒടുവില്‍ 1996ല്‍ വിവാഹ മോചന ഹര്‍ജി നല്‍കുന്നതിലേക്ക് നിര്‍മ്മല്‍ സിങ്ങിനെ നയിച്ചു. 2000ല്‍ ചണ്ഡീഗഡിലെ ജില്ലാ കോടതി  വിവാഹ മോചനം അനുവദിച്ചു. എന്നാല്‍ ഭാര്യ പരംജീത് കൗര്‍ നല്‍കിയ അപ്പീലില്‍ ആ വര്‍ഷം തന്നെ വിധി റദ്ദാക്കി. വിവിധ കോടതികള്‍ താണ്ടി കേസ് സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍ രണ്ട് പതിറ്റാണ്ടോളം കഴിഞ്ഞു.

അതേ സമയം ഈ കേസിന്റെ വിധി സമൂഹമാധ്യമങ്ങളില്‍ വേറെ രീതിയിലാണ് ചര്‍ച്ചയായത്. വിവാഹമോചനം പോലുള്ള കേസുകള്‍ തീര്‍പ്പാവാന്‍ കോടതികള്‍ എടുക്കുന്ന കാലാതാമസമാണ് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവിഷയമായത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കോടതികളില്‍ 43.2 ദശലക്ഷം കേസുകളാണ് കെട്ടിക്കിടക്കുന്നത്. വിവാഹം മോചനം അനുവദിക്കുന്നതില്‍ കോടതികള്‍ ഇടുങ്ങിയ സമീപനം സ്വീകരിക്കുന്നു എന്നും പലരും വിമര്‍ശനം ഉയര്‍ത്തി. ക്രൂരതയോ അക്രമങ്ങളോ സാമ്പത്തികമായ തര്‍ക്കങ്ങളോ ഇല്ലാതെ കോടതികള്‍ വിവാഹമോചനം അനുവദിക്കില്ലെന്ന് വരുന്നത് ദുരിതമാണെന്നും ചിലര്‍ പ്രതികരിച്ചു. അതേ സമയം പവിത്രമായ വിവാഹബന്ധത്തെ ഉയര്‍ത്തിപ്പിടിച്ച സുപ്രീംകോടതിയെ പലരും പ്രശംസിക്കുകയും ചെയ്തു.

Tags: Supreme CourtMARRIAGEdivorcearticle 142Nirmal Singh PanesarParamjith Kaursacred marriage
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

India

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

India

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

World

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

Kerala

ഗുരൂവായൂരില്‍ മലയാളി യുവതിക്ക് മിന്നുചാര്‍ത്തി സ്‌കോട്ട്ലന്‍ഡ് പാര്‍ലമെന്റ് അംഗം,സഫലമായത് പാമ്പാക്കുടക്കാരിയുടെ ആഗ്രഹം

പുതിയ വാര്‍ത്തകള്‍

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.