മട്ടാഞ്ചേരി: എപിഎല്‍ റേഷന്‍ കാര്‍ഡ് ബിപിഎല്‍ ആയി തരംമാറ്റുന്ന അപേക്ഷകള്‍ ഇന്നു മുതല്‍ 20 വരെ സ്വീകരിക്കാനിരിക്കെ നിലവിലുള്ള നടപടിക്രമങ്ങളെ മറികടന്ന് മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവരുടെനേരിട്ടുള്ള ശുപാര്‍ശകള്‍ കാര്‍ഡു തരം മാറ്റുന്നതില്‍ സ്വീകരിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് വിവാദമായി.
പൊതുവിതരണ രംഗത്തെ രാഷ്ട്രീയവല്‍ക്കരിക്കാനും അട്ടിമറിക്കാനുമുള്ള നീക്കമാണിതിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു. മതിയായ രേഖകളുമായി അക്ഷയ കേന്ദ്രങ്ങളിലൂടെയാണ് കാര്‍ഡുടമകള്‍ അപേക്ഷ നല്‍കേണ്ടത്. തുടര്‍ന്ന് ഉദ്യോഗസ്ഥ പരിശോധനകള്‍ക്ക് ശേഷമാണ് എന്‍പിഎസ്(നീല) എന്‍പിഎന്‍എസ് (വെള്ള) കാര്‍ഡുടമകളെ പിഎച്ച്എച്ച് (പിങ്ക്)വിഭാഗത്തിലേയ്ക്ക് മാറ്റുക. കാര്‍ഡിലെ അംഗങ്ങളെ അടിസ്ഥാനമാക്കി സൗജന്യമായും കുറഞ്ഞനിരക്കിലും ഭക്ഷ്യഉല്പന്നങ്ങള്, മറ്റുസൗജന്യങ്ങള്‍ എന്നിവ ലഭിക്കുന്ന കാര്‍ഡാണ് പിങ്ക്.
സര്‍ക്കാര്‍ ജീവനക്കാര്‍, 25000 രൂപ മാസ വരുമാനക്കാര്‍, ആയിരം ചതുരശ്ര അടി വീട്, നാലുചക്രവാഹനം, ഒരേക്കറില്‍ കൂടുതല്‍ ഭൂമി തുടങ്ങിയവയുള്ള കാര്‍ഡുടമകള്‍ക്ക് പിഎച്ച്എച്ച് (പിങ്ക്) കാര്‍ഡുമാറ്റം സാധ്യമല്ല.ഇവരെ നിയമ നിബന്ധനകള നുസരിച്ച് നീല, വെള്ള കാര്‍ഡുകളാക്കി മാറ്റും. ഭക്ഷ്യസുരക്ഷ പദ്ധതിയിലൂടെയുള്ള റേഷന്‍ വിതരണത്തില്‍ ഒട്ടേറെ അനര്‍ഹര്‍ റേഷന്‍ ആനുകൂല്യം സ്വീകരിക്കുന്നത് കണ്ടെത്തിയതിലൂടെ നാല് ലക്ഷത്തിലെറെ പിഎച്ച്എച്ച് (ബിപിഎല്‍) കാര്‍ഡുകളാണ് സംസ്ഥാനത്ത് എപിഎല്‍ വിഭാഗത്തിലേയ്ക്ക് മാറ്റിയത്. ഇതിലൂടെ സബ്സിഡി നല്‍കിയുള്ള ലക്ഷക്കണക്കിന് ടണ്‍ ഭക്ഷ്യ ധാന്യമാണ് സര്‍ക്കാറിന് ലാഭിക്കാനായത്. മറ്റ് ആനുകൂല്യങ്ങളില്‍നിന്നും അനര്‍ഹരെ ഒഴിവാ ക്കാനും സാധിച്ചു.
മന്ത്രിമാരുടെയും, ജനപ്രതിനിധികളുടെയും നേരിട്ടുള്ള ശുപാര്‍ശകളും ഇടപെടലുകളും
കാര്‍ഡു തരംമാറ്റത്തില്‍ അര്‍ഹതപ്പെട്ടവരെ തഴയാനിടയാക്കുമെന്നാണ് പൊതു വിതരണ കേന്ദ്രത്തിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. കോറോണ മഹാമാരി കാലഘട്ടത്തില്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഭക്ഷ്യ ഉല്പന്നങ്ങള് നല്കി വന്നിരുന്നു. പിങ്ക് കാര്‍ഡുടമകള്‍ക്ക് 2023 ഡിസംബര്‍ വരെ കേന്ദ്ര സര്‍ക്കാര്‍ അരി , ഗോതമ്പ് എന്നീ റേഷന്‍ ഭക്ഷ്യ ഉല്പന്നങ്ങള് സൗജന്യമായാണ് നല്‍കുന്നത്. 2500 കോടിയിലേറെ രൂപയാണ് ഇതിനായി കേന്ദ്ര സര്‍ക്കാര്‍ ചെലവഴിക്കുന്നത്. പൊതു വിപണിയിലെ അരി വിലവര്‍ധന നിയന്ത്രിക്കുന്നതില്‍ ഏറെ ഗുണം ചെയ്തതായി വിപണി വൃത്തങ്ങളും ചുണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: