മലപ്പുറം: ഫലസ്തീന്റെ ഭാരതത്തിലെ അംബാസഡര്‍ക്ക് ജമാ അത്തെ ഇസ്ലാമിയുടെ പരിപാടിയില്‍ . വെള്ളിയാഴ്ച ജമാഅത്തെ ഇസഌമി മലപ്പുറത്ത് സംഘടിപ്പിക്കുന്ന ഫലസ്തീന് ഐക്യദാര്‍ഡ്യ സമ്മേളനത്തിലാണ് അംബാസഡര്‍ അദ്നാന് അബു അല്‍ഹൈജ പങ്കെടുക്കുന്നത്. ഗാസയിലെ ഇസ്ളാം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കമൈലിന് സാത്തായും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
രാജ്യത്തെ വിഘടനവാദസംഘടനയുടെ പരിപാടിയില്‍ വിദേശരാജ്യത്തെ അംബാസിഡര്‍ പങ്കെടുക്കുന്നതാണ് വിവാദമായിരിക്കുന്നത്. പ്രത്യേകിച്ച ഭാരതം ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് പറഞ്ഞു കഴിഞ്ഞപ്പോള്‍ അതിനെതിരെയുള്ള സമ്മേളനമാണ് നടക്കുന്നത്. അംബാസഡറുടെ ജോലി ഇതാണോ എന്ന ചോദ്യവും അംബാസഡറിനെ പുറത്താക്കുകയാണ് വേണ്ടതെന്ന ആവശ്യവും ഉയരുന്നുണ്ട്
.
ഫലസ്തീന് ലക്ഷ്യത്തോടുള്ള ഭാരതത്തിന്റെ ഐക്യദാര്‍ഢ്യം മഹാത്മാഗാന്ധിയുടെ കാലം മുതലുള്ളതാണെന്ന് കഴിഞ്ഞ ദിവസം അബു അല്‍ഹൈജ പറഞ്ഞിരുന്നു.ഇസ്രയേലിനും ഫലസ്തീനിനും ഭാരതം ഒരു ‘സുഹൃത്ത്’ ആണെന്നും പിരിമുറുക്കം കുറയ്ക്കുന്നതിനും ഫലസ്തീന് പ്രശ്നത്തിന് പരിഹാരം കാണുന്നതിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ ഭാരതത്തിന് ‘യോഗ്യത’ ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
യൂറോപ്യന്‍ രാജ്യങ്ങള്‍, യുഎസ്, പശ്ചിമേഷ്യയിലെ രാജ്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെടാനും സമാധാനത്തിനായി പ്രവര്‍ത്തിക്കാന്‍ ഇസ്രായേലികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താനും ഭാരത്തതിനു കഴിയുമെന്നം് അല്‍ഹൈജ പറഞ്ഞു,
പ്രതികരിക്കാൻ ഇവിടെ എഴുതുക: