Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കരുവന്നൂരിലെ വഞ്ചനയ്‌ക്ക് മറയിടാന്‍ കള്ളക്കേസും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2023, 03:33 am IST
inEditorial

സഹകരണ ബാങ്കുകളില്‍ സംഘടനാ ബലവും അധികാരവും ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന അഴിമതിയെയും കൊള്ളയെയും കള്ളപ്പണം വെളുപ്പിക്കലിനെയും മറച്ചുപിടിക്കാനും, ഇതു ചെയ്ത പാര്‍ട്ടി നേതാക്കളെ സംരക്ഷിക്കാനും സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും ഏതറ്റംവരെയും പോകുമെന്ന് ഉറപ്പാണ്. ഇതിന് തെളിവാണ് കരുവന്നൂര്‍ ബാങ്കില്‍ തട്ടിപ്പിനിരയായവര്‍ക്ക് പണംതിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് പദയാത്ര നടത്തിയതിന് ബിജെപി നേതാവും മുന്‍ എംപിയുമായ സുരേഷ് ഗോപിക്കും നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകര്‍ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്.

കരുവന്നൂര്‍ സഹകരണ ബാങ്കു മുതല്‍ അയ്യന്തോളിലെ തൃശൂര്‍ ജില്ലാ സഹകരണ ബാങ്കുവരെയുള്ള പതിനെട്ട് കിലോമീറ്ററാണ് സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ പദയാത്ര നടന്നത്. ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത പദയാത്ര ഒരിടത്തുപോലും വാഹനങ്ങള്‍ തടയുകയോ ഗതാഗത തടസ്സമുണ്ടാക്കുകയോ ചെയ്തിരുന്നില്ല. അങ്ങനെയൊരു പരാതി ആരില്‍നിന്നും ഉയര്‍ന്നില്ല. ഒരു മാധ്യമവും ഇത്തരമൊരു സംഭവം റിപ്പോര്‍ട്ടു ചെയ്തിട്ടുമില്ല. എന്നിട്ടാണ് പദയാത്രനടന്ന് ഒരാഴ്ചയിലേറെ കഴിഞ്ഞ് സുരേഷ്‌ഗോപിക്കും മറ്റുമെതിരെ കള്ളക്കേസെടുത്തിരിക്കുന്നത്. കൃത്യമായ രാഷ്‌ട്രീയ ഗൂഢാലോചന ഇതിനുപിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേസിനെ ഭയമില്ലെന്നും പാവങ്ങള്‍ക്കുവേണ്ടി ശബ്ദിച്ചതിന്റെ പേരില്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്നും സുരേഷ് ഗോപി പ്രഖ്യാപിച്ചിരിക്കുകയാണ്. അറസ്റ്റുണ്ടായാല്‍ സുരേഷ് ഗോപിക്കൊപ്പം ആയിരങ്ങള്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്ന് ബിജെപിയും വ്യക്തമാക്കിയിരിക്കുന്നു.

കരുവന്നൂരിലെയും മറ്റിടങ്ങളിലെയും സഹകരണ ബാങ്കുകളില്‍ സിപിഎമ്മുകാര്‍ നടത്തിയിട്ടുള്ള അഴിമതികള്‍ ഓരോന്നായി പുറത്തുവരികയാണ്. ഈ പ്രശ്‌നം കരുവന്നൂരില്‍ മാത്രമായി ഒതുക്കാനാണ് സിപിഎമ്മും സര്‍ക്കാരും തുടക്കത്തില്‍ ശ്രമിച്ചത്. കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത് ഇതിനുവേണ്ടിയായിരുന്നു. ചിലരെ സ്ഥലംമാറ്റിയും മറ്റു ചിലരെ സസ്‌പെന്‍ഡ് ചെയ്തും കേസ് ഒതുക്കിത്തീര്‍ക്കാനും കുറ്റവാളികളെ സംരക്ഷിക്കാനും ശ്രമിച്ചെങ്കിലും അതില്‍ വിജയിച്ചില്ല. നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ സഹകരണബാങ്കുകള്‍ വഴി സഹസ്രകോടികളുടെ കള്ളപ്പണം വെളുപ്പിക്കലും നടന്നിട്ടുണ്ട് എന്നു മനസ്സിലാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ഏറ്റെടുത്തതോടെ സിപിഎം അങ്കലാപ്പിലായി. നിരവധി പാര്‍ട്ടി നേതാക്കളെ ഇഡി വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇവരില്‍നിന്ന് നടുക്കുന്ന വിവരങ്ങളാണ് ലഭിച്ചിട്ടുള്ളത്. ചില പ്രമുഖ സിപിഎം നേതാക്കളെ ഇഡി അറസ്റ്റു ചെയ്‌തേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നത് പാര്‍ട്ടി നേതൃത്വത്തെ പിടിച്ചുകുലുക്കി. ഇതിനിടെയാണ് സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ പദയാത്ര നടന്നതും, സംസ്ഥാന വ്യാപകമായി അതിന് അനുകൂലമായ പ്രതികരണം ലഭിച്ചതും. ഇതിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നില്ല. ഇതു സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടിയല്ല, നടപടിയാണ് വേണ്ടതെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു.

തട്ടിപ്പ് നടന്ന മറ്റു സഹകരണ ബാങ്കുകളിലേക്കും പ്രതിഷേധയാത്ര നടക്കുമെന്ന ഭീതി സിപിഎമ്മിനുണ്ട്. കരുവന്നൂര്‍ പദയാത്രയുടെ പേരില്‍ കേസെടുത്ത് സുരേഷ് ഗോപിയെ ഭയപ്പെടുത്തി പിന്മാറ്റാമെന്ന കണക്കുകൂട്ടലാണ് സര്‍ക്കാരിനുള്ളത്. എന്നാലിത് ജനരോഷം ക്ഷണിച്ചുവരുത്തുകയേയുള്ളൂ. അഴിമതിക്കാരെയും കൊള്ളക്കാരെയും ജയിലിലടയ്‌ക്കണമെന്ന ആവശ്യം ജനങ്ങളില്‍ ശക്തിപ്പെടുകയാണ്.
പാവങ്ങള്‍ നിക്ഷേപിച്ച പണം കട്ടുമുടിച്ചവരെയും കള്ളപ്പണം വെളുപ്പിച്ചവരെയുമൊക്കെ അധികാരം ഉപയോഗിച്ച് സര്‍ക്കാര്‍ ഏതറ്റംവരെയും പോയി സംരക്ഷിക്കുമ്പോഴാണ്, പാവങ്ങളുടെ പണം തിരിച്ചുനല്‍കണമെന്നു പറയുന്ന സുരേഷ് ഗോപിയെപ്പോലുള്ളവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്! നീതിനിഷേധം എന്നതിനുപരി നീതിയെ പ്രഹസനമാക്കി മാറ്റുന്ന രീതിയാണിത്. പിണറായി ഭരണത്തില്‍ ഇത് ഒറ്റപ്പെട്ട സംഭവവുമല്ല. സിപിഎമ്മും മന്ത്രിമാരും പ്രതിക്കൂട്ടില്‍ വരുന്ന കേസുകളില്‍ പോലീസിനെയും വിജിലന്‍സിനെയുമൊക്കെ ഉപയോഗിച്ച്, പ്രതിഷേധിക്കുന്നവരെയും പരാതിക്കാരെയും വേട്ടയാടുകയെന്നത് പിണറായി സര്‍ക്കാരിന്റെ ഔദ്യോഗിക നയമാണ്. മുഖ്യമന്ത്രിയും കുടുംബവും പ്രതിക്കൂട്ടിലായ ലൈഫ്മിഷന്‍ അഴിമതി കേസില്‍ ക്രൈംബ്രാഞ്ചിനെ ഇറക്കി തെളിവ് നശിപ്പിച്ചു. സ്വര്‍ണക്കടത്തുകേസില്‍ സ്വപ്‌ന സുരേഷ് വെളിപ്പെടുത്തലുകള്‍ നടത്തിയപ്പോള്‍ അവര്‍ക്കെതിരെ പോലീസിനെ വിട്ടു. മാത്യു കുഴല്‍നാടന്‍ എംഎല്‍എ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ഗുരുതരമായ അഴിമതിയാരോപണങ്ങളുന്നയിച്ചപ്പോള്‍ കുഴല്‍നാടനെതിരെയും വിജിലന്‍സ് കേസെടുത്തു.

രാജ്യാന്തര ബന്ധമുള്ള വലിയ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഇഡിയെ കേന്ദ്രസര്‍ക്കാര്‍ രാഷ്‌ട്രീയ ആയുധമാക്കുകയാണെന്ന് മുറവിളികൂട്ടുന്നവരാണ് രാഷ്‌ട്രീയ പ്രതികാരം തീര്‍ക്കാന്‍ ബിജെപി നേതാക്കള്‍ക്കെതിരെ പോലീസിനെ കയറൂരിവിടുന്നത്. സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴടങ്ങാതെയും ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങാതെയും ബ്ലാക്ക് മെയിലിങ്ങുകളില്‍ വീഴാതെയും അഴിമതിക്കെതിരെ പോരാടുന്നവരെ അടിച്ചമര്‍ത്താനും ജയിലിലടയ്‌ക്കാനുമുള്ള ശ്രമങ്ങളെ സര്‍വശക്തിയുമെടുത്ത് പ്രതിരോധിക്കേണ്ടതുണ്ട്.

Tags: cpmsuresh gopiKaruvannur Bank ScamFalse Case
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍

Kerala

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

Kerala

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

Kerala

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

Kerala

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

പുതിയ വാര്‍ത്തകള്‍

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.